അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും തിരൂർ ബസ് സ്റ്റാന്റിൽ വെച്ച് അവളെ കണ്ടപ്പോൾ, തോളിൽ ഒരു പെൺക്കുഞ്ഞുറങ്ങുന്നുണ്ട്...കൂടെ അവളുടെ ഉമ്മയും....കറുത്ത അപായക്കുള്ളിൽ അവളുടെ മെലിഞ്ഞ ശരീരം കിടന്നാടുന്നത്, ദയനീയമായി നോക്കി കൊണ്ട്, ഞാനവളുടെ നീണ്ട വിരലിലമർത്തി കൊണ്ട് ചോദിച്ചു '' എന്തൊരു കോലാണെടി ഇത്''
ആ ചോദ്യത്തിന് ഒരു പുഞ്ചിരി കൊണ്ടവൾ മറുപടി നൽകാൻ ശ്രമിച്ചു...ഞാൻ പിന്നേയും ചോദിച്ച് കൊണ്ടേയിരുന്നു, മോള്ടെ പേരും വീട്ടിലെ വിശേഷങ്ങളും എവടേക്കാ പോകുന്നതെന്നുമൊക്കെ...എല്ലാത്തിനും ഉത്തരം തന്നത് ഉമ്മയാണ്...
ആ ചോദ്യത്തിന് ഒരു പുഞ്ചിരി കൊണ്ടവൾ മറുപടി നൽകാൻ ശ്രമിച്ചു...ഞാൻ പിന്നേയും ചോദിച്ച് കൊണ്ടേയിരുന്നു, മോള്ടെ പേരും വീട്ടിലെ വിശേഷങ്ങളും എവടേക്കാ പോകുന്നതെന്നുമൊക്കെ...എല്ലാത്തിനും ഉത്തരം തന്നത് ഉമ്മയാണ്...
എനിക്കതിശയം തോന്നി, ഇവൾക്കിതെങ്ങനെ സാധിക്കുന്നു....വർഷങ്ങൾക്കിപ്പുറം തമ്മിൽ പിന്നേയും കണ്ടപ്പോൾ, എന്റെ മുമ്പിലിങ്ങനെ മൗനം നടിച്ച് നിൽക്കാൻ...ആൾക്കാർക്ക് ഇങ്ങനെ മാറാൻ പറ്റോ?
''നിന്റെ ഭർത്താവ് നാട്ടിലുണ്ടോടീ..,''
അതിനും ഉത്തരം പറഞ്ഞത് ഉമ്മ തന്നെയാണ്...
''അതൊക്കെ ഒഴിവായിട്ട്, കൊറച്ചായി മോളെ..ഇവളിപ്പോ ഞങ്ങള്ടെ കൂടെയാ..''
ഇത്തവണ മൗനം നടിച്ചത് ഞാനായ്രുന്നു...വലിയെന്തോ,തെറ്റ് ചെയ്ത കുറ്റവാളിയെ പോലെ , ആ ഉത്തരത്തിന് മുമ്പിൽ ഞാൻ തല താഴ്ത്തി നിന്നു...മൂന്ന് പേർക്കുമിടയിൽ കനത്ത നിശബ്ദത....ആ നിശബ്ദതയ്ക്ക് പോലും കഠിനമായ വേദന...
അതിനും ഉത്തരം പറഞ്ഞത് ഉമ്മ തന്നെയാണ്...
''അതൊക്കെ ഒഴിവായിട്ട്, കൊറച്ചായി മോളെ..ഇവളിപ്പോ ഞങ്ങള്ടെ കൂടെയാ..''
ഇത്തവണ മൗനം നടിച്ചത് ഞാനായ്രുന്നു...വലിയെന്തോ,തെറ്റ് ചെയ്ത കുറ്റവാളിയെ പോലെ , ആ ഉത്തരത്തിന് മുമ്പിൽ ഞാൻ തല താഴ്ത്തി നിന്നു...മൂന്ന് പേർക്കുമിടയിൽ കനത്ത നിശബ്ദത....ആ നിശബ്ദതയ്ക്ക് പോലും കഠിനമായ വേദന...
ഒന്നും പറയാൻ കിട്ടാതെ, ഞാനാ കുഞ്ഞിന്റെ കവിളിൽ തലോടി നിൽക്കുമ്പോൾ, അവളുടെ ഉമ്മ എന്റെ വീടിനെ പറ്റിയും ജോലിയെ പറ്റിയും മൊക്കെ അന്വേഷിച്ചു...
കൂട്ടത്തിൽ ഞാൻ അടുത്ത മാസം എന്റെ കല്ല്യാണമാണെന്ന് പറഞ്ഞവളെ നോക്കി..
''കല്ല്യാണം'' ആ വാക്ക്, അവളിലേക്ക് ചെന്ന് തറച്ചപ്പോൾ, കണ്ണീർ വീണുണങ്ങിയ ഒട്ടിയ മുഖത്തെ , രണ്ട് കണ്ണുകൾ എന്നെ ഭീതിയോടെ നോക്കുന്നത് ഞാൻ കാണുന്നുണ്ടായ്രുന്നു...മൗനം അവളുടെ വാക്കുകളെ വിഴുങ്ങിയില്ലായ്ര്ന്നെങ്കിൽ, അവൾ ലോകത്തോട് ഉറക്കെ വിളിച്ച് പറയുമായിരുന്നു,
കൂട്ടത്തിൽ ഞാൻ അടുത്ത മാസം എന്റെ കല്ല്യാണമാണെന്ന് പറഞ്ഞവളെ നോക്കി..
''കല്ല്യാണം'' ആ വാക്ക്, അവളിലേക്ക് ചെന്ന് തറച്ചപ്പോൾ, കണ്ണീർ വീണുണങ്ങിയ ഒട്ടിയ മുഖത്തെ , രണ്ട് കണ്ണുകൾ എന്നെ ഭീതിയോടെ നോക്കുന്നത് ഞാൻ കാണുന്നുണ്ടായ്രുന്നു...മൗനം അവളുടെ വാക്കുകളെ വിഴുങ്ങിയില്ലായ്ര്ന്നെങ്കിൽ, അവൾ ലോകത്തോട് ഉറക്കെ വിളിച്ച് പറയുമായിരുന്നു,
''വിവാഹം ശിക്ഷയാണ്, ജീവിതം നൽകുന്ന കൊടും ശിക്ഷ''
കുറ്റിപ്പുറത്തേക്കുള്ള ബസ് വന്ന് നിന്നപ്പോൾ,ഉമ്മ പോവ്വാന്ന് പറഞ്ഞ് നടന്ന് നീങ്ങി..., കണ്ണ് കൊണ്ടവളെന്നോട് യാത്ര പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോഴും അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു, കരച്ചിലിനെ ചുണ്ട് കൊണ്ട് കടിച്ചമർത്തി അവൾ നടന്ന് നീങ്ങുന്നത് ഞാൻ നോക്കി കൊണ്ട് നിന്നു...
അന്ന് +1-ലെ വെൽക്കം പാർട്ടിക്കിടയിൽ നിന്നാണ് അവളെ ആദ്യായി കാണുന്നത്...സീനിയേഴ്സ് ആരോടേലും ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടപ്പോൾ, ഞങ്ങൾ 360 പേർക്കിടയിൽ നിന്ന് ധൈര്യത്തോടെ നടന്ന് വന്ന് അവൾ മൈക്ക് വാങ്ങി പാടി...
''ഉണ്ടോ സഖീ, ഒരു കുല മുന്തിരി
വാങ്ങിടുവാനായ് നാലണ കൈയ്യില്‍..?
ഉണ്ട് പ്രിയേ, ഖല്ബിലൊരാശ മുന്തിരി തിന്നിടുവാന്‍...''
വാങ്ങിടുവാനായ് നാലണ കൈയ്യില്‍..?
ഉണ്ട് പ്രിയേ, ഖല്ബിലൊരാശ മുന്തിരി തിന്നിടുവാന്‍...''
അന്ന് ആ മിടുക്കി കുട്ടിയോട് വല്ലാത്തൊരു ആരാധന തോന്നി...പിന്നീട് ഒരേ ക്ലാസിൽ , അവളോടൊപ്പം ഒന്നര വർഷം...ഉച്ചയ്ക്കുള്ള ഇടവേളകളിൽ, പലപ്പോഴും അവളുടെ മാപ്പിളപ്പാട്ടിന് കാതോർത്തിരുന്നു.., മൂന്ന് പെൺക്കുട്ടികൾക്ക് ശേഷമുണ്ടായ , അവളുടെ കുറുമ്പനായ അനിയനെ പറ്റി വാ തോരാതെ സംസാരിച്ച് , ഉറക്കെ പൊട്ടി ചിരിക്കും...ഭംഗിയുള്ള അവളുടെ കൈയക്ഷരം കൊണ്ട്,ആൺക്കുട്ടികൾക്ക് ലൗ ലെറ്ററെഴുതി കൊടുക്കും, പകരം മേടിച്ച് തരാമെന്ന് പറഞ്ഞ മിഠായിക്ക് വേണ്ടി ചെക്കന്മാരോട് വഴക്കുണ്ടാക്കും...+1 ന്റെ റിസൽറ്റ് വന്നപ്പോൾ, 90%മുകളിൽ കിട്ടിയ വിരലിലെണ്ണാവുന്നവരിൽ ഒരാളും അവൾ തന്നെ..അങ്ങനെ എല്ലാവരുടെ മനസിലും നിറഞ്ഞ് നിന്നവളാണ്,ഇന്ന് മൗനം കൊണ്ടെന്നെ അകറ്റി നിർത്തിയത്...
പ്ലസ് ടു പകുതിയായപ്പോൾ, കുറെ ദിവസത്തെ അവധിയ്ക്ക് ശേഷം ക്ലാസിൽ വന്നവൾ..അന്ന് ഇടത് കൈ തണ്ടയിൽ ഒരു മുറിപ്പാടുണ്ടായ്രുന്നു...പിന്നീടറിഞ്ഞു, താൽപ്പര്യമില്ലാത്ത കല്ല്യാണം, നിശ്ചയച്ചതിന് വീട്ടുക്കാരോടുള്ള പ്രതികാരം...
അന്ന് ഞങ്ങൾ കൂടിയിരിക്കുമ്പോൾ, തമാശയ്ക്ക് ചോദിച്ചു''നിന്റെ മനസില് വേറാരേലും ഉണ്ടോടി..''
അന്ന് ഞങ്ങൾ കൂടിയിരിക്കുമ്പോൾ, തമാശയ്ക്ക് ചോദിച്ചു''നിന്റെ മനസില് വേറാരേലും ഉണ്ടോടി..''
''എനിക്ക് പഠിക്കണം,പഠിച്ച് ജോലി വാങ്ങണം''എന്ന് പറഞ്ഞവൾ ഡെസ്കിൽ തലവെച്ച് കൊറേ കരഞ്ഞു...പിറ്റേന്ന് ക്ലാസിൽ വന്നപ്പോൾ, അവൾ പറഞ്ഞു...പഠിത്തം നിർത്താന്നും, കല്ല്യാണത്തിന് സമ്മതിച്ചൂന്നൊക്കെ....മൂന്ന് പെൺക്കുട്ടികളിൽ മൂത്തവളായ ഇവളെ കെട്ടിച്ചാലല്ലേ, ഉപ്പാന്റെ ബാധ്യതകളോരാന്നായ് ഒഴിയൂന്ന് അവൾ പറഞ്ഞപ്പോൾ,മറുത്ത് പറയാനുള്ള അറിവന്നുണ്ടായിരുന്നില്ല...നല്ല പൈസക്കാരനാത്ര ചെക്കൻ, വല്ല്യേ വീടാന്നൊക്കെ പറയുമ്പോഴും അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു...
പിന്നീട് ഒരു ഞായറാഴ്ച്ച, പുതിയങ്ങാടിയിലെ KR ഒാഡിറ്റോറിയത്തിലെ അവളുടെ കല്ല്യാണത്തിന്റന്നാണ്, ഇതിന് മുമ്പ് അവസാനമായി കണ്ടത്..പതിനാറാമത്തെ വയസ്സിൽ , എല്ലാ സ്വപ്നവും ഉപേക്ഷിച്ച് വീട്ടുക്കാർക്ക് വേണ്ടി മാത്രം ,ഒരു മെറൂൺ കളർ സാരിയിൽ അവളങ്ങനെ ചിരിച്ച് നിൽക്കുന്നത്, ഇന്നും എന്റെ കണ്ണിൽ നിന്ന് മാഞ്ഞിട്ടില്ല..
ചെക്കന്റെ വീടിന്റെ വലുപ്പവും പൈസയുടെ എണ്ണവും നോക്കുന്ന പല രക്ഷിതാക്കളും മറന്ന് പോകുന്നു,പെണ്ണിന്റെ മനസിന്റെ വലുപ്പം കാണാൻ, അവൾ കൂട്ടിവെച്ച സ്വപ്നങ്ങൾ കാണാൻ..
ഇവൾ വെറുമൊരു ഇരമാത്രം...എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും , ഇവളെ പോലെ ഒരായിരം പെൺക്കുട്ടികൾ ഇന്നും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് , നിയമ ലംഘിതമായ ഇത്തരം വിവാഹത്തിനിരകളാകുന്നുണ്ട് എന്നത് പലരും അറിയാതെ പോകുന്ന വലിയൊരു സത്യം...
നമ്മുടെ പെൺക്കുട്ടികൾക്ക് ആദ്യം വേണ്ടത് വിവാഹമല്ല സുഹൃത്തുക്കളെ...വിദ്യാഭ്യാസമാണ്...അവർ പഠിക്കട്ടെ, അതിരുകളില്ലാതെ കണ്ട സ്വപ്നങ്ങൾ നിറവേറ്റട്ടെ...
ഇവൾ വെറുമൊരു ഇരമാത്രം...എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും , ഇവളെ പോലെ ഒരായിരം പെൺക്കുട്ടികൾ ഇന്നും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് , നിയമ ലംഘിതമായ ഇത്തരം വിവാഹത്തിനിരകളാകുന്നുണ്ട് എന്നത് പലരും അറിയാതെ പോകുന്ന വലിയൊരു സത്യം...
നമ്മുടെ പെൺക്കുട്ടികൾക്ക് ആദ്യം വേണ്ടത് വിവാഹമല്ല സുഹൃത്തുക്കളെ...വിദ്യാഭ്യാസമാണ്...അവർ പഠിക്കട്ടെ, അതിരുകളില്ലാതെ കണ്ട സ്വപ്നങ്ങൾ നിറവേറ്റട്ടെ...
ജൈഷ ജയൻ..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക