
കാറ്റിന്റെ വേഗതയിൽ മൂളിപ്പാഞ്ഞ് പോയ ബൈക്കുകളെ നോക്കി രണ്ട് വയസൻമാരും ആകുലതപ്പെട്ടു .
"വാങ്ങിച്ച് കൊടുത്തിലെങ്കിൽ തൂങ്ങിച്ചാകുമെന്നാ ചെക്കൻ പറയണെ "
ഒന്നാമൻ വിഷമിച്ചു .
"വാങ്ങി കൊടുക്കണതാ നല്ലത് ..."
രണ്ടാമൻ പറഞ്ഞു .
"എന്തേയ് .. "
"ഹേയ് ..... ഇൻഷ്വറൻസേലും കിട്ടൂലോ "
ഒന്നാമൻ ഞെട്ടി .
രണ്ടാമന്റെ മനസ്സിൽ മൂന്ന് വർഷം മുൻപ് ഉത്തരത്തിൽ തൂങ്ങിയാടിയ ഏക മകനായിരുന്നു .
അതോടെ മാനസിക രോഗി ആയി മാറിയ ഭാര്യയ്ക്കുള്ള മരുന്ന് വാങ്ങാൻ പോക്കറ്റിലവശേഷിച്ച മുഷിഞ്ഞ നോട്ടുകളെ അയാൾ ചേർത്തു പിടിച്ചു .
Dr. ശാലിനി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക