Slider

ഉന്മാദം.

0
Image may contain: 1 person, outdoor

മൗനത്തിൻ്റെയും തനിച്ചാവുന്നതിൻ്റെയുമിടയിൽ പെറ്റുപെരുകുന്നുണ്ട്.
മസ്തിഷ്ക്കകോശങ്ങളിലുയിരെടുത്ത് സദാ ഭയപ്പെടുത്താനായി മാത്രം പിറക്കുന്ന മരണത്തിൻ്റെ കുഞ്ഞുങ്ങൾ.
ഉൽകണ്ഠകൾക്കവസാനം മരണം തിരഞ്ഞു പോയ നാളുകളിലേക്ക്, രക്തത്തിൻ്റെ കൊഴുപ്പും മണവും പുരണ്ട് ശവ ശരീരങ്ങളുടെ ഇടയിൽ കിടന്ന നാളുകളിലേക്ക് വീണ്ടും ഒരിക്കൽക്കൂടി മനസ്സ് തയ്യാറെടുക്കുന്നു.
കടുത്ത വിഷാദത്തിൻ്റെ ഇടിമുഴക്കങ്ങളിൽ പേടിച്ചു വിറച്ച് എല്ലാ ചിന്തകളെയും വീണ്ടും ഒറ്റയടിക്കവസാനിപ്പിക്കാൻ പാതി മനസ്സ് വെമ്പുമ്പോൾ മറു പാതി ജീവിതത്തിൻ്റെ ബാദ്ധ്യതകളും സ്നേഹവുമോർമ്മിപ്പിച്ച് തിരിച്ചുവിളിക്കുന്നു.
വല്ലാത്ത പാടുതന്നെ ഈ ജീവിതം ജീവിച്ചു തീർക്കാൻ.
ഒരു പാട് പേടികൾ തൂങ്ങിയാടുന്ന കളങ്ങളിൽ കഥകളിലെപ്പോലെ ഈ ജീവിതം ജീവിച്ചു മരിക്കണം.
മരണത്തെ കുറിച്ച് മാത്രമേ പേടിയില്ലാതുള്ളു അതൊന്നു കൈപ്പിടിലൊതുക്കാൻ ഞാനില്ലാത്ത ലോകത്തിൻ്റെ നാളെത്തെ ശുന്യതയിൽ അറിവും വെളിച്ചവുമില്ലാതാകാൻ കൊതിക്കുന്ന മനസ്സോടെ ഇനിയുമധികം ജീവിച്ചു തീർക്കാൻ വയ്യ.
ഒരു പാട് കഥാപാത്രങ്ങൾ..
ഒരു പാട് ജീവനുള്ള മനുഷ്യർ
ഒരു പാട് കൊതിയോടെ
ഒരു പാട് നിരാശയോടെ
തിരഞ്ഞെടുത്ത എറ്റവും നല്ല കഥാന്ത്യമായിരുന്നല്ലോ മരണം!
സൈക്കോളജിസ്റ്റിനു മുന്നിൽ അവരുടെ ഒരു കഥാപാത്രമായി നടുക്കിരിക്കുന്ന എനിക്ക്
തിരിച്ചറിവിൽ അവരെക്കാളും കൂടുതൽ കഥ'യുണ്ടെന്നു തോന്നുന്നു.
എന്നെങ്കിലും തേടിയെത്തുന്നതിനെ നേരത്തേ തേടുന്നതിന് എനിക്കില്ലാത്ത വിഷമം അവർക്കെന്തിന്..?
സ്വയംവരുതിയിൽ നിൽക്കുന്ന മനസ്സ്
എന്ന വാക്കിന് എന്താണർത്ഥം ?
ആർക്കാണ് അതെപ്പോഴും സ്ഥിരതയോടെ
സൂക്ഷിക്കാനാവുക എല്ലായ്പ്പോഴും..?
നിമിഷങ്ങൾ തോറും മാറിമറിയുന്ന ജീവിതത്തിൻ്റെ ചലനങ്ങളിൽ ഏകാഗ്രമായിരിക്കാൻ എന്തൊരു പാടാണ്.
ജിവിതമെന്ന ഇല്ലാത്ത പൂക്കാലത്തെ നോക്കി വരണ്ട മനസ്സുമായി തനിച്ചിരിക്കുമ്പോൾ തോന്നുന്ന ഭ്രമത്തിന്
ഭ്രാന്ത് എന്ന പേര് ഉചിതമാണോ?
ഒരു ജീവിതം മുഴുവൻ പാമ്പും കോണിയും കളിക്കാൻ ഒപ്പം കൂട്ടുള്ള മനസ്സിനെ ഒരു കടുകിട വ്യതിചലിച്ചാൽ മാറി മറയുന്ന കാഴ്ചപ്പാടോടേ വല്ലാത്ത ജീവിതം തന്നെ.
സൈക്കോളജിസ്റ്റിൻ്റെ മുന്നിൽ അയാളിരിക്കുകയായിരുന്നു. മനസിലെ അസ്വസ്ഥതകൾ പറഞ്ഞു കഴിഞ്ഞതിനു ശേഷം സംസാരത്തിനിടക്ക് അവരുടെ ചുണ്ടുകളുടെ ചലനത്തിൽ ശ്രദ്ധ കേന്ദ്രികരിച്ച് അവരുടെ മാദക സൗന്ദര്യത്തിൽ മയങ്ങി വീണ്ടും മനസ്സ് പറക്കാൻ തുടങ്ങി.
തുമ്പികളെപ്പോലെ കല്ലെടുത്ത് അത് അവർക്കു ചുറ്റും വലം വെയ്ക്കാൻ തുടങ്ങി.
എങ്ങുനിന്നെന്നറിയാതെ ഒരുപാട് ചിത്രശലഭങ്ങളും തുമ്പികളുമെല്ലാം ആ കൺസൾട്ടിംഗ് റൂമിൽ അവരേ പൊതിഞ്ഞ് അയാൾ ഇപ്പോൾ അവരുടെ കണ്ണുകളിലേക്ക് മാത്രമായിരുന്നു നോക്കിയിരുന്നത്,
ഹിപ്നോട്ടിസത്തിൻ്റെ ബാലപാഠം.
ഒരു ചാൺ അകലത്തിലുള്ള അപായ സൈറൺ ബട്ടൻ പോലും അയാൾ വിസ്മരിച്ച് ആ സൗന്ദര്യം മുഴുവൻ ഊറ്റിക്കുടിക്കുകയായിരുന്നു.
ആ വലിയ ഹോസ്പിറ്റലിൻ്റെ ഉടമയും വലിയ ഡോക്ടറുമായ അവർ ഇത്തരമൊരു അനുഭവത്തിലാദ്യമാവും ഒരു ദീർഘ ചുംബനത്തിൽ ശ്വാസത്തിനു പിടഞ്ഞപ്പോൾ ബട്ടനമർത്താൻ നീട്ടിയ കൈകളെ അയാൾ ഒരു ചെറിയ തല്ലാത്ത നുള്ളിനാൽ വിലക്കി.
പരസ്പ്പരം കിതച്ചും വിയർത്തും വേർപിരിയുമ്പോൾ പൂമ്പാറ്റകളെല്ലാം ചിറകു കൊഴിഞ്ഞ് പ്രാണികളെപ്പോലെ ആ മുറിയിൽ മുഴുവൻ ഒരു പച്ച മണത്തോടെ..
വന്യമായ കരുത്തിനും ആഞ്ജാശ്കതിക്കും മുന്നിൽ കീഴടങ്ങയ ഡോക്ടർക്ക് ഒരു ചിലന്തിയാകാതിരിക്കാനാവില്ലായിരുന്നു.
Babu Thuyyam.
5 /12/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo