ഇന്നു വൃശ്ചികം ഒന്ന്. നാലമ്പലത്തിനുള്ളിൽ ഭക്തജനങ്ങളുടെ നല്ല തിരക്ക്. തൊഴാനും കാണിക്ക അർപ്പിക്കാനുമായി എല്ലാവരും തിരക്കുക്കൂട്ടുന്നത്ത് കണ്ട് ഭഗവാനു ചിരി വന്നു. ഇന്നലെ വരെ ഒറ്റക്കായിരുന്നു. നിത്യപൂജ ചെയ്യാൻ വരുന്ന ബ്രാഹ്മണനും ഇല്ലത്തമ്മയും ഇടയ്ക്ക് വഞ്ചിയിൽ വല്ലതുമുള്ളത് എടുക്കാൻ വരുന്ന പ്രസിഡന്റദ്ദേഹവും മാത്രം ഒഴിച്ച് ആരും തന്നെ കാണാൻ വരാറില്ലാരുന്നല്ലോ. നേരാം വണ്ണം വല്ലതും കഴിച്ചിട്ടും കുറച്ചായി. തനിക്കെന്നും പറഞ്ഞു നേദിക്കുന്നതെല്ലാം അയാൾ ഇല്ലത്തേക്ക് കൊണ്ടുപോകുകയാണല്ലോ പതിവ്. തന്നെ പറ്റിക്കാനായി ഉരുളിയിൽ ഇത്തിരി തേച്ചുവെച്ചു തരും. ദൈവം ആയതുകൊണ്ട് തനിക്കു വിശപ്പും ദാഹവും ഇല്ലെന്നാ ഇവറ്റകളുടെ വിചാരം. ഇനി കുറച്ചു ദിവസത്തേക്കെങ്കിലും കുശലാണല്ലോ എന്നോർത്തപ്പോൾ ഭഗവാന്റെ വായിൽ വെള്ളമൂറി. അയ്യോ വെള്ളം വീണാൽ മുഖത്തിട്ടിരിക്കുന്ന ചന്ദനം അടർന്നുപോകുമല്ലോ.കുറേനേരമായി ഇതെല്ലാം വാരിത്തേച്ചു നില്ക്കാൻ തുടങ്ങിയിട്ട്. ദേഹം അവിടവിടായി ചൊറിച്ചിൽ തുടങ്ങി. പഴയതുപോലെ ചന്ദനമുട്ടി വരച്ചിടുന്ന രീതിയിപ്പോൾ ഇല്ലല്ലോ. എല്ലാം മായമല്ലേ. അതിന്റെ ചൊറിച്ചില്ലാ താനീ അനുഭവിക്കുന്നതെന്നു ഭഗവാൻ ഓർത്തുപോയി. എന്തൊരു ദുർവിധിയാ തന്റേത്. ആരും കാണാൻ വരില്ല എന്നേ ഇല്ലായിരുന്നു. ഇതിൽ ഭേദം ഒറ്റക്കിരിക്കുന്നതു തന്നെയാ ഇതൊന്നും സഹിക്കേണ്ടായിരുന്നു. ഭഗവാനു ആകെ ദേഷ്യം വന്നു..
"എന്റെ കൃഷ്ണാ, അസാധുവായ കുറച്ചു ആയിരവും അഞ്ഞൂറും എന്റെ കൈയിലുണ്ട്. അതിവിടെ ഭണ്ഡാരപ്പെട്ടിയിൽ ഇടാവുന്നു വെച്ചതാ.. പക്ഷെ ഇവിടിട്ടതുകൊണ്ട് എന്ത് പ്രയോജനം. ഞാനാ ബാങ്കിലേക്ക് പോകുവാ. എന്നെയൊന്നു കാത്തുകൊള്ളണമേ. മാറിക്കിട്ടിയാൽ നിനക്ക് വൈകിട്ട് ഞാൻ പത്തുരൂപയുടെ എണ്ണ കത്തിയ്ക്കാമേ "
"എന്റെ കൃഷ്ണാ, അസാധുവായ കുറച്ചു ആയിരവും അഞ്ഞൂറും എന്റെ കൈയിലുണ്ട്. അതിവിടെ ഭണ്ഡാരപ്പെട്ടിയിൽ ഇടാവുന്നു വെച്ചതാ.. പക്ഷെ ഇവിടിട്ടതുകൊണ്ട് എന്ത് പ്രയോജനം. ഞാനാ ബാങ്കിലേക്ക് പോകുവാ. എന്നെയൊന്നു കാത്തുകൊള്ളണമേ. മാറിക്കിട്ടിയാൽ നിനക്ക് വൈകിട്ട് ഞാൻ പത്തുരൂപയുടെ എണ്ണ കത്തിയ്ക്കാമേ "
കഷ്ടം... ഭഗവാൻ ചിന്തിച്ചുപോയി. ഒറ്റമർഗമേ ഇനിയുള്ളു. കുറച്ചുദിവസം ശ്രീകോവിലിൽ നിന്നും മാറിയിരിക്കാം.
ഭഗവാൻ നാലുപാടും നോക്കി. അയാൾ പുറത്തു ഭക്തരോട് വർത്തമാനം പറഞ്ഞു നിൽക്കുകയാണ്. ഇതുതന്നെ തക്കം എന്നുകരുതി പീഠത്തിൽ നിന്നും എഴുന്നേറ്റു. ശ്രീകോവിലിന്റെ വാതിൽ വരെ എത്തിയതേയുള്ളു. ദാ അയാൾ പൂവും പിടിച്ചിങ്ങോട്ടു വരുന്നു.. അർച്ചനക്കുള്ള പുറപ്പാടാണെന്നു തോന്നുന്നു. ഇനി ഉടനെയെങ്ങും ഇറങ്ങാൻ പറ്റില്ലല്ലോ എന്നോർത്തു. ബ്രാഹ്മണൻ കാണാതെ ഭഗവാൻ വേഗം പീഠത്തിൽ കയറി അനങ്ങാതെയിരുന്നു.
ഭഗവാൻ നാലുപാടും നോക്കി. അയാൾ പുറത്തു ഭക്തരോട് വർത്തമാനം പറഞ്ഞു നിൽക്കുകയാണ്. ഇതുതന്നെ തക്കം എന്നുകരുതി പീഠത്തിൽ നിന്നും എഴുന്നേറ്റു. ശ്രീകോവിലിന്റെ വാതിൽ വരെ എത്തിയതേയുള്ളു. ദാ അയാൾ പൂവും പിടിച്ചിങ്ങോട്ടു വരുന്നു.. അർച്ചനക്കുള്ള പുറപ്പാടാണെന്നു തോന്നുന്നു. ഇനി ഉടനെയെങ്ങും ഇറങ്ങാൻ പറ്റില്ലല്ലോ എന്നോർത്തു. ബ്രാഹ്മണൻ കാണാതെ ഭഗവാൻ വേഗം പീഠത്തിൽ കയറി അനങ്ങാതെയിരുന്നു.
എത്രനേരം അങ്ങനെയിരുന്നു എന്നറിയില്ല. അനക്കമൊന്നും കേൾക്കാതെവന്നപ്പോൾ ഭഗവാൻ കണ്ണുതുറന്നു. മുന്നിൽ തൂക്കിയിട്ടിരിക്കുന്ന വിളക്കിൽ മങ്ങിക്കത്തുന്ന തിരിവെട്ടത്തിൽ ഭഗവാൻ അവിടമാകെ നോക്കി. നട അടച്ചു അയാൾ പോയിക്കഴിഞ്ഞിരുന്നു എന്ന് ഭഗവാനു മനസിലായി. താനിടയ്ക്ക് ഉറങ്ങിപ്പോയല്ലോ എന്നോർത്തപ്പോൾ കുണ്ഠിതം തോന്നി. ഇനി വൈകുന്നേരം നടതുറക്കുന്നതുവരെ കാത്തിരുന്നേപറ്റൂ..
വൈകുന്നേരം ഒന്നു വേഗം ആയിരുന്നെങ്കിൽ.മുഖത്തെ ചന്ദനമേലാപ്പ് ഇളകിവീഴാൻ തുടങ്ങി..ഇന്നും ആഹാരം കഴിക്കാൻ സാധിക്കാഞ്ഞതുകൊണ്ട് കലശലായ വിശപ്പും. പത്രങ്ങൾ തട്ടിവീഴുന്ന ശബ്ദം കേട്ട് ഭഗവാൻ കണ്ണുതുറന്നു.മുഴുത്ത രണ്ടു മാർജാരന്മാർ.. ഇവർക്കെന്താ ഇവിടെ കാര്യം എന്നാലോചിക്കെ അതിലൊരെണ്ണം കത്തിക്കൊണ്ടിരിക്കുന്ന എണ്ണത്തിരിയും എടുത്തോട്ടെടാ ഓട്ടം... ഞെട്ടിപ്പോയി.. ഇവിടെയും തനിക്ക് ഇരിക്കാൻ പറ്റില്ലെന്നായോ. ഇത്തിരി വെളിച്ചം ഉണ്ടായിരുന്നതും പോയി. ദൈവം ആയതുകൊണ്ട് എങ്ങനെയും ആകട്ടേയെന്നാ എല്ലാവരുടെയും വിചാരം. എല്ലാവരെയും കാണിച്ചുതരാം. ഭഗവാൻ മനസിലുറച്ചു..
സമയം പോയതറിഞ്ഞില്ല. വിശപ്പുകാരണം വീണ്ടും ഉറങ്ങിപ്പോയിരുന്നു. കതക് തുറക്കുന്ന ശബ്ദം കേട്ടാണ് ഭഗവാൻ കണ്ണുതുറന്നത്.
വൈകുന്നേരം ഒന്നു വേഗം ആയിരുന്നെങ്കിൽ.മുഖത്തെ ചന്ദനമേലാപ്പ് ഇളകിവീഴാൻ തുടങ്ങി..ഇന്നും ആഹാരം കഴിക്കാൻ സാധിക്കാഞ്ഞതുകൊണ്ട് കലശലായ വിശപ്പും. പത്രങ്ങൾ തട്ടിവീഴുന്ന ശബ്ദം കേട്ട് ഭഗവാൻ കണ്ണുതുറന്നു.മുഴുത്ത രണ്ടു മാർജാരന്മാർ.. ഇവർക്കെന്താ ഇവിടെ കാര്യം എന്നാലോചിക്കെ അതിലൊരെണ്ണം കത്തിക്കൊണ്ടിരിക്കുന്ന എണ്ണത്തിരിയും എടുത്തോട്ടെടാ ഓട്ടം... ഞെട്ടിപ്പോയി.. ഇവിടെയും തനിക്ക് ഇരിക്കാൻ പറ്റില്ലെന്നായോ. ഇത്തിരി വെളിച്ചം ഉണ്ടായിരുന്നതും പോയി. ദൈവം ആയതുകൊണ്ട് എങ്ങനെയും ആകട്ടേയെന്നാ എല്ലാവരുടെയും വിചാരം. എല്ലാവരെയും കാണിച്ചുതരാം. ഭഗവാൻ മനസിലുറച്ചു..
സമയം പോയതറിഞ്ഞില്ല. വിശപ്പുകാരണം വീണ്ടും ഉറങ്ങിപ്പോയിരുന്നു. കതക് തുറക്കുന്ന ശബ്ദം കേട്ടാണ് ഭഗവാൻ കണ്ണുതുറന്നത്.
ഓ!, അയാൾ വന്നു. തുറന്നവരുന്നതേ ഉള്ളുവല്ലോ. ഇറങ്ങിപ്പോകാൻ പറ്റിയ തക്കം. ഭഗവാൻ പോകാൻ തയ്യാറായിനിന്നു.
തുറന്നിട്ടതിനുശേഷം പുറത്തേക്കിറങ്ങിയ നേരത്തു ഭഗവാൻ പീഠത്തിൽനിന്നിറങ്ങി. അയാൾ തിടപ്പള്ളിയിലാണ്. പടികൾ ഇറങ്ങി ഭഗവാൻ വേഗം പുറത്തു കടന്നു. അയാൾ കാണാതിരിക്കാനായി ഭഗവാൻ ഓടുകയായിരുന്നു. ചുറ്റമ്പലത്തിനു പുറത്തുകടന്നപ്പോൾ സമാധാനമായി
കുറച്ചുനേരം ഇരിക്കാമല്ലോ എന്നോർത്തു ആൽത്തറയിൽ ഇരിപ്പുറപ്പിച്ചു. തുളസിമാലയും ഇട്ട് ഇവിടിരുന്നാൽ ആരെങ്കിലും തന്നെ തിരിച്ചറിഞ്ഞല്ലോ എന്ന് ഭഗവാൻ ചിന്തിച്ചു. വേഷം മാറിയിവിടെ ഇരിക്കാം.
ഒരു ഭിക്ഷക്കാരന്റെ വേഷത്തിൽ ഭഗവാൻ വീണ്ടും. അവിടിരിപ്പുറപ്പിച്ചു
ഇയാൾ പുതിയതന്നെന്നു തോന്നുന്നു. അതാ ഇവിടിരുന്നത്.. ആരോ തന്നെപ്പറ്റി പറയുന്നത് കേട്ട് ഭഗവാൻ. ആൽത്തറയിൽ സ്ഥിരം ഇരിപ്പുകാർ താനിവിടെ ഇരുന്നത് അവർക്ക് ഇഷ്ടമായിക്കാണില്ല. ഭഗവാൻ അവിടെനിന്നും എഴുന്നേറ്റ് അടുത്ത ഇടത്തിലേക്ക് മാറിയിരുന്നു. അവിടെയും അതു തന്നെ.തളർന്നുപോയി..
എവിടെയും തനിക്ക് ഇത്തിരി ഇരിക്കാൻ ഇരിപ്പിടമില്ലെന്നോ. ഇതെന്തു കഥ. ഇതിൽ ഭേദം ശ്രീകോവിലിലെ പീഠം തന്നെ. ഭഗവാൻ തിരികെ നടക്കുമ്പോൾ ഈശ്വരന്മാർക്ക് പോലും ഇക്കാലത്തു യാതൊരു വിലയുമില്ലെന്നോർത്തു പരിതപിച്ചുപോയി
തുറന്നിട്ടതിനുശേഷം പുറത്തേക്കിറങ്ങിയ നേരത്തു ഭഗവാൻ പീഠത്തിൽനിന്നിറങ്ങി. അയാൾ തിടപ്പള്ളിയിലാണ്. പടികൾ ഇറങ്ങി ഭഗവാൻ വേഗം പുറത്തു കടന്നു. അയാൾ കാണാതിരിക്കാനായി ഭഗവാൻ ഓടുകയായിരുന്നു. ചുറ്റമ്പലത്തിനു പുറത്തുകടന്നപ്പോൾ സമാധാനമായി
കുറച്ചുനേരം ഇരിക്കാമല്ലോ എന്നോർത്തു ആൽത്തറയിൽ ഇരിപ്പുറപ്പിച്ചു. തുളസിമാലയും ഇട്ട് ഇവിടിരുന്നാൽ ആരെങ്കിലും തന്നെ തിരിച്ചറിഞ്ഞല്ലോ എന്ന് ഭഗവാൻ ചിന്തിച്ചു. വേഷം മാറിയിവിടെ ഇരിക്കാം.
ഒരു ഭിക്ഷക്കാരന്റെ വേഷത്തിൽ ഭഗവാൻ വീണ്ടും. അവിടിരിപ്പുറപ്പിച്ചു
ഇയാൾ പുതിയതന്നെന്നു തോന്നുന്നു. അതാ ഇവിടിരുന്നത്.. ആരോ തന്നെപ്പറ്റി പറയുന്നത് കേട്ട് ഭഗവാൻ. ആൽത്തറയിൽ സ്ഥിരം ഇരിപ്പുകാർ താനിവിടെ ഇരുന്നത് അവർക്ക് ഇഷ്ടമായിക്കാണില്ല. ഭഗവാൻ അവിടെനിന്നും എഴുന്നേറ്റ് അടുത്ത ഇടത്തിലേക്ക് മാറിയിരുന്നു. അവിടെയും അതു തന്നെ.തളർന്നുപോയി..
എവിടെയും തനിക്ക് ഇത്തിരി ഇരിക്കാൻ ഇരിപ്പിടമില്ലെന്നോ. ഇതെന്തു കഥ. ഇതിൽ ഭേദം ശ്രീകോവിലിലെ പീഠം തന്നെ. ഭഗവാൻ തിരികെ നടക്കുമ്പോൾ ഈശ്വരന്മാർക്ക് പോലും ഇക്കാലത്തു യാതൊരു വിലയുമില്ലെന്നോർത്തു പരിതപിച്ചുപോയി
ശ്രീ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക