ഓർമ്മകൾക്കെന്തു മധുരം!
ഓർക്കുമ്പോളതിലേറെ മധുരം.
ഓർമ്മകളെയോർക്കുമ്പോള,റിയാതെ
നമ്മൾ വീണ്ടും ജനിക്കയാണല്ലോ
ഇവിടെ, വീണ്ടും ജനിക്കയാണല്ലോ.
ഓർക്കുമ്പോളതിലേറെ മധുരം.
ഓർമ്മകളെയോർക്കുമ്പോള,റിയാതെ
നമ്മൾ വീണ്ടും ജനിക്കയാണല്ലോ
ഇവിടെ, വീണ്ടും ജനിക്കയാണല്ലോ.
ഓർമ്മകളെ സൂക്ഷിക്കുമല്ലോ
നമ്മളോടിനടക്കുന്ന കാലത്തോളം.
കയ്പും മധുരവുമെല്ലാമൊളിപ്പിച്ച
ഓർമ്മകൾക്കിന്നും ചെറുപ്പം
എന്‍റെയോർമ്മകൾക്കെന്നും ചെറുപ്പം.
നമ്മളോടിനടക്കുന്ന കാലത്തോളം.
കയ്പും മധുരവുമെല്ലാമൊളിപ്പിച്ച
ഓർമ്മകൾക്കിന്നും ചെറുപ്പം
എന്‍റെയോർമ്മകൾക്കെന്നും ചെറുപ്പം.
ശാഠ്യംപഠിപ്പിച്ച ശൈശവത്തി-
ന്നോർമ്മകളമ്മയിൽനിന്നുതുടങ്ങും,
അറിവുപഠിപ്പിച്ച ബാല്യത്തി-
ന്നോർമ്മകൾ, ചിരിക്കിലുക്കമേറും
കൗമാരത്തിൻകളിക്കൂട്ടുകാരും.
ന്നോർമ്മകളമ്മയിൽനിന്നുതുടങ്ങും,
അറിവുപഠിപ്പിച്ച ബാല്യത്തി-
ന്നോർമ്മകൾ, ചിരിക്കിലുക്കമേറും
കൗമാരത്തിൻകളിക്കൂട്ടുകാരും.
ജീവിതഭാരത്തിൻകയ്പും മധുരവും
യൗവനകാലത്തിന്നോർമ്മയല്ലോ.
പ്രണയംപഠിപ്പിച്ച മധുരസ്മരണകള്‍
പുളകമാവോളം വാരിവിതറി
വാർദ്ധക്യത്തിലും കുളിരുകോരും.
യൗവനകാലത്തിന്നോർമ്മയല്ലോ.
പ്രണയംപഠിപ്പിച്ച മധുരസ്മരണകള്‍
പുളകമാവോളം വാരിവിതറി
വാർദ്ധക്യത്തിലും കുളിരുകോരും.
ഏഴാങ്കടലൊരു കേൾവിമാത്രം
നമ്മൾ കാണുന്നതൊരേ കടലുമാത്രം.
ഒടുവിലിക്കണ്ണുകളടയുമ്പോൾ
നമ്മളു,മോർമ്മകൾ മാത്രമാകും.
ആരോ ഓർക്കുന്നൊരോർമ്മയാവും.
നമ്മൾ കാണുന്നതൊരേ കടലുമാത്രം.
ഒടുവിലിക്കണ്ണുകളടയുമ്പോൾ
നമ്മളു,മോർമ്മകൾ മാത്രമാകും.
ആരോ ഓർക്കുന്നൊരോർമ്മയാവും.
ബെന്നി ടി ജെ
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക