
സൂര്യ രശ്മികൾ അഴിച്ചുലച്ച
പകലിൻ മുടിക്കെട്ടിൽ
സന്ധ്യ തൻ വിങ്ങലും,
രാവിന്റെ പടിവാതിലിൽ
ചെതുന്പിച്ച വികാരവും.
പകലിൻ മുടിക്കെട്ടിൽ
സന്ധ്യ തൻ വിങ്ങലും,
രാവിന്റെ പടിവാതിലിൽ
ചെതുന്പിച്ച വികാരവും.
ആർത്തിയുടെ ചൂടൊട്ടു
വറ്റിയലിയിച്ചൊരാ പുഴയും,
പകലിന്റെ തീക്കനൽ
വക്കിയെരിയിച്ചൊരാ തണലും,
ഇലയും, ഇലയുടെ തുടിത്താളവും.
വറ്റിയലിയിച്ചൊരാ പുഴയും,
പകലിന്റെ തീക്കനൽ
വക്കിയെരിയിച്ചൊരാ തണലും,
ഇലയും, ഇലയുടെ തുടിത്താളവും.
പാണന്റെ തുടിപോലെ,
തുടിയിലലിയിച്ചൊരാ ലയമോടെ
നിലക്കാത്തൊരോളവു-
മനേകാശ്രുധാരയാലെനിക്കി-
ന്നൊരോർമ്മയായ് മാത്രമായ്
തുടിയിലലിയിച്ചൊരാ ലയമോടെ
നിലക്കാത്തൊരോളവു-
മനേകാശ്രുധാരയാലെനിക്കി-
ന്നൊരോർമ്മയായ് മാത്രമായ്
ജീവനില്ലോളമില്ലോർമ്മയിൽ...
വിണ്ടൂവരണ്ടൊരാ വഴിത്താരയിൽ
എന്നെത്തിരഞ്ഞുടഞ്ഞാരുമില്ലാവഴി
എന്നോളമാവിലൊരാളും,
എന്നെയറിഞ്ഞതിതു ഞാൻ മാത്രം
വിണ്ടൂവരണ്ടൊരാ വഴിത്താരയിൽ
എന്നെത്തിരഞ്ഞുടഞ്ഞാരുമില്ലാവഴി
എന്നോളമാവിലൊരാളും,
എന്നെയറിഞ്ഞതിതു ഞാൻ മാത്രം
By: SHibu Valsalan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക