ഞാനും ഞാനുമായുള്ള
മാനസിക സംഘട്ടനങ്ങളാണ്
മുന്നേ തൊട്ട് മനസ്സിനെ കൂടുതൽ കലുഷിതമാക്കുന്നത്.tiny
മാനസിക സംഘട്ടനങ്ങളാണ്
മുന്നേ തൊട്ട് മനസ്സിനെ കൂടുതൽ കലുഷിതമാക്കുന്നത്.tiny
"ഞാൻ സത്യസന്ധനാണ്."
ഇതു കേട്ടു ചിരിക്കുന്ന ഞാൻ.
നൂറു ശതമാനവും കളവു പറയാത്തവരാണ് സത്യസന്ധൻ.
അതു പിന്നെ ചെറുതായിട്ടൊക്കെ.
"മതേതരനാണു ഞാൻ."
വീണ്ടും ചിരിച്ചു ഞാൻ.
സ്വന്തം ജാതിയോടും, മതത്തോടും ഒരു പൊടിയ്ക്ക്
സ്നേഹക്കൂടുതൽ ഇല്ലേ
സ്വന്തം ജാതിയോടും, മതത്തോടും ഒരു പൊടിയ്ക്ക്
സ്നേഹക്കൂടുതൽ ഇല്ലേ
അങ്ങിനെ പറഞ്ഞാൽ....?
എന്നാൽ
"നിഷ്പക്ഷനാണ് ഞാൻ."
"നിഷ്പക്ഷനാണ് ഞാൻ."
അതും വെറുതേ
സ്വന്തം കക്ഷിയുടെ
കഷ്ടതയിൽ
ന്യായീകരണമായെത്തുന്നതും, എതിർകക്ഷി തോൽക്കാൻ
കൊതിക്കുന്നവനെന്തു
നിഷ്പക്ഷത
സ്വന്തം കക്ഷിയുടെ
കഷ്ടതയിൽ
ന്യായീകരണമായെത്തുന്നതും, എതിർകക്ഷി തോൽക്കാൻ
കൊതിക്കുന്നവനെന്തു
നിഷ്പക്ഷത
എങ്കിൽ അതെല്ലാം പോട്ടെ "ഏകപത്നീവ്രതനല്ലേ?"
ഹ ഹ ഹ
സൗന്ദര്യധാമങ്ങളെ
കനവിൽ പോലും കാണാത്തവനാണ്
ഏകപത്നീവ്രതൻ.
സൗന്ദര്യധാമങ്ങളെ
കനവിൽ പോലും കാണാത്തവനാണ്
ഏകപത്നീവ്രതൻ.
"കടുത്ത ദൈവവിശ്വാസിയല്ലേ
ഞാൻ "
ഞാൻ "
കാര്യം കാണാൻ പിശാചിനുപോലും കൈക്കൂലി കൊടുക്കുന്നവനെങ്ങിനെ
കടുത്തവിശ്വാസിയാകും.
കടുത്തവിശ്വാസിയാകും.
"എന്നാൽ യുക്തിവാദിയാകട്ടെ "
ഇടയ്ക്കിടയ്ക്ക് ദൈവത്തെ
വിളിക്കുന്നവനെങ്ങിനെ
യുക്തിവാദിയാകാനാകും.
വിളിക്കുന്നവനെങ്ങിനെ
യുക്തിവാദിയാകാനാകും.
എന്നാൽ ഞാനൊരു നടനാകട്ടെ.
അതാണ് നല്ലത്
നല്ലവനായ നടനാകാം.
ഇത്തിരിയെങ്കിലും
നന്മകൾ ഉള്ളിൽസൂക്ഷിക്കുന്ന നല്ലനടനാകാം.
നല്ലവനായ നടനാകാം.
ഇത്തിരിയെങ്കിലും
നന്മകൾ ഉള്ളിൽസൂക്ഷിക്കുന്ന നല്ലനടനാകാം.
By PS Anilkumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക