ഇന്ന് അച്ഛന്റെ പതിനാറാമത് ശ്രാദ്ധമാണ്.
ആറടി മണ്ണിനു ചുറ്റും വളർന്നു നിൽക്കുന്ന ലില്ലിച്ചെടികളിൽ നിറയെ ഓറഞ്ച് നിറത്തിൽ മനോഹരമായ പൂക്കൾ.
അതുവരെ മണ്ണിനടിയിൽ വിശ്രമിച്ചിരുന്ന അവർ ഒരു മഴ പെയ്താൽ ഉടൻ തലനീട്ടി പുറത്തിറങ്ങും. പിന്നെ വളരെ പെട്ടെന്നാണ് വളരുന്നതും പൂക്കുന്നതും. മിക്കവാറും ശ്രാദ്ധത്തിന്റെ സമയമാവുമ്പോഴേക്കും നിറയെ പൂക്കൾ ഉണ്ടാകും.
ഒരു പ്രവാസ ജീവിതം മുഴുവൻ ഉരുകിവിയർത്തദ്ധ്വാനിച്ച ഒരു നന്മമരത്തിന്റെ ഏക സമ്പാദ്യം.
ഇവിടെ.,
ഈ കാൽക്കീഴിലിങ്ങനെ നിൽക്കുമ്പോൾ മനസ്സിനൊരു ശാന്തത. അതിലേറെ കുറ്റബോധം. കുറെ കൂടി സ്നേഹിക്കാമായിരുന്നു അച്ഛനെ. നിസ്സാര കാര്യങ്ങൾക്കു പോലുമുള്ള., ചെറിയ ചെറിയ പിണക്കങ്ങൾ ഒഴിവാക്കാമായിരുന്നുന്നൊരു തോന്നൽ. ബലിക്കാക്ക വരാൻ ഇത്തിരി വൈകിയപ്പോൾ ആ സങ്കടം ഇരട്ടിച്ചു. ഇനി എന്തെങ്കിലും പ്രയാസങ്ങൾ ആ മനസ്സിൽ ഉള്ളതുകൊണ്ടാകുമോ?
.....................................
ആറടി മണ്ണിനു ചുറ്റും വളർന്നു നിൽക്കുന്ന ലില്ലിച്ചെടികളിൽ നിറയെ ഓറഞ്ച് നിറത്തിൽ മനോഹരമായ പൂക്കൾ.
അതുവരെ മണ്ണിനടിയിൽ വിശ്രമിച്ചിരുന്ന അവർ ഒരു മഴ പെയ്താൽ ഉടൻ തലനീട്ടി പുറത്തിറങ്ങും. പിന്നെ വളരെ പെട്ടെന്നാണ് വളരുന്നതും പൂക്കുന്നതും. മിക്കവാറും ശ്രാദ്ധത്തിന്റെ സമയമാവുമ്പോഴേക്കും നിറയെ പൂക്കൾ ഉണ്ടാകും.
ഒരു പ്രവാസ ജീവിതം മുഴുവൻ ഉരുകിവിയർത്തദ്ധ്വാനിച്ച ഒരു നന്മമരത്തിന്റെ ഏക സമ്പാദ്യം.
ഇവിടെ.,
ഈ കാൽക്കീഴിലിങ്ങനെ നിൽക്കുമ്പോൾ മനസ്സിനൊരു ശാന്തത. അതിലേറെ കുറ്റബോധം. കുറെ കൂടി സ്നേഹിക്കാമായിരുന്നു അച്ഛനെ. നിസ്സാര കാര്യങ്ങൾക്കു പോലുമുള്ള., ചെറിയ ചെറിയ പിണക്കങ്ങൾ ഒഴിവാക്കാമായിരുന്നുന്നൊരു തോന്നൽ. ബലിക്കാക്ക വരാൻ ഇത്തിരി വൈകിയപ്പോൾ ആ സങ്കടം ഇരട്ടിച്ചു. ഇനി എന്തെങ്കിലും പ്രയാസങ്ങൾ ആ മനസ്സിൽ ഉള്ളതുകൊണ്ടാകുമോ?
.....................................
"പ്രണയമായിരുന്നെനിക്കച്ഛനോടെത്രയെന്നറിയാത്ത പ്രണയം."
അത്രമേൽ സ്നേഹമാ,മനസ്സിലുമെന്റെ മനസ്സിലുമുണ്ടായിരുന്നു....
ആരോഗ്യപരമായ പല പല തർക്കങ്ങൾക്കുമൊടുവിൽ തോൽവി സമ്മതിക്കാൻ മനസ്സില്ലാതെ, ചിലപ്പോഴെങ്കിലും നിസ്സഹായത്തോടെ, എന്നാൽ അതിലേറെ സ്നേഹത്തോടെ നോക്കുന്ന രണ്ടു കണ്ണുകൾ എന്റെയുള്ളിൽ പ്രകാശിച്ചു.
അതെന്താ തോറ്റാല് എന്ന് ചോദിക്കുമ്പോ, അച്ഛൻ പറയുമായിരുന്നു.
ഏതൊരച്ഛന്റെയും ഉള്ളിലൊരു പെരുംതച്ചൻ ഉണ്ടാകും. ജയിക്കണം എന്നാഗ്രഹിക്കുന്നൊരു മനസ്സ്.
അന്നതിന്റെയൊന്നും അർത്ഥം അറിയില്ലായിരുന്നെങ്കിലും., ഒന്നറിയാമായിരുന്നു. മനസ്സ് നിറഞ്ഞു സ്നേഹിക്കാൻ.
പക്ഷെ.,
ജയിച്ചാലും, തോറ്റാലും കൈ നിറയെ സമ്മാനങ്ങളായിരുന്നു തന്നിരുന്നത്. മനസ്സിൽ ആഗ്രഹിക്കുകയെ വേണ്ടൂ., അത് കയ്യിലെത്തിയിരിക്കും. അങ്ങനെയൊരു സംരക്ഷണം വേറെ എവിടെയും കിട്ടില്ല. പ്രത്യേകിച്ചും പെൺമക്കൾക്ക്.
പ്രായത്തിന്റെ അപക്വതയിൽ നിന്നും,
പ്രായത്തിന്റെ പക്വതയിലേക്കെത്തി നിൽക്കുമ്പോൾ ഇന്നെനിക്കതിന്റെ അർത്ഥം പൂർണമായും മനസ്സിലാവുന്നു.
മനസ്സിലൊരു കുറ്റബോധം ഉരുണ്ടു കൂടുന്നു.
ഇപ്പൊ,
ഇവിടെയൊരു കാറ്റുവീശുമ്പോൾ പോലും ഞാനതിലച്ഛന്റെയൊരു തലോടൽ അനുഭവിക്കുന്നു.
"എനിക്ക് മാത്രം സ്വന്തമായത്".
സങ്കടങ്ങളൊരു പ്രവാഹമായി പെയ്യാൻ തുടങ്ങുമ്പോഴേക്കും ഞാനെന്റെ കണ്ണുകൾ ഇറുക്കെയടച്ചു തിരിഞ്ഞുനടന്നു.
അത്രമേൽ സ്നേഹമാ,മനസ്സിലുമെന്റെ മനസ്സിലുമുണ്ടായിരുന്നു....
ആരോഗ്യപരമായ പല പല തർക്കങ്ങൾക്കുമൊടുവിൽ തോൽവി സമ്മതിക്കാൻ മനസ്സില്ലാതെ, ചിലപ്പോഴെങ്കിലും നിസ്സഹായത്തോടെ, എന്നാൽ അതിലേറെ സ്നേഹത്തോടെ നോക്കുന്ന രണ്ടു കണ്ണുകൾ എന്റെയുള്ളിൽ പ്രകാശിച്ചു.
അതെന്താ തോറ്റാല് എന്ന് ചോദിക്കുമ്പോ, അച്ഛൻ പറയുമായിരുന്നു.
ഏതൊരച്ഛന്റെയും ഉള്ളിലൊരു പെരുംതച്ചൻ ഉണ്ടാകും. ജയിക്കണം എന്നാഗ്രഹിക്കുന്നൊരു മനസ്സ്.
അന്നതിന്റെയൊന്നും അർത്ഥം അറിയില്ലായിരുന്നെങ്കിലും., ഒന്നറിയാമായിരുന്നു. മനസ്സ് നിറഞ്ഞു സ്നേഹിക്കാൻ.
പക്ഷെ.,
ജയിച്ചാലും, തോറ്റാലും കൈ നിറയെ സമ്മാനങ്ങളായിരുന്നു തന്നിരുന്നത്. മനസ്സിൽ ആഗ്രഹിക്കുകയെ വേണ്ടൂ., അത് കയ്യിലെത്തിയിരിക്കും. അങ്ങനെയൊരു സംരക്ഷണം വേറെ എവിടെയും കിട്ടില്ല. പ്രത്യേകിച്ചും പെൺമക്കൾക്ക്.
പ്രായത്തിന്റെ അപക്വതയിൽ നിന്നും,
പ്രായത്തിന്റെ പക്വതയിലേക്കെത്തി നിൽക്കുമ്പോൾ ഇന്നെനിക്കതിന്റെ അർത്ഥം പൂർണമായും മനസ്സിലാവുന്നു.
മനസ്സിലൊരു കുറ്റബോധം ഉരുണ്ടു കൂടുന്നു.
ഇപ്പൊ,
ഇവിടെയൊരു കാറ്റുവീശുമ്പോൾ പോലും ഞാനതിലച്ഛന്റെയൊരു തലോടൽ അനുഭവിക്കുന്നു.
"എനിക്ക് മാത്രം സ്വന്തമായത്".
സങ്കടങ്ങളൊരു പ്രവാഹമായി പെയ്യാൻ തുടങ്ങുമ്പോഴേക്കും ഞാനെന്റെ കണ്ണുകൾ ഇറുക്കെയടച്ചു തിരിഞ്ഞുനടന്നു.
by:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക