ഒരു സൈക്കിളിൽ ആയിരുന്നു ശ്യാം ഓഫീസിൽ എത്തുന്നത്. സദാ പുഞ്ചിരിക്കുന്ന മുഖം. ക്ലീൻ ഷേവ് ചെയ്ത സുന്ദരൻ. അവിവാഹിതൻ.പ്രായം അത്രയ്ക്കൊന്നും ആ കാത്ത കൊണ്ടാണത്രേ ഈ സൗന്ദര്യം. മൂപ്പരുടെ ഭാഷ്യം. ഓഫീസ് ടൈമിലെ ഇടവേളകളിൽ തമാശ പൊട്ടിച്ച് ഞങ്ങൾക്കിടയിലെ ഒരു രസികൻ.
'' ശ്യാമിങ്ങനെ നടന്നു പാർട്ടി കൂടുന്നതല്ലാതെ നമ്മളെ വീട്ടിലോട്ട് വിളിച്ച് ഒരു ചായ പോലും തരണില്ലല്ലോ സേവ്യറെ ''.
സേവ്യർ സാറിന്റെ മകളുടെ വിവാഹപ്പാർട്ടിക്കിടെ നിസ്സാറിന്റെ വക കമന്റ് ഞങ്ങൾ ഏറ്റു് പിടിച്ചു.
''ശരിയാ, നീ നിന്റെ വീടെങ്കിലും ഒന്ന് കാണിച്ചു താടോ. വല്ലപ്പോഴും ആ വഴിക്ക് വരുമ്പോൾ ഒരു ചായയെങ്കിലും മുതലാക്കാമല്ലോ ''.
''വരട്ടെ, നമുക്ക് ഒരു പാർട്ടി നടത്താം. പറ്റിയ ഒരു പെണ്ണിനെ നിങ്ങൾ കണ്ട് പിടിക്ക്.വിവാഹ പാർട്ടി തന്നെയാകാം ''.
ശ്യാമിന്റെ വിദഗ്ദ്ധമായ ഒഴിഞ്ഞ് മാറ്റം.
'' ശ്യാമിങ്ങനെ നടന്നു പാർട്ടി കൂടുന്നതല്ലാതെ നമ്മളെ വീട്ടിലോട്ട് വിളിച്ച് ഒരു ചായ പോലും തരണില്ലല്ലോ സേവ്യറെ ''.
സേവ്യർ സാറിന്റെ മകളുടെ വിവാഹപ്പാർട്ടിക്കിടെ നിസ്സാറിന്റെ വക കമന്റ് ഞങ്ങൾ ഏറ്റു് പിടിച്ചു.
''ശരിയാ, നീ നിന്റെ വീടെങ്കിലും ഒന്ന് കാണിച്ചു താടോ. വല്ലപ്പോഴും ആ വഴിക്ക് വരുമ്പോൾ ഒരു ചായയെങ്കിലും മുതലാക്കാമല്ലോ ''.
''വരട്ടെ, നമുക്ക് ഒരു പാർട്ടി നടത്താം. പറ്റിയ ഒരു പെണ്ണിനെ നിങ്ങൾ കണ്ട് പിടിക്ക്.വിവാഹ പാർട്ടി തന്നെയാകാം ''.
ശ്യാമിന്റെ വിദഗ്ദ്ധമായ ഒഴിഞ്ഞ് മാറ്റം.
ഞായറാഴ്‌ച കളിലെ സ്ഥിരതാവളമായ ദേവാനുജൻ മാഷിന്റെ കള്ളും കപ്പയും ഇത്തിരി കവിതയും കൊതിച്ചു കൊണ്ട് രാവിലെ എഴുന്നേൽക്കുമ്പോളാണ് അനുജത്തിയുടെ ഫോൺ വിളി.
'' ഏട്ടാ നിങ്ങൾ ഇറങ്ങിയോ ''.
'' എവിടെപ്പോവാനാടീ '.
'' ദിനേശന്റെ കല്ലാണത്തിന് ''.
അവളുടെ ഭർത്താവിന്റെ ബന്ധുവിന്റെ കല്ല്യാണം. മറന്നു പോയി.പോവാതിരുന്നാൽ പിന്നെ അളിയന്റെ വീർത്ത മുഖം കാണണം. വല്ലപ്പോഴും ലീവിന് വരുമ്പോൾ കിട്ടുന്ന സ്കോച്ചും നിലക്കും. പോവാതെ തരമില്ലല്ലോ. ഇനി അമ്മ റെഡിയായി കാണുമോ?.
ഫോൺ വെച്ച് തിരിഞ്ഞപ്പോൾ ദാ ചായയുമായി അമ്മ മുന്നിൽ.
കുളിച്ചൊരുങ്ങി ചന്ദന കുറിയണിഞ്ഞു.
'' അമ്മ ഇന്നലെയെ കുളിച്ചൊരുങ്ങി നിൽക്കുവാ അല്ലേ? ''.
ചായ ഒന്ന് മൊത്തിയിട്ട് ചോദിച്ചു.
''പോടാ.. പോയി കുളിച്ചിട്ട് വാടാ''.
തോർത്തുമെടുത്ത് കുളിമുറിയിലേക്ക് കയറുമ്പോൾ ഒരു അവധി ദിവസത്തിന്റെ അന്ത്യത്തെ കുറിച്ച് ഓർത്തു.
'' ഏട്ടാ നിങ്ങൾ ഇറങ്ങിയോ ''.
'' എവിടെപ്പോവാനാടീ '.
'' ദിനേശന്റെ കല്ലാണത്തിന് ''.
അവളുടെ ഭർത്താവിന്റെ ബന്ധുവിന്റെ കല്ല്യാണം. മറന്നു പോയി.പോവാതിരുന്നാൽ പിന്നെ അളിയന്റെ വീർത്ത മുഖം കാണണം. വല്ലപ്പോഴും ലീവിന് വരുമ്പോൾ കിട്ടുന്ന സ്കോച്ചും നിലക്കും. പോവാതെ തരമില്ലല്ലോ. ഇനി അമ്മ റെഡിയായി കാണുമോ?.
ഫോൺ വെച്ച് തിരിഞ്ഞപ്പോൾ ദാ ചായയുമായി അമ്മ മുന്നിൽ.
കുളിച്ചൊരുങ്ങി ചന്ദന കുറിയണിഞ്ഞു.
'' അമ്മ ഇന്നലെയെ കുളിച്ചൊരുങ്ങി നിൽക്കുവാ അല്ലേ? ''.
ചായ ഒന്ന് മൊത്തിയിട്ട് ചോദിച്ചു.
''പോടാ.. പോയി കുളിച്ചിട്ട് വാടാ''.
തോർത്തുമെടുത്ത് കുളിമുറിയിലേക്ക് കയറുമ്പോൾ ഒരു അവധി ദിവസത്തിന്റെ അന്ത്യത്തെ കുറിച്ച് ഓർത്തു.
വിവാഹ വീട്ടിലേക്കുള്ള വഴി വലിയ തിട്ടമില്ലാത്തതു കൊണ്ട് ഫോൺ വിളിച്ച് തിരക്കി യാ യി രു ന്നു യാത്ര. അവളുടെ കല്യാണത്തിന് ശേഷം അളിയന്റെ കൂടെ ഒരു പ്രാവിശ്യം പോയതായാണ് ഓർമ്മ. വർഷം കുറേ ആയില്ലേ. പച്ചക്കറി മാർക്കറ്റ് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് കഷ്ടിച്ച് ഒരു കിലോമീറ്റർ ആയിക്കാണും. ഒരു സഞ്ചിയും തൂക്കി എതിരെ നടന്നു വരുന്നു ശ്യാം.
'' എവിടെപ്പോയി രാവിലെ ?''.
കാർ നിർത്തി ഗ്ലാസ് താഴ്ത്തി എന്റെ ചോദ്യം കേട്ടതും വല്ലാത്തൊരതിശയവും ഒപ്പം മുഖത്തൊരു മങ്ങലും.
''നിങ്ങളെവിടെ പോകുന്നു?''.
എന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ അവന്റെ മറു ചോദ്യം.
''അളിയന്റെ ഒരു ബന്ധുവിന്റെ കല്ല്യാണം. ആട്ടെ നിന്റെ വീട് ഇവിടെ എവിടെ? ''.
''ദാ ആ വളവിന്റെ വലത്തു സൈഡിലെ ഇടവഴിയിലെ മൂന്നാമത്തെ വീട് ''.
പാതി മനസ്സോടെയുള്ള ചൂണ്ടിക്കാണിക്കൽ.
''ശരി എന്നാൽ ഞങ്ങൾ തിരിച്ച് വരുമ്പോൾ കയറാം''.
വണ്ടി മുന്നോട്ട് നീങ്ങിക്കഴിഞ്ഞിട്ടും അവൻ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു.
വിവാഹ സ്ഥലത്ത് വെച്ച് അമ്മയ്ക്ക് ഒരു തളർച്ച പോലെ ഉണ്ടായതിനാൽ ഹോസ്പിറ്റലിലും കയറി നേരം അധികമായതിനാൽ ശ്യാമിന്റെ ഭവന സന്ദർശനം പിന്നൊരു ദിവസം ആകാമെന്ന് കരുതി.
'' എവിടെപ്പോയി രാവിലെ ?''.
കാർ നിർത്തി ഗ്ലാസ് താഴ്ത്തി എന്റെ ചോദ്യം കേട്ടതും വല്ലാത്തൊരതിശയവും ഒപ്പം മുഖത്തൊരു മങ്ങലും.
''നിങ്ങളെവിടെ പോകുന്നു?''.
എന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ അവന്റെ മറു ചോദ്യം.
''അളിയന്റെ ഒരു ബന്ധുവിന്റെ കല്ല്യാണം. ആട്ടെ നിന്റെ വീട് ഇവിടെ എവിടെ? ''.
''ദാ ആ വളവിന്റെ വലത്തു സൈഡിലെ ഇടവഴിയിലെ മൂന്നാമത്തെ വീട് ''.
പാതി മനസ്സോടെയുള്ള ചൂണ്ടിക്കാണിക്കൽ.
''ശരി എന്നാൽ ഞങ്ങൾ തിരിച്ച് വരുമ്പോൾ കയറാം''.
വണ്ടി മുന്നോട്ട് നീങ്ങിക്കഴിഞ്ഞിട്ടും അവൻ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു.
വിവാഹ സ്ഥലത്ത് വെച്ച് അമ്മയ്ക്ക് ഒരു തളർച്ച പോലെ ഉണ്ടായതിനാൽ ഹോസ്പിറ്റലിലും കയറി നേരം അധികമായതിനാൽ ശ്യാമിന്റെ ഭവന സന്ദർശനം പിന്നൊരു ദിവസം ആകാമെന്ന് കരുതി.
രണ്ടാഴ്ചയ്ക്ക് ശേഷം ദേവാനുജൻ മാഷിനെ കൂട്ടി യാത്ര തിരിച്ചു.ശ്യാം പറഞ്ഞ വളവ് തിരിഞ്ഞ് മൂന്നാമത്തെ വീടിന് വാതിക്കലെത്തി. റബ്ബർഷീറ്റ് മേഞ്ഞതും പലക അടിച്ച ചുവരുകളുള്ള ഒരു കൊച്ച് വീട്.വീടിനോട് ചേർന്ന് തെക്ക് വശത്ത് ഓല മേഞ്ഞ ഒരു ചായ്പ്.
'' ഇത് തന്നെയാണോ വീട്'' ?
ദേവരാജൻ മാഷിന്റെ അശങ്ക എന്നിലേക്കും പകർന്നു.
ആരോടെങ്കിലും ഒന്ന് ചോദിച്ചാലോ എന്ന് കരുതി തിരിഞ്ഞപ്പോഴേക്കും പിന്നിൽ നിന്നും വിളി.
''നിങ്ങളെന്താ അവിടെത്തന്നെ നിൽക്കുന്നെ?. കേറി വാ. ഇത് തന്നെ വീട്' ''. മുന്നിൽ ശ്യാം.
മുറ്റത്ത് നീക്കിയിട്ട ബഞ്ചിൽ ഇരുന്ന് ചുറ്റുപാടൊക്കെ ഒന്ന് കണ്ണോടിച്ചു.
''ആരാ മോനേ''?.
അകത്ത് നിന്ന് വെളുത്ത് പാതി നരകയറിയ െഐശ്വര്യം തുളുമ്പുന്ന ഒരു സ്ത്രീ ഇറങ്ങി വന്നു.
'' അമ്മേ ഓഫീസിൽ നിന്നാ '.
''ചായയെടുക്കാം ഞാൻ'.
'' വേണ്ടമ്മേ ചായ കുടി കുറവാ''
അമ്മ അകത്തേക്ക് തിരിയും മുൻപേ പറഞ്ഞു.
'' ശ്യാമേ, നീ രണ്ടു മൂന്നു ഗ്ലാസും കുറച്ചു വെള്ളവും ഇങ്ങെടുക്കു. രണ്ടെണ്ണം ഇവിടിരുന്നടിക്കുന്നതിൽ വിരോധം ഇല്ലെങ്കിൽ ''.
ഗ്ലാസും വെള്ളവും എത്തുംമുൻപേ കാറിൽ നിന്ന് കുപ്പിയുമായി മാഷും എത്തി.
ആദ്യത്തെ പെഗ് വെള്ളവുമായി ചേർന്നപ്പോൾ കൊതിപ്പിച്ചത് കൊണ്ടാകാo ദേവരാജൻ മാഷ് തന്റെ ഗ്ലാസ് കാലിയാക്കി ഉടൻ.
''നീയെന്താ മൂങ്ങയെപ്പോലെ ഇരിക്കുന്നത്''.
ശ്യാം ഗ്ലാസ് കൈയിൽ പിടിച്ച് നോക്കി ഇരിക്കണ കണ്ടാവും മാഷിന്റെ ഡയലോഗ്.
ശരിയാണ് അവന്റെ ഉള്ളിലെന്തോ പുകയുന്നുണ്ട്. മുഖത്ത് ഇപ്പോൾ അത് വ്യക്തമായി തെളിയുന്നു. ഈ വരവ് അവന് ഇഷ്ടപ്പെട്ട് കാണില്ലേ?. ഏയ് അങ്ങനെയാകാൻ വഴിയില്ല.
ഗ്ലാസ് എടുത്ത് ചുണ്ടോട് ചേർത്ത് ഒരിറക്ക് കുടിച്ചപ്പോൾ, അകത്ത് ഒരു സ്ത്രീ ശബ്ദം ആരെയോ ശകാരിക്കുന്നു. ഒന്നും വ്യക്തമല്ല. കാത് ആ ശബ്ദത്തെ കേന്ദ്രീകരിച്ചു. ഇപ്പോൾ ശകാരം കേൾക്കുന്നില്ല. ചിരി മാത്രം.ശ്യാം ഇരുന്ന മദ്യം ഒറ്റ വലിക്ക് കുടിച്ചിട്ട് വീടിനുള്ളിലേക്ക് കയറിപ്പോയി.ദേവരാജൻ മാഷിന്റെ നോട്ടം എന്നിലേക്കായി.മനസ്സിൽ അസ്വസ്ഥതകൾ കൂടുകൂട്ടി. കുറച്ചു നേരം അകത്ത് നിന്ന് ശബ്ദങ്ങളൊന്നും കേൾക്കുന്നില്ല. ചിരിയും കരച്ചിലും ശകാരങ്ങളും ഇടയ്ക്കിടെ വന്നു പോയിരിക്കുന്നതിനിടയിൽ പെഗ് അളവ് കൂടിയിട്ടും ആവിയായ് പോയ പോലെ. കുറച്ച് നേരത്തിന് ശേഷം ഷർട്ടിട്ട്, മുടി ചീകിക്കൊണ്ട് ശ്യാം പുറത്തേക്ക് വന്നു.
'' മാഷേ, എനിക്ക് ഒരെണ്ണം ഒഴിച്ചേ ''.
മാഷ് മദ്യം ഒഴിച്ച് അവന് നേരെ നീട്ടി. അതും അവൻ ഒറ്റ വലിക്ക് കാലിയാക്കി.
'' ശ്യാം അച്ഛൻ?''
അകത്തെ മുറിയിൽ നിന്നുള്ള ശബ്ദത്തിന്റെ അലോസരത്തിൽ നിന്ന് വിട്ട് എന്റെ ചോദ്യം.
വീടിനോട് ചേർന്നുള്ള ഓലമേഞ്ഞ ചായ് പിന്റെ വാതിൽ തുറന്ന് അവൻ ഞങ്ങളെ ക്ഷണിച്ചു.
'' മൂന്നു വർഷമായി ചികിത്സയിലാ. ഒരു വശം തളർന്നുള്ള കിടപ്പാ. ഇത് വരെ മാറ്റമൊന്നുമില്ല.' '
ഞാൻ വിളിക്കാനായി നാവ് വളച്ചപ്പോൾ അവൻ തടഞ്ഞു.
'' വേണ്ട. ഉറക്കത്തിലാ. പാവം വെളുക്കോളം ചുമയായിരുന്നു. ഉറങ്ങട്ടെ. വിളിക്കണ്ട ''.
കുറച്ച് നേരം കൂടി അവിടെ നിന്നിട്ട് പുറത്തിറങ്ങി. അവശേഷിക്കുന്ന മദ്യവും മൂവരും കൂടി കാലിയാകുന്നതിനിടയിൽ ( അപ്പോഴും അകത്തേ മുറിയിൽ പതിപ്പ് ശീലുകൾ തന്നെ ) ഒന്നു കറങ്ങിയിട്ട് വരാമെന്ന അവന്റെ അഭിപ്രായത്തെ ഞങ്ങൾ അനുകൂലിച്ചു.
കുറച്ചു നേരം നടന്നിട്ടും ആരും സംസാരിച്ചില്ല.മനസ്സിൽ മുഴുവൻ അകത്തെ മുറിയിൽ പരസ്പര ബന്ധമില്ലാതെ സംസാരിച്ച സ്ത്രീ ശബ്ദ മായിരുന്നു.
'' ഇപ്പോൾ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലായെന്ന് തോന്നണുണ്ടല്ലേ?''
അൽപ്പനേരം കഴിഞ്ഞപ്പോൾ അവൻ തന്നെ മൗനത്തിന് വിരാമമിട്ടു.
'' ശ്യാമെന്താ അങ്ങനെ ചോദിച്ചത് ''
''അകത്തെ മുറിയിൽ നിന്നുള്ള ശബ്ദങ്ങൾ കേട്ടിട്ടുണ്ടാവുമെന്ന് അറിയാം. ആ ശബ്ദത്തിന്റെ ഉടമ ആരെന്ന് തിരക്കാതിരുന്നത് മന:പ്പൂർവ്വമല്ലേ?.''
''അത്.. ഞാൻ...'' വാക്കുകൾക്ക് ക്ഷാമം നേരിട്ട അവസ്ഥ.
''വിധിയെന്റെ കുടുംബത്തോട് കാണിച്ച ആദ്യത്തെ ക്രൂരത. എന്റെ പെങ്ങളാണത്. എട്ടാമത്തെ വയസ്സിൽ ,സ്കൂൾ വിട്ട് മടങ്ങിവരുമ്പോൾ ഒരു കാർ വന്ന് ഇടിക്കുകയായിരുന്നു. പിന്നീട് ഞങ്ങൾക്കവളെ കിട്ടുന്നത് മാസങ്ങൾക്ക് ശേഷം ഈ അവസ്ഥയിൽ.''
''ചികിത്സകളൊന്നും?''
'' കേസിനും വഴക്കിനും പോകാനൊന്നും അച്ഛൻ നിന്നില്ല. കൈയിലെ കാശ് തീർന്നപ്പോൾ കിട്ടാവുന്നിടത്തു നിന്നൊക്കെ കടം വാങ്ങിയും ചികിത്സിച്ചു. വസ്തുക്കൾ മുക്കാലും വിറ്റു. ഒരു കുറവും കണ്ടില്ല. ഞങ്ങൾ പട്ടിണി കിടന്നാലും അവൾക്ക് ആഹാരവും മരുന്നും മുടക്കിയിട്ടില്ല.ഫലമില്ലെങ്കിലും ഇരുപത്തിയഞ്ചു വർഷം ആയിട്ട് തുടരുന്നു. ഞങ്ങടെ ഒരു ആശ്വാസത്തിന്..''.
തിരിച്ച് പോകുമ്പോൾ കളിയും ചിരിയും തമാശയുമായി ഓഫീസിലെപ്പോഴും നിറഞ്ഞു നിന്നിരുന്ന ശ്യാമും അകത്തെ മുറിയിലെ അവ്യക്തമായ ജൽപ്പനങ്ങളും ഞങ്ങളെ അന്യരാക്കി...!!!
'' ഇത് തന്നെയാണോ വീട്'' ?
ദേവരാജൻ മാഷിന്റെ അശങ്ക എന്നിലേക്കും പകർന്നു.
ആരോടെങ്കിലും ഒന്ന് ചോദിച്ചാലോ എന്ന് കരുതി തിരിഞ്ഞപ്പോഴേക്കും പിന്നിൽ നിന്നും വിളി.
''നിങ്ങളെന്താ അവിടെത്തന്നെ നിൽക്കുന്നെ?. കേറി വാ. ഇത് തന്നെ വീട്' ''. മുന്നിൽ ശ്യാം.
മുറ്റത്ത് നീക്കിയിട്ട ബഞ്ചിൽ ഇരുന്ന് ചുറ്റുപാടൊക്കെ ഒന്ന് കണ്ണോടിച്ചു.
''ആരാ മോനേ''?.
അകത്ത് നിന്ന് വെളുത്ത് പാതി നരകയറിയ െഐശ്വര്യം തുളുമ്പുന്ന ഒരു സ്ത്രീ ഇറങ്ങി വന്നു.
'' അമ്മേ ഓഫീസിൽ നിന്നാ '.
''ചായയെടുക്കാം ഞാൻ'.
'' വേണ്ടമ്മേ ചായ കുടി കുറവാ''
അമ്മ അകത്തേക്ക് തിരിയും മുൻപേ പറഞ്ഞു.
'' ശ്യാമേ, നീ രണ്ടു മൂന്നു ഗ്ലാസും കുറച്ചു വെള്ളവും ഇങ്ങെടുക്കു. രണ്ടെണ്ണം ഇവിടിരുന്നടിക്കുന്നതിൽ വിരോധം ഇല്ലെങ്കിൽ ''.
ഗ്ലാസും വെള്ളവും എത്തുംമുൻപേ കാറിൽ നിന്ന് കുപ്പിയുമായി മാഷും എത്തി.
ആദ്യത്തെ പെഗ് വെള്ളവുമായി ചേർന്നപ്പോൾ കൊതിപ്പിച്ചത് കൊണ്ടാകാo ദേവരാജൻ മാഷ് തന്റെ ഗ്ലാസ് കാലിയാക്കി ഉടൻ.
''നീയെന്താ മൂങ്ങയെപ്പോലെ ഇരിക്കുന്നത്''.
ശ്യാം ഗ്ലാസ് കൈയിൽ പിടിച്ച് നോക്കി ഇരിക്കണ കണ്ടാവും മാഷിന്റെ ഡയലോഗ്.
ശരിയാണ് അവന്റെ ഉള്ളിലെന്തോ പുകയുന്നുണ്ട്. മുഖത്ത് ഇപ്പോൾ അത് വ്യക്തമായി തെളിയുന്നു. ഈ വരവ് അവന് ഇഷ്ടപ്പെട്ട് കാണില്ലേ?. ഏയ് അങ്ങനെയാകാൻ വഴിയില്ല.
ഗ്ലാസ് എടുത്ത് ചുണ്ടോട് ചേർത്ത് ഒരിറക്ക് കുടിച്ചപ്പോൾ, അകത്ത് ഒരു സ്ത്രീ ശബ്ദം ആരെയോ ശകാരിക്കുന്നു. ഒന്നും വ്യക്തമല്ല. കാത് ആ ശബ്ദത്തെ കേന്ദ്രീകരിച്ചു. ഇപ്പോൾ ശകാരം കേൾക്കുന്നില്ല. ചിരി മാത്രം.ശ്യാം ഇരുന്ന മദ്യം ഒറ്റ വലിക്ക് കുടിച്ചിട്ട് വീടിനുള്ളിലേക്ക് കയറിപ്പോയി.ദേവരാജൻ മാഷിന്റെ നോട്ടം എന്നിലേക്കായി.മനസ്സിൽ അസ്വസ്ഥതകൾ കൂടുകൂട്ടി. കുറച്ചു നേരം അകത്ത് നിന്ന് ശബ്ദങ്ങളൊന്നും കേൾക്കുന്നില്ല. ചിരിയും കരച്ചിലും ശകാരങ്ങളും ഇടയ്ക്കിടെ വന്നു പോയിരിക്കുന്നതിനിടയിൽ പെഗ് അളവ് കൂടിയിട്ടും ആവിയായ് പോയ പോലെ. കുറച്ച് നേരത്തിന് ശേഷം ഷർട്ടിട്ട്, മുടി ചീകിക്കൊണ്ട് ശ്യാം പുറത്തേക്ക് വന്നു.
'' മാഷേ, എനിക്ക് ഒരെണ്ണം ഒഴിച്ചേ ''.
മാഷ് മദ്യം ഒഴിച്ച് അവന് നേരെ നീട്ടി. അതും അവൻ ഒറ്റ വലിക്ക് കാലിയാക്കി.
'' ശ്യാം അച്ഛൻ?''
അകത്തെ മുറിയിൽ നിന്നുള്ള ശബ്ദത്തിന്റെ അലോസരത്തിൽ നിന്ന് വിട്ട് എന്റെ ചോദ്യം.
വീടിനോട് ചേർന്നുള്ള ഓലമേഞ്ഞ ചായ് പിന്റെ വാതിൽ തുറന്ന് അവൻ ഞങ്ങളെ ക്ഷണിച്ചു.
'' മൂന്നു വർഷമായി ചികിത്സയിലാ. ഒരു വശം തളർന്നുള്ള കിടപ്പാ. ഇത് വരെ മാറ്റമൊന്നുമില്ല.' '
ഞാൻ വിളിക്കാനായി നാവ് വളച്ചപ്പോൾ അവൻ തടഞ്ഞു.
'' വേണ്ട. ഉറക്കത്തിലാ. പാവം വെളുക്കോളം ചുമയായിരുന്നു. ഉറങ്ങട്ടെ. വിളിക്കണ്ട ''.
കുറച്ച് നേരം കൂടി അവിടെ നിന്നിട്ട് പുറത്തിറങ്ങി. അവശേഷിക്കുന്ന മദ്യവും മൂവരും കൂടി കാലിയാകുന്നതിനിടയിൽ ( അപ്പോഴും അകത്തേ മുറിയിൽ പതിപ്പ് ശീലുകൾ തന്നെ ) ഒന്നു കറങ്ങിയിട്ട് വരാമെന്ന അവന്റെ അഭിപ്രായത്തെ ഞങ്ങൾ അനുകൂലിച്ചു.
കുറച്ചു നേരം നടന്നിട്ടും ആരും സംസാരിച്ചില്ല.മനസ്സിൽ മുഴുവൻ അകത്തെ മുറിയിൽ പരസ്പര ബന്ധമില്ലാതെ സംസാരിച്ച സ്ത്രീ ശബ്ദ മായിരുന്നു.
'' ഇപ്പോൾ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലായെന്ന് തോന്നണുണ്ടല്ലേ?''
അൽപ്പനേരം കഴിഞ്ഞപ്പോൾ അവൻ തന്നെ മൗനത്തിന് വിരാമമിട്ടു.
'' ശ്യാമെന്താ അങ്ങനെ ചോദിച്ചത് ''
''അകത്തെ മുറിയിൽ നിന്നുള്ള ശബ്ദങ്ങൾ കേട്ടിട്ടുണ്ടാവുമെന്ന് അറിയാം. ആ ശബ്ദത്തിന്റെ ഉടമ ആരെന്ന് തിരക്കാതിരുന്നത് മന:പ്പൂർവ്വമല്ലേ?.''
''അത്.. ഞാൻ...'' വാക്കുകൾക്ക് ക്ഷാമം നേരിട്ട അവസ്ഥ.
''വിധിയെന്റെ കുടുംബത്തോട് കാണിച്ച ആദ്യത്തെ ക്രൂരത. എന്റെ പെങ്ങളാണത്. എട്ടാമത്തെ വയസ്സിൽ ,സ്കൂൾ വിട്ട് മടങ്ങിവരുമ്പോൾ ഒരു കാർ വന്ന് ഇടിക്കുകയായിരുന്നു. പിന്നീട് ഞങ്ങൾക്കവളെ കിട്ടുന്നത് മാസങ്ങൾക്ക് ശേഷം ഈ അവസ്ഥയിൽ.''
''ചികിത്സകളൊന്നും?''
'' കേസിനും വഴക്കിനും പോകാനൊന്നും അച്ഛൻ നിന്നില്ല. കൈയിലെ കാശ് തീർന്നപ്പോൾ കിട്ടാവുന്നിടത്തു നിന്നൊക്കെ കടം വാങ്ങിയും ചികിത്സിച്ചു. വസ്തുക്കൾ മുക്കാലും വിറ്റു. ഒരു കുറവും കണ്ടില്ല. ഞങ്ങൾ പട്ടിണി കിടന്നാലും അവൾക്ക് ആഹാരവും മരുന്നും മുടക്കിയിട്ടില്ല.ഫലമില്ലെങ്കിലും ഇരുപത്തിയഞ്ചു വർഷം ആയിട്ട് തുടരുന്നു. ഞങ്ങടെ ഒരു ആശ്വാസത്തിന്..''.
തിരിച്ച് പോകുമ്പോൾ കളിയും ചിരിയും തമാശയുമായി ഓഫീസിലെപ്പോഴും നിറഞ്ഞു നിന്നിരുന്ന ശ്യാമും അകത്തെ മുറിയിലെ അവ്യക്തമായ ജൽപ്പനങ്ങളും ഞങ്ങളെ അന്യരാക്കി...!!!
ഗോപകുമാർ കൈമൾ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക