


പോസ്റ്റ് മോഷ്ടാക്കൾ മുഖപുസ്തകത്തിൽ സജീവമാണ്. എന്റെ പല കുറിപ്പുകളും മറ്റു പലരുടെയും പേരിൽ വന്നത് ഷെയർ ചെയ്യപ്പെട്ട് ഞാൻ തന്നെ കണ്ടിട്ടുണ്ട്. ആ പോക്കറ്റടിക്കാരോട് എനിക്കു സഹതാപമേ തോന്നിയിട്ടുള്ളു. പക്ഷേ ഇന്ന് വാട്സ് ആപ്പിൽ കണ്ട ഒരു കഥ മനസ്സിനെ പ്രക്ഷുബ്ധമാക്കി. ശ്രീമതി രമ്യ രാജേഷ് നല്ലെഴുത്തിന്റെ പുസ്തകത്തിലെഴുതിയ "മരണമെന്ന നിത്യസത്യം' എന്ന കഥയാണ് ഏതോ നാണം കെട്ട നരഭോജി അയാളുടെ സൃഷ്ടിയായി പ്രചരിപ്പിക്കുന്നത്. മസ്തിഷ്ക മരണം മറയാക്കി ആശുപത്രികൾ നടത്തുന്ന കച്ചവടമാണ് പ്രമേയം. നല്ലെഴുത്ത് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്റെ എഡിറ്റർ ഞാനായിരുന്നു. അതു കൊണ്ടാണ് പെട്ടെന്ന് അത് എന്റെ ശ്രദ്ധയിൽ പെട്ടത്. അടുത്തയിടെ ഒരു കള്ളൻ, മോഷ്ടിച്ച പഴ്സിലെ പണമെടുത്ത ശേഷം വിലപ്പെട്ട രേഖകളെല്ലാം ഉടമയ്ക്ക് അയച്ചുകൊടുത്ത വാർത്ത കണ്ടിരുന്നു. മറ്റുള്ളവരുടെ ചിന്തയുടെയും അധ്വാനത്തിന്റെയും ഫലം തട്ടിയെടുത്ത് സാഹിത്യകാരൻ ചമയുന്ന, പുഴുത്ത മനസ്സുള്ള ഈ ഏഭ്യനൊക്കെ ആ കള്ളന്റെ ഹൃദയവിശാലത പോലുമില്ലല്ലോ! (Sukaami Prakash)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക