നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തടവറയിൽ


"നിനക്കു ഭ്രാന്തായോ ഫൈസി... തലക്ക് സ്ഥിരതയില്ലാത്ത പെണ്ണിനെ കെട്ടി ജീവിതം നരകമാക്കാൻ.. "
കണ്ണാടി നേരെ വച്ച് ഫൈസി ഉപ്പാന്റെ മുഖത്തേക് നോക്കി. നല്ല ചൂടിലാണ്
"അവളൊരു മുഴുഭ്രാന്തിയല്ല. ശരിയാണ് ഇടക്ക് ചില മാനസികപ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ഒരർത്ഥത്തിൽ എല്ലാ മനുഷ്യർക്കും അങ്ങനൊരു ഭ്രാന്തുണ്ട് "
"നീയി പറയുന്നതൊന്നും എനിക്ക് മനസിലാവില്ല. ഇങ്ങനെയൊരു ബന്ധത്തിനു സമ്മതിച്ചു നിന്റെ ജീവിതം ഇല്ലാതാക്കാൻ ഞാൻ അനുവദിക്കില്ല "
"ഉപ്പാ അവൾക്കങ്ങനെയൊരു അസുഖം ഉണ്ടെന്നറിഞ്ഞു തന്നെയാണ് ഞാൻ അവളെ സ്നേഹിച്ചത്. എന്ത് പ്രശ്നം ഉണ്ടായാലും ഞാൻ സഹിച്ചോളാം.
ഒരുദിവസം എങ്കിൽ ഒരുദിവസം ഞങ്ങൾക്ക് സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കണം ഉപ്പ. അതു ഞാൻ അവൾക്കും എന്റെ മനസാക്ഷിക്കും കൊടുത്ത വാക്കാണ്".
പറഞ്ഞിട്ട് ഫൈസി മുറിയിൽ കയറി വാതിലടച്ചു. കസേരയിലേക്ക് ഇരുന്നു പഠിക്കുന്നകാലത്തു തുടങ്ങിയ ഇഷ്ടം ആണ്. എന്റെ ഇഷ്ടം അറിയിച്ചപ്പോ മറുപടിക്ക് പകരം കൈയിൽ വച്ചു തന്നത് കുറെ മരുന്നിന്റെ കവർ ആണ്. എല്ലാം അറിഞ്ഞുകൊണ്ട് സ്നേഹിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് അവളെ തന്റെ നെഞ്ചോടു ചേർത്തുപിടിച്ചു. ഇനിയൊരിക്കലും കൈവിട്ടു കളയില്ല എന്നുറപ്പോടെ
ചെറിയ വിഷമങ്ങൾപോലും അവൾക്കു സഹിക്കാൻ കഴിയില്ല. പിന്നെ ആരോടും ഒന്നും മിണ്ടാതെ മുറിയുടെ ഒരു മൂലയിൽ പോയിരിക്കും. ആരെങ്കിലും അടുത്ത് ചെല്ലുന്നത് പോലും ഭയം ആണ്. പരിസരബോധം ഇല്ലാതെ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുക.
എന്തു ചോദിച്ചാലും പരസ്പരവിരുദ്ധമായി മറുപടി പറയുക
അവളുടെ ഉമ്മിക്കും അതേ അസുഖം തന്നെയായിരുന്നു. അവൾക്കു ആറുവയസ്സ് ഉള്ളപ്പോൾ ആണ് ഉമ്മി മരിക്കുന്നത്. അതും ആന്മഹത്യ. ആ ഷോക്കിൽ ആണ് അവൾക്കും....
എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് നെസിയെ എന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടുമ്പോൾ ഇനിയൊരിക്കലും അവൾക്കാ രോഗം വരരുതേ റബ്ബേ എന്ന് മാത്രമേ ഞാൻ പടച്ചോനോട് തേടിയുള്ളൂ
സ്വർഗംപോലെ ഒരു വർഷം കടന്നുപോയി. അതിനിടയിൽ ഒരു തവണപോലും അവൾക്കാ രോഗം വന്നില്ല. ഉപ്പാക്കും ഉമ്മാക്കും അവളോടുള്ള എതിർപ്പ് പാടെ മാറി. മരുമകളിൽ നിന്ന് മകളിലേക്ക് അവൾ മാറുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതു ഞാൻ ആണ്.
ആ സന്തോഷത്തിൽ ഇരട്ടിമധുരമായി ഞങ്ങടെ മോളു വന്നത്
അതോടെ അവൾ മറ്റൊരു ലോകത്തു ആയിരുന്നു. അസുഖം ഭേദമായി എന്നോർത്ത് ഞാനേറെയാശ്വസിച്ചു.
ഒരു രാത്രി എന്നെ ചുറ്റിപിടിച്ചു കിടക്കുമ്പോൾ നെഞ്ചിൽ ഒരു നനവ് ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തി. കണ്ണുനിറഞ്ഞു ഇരിക്കുകയാണ്
"എന്തുപറ്റി മോളെ എന്തിനാ കരയുന്നെ ".
"ഇക്കാ... മോളു വളർന്നുകഴിഞ്ഞു ഉമ്മി ഒരു ഭ്രാന്തി ആണെന്നറിഞ്ഞാൽ അവളെന്നെ വെറുക്കുവോ ഇക്കാ... ഭ്രാന്തിടെ മോളെന്നു വിളിച്ചു എന്റെ മോളെ ആരെങ്കിലും കളിയാക്കിയാലോ... എന്നെ പോലെ എന്റെ മോൾക്കും... എനിക്ക് പേടിയാണ്...
എന്റെ മോളെന്നെ വെറുക്കും ഇക്കാ.. "
എന്നെ ചുറ്റിപിടിച്ചു പൊട്ടികരയുന്ന അവളോട്‌ എന്താ പറയണ്ടത്
ആ വേദന ഏറെ അറിഞ്ഞത് ആണവൾ
"ഇല്ല മോളെ ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല..അതിന് നിനക്കിപ്പോ ഒരു കുഴപ്പവും ഇല്ലല്ലോ നെസി പിന്നെന്തിനാ പേടിക്കുന്നെ "
"അറിയില്ല എനിക്ക് ഒന്നും അറിയില്ല "
"ഒക്കെ നിന്റെ തോന്നലാ... വെറുതെ ഓരോന്ന് ആലോചിച്ച് ടെൻഷൻ അടിച്ചോളും"
ഒന്നും മിണ്ടാതെ എന്നെ ചേർന്ന് കിടന്നു.
രാവിലെയെന്നെ പറഞ്ഞയക്കുമ്പോൾ തലേന്നത്തെ സങ്കടം ഒന്നും മുഖത്ത് കണ്ടില്ല. പതിവുപോലെ സന്തോഷം തന്നെയായിരുന്നു മുഖത്ത്
കുറച്ചു നേരത്തെ ഇറങ്ങാം എന്നുകരുതി പെട്ടന്ന് ജോലിയൊക്കെ തീർക്കുന്നതിനിടയിലാണ് ഫോൺ അടിച്ചത്. ഉപ്പയാണ്
"എന്താ ഉപ്പ "
"മോനോന്ന് പെട്ടന്ന് വീടുവരെ വാ "
അത്രയും പറഞ്ഞു call കട്ടായി.
നെസിക്ക് പഴയപോലെ.. പടച്ചോനെ അങ്ങനെ ഒന്നും ഉണ്ടാവല്ലേ. വണ്ടി എത്ര സ്പീഡിൽ ആണ് വിട്ടതെന്ന് അറിയില്ല.
മുറ്റം നിറയെ ആളുകൾ
ഉപ്പ ഉമ്മറത്ത് തളർന്നിരിക്കുന്നു
ഉമ്മിയുടെ കൈയിൽ ഇരുന്നു കുഞ്ഞും കരയുകയാണ്.. ഉമ്മാടെ കണ്ണും നിറഞ്ഞു ഒഴുകുവാണ്
വിറക്കുന്ന കാലുകളോടെ അകത്തേക്ക് കയറി. മുറി തുറന്നതും എന്റെ ശരീരത്തിന്റെ മുഴുവൻ ബലവും നഷ്ടപ്പെട്ടു. ഒരു മുഴം കയറിൽ എന്റെ മോള്...
എല്ലാം കഴിഞ്ഞു ഇരുൾ നിറഞ്ഞ മനസുമായി സോഫയിലേക്ക് തളർന്നിരുന്നു... ചുറ്റും ഇരുട്ടാണ് തടവറയിൽ ഇരിക്കുന്നപോലെ തോന്നി
സമനില തെറ്റി ചെയ്താന്ന് കൂടിനിന്ന ആളുകൾ മുഴുവൻ പറയുമ്പോഴും എനിക്ക് അറിയാം അവൾ ഓടിയോളിച്ചതാണ് ഞങ്ങടെ പോന്നുമോൾക്ക്‌ വേണ്ടി
അവൾ അനുഭവിച്ചത് ഞങ്ങളുടെ മോൾ അനുഭവിക്കാതിരിക്കാൻ...

beema

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot