കാവതിക്കാക്ക കരഞ്ഞു തളർന്നു
അതിഥിയിന്നാരോ വരുന്നുണ്ട്
വാലിതെങ്ങോട്ടെന്ന്
നോക്കുവാൻ കഴിഞ്ഞില്ല
ഏത് ദിക്കിൽ നിന്നാവോ വരുന്നത്
അതിഥിയിന്നാരോ വരുന്നുണ്ട്
വാലിതെങ്ങോട്ടെന്ന്
നോക്കുവാൻ കഴിഞ്ഞില്ല
ഏത് ദിക്കിൽ നിന്നാവോ വരുന്നത്
പീള കെട്ടിയ കണ്ണ്
വലിച്ചു തുറന്നു
ഓലയട്ടു പോയ്
അസ്ഥികൾ പോലെ
ഈർക്കിലിനിടയിലൂടെ
സൂര്യനെത്തിയെൻ
കൂരയ്ക്കുള്ളിലെല്ലാം
വലിച്ചു തുറന്നു
ഓലയട്ടു പോയ്
അസ്ഥികൾ പോലെ
ഈർക്കിലിനിടയിലൂടെ
സൂര്യനെത്തിയെൻ
കൂരയ്ക്കുള്ളിലെല്ലാം
ഇന്നെന്റെ ദേഹവുമിതുപോലെ
പട്ടിണിതിന്നൊരസ്ഥി പോലെ
പട്ടിണിതിന്നൊരസ്ഥി പോലെ
അങ്ങ് കിഴക്കേ ഇരുനില
മാളിക,
തിന്നവശേഷിച്ചൊരെച്ചിൽ
കൂനകൾ
അന്നെന്റെ കൂരയ്ക്ക്
നാലു നാളോണമാകും
ഇന്നവയെല്ലാം മാളിക കാക്കും
ശുനകന്നു കൂലിയായ്
നാലു നേരമുരുട്ടിക്കൊടുക്കുന്നു
മാളിക,
തിന്നവശേഷിച്ചൊരെച്ചിൽ
കൂനകൾ
അന്നെന്റെ കൂരയ്ക്ക്
നാലു നാളോണമാകും
ഇന്നവയെല്ലാം മാളിക കാക്കും
ശുനകന്നു കൂലിയായ്
നാലു നേരമുരുട്ടിക്കൊടുക്കുന്നു
പാദസ്പർശനം കേൾക്കുന്നോ
മുറ്റത്ത്,
വാതിലിലാരോ മുട്ടി വിളിച്ചുവോ
നാളുകളായി തുറക്കാത്ത
വാതിലീ,
ശാപമോക്ഷത്തിനായ്
തേങ്ങുന്ന പോലവേ...
മുറ്റത്ത്,
വാതിലിലാരോ മുട്ടി വിളിച്ചുവോ
നാളുകളായി തുറക്കാത്ത
വാതിലീ,
ശാപമോക്ഷത്തിനായ്
തേങ്ങുന്ന പോലവേ...
ചിന്തയിലെന്തോ തിരഞ്ഞു പോയ്
എന്റെ ബന്ധങ്ങളെവിടെ -
യെന്നോർത്തു പോയ്
എന്റെ ബന്ധങ്ങളെവിടെ -
യെന്നോർത്തു പോയ്
മകനോ, മകളോ
ചെറുമക്കളോ
വാതിലിൻ മുന്നിലാരെന്ന്
ഉറക്കെത്തിരക്കുവാൻ
ഇറ്റുനീർ തൊട്ടിട്ട് നാളേറെ -
യായൊരീ നാവിൻ
പരിഭവമെന്നെ വിലക്കി
ചെറുമക്കളോ
വാതിലിൻ മുന്നിലാരെന്ന്
ഉറക്കെത്തിരക്കുവാൻ
ഇറ്റുനീർ തൊട്ടിട്ട് നാളേറെ -
യായൊരീ നാവിൻ
പരിഭവമെന്നെ വിലക്കി
അടുത്തടുത്തെത്തി
നിലച്ചൊരാ
കാൽപ്പെരുമാറ്റത്തിൻ
ഉടമയെത്തിരഞ്ഞെന്റെ
മിഴികളുമിന്നു ചതിച്ചുവോ?
കാഴ്ചയും മങ്ങിയോ?
നിലച്ചൊരാ
കാൽപ്പെരുമാറ്റത്തിൻ
ഉടമയെത്തിരഞ്ഞെന്റെ
മിഴികളുമിന്നു ചതിച്ചുവോ?
കാഴ്ചയും മങ്ങിയോ?
കാറ്റു വന്നു പിറുപിറു-
ത്തെന്തോയെന്റെ കാതിൽ
ഒരു യാത്ര പോകാനൊരുങ്ങുകയെന്നോ!
ത്തെന്തോയെന്റെ കാതിൽ
ഒരു യാത്ര പോകാനൊരുങ്ങുകയെന്നോ!
ഗോപകുമാർ കൈമൾ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക