
വാസുകി മരിക്കുമ്പോൾ ലച്ചുവിന് ഒന്നര വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളു. കാൻസർ അവളെ കാർന്നു തിന്നുന്നത് അറിയാൻ ഞങ്ങൾ വൈകി. രാത്രികളുടെ തണുപ്പിൽ അവളുടെ മാറിണകളെ തഴുകുമ്പോൾ ഞാനോ, സ്വന്തം മാറിൽ കണ്ടു വന്ന ആ ചെറിയ മുഴ അവളോ ശ്രദ്ധിച്ചില്ല.
സ്തനാർബുദം.
ഒരു രാത്രിയുടെ തണുപ്പിൽ അവളുടെ ശരീരവും കൂടെ എൻ്റെ മനസ്സും മരവിച്ചു പോയി.
അവളുടെ ആധി, ഇനി ഒരിക്കലും സ്നേഹമയിയായ ഭർത്താവിന്റെ മടിയിൽ തലവെച്ചു ഉറങ്ങാൻ പറ്റില്ലെന്നതും ലച്ചുവിനെ ഇനി കുളിപ്പിക്കാൻ പറ്റില്ലെന്നതും മോളെ പോലെ നോക്കുന്ന ഭർതൃമാതാവിന് അമ്പലത്തിൽ പോകുമ്പോൾ കൂട്ട്പോകാൻ പറ്റില്ലെന്നതും ആയിരുന്നു.
അവളുടെ ആധി, ഇനി ഒരിക്കലും സ്നേഹമയിയായ ഭർത്താവിന്റെ മടിയിൽ തലവെച്ചു ഉറങ്ങാൻ പറ്റില്ലെന്നതും ലച്ചുവിനെ ഇനി കുളിപ്പിക്കാൻ പറ്റില്ലെന്നതും മോളെ പോലെ നോക്കുന്ന ഭർതൃമാതാവിന് അമ്പലത്തിൽ പോകുമ്പോൾ കൂട്ട്പോകാൻ പറ്റില്ലെന്നതും ആയിരുന്നു.
ലച്ചുവിനെ നോക്കുവാൻ, അവൾക്കു ഒരു അമ്മയുടെ സ്നേഹം കിട്ടുവാൻ ആണ് ഞാൻ വാസുകി മരിച്ചു ഒന്നര വര്ഷമായപ്പോൾ തന്നെ അംബികയെ വിവാഹം കഴിച്ചത്. അവൾ ഒരു വിവാഹമോചിത ആയിരുന്നു. മദ്യപനും പരസ്ത്രീ ബന്ധവുമുള്ള ഭർത്താവിൽ നിന്നും മോചനം നേടിയവൾ. നാല് വയസ്സുകാരൻ മനുവിന്റെ അമ്മ..
ആദ്യ ഭാര്യ മരിച്ചു ഒന്നര വർഷം തികയും മുൻപ് ഞാൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചപ്പോൾ എല്ലാവർക്കും അത് ഉൾക്കൊള്ളാൻ ആയില്ല.
" അവനു രാത്രി നേരം വിശപ്പടക്കാൻ പറ്റുന്നുണ്ടാകില്ല. "
ലച്ചൂനെ നോക്കാൻ അമ്മയുള്ളപ്പോൾ ഞാൻ പെട്ടെന്ന് മറ്റൊരു വിവാഹം കഴിക്കുന്നു എന്ന് കേട്ടാൽ ആർക്കും മനസ്സിൽ വരാവുന്ന ഒരു കാര്യം.
ലച്ചുവിന് ബുദ്ധിയുറയ്ക്കും മുൻപ് പുതിയ അമ്മയുടെ ഒപ്പം സ്നേഹത്തിലാകാം എന്നതും ഒരു ചെറിയ കുട്ടിയെ സ്നേഹിക്കാനും അവളെ സ്വന്തം മോളെ പോലെ നോക്കാനും എന്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന ആ സ്ത്രീക്ക് ആകുമെന്നതും ആണ് എന്നെ ആ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്.
ആര്ഭാടങ്ങളില്ലാതെ അവൾ എന്റെ വീട്ടിലേക്കു വന്നു. രജിസ്റ്റർ ഓഫീസിൽ ഒരു കയ്യെഴുത്ത്. അത്ര മാത്രം.
ദിവസങ്ങൾ കടന്നു പോയി. അംബികക്ക് എന്നോടും ലച്ചൂനോടും ഉള്ള സ്നേഹം മെല്ലെ മെല്ലെ മാറുന്നത് ഞാൻ അറിഞ്ഞു. അവളുടെ ശ്രദ്ധ എന്നോടും മനുവിനോടും മാത്രമായി ചുരുങ്ങി തുടങ്ങിയിരിക്കുന്നു.
പലപ്പോഴും ഓഫീസിൽ നിന്നും വരുമ്പോൾ വിശന്നു കരയുന്ന ലച്ചുവും ടീവി കണ്ടു സോഫയിൽ സ്നാക്സ് കഴിച്ചുകൊണ്ടിരിക്കുന്ന മനുവും ആണ് എന്നെ വരവേറ്റത്.
അന്ന് വീട്ടിൽ ഒരുപാട് ചില്ലു പാത്രങ്ങൾ ഉടഞ്ഞു. ആദ്യത്തെ വഴക്ക്.
വഴക്ക് മൂർച്ഛിച്ചപ്പോൾ അവൾ പറഞ്ഞു.
വഴക്ക് മൂർച്ഛിച്ചപ്പോൾ അവൾ പറഞ്ഞു.
" നിങ്ങൾ ആണുങ്ങൾക്ക് അച്ഛൻ എന്നത് ഒരു സ്ഥാനം മാത്രമാണ്. എന്നാൽ അമ്മ എന്നത് പത്തു മാസം ചുമന്നു കൊണ്ട് നടന്ന സ്വന്തം കുഞ്ഞിനോട് ഉള്ള വികാരം ആണ് . അത് എളുപ്പത്തിൽ വരില്ല "
എട്ടു ദിക്കും പൊട്ടുന്നത് പോലെ ആ വാക്കുകൾ എന്റെ കാതുകളിൽ പ്രകമ്പനം കൊണ്ടു. ഹൃദയം ഒരു നിമിഷത്തേക്ക് നിലച്ചു പോയി.
ഭാര്യ ഗർഭിണി ആണെന്നറിഞ്ഞത് മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന വികാരം ആണ് അച്ഛൻ. പത്തു മാസം ചുമന്നു എന്ന് പറയുന്ന അമ്മമാരോടു, പലപ്പോഴും, നിങ്ങളുടെ ഉള്ളിൽ ഒരു പുരുഷന്റെ ബീജാണു മുളപൊട്ടും മുൻപ് തന്നെ മനസ്സിൽ സ്വന്തം കുഞ്ഞിനെ പറ്റി ചിന്തകൾ ഉദിച്ചു തുടങ്ങിയവർ ആണ് അച്ഛന്മാർ . വയർ വലുതാകുന്നത് പോലെ തല വലുതാകാത്തത് കൊണ്ട് ആരും അറിയുന്നില്ലെന്നു മാത്രം .
വാസുകി ഒരു ഗ്ലാസ് പാലുമായി വന്നപ്പോളും, പിന്നീട് മുറിയിലെ വെളിച്ചം അണഞ്ഞപ്പോളും, അവളുടെ ശരീരത്തിൽ നിന്നും പുടവ ഊർന്നു വീണപ്പോലും എല്ലാം മനസ്സിന്റെ ഒരു കോണിൽ ലച്ചുവിനെ കാത്തുള്ള മോഹങ്ങൾ ചിറകടിച്ചു തുടങ്ങിയിരുന്നു.
അംബികയുടെ വിവാഹാലോചന വന്നത് മുതൽ ചിന്തകൾ മനുവിനെ എങ്ങനെ വളർത്തണം എന്നായിരുന്നു.
അംബികയുടെ വിവാഹാലോചന വന്നത് മുതൽ ചിന്തകൾ മനുവിനെ എങ്ങനെ വളർത്തണം എന്നായിരുന്നു.
അവന്റെ ഫോട്ടോ കണ്ടപ്പോൾ അവന്റ ശരീര പ്രകൃതി വച്ച് അവനെ ഒരു ഫുട്ബോൾ കളിക്കാരൻ ആക്കാൻ ആണ് മനസ്സിൽ ഓടിയെത്തിയ മോഹം. അവൻ ഗോളടിക്കുമ്പോൾ ഏട്ടന് വേണ്ടി കൈകൊട്ടുന്ന ലച്ചുവും എന്റെ തോളിൽ കിടന്നു അത് ആസ്വദിക്കുന്ന അംബികയും ആയിരുന്നു മനസ്സിൽ വന്നത്.
ആ മനസ്സാണ് ഇപ്പോൾ തകർന്നു പോയിരിക്കുന്നത്. എല്ലാം ശരിയാകാൻ അമ്പലത്തിൽ പോയി പ്രാർത്ഥിക്കാൻ അമ്മ പറഞ്ഞു. ഒരു ട്രിപ്പ് പോയാൽ എല്ലാം ശരിയാകും എന്ന തോന്നൽ ആണ് പഴനിയിലേക്ക് പോകാൻ കാരണം.
അറുമുഖനെ കാണാനുള്ള യാത്രയിൽ വണ്ടി ഒരു അപകടത്തിൽ പെടുമെന്നത് ഞാൻ വിദൂര സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല.
പൊള്ളാച്ചി കഴിഞ്ഞു ഒരു കനാൽ പാലത്തിന്റെ മുകളിൽ വച്ചാണ് എതിരെ വന്ന പാണ്ടി ലോറി കാറിനോട് സ്വകാര്യം പറഞ്ഞത് .
" കനാലിൽ ഒന്നു ചാടി നോക്കാൻ."
വേനലായായതിനാൽ വറ്റി വരണ്ടു കിടക്കുന്ന കനാലായിരുന്നു അത്. സീറ്റ് ബെൽറ്റ് ഇടാത്തത് കൊണ്ട് വണ്ടി നിലം തോടും മുൻപ് തന്നെ തല സ്റ്റീറിങ്ങിൽ ഇടിച്ചു എന്റെ ബോധം മറഞ്ഞു തുടങ്ങിയിരുന്നു. പിന്നിൽ ഇരുന്ന അംബികക്കും മക്കൾക്കും സാരമായ പരിക്ക് പറ്റിക്കാണില്ല എന്ന എന്റെ വിശ്വാസം ആണ് കണ്ണുകൾ അടയാതെ പിടിക്കാൻ എന്നെ പ്രേരിപ്പിച്ചത്. കാറിൽ നിന്നും അംബിക പുറത്തിറങ്ങുന്നത് ഞാൻ കാണുന്നുണ്ട്. ഒരു കണ്ണിനു കാഴ്ച മങ്ങുന്നു. മനുവിനെ അവൾ പുറത്തെടുത്തു . അവൻ മയങ്ങിയിരിക്കുന്നു. അവനു ഒന്നും പറ്റരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു .
പൊള്ളാച്ചി കഴിഞ്ഞു ഒരു കനാൽ പാലത്തിന്റെ മുകളിൽ വച്ചാണ് എതിരെ വന്ന പാണ്ടി ലോറി കാറിനോട് സ്വകാര്യം പറഞ്ഞത് .
" കനാലിൽ ഒന്നു ചാടി നോക്കാൻ."
വേനലായായതിനാൽ വറ്റി വരണ്ടു കിടക്കുന്ന കനാലായിരുന്നു അത്. സീറ്റ് ബെൽറ്റ് ഇടാത്തത് കൊണ്ട് വണ്ടി നിലം തോടും മുൻപ് തന്നെ തല സ്റ്റീറിങ്ങിൽ ഇടിച്ചു എന്റെ ബോധം മറഞ്ഞു തുടങ്ങിയിരുന്നു. പിന്നിൽ ഇരുന്ന അംബികക്കും മക്കൾക്കും സാരമായ പരിക്ക് പറ്റിക്കാണില്ല എന്ന എന്റെ വിശ്വാസം ആണ് കണ്ണുകൾ അടയാതെ പിടിക്കാൻ എന്നെ പ്രേരിപ്പിച്ചത്. കാറിൽ നിന്നും അംബിക പുറത്തിറങ്ങുന്നത് ഞാൻ കാണുന്നുണ്ട്. ഒരു കണ്ണിനു കാഴ്ച മങ്ങുന്നു. മനുവിനെ അവൾ പുറത്തെടുത്തു . അവൻ മയങ്ങിയിരിക്കുന്നു. അവനു ഒന്നും പറ്റരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു .
അവൾ എവിടേക്കാണ് പോകുന്നത് മനുവിനെയും കൊണ്ട്. അവൾ എന്താണ് ലച്ചുവിനെ എടുക്കാത്തത്. അംബികേ . ഞാൻ ഉറക്കെ വിളിച്ചു. അവൾ കേൾക്കുന്നില്ല. അവൾ റോഡിലേക്ക് കയറി പോകുന്നതും കണ്ടു എന്റെ കണ്ണടഞ്ഞു.
കണ്ണ് തുറന്നു നോക്കിയപ്പോൾ അനിയൻ അടുത്ത് ഉണ്ട്. തല നല്ല വേദന. ഞാൻ അവന്റെ കയ്യിൽ പിടിച്ചു. അവൻ എന്നോട് പറഞ്ഞു.
" ലച്ചു അപ്പുറത്തെ ഐ.സി.യു വിൽ ഉണ്ട്. സീരിയസ് ആണ്. അവൾക്കു ഒരുപാട് രക്തം നഷ്ടപ്പെട്ടു. ആശുപത്രിയിൽ എത്താൻ വൈകിയത് ആണ് കാരണം. "
എന്റെ ഇടം കണ്ണിൽ നിന്നും ചോരയും കണ്ണീരും ഒലിച്ചിറങ്ങി.
" മനു ? "
അംബികച്ചേച്ചി അവനെയും കൊണ്ട് നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നു. അവര് നിങ്ങളുടെ കാര്യം നോക്കിയില്ല. അത് വഴി വന്ന മറ്റൊരു കാറുകാരൻ ആണ് മൂത്രമൊഴിക്കാന് ഇറങ്ങിയപ്പോൾ നിങ്ങളുടെ കാർ കണ്ടതും നിങ്ങൾ രണ്ടു പേരെയും ഇവിടെ എത്തിച്ചതും.
ആ അശ്രീകരം ഒരു രാക്ഷസിയാണെന്ന് പറഞ്ഞു അമ്മ വിങ്ങുന്നുണ്ടായിരുന്നു.
എന്റെ നിസ്സഹായാവസ്ഥ കണ്ണീരായ് ഒലിച്ചുകൊണ്ടിരുന്നു. വിരിപ്പ് ചുവപ്പ് നിറമണിഞ്ഞു തുടങ്ങി. എന്റെ മനസ്സും.
എന്റെ നിസ്സഹായാവസ്ഥ കണ്ണീരായ് ഒലിച്ചുകൊണ്ടിരുന്നു. വിരിപ്പ് ചുവപ്പ് നിറമണിഞ്ഞു തുടങ്ങി. എന്റെ മനസ്സും.
ആശുപത്രിവാസം വിട്ടു വീട്ടിൽ വന്നപ്പോൾ അവളോട് കയർത്തില്ല. അവളെ ഉപേക്ഷിച്ചു മനുവിനെ വീണ്ടും ഒരു അച്ഛനില്ലാത്ത കുട്ടിയാക്കി മാറ്റാൻ എനിക്ക് തോന്നിയില്ല. ഇപ്പോൾ ലച്ചുവിന് പേരിനെങ്കിലും ഉള്ള അമ്മയെ ഇല്ലാതാക്കാനും എനിക്ക് തോന്നിയില്ല. ഒറ്റയടിക്ക് അവളെ പരലോകത്തേക്കയക്കാൻ തോന്നിയെങ്കിലും വിവേകം മനസ്സിനെ പിടിച്ചു നിർത്തി.
ഇപ്പോൾ ലച്ചൂനെ നോക്കുന്നത് അമ്മയാണ്. രണ്ടു പേരും എന്നോടൊപ്പം സാധാരണ പോലെ തന്നെ . അംബികയോടാണ് അവർക്ക് ബുദ്ധിമുട്ട്.
ഇന്നലെ ഷോപ്പിംഗ് കഴിഞ്ഞു വരുന്ന വഴി അവളുടെ സ്കൂട്ടി ഒരു അപകടത്തിൽ പെട്ടു. ഞാൻ മനുവിനെ ഫുട്ബോൾ ക്യാമ്പിൽ കൊണ്ടുവന്നത് ആയിരുന്നു. അപ്പോൾ ആണ് ആ ഫോൺ വന്നത്.
" ഹലോ, ഞാൻ നോർത്ത് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജിത്ത് ആണ് സംസാരിക്കുന്നത്. ഇത് വിവേക് അല്ലെ. "
" അതേ, എന്ത് പറ്റി സർ "
" നിങ്ങളുടെ ഭാര്യ സഞ്ചരിച്ചിരുന്ന വണ്ടി ഒരു അപകടത്തിൽ പെട്ടു. അവര് ഹെൽമെറ്റ് ധരിച്ചിരുന്നില്ല. അല്പം സീരിയസ് ആണ്. നിങ്ങൾ ഒന്നു മിഷ്യൻ ആശുപത്രിയിൽ വരണം. "
ഞാൻ അളിയനെ വിളിച്ചു കാര്യം പറഞ്ഞു.
ഞാൻ ആശുപത്രിയിൽ എത്തുമ്പോൾ അളിയൻ അവിടെ ഉണ്ട്. ഞാൻ അവിടെ എത്തിയതും അവൻ ലച്ചുവിനെയും മനുവിനെയും എന്റെ കയ്യിൽ നിന്നും വാങ്ങി മാറി നിന്നു. അവിടെ ഐ.സി.യു വിന്റെ മുന്നിൽ ഒരു കോൺസ്റ്റബിൾ ഉണ്ട്. ശശി.
ഞാൻ ആശുപത്രിയിൽ എത്തുമ്പോൾ അളിയൻ അവിടെ ഉണ്ട്. ഞാൻ അവിടെ എത്തിയതും അവൻ ലച്ചുവിനെയും മനുവിനെയും എന്റെ കയ്യിൽ നിന്നും വാങ്ങി മാറി നിന്നു. അവിടെ ഐ.സി.യു വിന്റെ മുന്നിൽ ഒരു കോൺസ്റ്റബിൾ ഉണ്ട്. ശശി.
" അല്പം സീരിയസ് ആണ്. തലയ്ക്കു ആണ് സാരമായ പരിക്ക്. ചിലപ്പോൾ കൈവിട്ടു പോകും. "
പറഞ്ഞു മുഴുവിക്കും മുൻപ് തന്നെ ഒരു നഴ്സും ഡോക്ടറും ഐ.സി.യു വിന്റെ ഉള്ളിലേക്ക് ഓടുന്നത് കണ്ടു. അര മണിക്കൂർ ഞാൻ ആ റൂമിന്റെ മുൻപിൽ അക്ഷമനായി കാത്തിരുന്നു.
നിരാശാഭരിതനായി ഡോക്ടർ പുറത്തു വന്നു. എന്റെ തോളിൽ കൈ വച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.:
" ഹെൽമെറ്റ് ധരിക്കാത്തത് ആണ് ബുദ്ധിമുട്ടായത് . ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. സോറി "
കേൾക്കാൻ കാത്തിരുന്ന വാർത്ത പോലെ ആണ് എന്റെ മനസ്സ് അത് ഉൾക്കൊണ്ടത്. ഒട്ടും വിഷമം തോന്നിയില്ല. ഞാൻ അളിയനോട് കാര്യം പറഞ്ഞു. ഒരു പട്ടാളക്കാരൻ ആയതു കൊണ്ടാകണം. അവൻ "അടുത്തത് എന്ത്?" എന്നാണ് എന്നോട് ചോദിച്ചത്.
ഇന്നലെ രാത്രി തന്നെ പൊതുശ്മശാനത്തിലെ വൈദ്യുത അടുപ്പ് അവളുടെ ശരീരത്തെ ഒരു പിടി ചാരമാക്കി മാറ്റി.
-----------------------------------------------------------------------------------------------------------
ഇന്ന് അവൾ മരിച്ചിട്ടു ഒരാഴ്ച ആയി. ഞായറാഴ്ച ആയതിനാൽ എല്ലാവരും വീട്ടിൽ വന്നിട്ടുണ്ട് . അപ്പോൾ മനുവിനോട് അംബികയുടെ ചെറിയമ്മ ചോദിക്കുന്നത് കേട്ടു.
"നിനക്ക് നിന്റെ രണ്ടാനച്ഛനെ ഇഷ്ടമാണോ" എന്ന്.
" രണ്ടാനച്ഛനൊന്നും അല്ല. എന്റെ സ്വന്തം അച്ഛനാ. "
അവൻ അവരുടെ കൈ വിടുവിച്ചു കൊണ്ട് എന്റെ അടുത്തേക്ക് ഓടിവന്നു....
" രണ്ടാനച്ഛനൊന്നും അല്ല. എന്റെ സ്വന്തം അച്ഛനാ. "
അവൻ അവരുടെ കൈ വിടുവിച്ചു കൊണ്ട് എന്റെ അടുത്തേക്ക് ഓടിവന്നു....
ഇനി രണ്ടു ദിവസം കൂടെ പുലയുണ്ട്. അത് കഴിഞ്ഞു നിളയിൽ ഒന്നു മുങ്ങി കുളിച്ച ശേഷം ഞാനും ലച്ചുവും മനുവും അമ്മയും ഡൽഹിയിൽ നിന്നും വാൻകൂവറിലേക്കുള്ള ഫ്ലൈറ്റ് കയറും. ഇനി കാനഡയിൽ എന്റെ മോളോടും മോനോടും ഒപ്പം. ..
അവിടെ മനുവിന്റെ ഫുട്ബാൾ കളി, ലച്ചുവിന്റെ ഡാൻസ് പഠിത്തം, എന്റെ ബിസിനസ്.. ജീവിതം മുന്നോട്ടു പോകും. അവർക്ക് അവിടെ അമ്മയേക്കാൾ സ്നേഹിക്കുന്ന അച്ഛമ്മയും, അമ്പിളിമാമനെ പിടിച്ചു കൊടുക്കാൻ അച്ഛനും ഉണ്ട്. എന്റെ മക്കൾക്ക് അത് മതി......
By: Muraleedharan Rajagopalan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക