വിരസത തൻ ഉന്മാദാവസ്ഥ
ശൂന്യതയാളും മനം
ഇളിച്ചുകാട്ടും വെറി പിടിച്ച പകൽ
അടുക്കില്ലെന്ന വാശിയിൽ രാവും
മുഖം തിരിച്ചു നിൽപ്പായ്
രണ്ടുദിക്കിലും നോക്കി.
കോടമഞ്ഞുപോൽ പൊങ്ങും
നോവിൻ കണികകൾ
മനസിൻ ജാലകപ്പടിമേൽ
മുട്ടിവിളിക്കവേ
പുറത്തു ചാടാൻ വെമ്പൽ
കൊൾകയായ് കണ്ണിൽ
തുടിച്ചു നിൽക്കുമൊരു
നീർക്കണം.
ഒഴിഞ്ഞൊരീ മതിൽക്കകത്തു
ഭ്രാന്തൻ മനസുമായ്
വെറുതെ നിന്നെ
തേടിയലഞ്ഞു ഞാൻ,
ഇനി വരില്ലെന്നറിഞ്ഞിട്ടും.
വലിഞ്ഞു മുറുകും ഞരമ്പുകൾ
നീയകന്നുപോയെന്ന
സത്യത്തിലേക്കുൾവലിയുമ്പോൾ
പകച്ചുപോയീ ഞാനും..
ശൂന്യതയാളും മനം
ഇളിച്ചുകാട്ടും വെറി പിടിച്ച പകൽ
അടുക്കില്ലെന്ന വാശിയിൽ രാവും
മുഖം തിരിച്ചു നിൽപ്പായ്
രണ്ടുദിക്കിലും നോക്കി.
കോടമഞ്ഞുപോൽ പൊങ്ങും
നോവിൻ കണികകൾ
മനസിൻ ജാലകപ്പടിമേൽ
മുട്ടിവിളിക്കവേ
പുറത്തു ചാടാൻ വെമ്പൽ
കൊൾകയായ് കണ്ണിൽ
തുടിച്ചു നിൽക്കുമൊരു
നീർക്കണം.
ഒഴിഞ്ഞൊരീ മതിൽക്കകത്തു
ഭ്രാന്തൻ മനസുമായ്
വെറുതെ നിന്നെ
തേടിയലഞ്ഞു ഞാൻ,
ഇനി വരില്ലെന്നറിഞ്ഞിട്ടും.
വലിഞ്ഞു മുറുകും ഞരമ്പുകൾ
നീയകന്നുപോയെന്ന
സത്യത്തിലേക്കുൾവലിയുമ്പോൾ
പകച്ചുപോയീ ഞാനും..
.......... ശ്രീ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക