നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേഹത്തിന്റെ നിറം മങ്ങുന്നുവോ

Two Red Heart Decoration on Ground
മറവിയുടെ മടിത്തട്ടിൽ എത്ര തവണ കുഴിച്ചു മൂടിയിട്ടും മാധുരിക്ക് ജയകൃഷ്ണനെ മറക്കാൻ കഴിഞ്ഞില്ല
അത്ര മാത്രം ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞ മുഖം എങ്ങനെ മറക്കാൻ കഴിയും
വാക പൂക്കളുടെ വർണ്ണങ്ങൾ ഇല്ലാതെ,
മഴയുടെ കുളിർമയില്ലാതെ മനസ്സിൽ വിരിഞ്ഞ പ്രണയം
ഏട്ടത്തി മല്ലികയുടെ ഭർത്താവിന്റെ ഉറ്റ സുഹൃത്ത്
അവരുടെ നാട്ടിൽ ചെന്നപ്പോൾ
ആദ്യമായി കണ്ടത് ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു
മലയോര ഗ്രാമത്തിൻ്റെ നന്മയും,വിശുദ്ധിയും
അങ്ങനെ തന്നെ കാത്തു സൂക്ഷിക്കാൻ അവിടത്തെ ജനങ്ങൾ ശീലിച്ചിരുന്നു
അടുക്കി വെച്ച ചെറുതും ,വലുതുമായ മൊട്ടക്കുന്നുകളിൽ നിന്ന് സൂര്യ പ്രകാശം അരിച്ചിറങ്ങുന്നത് പുലർകാലത്തെ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്
അങ്ങനെ ചേച്ചിയുടെ വാക്കുകളിൽ നിറഞ്ഞു നിന്ന അടുത്ത വീട്ടിലെ ജയസുധ ചേച്ചിയും അവരുടെ രണ്ടു വയസ്സുകാരി മകൾ കുഞ്ഞിമാളുവിൻ്റെയും, അവരുടെ അമ്മ ജാനകിയുടെയും അനിയൻ ജയകൃഷ്ണൻ്റെയും രേഖാ ചിത്രം ആദ്യമേ കിട്ടിയിരുന്നു
അവിടേയ്ക്ക് പലപ്പോഴും ചെന്നപ്പോഴൊക്കെ
ആ വീടിന്റെ ഒരു മുറി അടഞ്ഞു തന്നെ കിടന്നു
അത് ജയൻ്റെ മുറിയാണ്
ജാനകി അമ്മ പറയും അവരുടെ കണ്ണുകളിൽ കണ്ണുനീർ തിളങ്ങുന്നത് പലപ്പോഴും കണ്ടിരുന്നു
ആക്സിഡന്റ് ആയി ഒരു കാൽ മുറിച്ചു മാറ്റപ്പെട്ട ഒരു ഇരുപത്താറുകാരൻ്റെ
ഏകദേശ രൂപം മനസ്സിൽ വരച്ചു ചേർത്തിരുന്നു പക്ഷേ ഒരു കൂടിക്കാഴ്ച ഒരിക്കലും നടന്നിരുന്നില്ല
ദിനങ്ങൾ അതിവേഗത്തിൽ കടന്നു പൊയ്ക്കൊണ്ടേയിരുന്നു
പക്ഷേ ആ ഓണക്കാലത്ത് അവിടേയ്ക്ക് ചെന്നപ്പോൾ ആദ്യം തന്നെ ആ വീട്ടിൽ എത്തണമെന്നൊരു തോന്നൽ
കുറച്ചു ഉയരത്തിൽ ആണ് അവരുടെ വീട്
ചെറിയൊരു കുന്നു കയറി മുകളിലെത്തുബോൾ
കല്ലുകൊണ്ട് ക്ഷേത്രത്തിലെ പോലെ തന്നെ പടിക്കെട്ടുകൾ
പടിക്കെട്ടു കയറി
എത്തുബോൾ വിശാലമായ മുറ്റം അതിൻെറ ഇരു വശത്തും ധാരാളം ചെടികൾ
പൂത്തു നിന്നിരുന്നു
എന്നും പൂമ്പാറ്റകൾ പാറിപ്പറക്കുന്ന പൂന്തോട്ടത്തിലേയ്ക്ക് കൊതിയോടെ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്
പ്രകൃതി ഒരുക്കിയ
ഭൂമിയിൽ സർവ്വതും
സുന്ദരമാണ് പക്ഷേ മനുഷ്യനെ മാത്രം കുറവുകളാൽ നിർമ്മിച്ചു
അവിടെ എത്തുബോൾ മനസ്സ് ശാന്തമാവും
ജോലി ഭാരങ്ങൾ ഇറക്കി വെച്ച് സ്വസ്ഥമാവും
പടികൾ കയറി ചെന്നപ്പോൾ ജാനകിയമ്മയെ കണ്ടു
ഉമ്മറത്ത് കാലും നീട്ടി വെച്ചിരുന്ന് വെറ്റില മുറുക്കുകയാണ്
എന്നെ കണ്ടപ്പോഴെ
ആ കണ്ണുകളിൽ സന്തോഷം നിറഞ്ഞു
"
മോളെപ്പോൾ എത്തി ,എന്തെങ്കിലും കഴിച്ചോ ?ഞാൻ ചായ എടുക്കാം
അകത്തേയ്ക്ക് വാ
" എന്ന് പറഞ്ഞവർ അകത്തേയ്ക്ക് തിരിഞ്ഞു
"ഒന്നും വേണ്ടമ്മേ "
എന്ന് സ്നേഹത്തോടെ നിരസിച്ചു അകത്തേ മുറിയിലേയ്ക്ക് പാളി നോക്കി
പാതിചാരിയ വാതിൽ കണ്ണിലുടക്കി
"സുധേച്ചി എവിടെ ?
ഹാളിലെ സോഫയിലിരുന്ന് കൊണ്ട് ചോദിച്ചു
"അവളും,മാളൂട്ടിയും,ജയനും ആശുപത്രിയിൽ പോയി മോൾക്ക്‌ ചെറിയൊരു പനി
ജയനോട് പറഞ്ഞതാ പോവണ്ട എന്ന് പക്ഷേ
എൻ്റെ കുട്ടിക്ക് മരുമോള് ജീവനാണ് "അതും പറഞ്ഞു എപ്പോഴത്തേയും പോലെ കണ്ണു തുടച്ചു കൊണ്ട് അവർ വീണ്ടും തുടർന്നു
"മോളിവിടെ ഇരിക്ക് അവരു വരുബോഴേക്കും കുറച്ചു പാൽ തിളപ്പിച്ചു വയ്ക്കട്ടെ"
അത്രയും പറഞ്ഞു അടുക്കളയിലേയ്ക്ക് നടന്നു പോവുന്ന ആ മാതാവിന്റെ ദു:ഖം തന്റെ മനസ്സിനേയും നോവിച്ചിരുന്നു
എന്നും തൻെറ മുൻപിൽ അടഞ്ഞിരുന്ന ആ വാതിൽ പതിയെ തുറന്നു മുറിയിൽ കയറിയപ്പോൾ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു പല ചിത്രങ്ങളാൽ ചുവരുകൾ നിറഞ്ഞിരുന്നു ജീവൻ തുളുമ്പുന്ന ചിത്രങ്ങൾ
പല ചിത്രങ്ങളും പല കഥകളായി തോന്നി
ചിത്രങ്ങളിൽ പതിയെ തലോടി
ടേബിളിൽ അടുക്കി വച്ച ബുക്കുകൾ മൊട്ടക്കുന്നു പോലെ , അല്ലെങ്കിൽ കുന്നോളം എത്തിയ അറിവിന്റെ അടയാളം പോലെ
അങ്ങനെ ഒരു പുതിയ ലോകത്തേയ്ക്ക് പ്രവേശിച്ചിരുന്നു താനെന്ന് സ്വയം തോന്നിയ നിമിഷം
പെട്ടെന്ന് വരച്ചു പകുതിയായ ചിത്രം കണ്ണിലുടക്കി
ഒരു പെണ്ണിന്റെ ചിത്രമാണ്
ആ ചിത്രത്തിന് തൻെറ മുഖച്ഛായ ഉണ്ടായിരുന്നു
ഒരിക്കലും തന്നെ കാണാത്ത ജയേട്ടൻ ഇതെങ്ങനെ
അല്ലെങ്കിൽ മറഞ്ഞിരുന്ന് എന്നെ ശ്രദ്ധിച്ചിരുന്നോ
മനസ്സിൽ ചോദ്യങ്ങളുയർന്നു ഉത്തരമില്ലാതെ
"നിനക്കെന്താ എൻ്റെ മുറിയിൽ കാര്യം?"
തിരിഞ്ഞു നോക്കിയപ്പോൾ ജയേട്ടൻ
ഒരു കൈയ്യിൽ ഊന്നുവടിയുമായി തന്നെ
കത്തുന്ന മിഴിയുമായി നോക്കി നിൽക്കുന്നു
ആദ്യമായ് കാണുബോൾ ഇത്തരം ഒരു
സാഹചര്യമായിരുന്നില്ല സ്വപ്നം കണ്ടത്
"അത് ഞാൻ വെറുതെ "
വാക്കുകൾ മുറിഞ്ഞു പോയി
ശബ്ദം പുറത്തു വരാൻ മടിക്കുന്നത് പോലെ തൊണ്ട വറ്റി വരണ്ടു
ശരീരം വിറച്ചു തുടങ്ങി
അകത്തേക്ക് കയറി വന്നപ്പോൾ മനസ്സ് പിടഞ്ഞു കരുതിയതിനേക്കാൾ സുന്ദരനും ,സുമുഖനും ഒരു കാലില്ല എന്നത് ഒരു കുറവായി തോന്നിയില്ല
പുറത്തേയ്ക്ക് ഇറങ്ങുബോൾ വീണ്ടും ഗുഹയ്ക്കുള്ളിലെന്ന പോലെ ആ ശബ്ദം
" നിൽക്ക്"
ആരോ പിടിച്ചു നിർത്തിയത് പോലേ അവിടെ തറഞ്ഞു നിന്നു എന്തുകൊണ്ടോ തിരിഞ്ഞു നോക്കിയില്ല ഒരു മോഷ്ടാവിനെ കൈയ്യോടെ പിടി കൂടിയ ലാഘവത്തോടെ മുൻപിൽ നിൽക്കുന്ന ആ മനുഷ്യൻ്റെ മുഖത്തു നോക്കാൻ കഴിഞ്ഞില്ല
താൻ പിടിക്കപ്പെട്ടിരിക്കുന്നു
മറ്റൊരാളുടെ മുറിയിൽ അതിക്രമിച്ചു കയറിയെന്ന തെറ്റിൻ്റെ പേരിൽ
വീണ്ടും അയാൾ സംസാരിച്ചു തുടങ്ങി
"
മറ്റൊരാളുടെ മുറിയിൽ അനുവാദമില്ലാതെ കയറുന്നത് ശരിയായ കാര്യമല്ല അതും ഒരു പെൺകുട്ടിക്ക്"
പെട്ടെന്ന് ധൈര്യം സംഭരിച്ചു തിരിഞ്ഞു നിന്ന് പറഞ്ഞു
"ഒരു പെണ്ണിന്റെ അനുവാദം കൂടാതെ അവളുടെ ചിത്രം വരയ്ക്കുന്നതും തെറ്റാണ്
പിന്നെ അവിടെ നിന്നില്ല തിരിഞ്ഞൊരോട്ടം
പടിക്കെട്ടുകൾ ഇറങ്ങുബോഴും നടക്കുകയാണോ,ഓടുകയാണോ ഒന്നും അറിഞ്ഞിരുന്നില്ല
വീട്ടുകാരുടെ നിർബന്ധ പ്രകാരം മറ്റൊരാളുടെ മുൻപിൽ കഴുത്തു നീട്ടിയ ദുർവിധി
മനസ്സിലെ പ്രണയം തുറന്നു പറയാതെ മനസ്സിൽ അടക്കം ചെയ്തു പുതിയ ജീവിതവുമായി പൊരുത്തപ്പെടാൻ തയ്യാറായിരുന്നു
പക്ഷേ
അന്ന് തൊട്ട് അനുഭവിച്ച കൊടിയ പീഡനങ്ങൾ
മാനസികമായി തളർത്തി
സന്തോഷത്തിൻ്റെ പടിക്കെട്ടുകളായിരുന്നു ഒരിക്കൽ ഓടിയിറങ്ങിയത്
ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത ഒരധ്യായം
"മേഡം സ്ഥലമെത്തി "
ഡ്രൈവർ കൃഷ്ണൻ പറഞ്ഞപ്പോൾ ഓർമ്മകളെ വീണ്ടും അടക്കം ചെയ്തു
കാറിൽ നിന്നിറങ്ങി ആ കുന്നു കയറുബോഴും മനസ്സിൽ ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ചയുടെ ഓർമ്മകൾ വീണ്ടും തേടിയത്തി
പടിക്കെട്ടുകൾ കയറിയപ്പോൾ വേനൽച്ചൂടിൽ കരിഞ്ഞുണങ്ങിയ ചെടികളിൽ പൂക്കളുണ്ടായിരുന്നില്ല തൊടിയിൽ ജാനകി അമ്മ ഒരു മൺകൂനയായി മാറിയിരുന്നു
കോളിങ് ബെൽ ശബ്ദിച്ചപ്പോൾ അകത്തേ മുറിയിൽ നിന്ന് ജയേച്ചി ഇറങ്ങി വന്നു
നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാണുബോഴും ജയേച്ചിയുടെ സൗന്ദര്യത്തിനും ,സ്നേഹത്തിനും മങ്ങലേറ്റിരുന്നില്ല
വിശേഷങ്ങൾ പരസ്പരം പറഞ്ഞു
"സംശയ രോഗിയായ അയാളോടൊപ്പം ജീവിച്ചു മതിയായി ചേച്ചി അനുഭവിച്ചു ഒരുപാട് "
അതു പറയുബോൾ എന്ത് കൊണ്ടോ കണ്ണുകൾ നിറഞ്ഞു
"സാരമില്ല മോളെ അതൊക്കെ വിധിയാണ് "
"എട്ട് വർഷം ഇന്നെലെ എന്ന പോലെ തോന്നുന്നു നിങ്ങളൊക്കെ എൻ്റെ ഓർമ്മയിൽ വരാത്ത ദിവസം ഇല്ല
ജയേട്ടൻ അകത്തുണ്ടോ "
"ഉണ്ട് നീ ചെന്നു കാണ് ഞാൻ കഴിക്കാനെടുക്കാം "
ഒരിക്കൽ ഇറങ്ങിയ അതേ വാതിലിനു മുൻപിൽ ഒന്നു പകച്ചു നിന്നു വിധി വീണ്ടും ഇവിടെയെത്തിച്ചിരിക്കുന്നു
പതിയെ മുറി തുറന്നപ്പോൾ അകത്തേ ചെറിയ കട്ടിലിൽ കിടന്ന മനുഷ്യ രൂപം തെല്ലമ്പരപ്പോടെ എഴുന്നേറ്റ് നോക്കി
മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു
പക്ഷേ ഒന്നും മിണ്ടിയില്ല
പക്ഷേ എനിക്ക് മിണ്ടണമായിരുന്നു,കരഞ്ഞു വീർത്തു വേദനിച്ച കൺപോളകളിൽ മുത്തമിട്ട് സാരമില്ല എന്ന് പറയാതെ പറയുന്ന
സ്നേഹം തുളുമ്പുന്ന ഒരു രക്ഷകൻ അതായിരുന്നു കൺ മുൻപിൽ നിശബ്ദമായി കണ്ണു മിഴിച്ചു നിൽക്കുന്നത്
കണ്ണുകൾ ഭ്രാന്തമായി തിരഞ്ഞത് ആ ചിത്രമായിരുന്നു പാതി മാത്രമായ ആ ചിത്രം ആ മുറിയിൽ നിന്ന് കണ്ടെടുത്തപ്പോൾ അതിനെ പൂർണ്ണതിൽ എത്തിച്ചിരുന്നു
ആ ചിത്രകാരൻ
പറയാതെ പറഞ്ഞ ആ പ്രണയം ആ ചിത്രത്തിൽ ഒളിച്ചു വച്ചിരുന്നു
പിന്നൊന്നും നോക്കിയില്ല ആ ശരീരത്തെ തന്നിലേയ്ക്ക് അടുപ്പിച്ച് തിരു നെറ്റിയിൽ ഉമ്മ വെച്ച് പിന്നെയും മാറോടണച്ചപ്പോൾ 
പ്രണയത്തിന് വീണ്ടും മഴവില്ലിന്റെ നിറം കിട്ടിയിരുന്നു
.............................
രാജിരാഘവൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot