നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എരിയുന്ന ബാല്യം

Photograph of a Burning Fire
°°°°°°°°°°°°°°°°°°°
കൂട്ടുകാരിയുടെ രക്തം സ്വന്തം കൈകളെ ചുവപ്പിച്ചിരുന്നു
ബോട്ടിലിൽ കരുതിയിരുന്ന വെള്ളം കൊണ്ട് അവൾ കൈ കഴുകി
റബ്ബർ മരങ്ങളാൽ ചുറ്റപ്പെട്ട ആ ഇടവഴിയിലൂടെ ഒരു കുറ്റകൃത്യം ചെയ്തു എന്ന കുറ്റബോധം പോലുമില്ലാതെ അവൾ നടന്നു നീങ്ങി മാനത്ത് മഴമേഘങ്ങൾ ഇരുണ്ടു മൂടിയിരുന്നു
ഹരിതയുടെ ബാഗ് കുറ്റിക്കാട്ടിൽ കുഴിച്ചു മൂടിയിരുന്നു
അവളുടെ ശരീരം ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന ബംഗ്ലാവിൻ്റെ പിറകിലാണ്
അവിടെ ആരും പെട്ടെന്ന് ചെന്നെത്തില്ല
വീടെത്തുന്നതിനു മുൻപേ കാറ്റും, മഴയും ഇടിമിന്നലിൻ്റെ അകമ്പടിയോടെ എത്തി
പക്ഷേ പ്രതികാരം തീർത്ത പകയെരിയുന്ന മനസ്സുമായി അവൾ പതിയെ നടന്നു
കുട ചൂടിയിട്ടും അവൾ പകുതിയിലേറെ നനഞ്ഞു കുതിർന്നു
ഗേറ്റ് തുറന്നു അകത്തേക്ക് കയറുബോഴേ അമ്മയെ കണ്ടു തിണ്ണയിൽ തൻെറ വരവും കാത്തിരിപ്പാണ്
ഇത്രയും വൈകിയതിൻ്റെ പരിഭ്രമം മുഖത്ത് തെളിഞ്ഞിരുന്നു
"എന്താ ചിഞ്ചു വരാനിത്ര വൈകിയത് അമ്മ പേടിച്ചു "
"അമ്മ മഴയൊന്നും കാണുന്നില്ലെ ഹരിത എന്നെ കൂട്ടാതെ നേരത്തെ പോയി
പിന്നെ ഞാനിങ്ങ് ഒറ്റയ്ക്ക് വന്നു "
അത്രയും പറഞ്ഞവൾ അമ്മയോടൊപ്പം അകത്തു കയറി
മുറിയിൽ ചെന്ന് യൂണിഫോം മാറ്റി ചായ കുടിക്കുബോൾ
ഹേമയാൻ്റി വന്നു ആകെ പരിഭ്രമിച്ച ഭാവത്തിൽ അമ്മയോട് സംസാരിക്കുന്നതവൾ കണ്ടു
അവൾ ഒരു പരിഹാസ ചിരി ചുണ്ടിൽ ഒളിപ്പിച്ചു
പെട്ടെന്ന് ഇന്നലെ പറഞ്ഞ കാര്യം മനസ്സിൽ എത്തി
അമ്മയുടെ കൂട്ടുകാരി ഹേമയുടെ മൂത്ത മകൾ ഹരിത
ഇളയവൻ ഹരിശ്രീ അവരുടെ അച്ഛൻ ദുബായിൽ ആണ്
അവളുടെ കടന്നു വരവോടെ അമ്മ എന്നിൽ നിന്ന് അകലുന്നത് പോലെ തോന്നി
"ഹരിതയെ കണ്ടു പഠിക്ക്,അവളുടെ മാർക്കും നിൻെറ മാർക്കും നോക്ക് അങ്ങനെ
എന്തിനും ഏതിനും അവളുടെ പേരും പറഞ്ഞു എന്നും അമ്മ വഴക്കിടും
"
പക്ഷേ ഇനി അങ്ങനെ കേൾക്കേണ്ടി വരില്ല
ഹരിത തൻെറ ശത്രു അവൾ ഇനിയില്ല
അവളുടെ തിരോധാനം ചൂടു പിടിച്ച വാർത്തയായി പോലീസെത്തി അന്വേഷിക്കാമെന്ന് പറഞ്ഞു പോയി
ഒൻപത് മണി കഴിഞ്ഞു അമ്മയും ,അച്ഛനും ഹരിതയുടെ വീട്ടിൽ നിന്നും തിരിച്ചു വന്നു
"അമ്മേ എനിക്ക് ചോറ് വേണം
വിശക്കുന്നു "
വന്ന പാടെ അങ്ങനെ പറഞ്ഞു ഡൈനിങ് ടേബിളിലിരുന്നു
അമ്മയുടെ കണ്ണുകളും കലങ്ങിയിരുന്നു
അവളതൊന്നും കാര്യമാക്കിയില്ല
ഭക്ഷണം കഴിഞ്ഞു ടീവി ഓൺ ചെയ്തു അവൾ സീരിയൽ വെച്ചു അമ്മ സ്ഥിരമായി കാണാറുള്ള
സീരിയലിലെ വൈഷ്ണവിക്കുട്ടിയെ പോലീസ് പിടിച്ചോ
അതോ
അവൾ കൊന്ന അവളുടെ അച്ഛൻ്റെ ആദ്യ ഭാര്യയിലെ മകൾ ശ്രീലക്ഷ്മിയുടെ മൃതശരീരം
കിട്ടിയോ എന്നറിയാൻ അവൾ വെമ്പൽ കൊണ്ടു
അമ്മ സീരിയൽ കാണുബോൾ പലപ്പോഴും
പാളി നോക്കിയിരുന്നു ഹരിതയുടെ ശല്യം തീർക്കാൻ ഇങ്ങനെ ഒരു അവസരമൊരുക്കിയത് അവളാണ് വൈഷ്ണവി
പെട്ടെന്ന് സ്ക്രീനിൽ തന്നെ ഞെട്ടിച്ചുകൊണ്ട്
പോലീസുകാർക്കിടയിൽ ഒരു ബാലിക തല കുനിച്ചു നിൽക്കുന്നത് അവൾ കണ്ടു
അവൾക്ക് സീരിയൽ ആക്ടർ വൈഷ്ണവിയുടെ മുഖമാണോ ?
കണ്ണാടിയിലെന്ന പോലെ തൻെറ പ്രതിബിംബം അവൾ സ്ക്രീനിൽ കണ്ടു
സീരിയലിൽ വാർത്ത വായിക്കുന്ന പെൺകുട്ടി ആവേശത്തോടെ വായിക്കുകയാണ്
"പതിനാല് വയസ്സുകാരി നടത്തിയ ക്രൂര കൊലപാതകം നാടിനെ നടുക്കി
സഹപാഠിയെ കൊന്നു കുഴിച്ചു മൂടിയ...."
പെട്ടെന്ന് അവൾ ടിവി ഓഫ് ചെയ്തു
തൻെറ മുറിയിലേയ്ക്ക് ഇടറുന്ന പാദങ്ങളോടെ നടന്നു പക്ഷേ അവളുറങ്ങിയില്ല
മനസ്സു പിടഞ്ഞു കരച്ചിൽ കുടുങ്ങി ശബ്ദം പുറത്തു വരാതെ മുറിക്കുള്ളിൽ പേടിച്ചരണ്ട മാൻ പേടയേ പോലെ അവൾ കിടന്നു അപ്പോഴും അവളുടെ ശരീരം വിറച്ചു കൊണ്ടിരുന്നു
മഴ പിന്നെയും പെയ്തു വാശിയോടെ
ഒരു ശരീരം തണുത്തു മരവിച്ചു കിടന്നു മണ്ണിൽ
റബ്ബർ മരങ്ങളാൽ മൂടപ്പെട്ട ആ ആളൊഴിഞ്ഞ വീടിനു പിന്നിൽ ....................
രാജിരാഘവൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot