ഐ. എസ്. എൽ മൂന്നാം പതിപ്പിന് കൊടിയിറങ്ങി. ആളും ആരവവും കെട്ടടങ്ങി. അമ്മയുടെ മനസ്സിൽ മാത്രം ഇനി ഒരിക്കലും കെട്ടടങ്ങാത്ത ദുഖം.
ഫൈനൽ ദിവസം വൈകുന്നേരം
“പായസം മണക്കുന്നല്ലോ ഇന്നെന്താ വിശേഷം.”
“അച്ഛാ. ഇന്നല്ലേ ഐ.എസ്.എൽ ഫൈനൽ കേരളം ജയിക്കുമ്പോൾ ആഘോഷിക്കാൻ അമ്മ പായസം വയ്കുവാ.
“അച്ഛാ. ഇന്നല്ലേ ഐ.എസ്.എൽ ഫൈനൽ കേരളം ജയിക്കുമ്പോൾ ആഘോഷിക്കാൻ അമ്മ പായസം വയ്കുവാ.
“അതിന് കളി തുടങ്ങിയില്ലല്ലോ”.
“കളി ഇപ്പോൾ തുടങ്ങും. ഏട്ടൻ പറഞ്ഞു ഇത്തവണ കേരളം ഉറപ്പായും ജയിക്കുമെന്ന്”.
“മധുരം കഴിക്കാൻ വേണ്ടി ഓരോ, ഓരോ കാരണങ്ങൾ അമ്മ കണ്ടുപിടിക്കും. ഇന്ന് ഫുട്ബോളിൻറെ പേരും പറഞ്ഞു പായസം ഉണ്ടാക്കുന്നതാ. നടക്കട്ടെ, നടക്കട്ടെ ഞാൻ പുറത്തൊന്ന് പോയിട്ട് വരാം. അവനോട് പറഞ്ഞേക്കൂ പനി മാറി വരുന്നതേ ഉള്ളൂ വെളിയിൽ എങ്ങും പോകേണ്ട. ഇവിടെ ഇരുന്നു കളി കണ്ടാൽ മതി എന്ന്”
കളി തുടങ്ങി കളി കാണാൻ ഏട്ടനും ഞാനും റെഡി.
കപ്പലണ്ടി മുട്ടായി, എള്ളുണ്ട, ലഡ്ഡു മുതലായ അമ്മയുടെ ഇഷ്ടപെട്ട ഐറ്റംസുമായി അമ്മ കളി കാണാൻ ഞങ്ങളുടെ കൂടെ കൂടി. ഫുട്ബോൾ കാണാൻ സാധാരണ വരാറില്ല. ക്രിക്കറ്റ് ആണ് ഇഷ്ടം. സച്ചിൻ ആണ് അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരൻ. സച്ചിൻറെ ടീം ആയതു കൊണ്ടായിരിക്കും കാഴ്ചക്കാരിയായി എത്തിയത്.
“അമ്മേ ഒരു കാര്യം പറഞ്ഞേയ്ക്കാം കളി നടക്കുമ്പോൾ വെറുതെ ഇവിടെ കിടന്ന് ബഹളം വെക്കരുത്.” ഏട്ടൻ അമ്മയെ ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തിയത് അമ്മക്ക് വിഷമമായി കാണും എന്ന് വിചാരിച്ചയിരിക്കും ഒരു സോപ്പാടീൽ.
“അച്ഛൻ എവിടെ പോയതാ അമ്മേ “എട്ടൻറെ അന്വേഷണം
“ബ്ലഡ് ടെസ്റ്റിന് കൊടുത്തിട്ടുണ്ട്. റിസൾട്ട് വാങ്ങാൻ പോയതായിരിക്കും”.
“ബ്ലഡ് ടെസ്റ്റിന് കൊടുത്തിട്ടുണ്ട്. റിസൾട്ട് വാങ്ങാൻ പോയതായിരിക്കും”.
കളി നിശ്ചിത സമയവും, അധിക സമയവും കഴിഞ്ഞപ്പോൾ ഏട്ടന് ഇരിക്കപ്പൊറുതി ഇല്ലാത്തതു പോലെയായി. അമ്മ ഇടക്ക് എട്ടന്റെ ടെൻഷൻ കണ്ടിട്ട് വഴക്കു പറയുന്നുണ്ടായിരുന്നു. ഇങ്ങനെ ടെൻഷൻ ആവാതെ ആരു ജയിച്ചാലും നിനക്കെന്താ. കളി ആകുമ്പോൾ ഒരു കൂട്ടർ തോറ്റല്ലേ പറ്റൂ.
പെനാൽറ്റി ഷൂട്ട്ഔട്ട് നടക്കുമ്പോൾ അമ്മ ആരോടോ ഫോണിൽ വളരെ വിഷമത്തോടെ സംസാരിക്കുന്നതു കാണുന്നുണ്ടായിരുന്നു.
പെനൽറ്റി ഷൂട്ട്ഔട്ടിൽ കേരളം തോറ്റതും അമ്മ ബോധം കെട്ടു വീണതും ഒന്നിച്ചായിരുന്നു.
“അയ്യോ ഏട്ടാ അമ്മ വീണു കിടക്കുന്നു”.
“കേരളം തോറ്റാൽ നിനക്കെന്താ. ഒരു ടീമല്ലേ ജയിക്കൂ എന്ന് എന്നെ ഉപദേശിച്ച ആളാണ് വീണു കിടക്കുന്നത് അമ്മയുടെ ഒരു കാര്യം” എന്ന് പറഞ്ഞുകൊണ്ട് ഏട്ടൻ വേഗം
വെള്ളം എടുത്തു മുഖത്ത് തളിച്ചപ്പോൾ അമ്മ കണ്ണ് തുറന്നു.അമ്മ ആകെ തളർന്ന് അവശയായതുപോലെ.
” അമ്മേ എന്താ പറ്റിയേ. ഹോസ്പിറ്റലിൽ പോകാം.”
“വേണ്ട. ഇനി എങ്ങും പോയിട്ട് ഒരു കാര്യവുമില്ല. എല്ലാം കഴിഞ്ഞില്ലേ”
വെള്ളം എടുത്തു മുഖത്ത് തളിച്ചപ്പോൾ അമ്മ കണ്ണ് തുറന്നു.അമ്മ ആകെ തളർന്ന് അവശയായതുപോലെ.
” അമ്മേ എന്താ പറ്റിയേ. ഹോസ്പിറ്റലിൽ പോകാം.”
“വേണ്ട. ഇനി എങ്ങും പോയിട്ട് ഒരു കാര്യവുമില്ല. എല്ലാം കഴിഞ്ഞില്ലേ”
ഞങ്ങളെ അത്ഭുതപെടുത്തികൊണ്ട് അമ്മ ബാക്കി വന്ന എള്ളുണ്ടയും കപ്പലണ്ടി മുട്ടായിയും ലഡ്ഡുവും എല്ലാം വലിച്ചെറിയുന്നു. അടുക്കളയിൽ പോയി പായസം എടുത്ത് വാഷ് ബേസിനിൽ ഒഴിക്കാൻ പോയപ്പോൾ ഏട്ടൻ തടഞ്ഞു. ഇതെന്താ "ചിന്താവിഷ്ടയായ ശ്യാമള"യിൽ വിജയേട്ടൻ ചെയ്തതുപോലെ ഭക്ഷണം എടുത്ത് വെളിയിൽ കളയുന്നേ. അമ്മയെ ഒരുവിധം പിടിച്ചു വലിച്ചു ഹാളിൽ കൊണ്ട് വന്ന് ഇരുത്തി.
അച്ഛൻ വരുന്നുണ്ട് സമാധാനമായി. അമ്മ വലിച്ചെറിഞ്ഞ എള്ളുണ്ടയും, കപ്പലണ്ടി മുട്ടായിയും, ലഡ്ഡുവും ഹാൾ നിറയെ.
“കേരളം തോറ്റു എന്നറിഞ്ഞപ്പോൾ മുതൽ അമ്മ ഭയങ്കര വിഷമത്തിലാ അച്ഛാ”.
“ഫുട്ബോൾ കളിയെപ്പറ്റി എന്തെങ്കിലും അറിയാമോ നിങ്ങളുടെ അമ്മക്ക്. മോളേ അത് കേരളം തോറ്റത് കൊണ്ടല്ല. ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊടുത്തിരുന്നില്ലേ റിസൾട്ട് കിട്ടിയപ്പോൾ അമ്മക്ക് ഷുഗർ വളരെ കൂടുതലാ ഞാൻ വിളിച്ചു പറഞ്ഞിരുന്നു അവിടെ വാങ്ങി വച്ചിരിക്കുന്ന മധുരമുള്ള സാധനങ്ങളും പായസവും ഒന്നും കഴിക്കല്ലേ എന്ന്. നിങ്ങളുടെ പിറന്നാൾ തന്നെ ഒരു വർഷം രണ്ടും മൂന്നും തവണ പായസം വച്ച് ആഘോഷിക്കുന്ന ആളല്ലേ. മധുരം എന്ന് പറഞ്ഞാൽ അമ്മക്ക് ഭ്രാന്താണ്.
എനിക്കീ ഗതി വന്നല്ലോ എന്ന ഭാവത്തിൽ അമ്മ ദയനീയമായി അച്ഛനെ നോക്കുന്നുണ്ടായിരുന്നു.
“വിഷമിക്കാതെടോ ഒരു ജന്മം കഴിക്കുവാനുള്ള മധുരം മുഴുവൻ കഴിച്ചു തീർത്തില്ലേ. ഇയാളുടെ ക്വോട്ടയിലുള്ള മധുരം തീർന്നുകാണും അരിയെത്തി എന്നു നമ്മൾ പറയില്ലേ അതുപോലെ മധുരം എത്തി എന്ന് വിചാരിച്ച് സമാധാനിക്ക് അധികമായാൽ അമൃതും വിഷം.
ഐ. എസ്. എൽ ഫൈനൽ ദിവസം മറക്കാനാവാത്ത അനുഭവം ആക്കി അമ്മ ഞങ്ങളുടെ മധുരനൊമ്പരമായി.
“വിഷമിക്കാതെടോ ഒരു ജന്മം കഴിക്കുവാനുള്ള മധുരം മുഴുവൻ കഴിച്ചു തീർത്തില്ലേ. ഇയാളുടെ ക്വോട്ടയിലുള്ള മധുരം തീർന്നുകാണും അരിയെത്തി എന്നു നമ്മൾ പറയില്ലേ അതുപോലെ മധുരം എത്തി എന്ന് വിചാരിച്ച് സമാധാനിക്ക് അധികമായാൽ അമൃതും വിഷം.
ഐ. എസ്. എൽ ഫൈനൽ ദിവസം മറക്കാനാവാത്ത അനുഭവം ആക്കി അമ്മ ഞങ്ങളുടെ മധുരനൊമ്പരമായി.
രാധാ ജയചന്ദ്രൻ, വൈക്കം
21.12.2016.
21.12.2016.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക