നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാബുമോൻ

Image may contain: 1 person, selfie, closeup and outdoor

ബാബുമോൻ നിഷ്കളങ്കനാണ്.
പരോപകാരം ബാബുമോന്റെ ഒരു വീക്ക്നെസ്സുമാണ്.
ഒരു ശുദ്ധൻ നൂറ് ദുഷ്ടൻമാരുടെ ഫലം ചെയ്യുമെന്ന് പറയുന്ന പോലെ ബാബുമോൻ ഇടയ്ക്ക് ചില പണികളും മേടിച്ച് കൂട്ടാറുണ്ട്.
ഒരു ദിവസം സന്ധ്യയ്ക്ക് ഹൈവെയിൽ നടുക്ക് കൂടെ ഒരു സ്ത്രീ നടന്ന് പോകുന്നു.
കുളത്തൂർ ബൈപ്പാസ് അന്ന് ഓപ്പൺ ആയിട്ടില്ല.
എങ്കിലും ചില വാഹനങ്ങൾ വഴി തെറ്റി അതുവഴി വരാറുണ്ട്.
ബാബുമോൻ നോക്കുമ്പോൾ ആ സ്ത്രീയുടെ വസ്ത്രധാരണം ഒന്നും ശരിയായ രീതിയിലല്ല.
മാനസിക പ്രശ്നം ഉള്ള സ്ത്രീയാണെന്ന് തോന്നുന്നു.
ഇവർ ഇങ്ങനെ നടന്നാൽ ചില കാമ ഭ്രാന്തന്മാർ എങ്ങാനും കണ്ടാലോ.
ബാബുമോന്റെ പരോപകാരി ഉണർന്നു.
ആദ്യം അവൻ പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം പറഞ്ഞു.
അപ്പോഴേക്കും റോഡിലൂടെ ചില വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു.
ബാബുമോന് നെഞ്ചിടിപ്പേറി.
അവൻ ഓടി ചെന്നു ആ സ്ത്രീയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
"അയ്യോ രക്ഷിക്കണേ...
എന്നെ കൊല്ലുന്നേ...
എന്നെ പീഡിപ്പിക്കുന്നേ..
വിടെടാ.... മൈ... @$^&(&₹|^#&^$++*$$&
നല്ല ശുദ്ധ മലയാളത്തിൽ
അവർ അലറി വിളിച്ച് കരയാൻ തുടങ്ങി.
പരിസരവാസികൾ ഉണർന്നു.
ചില വാഹനങ്ങൾ നിർത്തി.
ആളുകൾ ഓടിക്കൂടി.
അപ്പൊഴേക്കും അവർ ഉടുത്തിരുന്ന തുണിയും ഊരിപ്പോയി.
പോലീസ് ജീപ്പെത്തിയപ്പോൾ ഭ്രാന്തിയുടെ സാരിയും ഊരിപ്പിടിച്ച് ബാബുമോൻ.
"ഭ്രാന്തിയെയും വെറുതെ വിടില്ലെടാ
@$%^&$$$ മോനെ... "
ഇത്രയേ ബാബുമോൻ കേട്ടിട്ടുള്ളു.
പിന്നെ കവിളിൽ ഒരു തരിപ്പും, തലയ്ക്ക് മുകളിൽ കുറെ നക്ഷത്രങ്ങളും.
ഇടയ്ക്കാരോ ഇഞ്ചിമുട്ടായി ഇഞ്ചിമുട്ടായി എന്ന് പറയും പോലെ തോന്നി.
പിന്നെ സത്യം അറിഞ്ഞ് അവർ വിട്ടപ്പോൾ വീട്ടിൽ വന്ന ബാബുമോൻ,
സ്വന്തം മുഖം കണ്ണാടിയിൽ കണ്ട് ആരാടാ നീയെന്ന് ചോദിച്ചു പോയി.
അത്രയ്ക്ക് ഭംഗിയായിരുന്നു.ചുണ്ടും,കവിളും.
അതാണ് ബാബുമോൻ.
ബാബുമോന് ചില കുസൃതികളും ഉണ്ട്.
പണ്ട് സ്ക്കൂളിൽ പഠിക്കാൻ പോകുന്നത് അടുത്ത വീട്ടിലെ സുന്ദരി കൂട്ടുകാരിയുമായിട്ടായിരുന്നു.
അവന് അവളോട് അൽപ്പം പ്രണയം ഒക്കെ ഉണ്ടായിരുന്നു.
അത് തുറന്ന് പറയാൻ പേടിയായ ബാബുമോൻ
രാത്രി ചെന്ന് അവളുടെ വീടിന്റെ മതിലിൽ ബാബുമോന്റെയും അവളുടേയും പേര് എഴുതി വയ്ക്കും.
പിറ്റേന്ന് രാവിലെ അവളുമായി സ്ക്കൂളിലേക്ക് പോകുമ്പോൾ ബാബുമോൻ തന്നെ അവളോട് പറയും.
"കണ്ടോ? ഏതോ വൃത്തികെട്ടവൻമാർ നമ്മുടെ പേര് എഴുതി വച്ചിരിക്കുന്നു.
നീ വിഷമിക്കണ്ട ട്ടാ ഞാൻ മായ്ച്ചു കളഞ്ഞേക്കാം... "
അവളെ സമാധാനിപ്പിച്ച് ഇടവഴിയിലെ പച്ചിലകൾ പറിച്ച് പേര് മായ്ക്കാൻ ശ്രമിക്കും.
ഒരു ദിവസം അവൾ പറഞ്ഞു.
''വേണ്ട ബാബു മായ്ക്കണ്ട. അതവിടെ കിടന്നോട്ടെ.."
നാണത്താൽ മുഖം കുനിച്ച് അന്നത് പറഞ്ഞ അവളെ തന്നെ ബാബുമോൻ വർഷങ്ങൾക്കിപ്പുറം സ്വന്തമാക്കി.
ഇന്ന് ബാബുമോൻ ഗൾഫിലാണ്.
യു എ ഇ യിലെ പുരാതന സൗന്ദര്യങ്ങൾ അതുപോലെ നിലനിൽക്കുന്ന റാസൽഖൈമയിൽ.
ചുറ്റിനും മലനിരകൾ
എവിടെ നോക്കിയാലും അറബിവേഷധാരികൾ.
വെളുത്ത് തുടുത്ത സുന്ദരൻമാരും സുന്ദരികളുമായ അറബികളല്ല.
കറുത്ത നിറത്തിൽ വെള്ള വസ്ത്രത്തിനുള്ളിൽ ഇറങ്ങിയ ഉരുക്ക് പോലത്തെ മനുഷ്യർ.
മീൻ ചുട്ടതും, ഈത്തപ്പഴവും, ഒട്ടകപ്പാലും ഭക്ഷണത്തിൽ നിർബന്ധമാക്കിയവർ.
മലനിരകൾക്കിടയിലൂടെ ഉള്ള റോഡുകൾ
വർഷത്തിൽ രണ്ടു നേരം മഴക്കാലത്ത് ആലിപ്പഴം പെയ്യുന്നതും മലനിരകളാൽ പ്രകൃതി
ഭംഗിയാർന്നതുമായ റാസൽഖൈമ.
ഇപ്പൊ ബാബുമോൻ അവിടൊരു കമ്പനിയിലെ ഡെലിവറി ബോയ് ആണ്.
ഇന്ന് രാവിലെ അവനൊരു ഡെലിവറി പോയി.
റസിഡൻഷ്യൽ ഏരിയയിലെ വലിയൊരു ഫ്ലാറ്റിലായിരുന്നു.
ഫ്ലാറ്റ് അഡ്രസ്സും, നമ്പരും നോക്കാൻ ബിൽ എടുത്ത ബാബുമോൻ ഓർഡർ ചെയ്ത സാധനങ്ങൾ ശ്രദ്ധിച്ചു.
രണ്ട് പാക്കറ്റ് ഡുറെക്സ്.
ഡോട്ടട്ട്, ഗ്രിപ്പട്ട്.
അതും സ്ട്രാബറി ഫ്ലേവർ
പിന്നെ അതിനോടനുബന്ധിച്ച രണ്ട് ടോയ്സുകൾ,
ഒരു ബോട്ടിൽ സ്പ്രേ,
ഒരു പാക്കറ്റ് ടാബ്ലറ്റ്.
ബാബുമോന്റെ കണ്ണു തള്ളി.
അതൊന്നു കാണാനുള്ള ആഗ്രഹത്തിൽ കവറിനുള്ളിലേക്ക് അവനൊന്നു നോക്കി.
എല്ലാം പാക്കിംങ്ങിലാണ്. കാണാൻ വയ്യ.
അപ്പൊഴേക്കും ലിഫ്റ്റ് അവന് ഡെലിവറി ചെയ്യേണ്ട ഫ്ലാറ്റിൽ എത്തിയിരുന്നു.
ഫ്ലാറ്റിന്റെ ബെൽ അടിച്ചു .
കുറച്ച് നിമിഷങ്ങൾ.
അകത്ത് നിന്നും ആരോ നടന്നടുക്കുന്ന ശബ്ദം കേൾക്കാം.
ഡോറിലെ ലോക്ക് എടുക്കുന്ന ശബ്ദം.
ബാബുമോൻ ഒരു കള്ളച്ചിരി മുഖത്തൊട്ടിച്ചു.
കതക് തുറന്നു.
ഒരു സ്ത്രീ..
പെട്ടെന്നെന്തോ റാസൽഖൈമയിലെ മലനിരകൾ ബാബുമോന്റെ മസസ്സിലേക്കോടിയെത്തി.
ഒട്ടകപ്പാലിന്റെ ഗുണം രൂപവും അതുപോലെ ആക്കിയോ ഇവരെ.
കറുത്ത വസ്ത്രവും രൂപവും കണ്ട് പേടിച്ച് അവൻ രണ്ടടി പുറകോട്ട് മാറി.
"എന്താ..?" അവൾ അവളുടെ ഭാഷയിൽ ചോദിച്ചു.
ഒട്ടകം അമറുന്ന ശബ്ദം തന്നെ.
"ഡെലിവറി.ഓർഡറുമായി വന്നതാണ് മാഡം."
ബാബുമോൻ പറഞ്ഞു.
ഈ സ്ത്രീയിലാണോ ഇനിയിതിന്റെ അക്രമം കാണിക്കാൻ പോകുന്നെയെന്ന് അവനോർത്തു.
അവർ കവർ വാങ്ങി നോക്കി.
ബാബുമോന്റെ മുഖത്തും നോക്കി.
"ഇത് ഇവിടത്തേയ്ക്ക് അല്ല.
ഇവിടെ ആരും ഓർഡർ ചെയ്തിട്ടില്ല."
"ങേ അപ്പൊ എനിക്ക് തെറ്റിയോ?"
ബാബുമോൻ ബിൽ തിരികെ വാങ്ങി.
ഫ്ലാറ്റ് നമ്പർ നോക്കി.
" അഡ്രസ്സ് ശരിയാണല്ലോ തെറ്റിയിട്ടില്ലല്ലോ "
ബാബുമോൻ ബിൽ വീണ്ടും അവരെ കാണിച്ചു.
"മാഡം ഫ്ലാറ്റ് നമ്പർ കറക്ട് ആണല്ലോ
മൊബൈൽ നമ്പരും ഉണ്ടല്ലോ "
തിരികെയത് വാങ്ങി ഒന്നൂടെ നോക്കിയ അവർ പറഞ്ഞു.
"മൊബൈൽ നമ്പർ ഹസ്ബന്റിന്റെ തന്നെയാണ്.
ശരി തന്നോളു. "
എന്നു പറഞ്ഞവർ അത് വാങ്ങി.
കള്ളച്ചിരിയോടെ അതും കൊടുത്ത് ബാബുമോൻ ലിഫ്റ്റിറങ്ങി താഴെ വന്നപ്പോൾ ഷോപ്പിൽ നിന്ന് ഫോണും വന്നു.
"ബോബു മോനെ ഡെലിവറി അവിടെ കൊടുക്കരുത്."
ആ ബിൽഡിംങ്ങിൽ തന്നെയുള്ള മറ്റൊരു ഫ്ലാറ്റിൽ ആണ് കൊടുക്കേണ്ടതെന്നും പിന്നെയാ ഫ്ലാറ്റിന്റെ നമ്പരും കൊടുത്തു.
ബാബുമോൻ ഫോൺ കട്ട് ചെയ്തു.
പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് അപ്പോഴേക്കും കാൾ വന്ന് തുടങ്ങി.
എടുത്തപ്പോൾ അറബിയിൽ ഒരുത്തൻ കിടന്നലറുന്നു.
അവൻ ഫോൺ കട്ട് ചെയ്തിട്ട് എന്നെ ഫോണിൽ വിളിച്ചു.
"മച്ചൂ ഇങ്ങനെ ഒക്കെ സംഭവിച്ചു.
ഞാനിനി എന്ത് ചെയ്യട്ടെ?" എന്നവൻ.
ഞാൻ പറഞ്ഞു.
"നീ ചെന്ന് ആദ്യം ആ പാർസൽ തിരികെ വാങ്ങണം.
എന്നിട്ടവരോട് പറയണം.
ഫ്ലാറ്റ് മാറിപ്പോയി ഓർഡർ ചെയ്ത ആൾ അടുത്ത ഫ്ലാറ്റിൽ ഉണ്ട്.
ഇത് അവിടെ കൊടുത്തേക്കാം.
എന്ന് പറഞ്ഞ് ഫ്ലാറ്റ് നമ്പരും പറയണം.
അപ്പൊ അവർ സ്നേഹത്തോടെ പറയും.
ശരി മോനെ ഞാൻ തന്നെ കൊടുത്തേയ്ക്കാം നിന്നോട് പൊയ്ക്കോളാൻ.
പിന്നെ നീ അവിടെ നിൽക്കണ്ട.
നമ്മുടെ നാട്ടിലെ കണ്ടം മനസ്സിലോർത്ത് അവിടെന്ന് പെട്ടെന്ന് ബണ്ടി വിട്ടോളി.
പിന്നെ എന്തരായോ എന്തോ..?"
ജെ....(
Jayachandran NT)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot