കൊന്നമരങ്ങൾ
കാലം തെറ്റി പുത്തപ്പോഴും,
കൊതിച്ചിരുന്ന നിനവിൻ
ചുവട്ടിൽ പ്രതീക്ഷയാൽ
ജലമിറ്റിച്ച് -
തളർന്നിരിക്കുമ്പോഴും,
കാലം തെറ്റി പുത്തപ്പോഴും,
കൊതിച്ചിരുന്ന നിനവിൻ
ചുവട്ടിൽ പ്രതീക്ഷയാൽ
ജലമിറ്റിച്ച് -
തളർന്നിരിക്കുമ്പോഴും,
ജനിച്ച നാൾ മുതലിന്നോളം
ജപിച്ച മന്ത്രമീ തുളസിത്തറയ്ക്ക്
വലം വച്ച് പുലരിയിൽ
രഹസ്യമായോതിക്കരഞ്ഞിട്ടും
ജപിച്ച മന്ത്രമീ തുളസിത്തറയ്ക്ക്
വലം വച്ച് പുലരിയിൽ
രഹസ്യമായോതിക്കരഞ്ഞിട്ടും
ഒരു കർപ്പൂര നാളമായുരുകി
ധൂമമായ് നിന്റെ
നാസികത്തുമ്പിലെന്നും മുത്തമിട്ട്
കടാക്ഷത്തിനായ് കേഴുമ്പോഴും
ധൂമമായ് നിന്റെ
നാസികത്തുമ്പിലെന്നും മുത്തമിട്ട്
കടാക്ഷത്തിനായ് കേഴുമ്പോഴും
പ്രദക്ഷിണ വഴിയിലെന്നെ
നോക്കിച്ചിരിക്കുന്ന
ബലിക്കല്ലുകൾക്ക്
നിനക്കായ് കരുതിയ എന്റെ
മനസ്സ് നേദിക്കാതിരുന്നിട്ടും
നോക്കിച്ചിരിക്കുന്ന
ബലിക്കല്ലുകൾക്ക്
നിനക്കായ് കരുതിയ എന്റെ
മനസ്സ് നേദിക്കാതിരുന്നിട്ടും
വിരലകലത്തിലെങ്കിലും
നീയൊരുക്കിയ വാത്മീകം
എന്നിൽ നിന്ന് നിന്നെ
മറയ്ക്കുകയായിരുന്നോ?
നീയൊരുക്കിയ വാത്മീകം
എന്നിൽ നിന്ന് നിന്നെ
മറയ്ക്കുകയായിരുന്നോ?
പടിവാതിലിൽ ഞാൻ -നിന്റെ
രഥചക്രം അവശേഷിപ്പിച്ച
ധൂളികൾക്കിടയിൽ നിന്നെ
തിരയുകയാണിന്നും...!!!
രഥചക്രം അവശേഷിപ്പിച്ച
ധൂളികൾക്കിടയിൽ നിന്നെ
തിരയുകയാണിന്നും...!!!
ഗോപകുമാർ കൈമൾ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക