
അമ്പലത്തെരുവിലെ വിശ്രമാലയത്തിനു പുറകിൽ പാത്രങ്ങൾ തേച്ചു കഴുകി സീത നടുവൊന്നു നിവർത്തിയപ്പോഴേയ്ക്കും പാട്ടുകച്ചേരി തുടങ്ങിക്കഴിഞ്ഞിരുന്നു.
നിഴൽ വീണു കിടന്ന നാട്ടുവഴിയെ നോക്കി നിന്നവൾ ആ പാട്ടു ശ്രദ്ധിച്ചു..
"കണ്ണടച്ചിരിപ്പതെന്തെൻ
കണ്ണുനീർ കണ്ടിടാതേ
കണ്ണിലുണ്ണിയായ കണ്ണന്നുണ്ണി..... "
സുന്ദരമായ ആ ശബ്ദം നാട്ടുവഴിയിലൂടെ അകലേയ്ക്കു ഒഴുകി ഇരുട്ടു പടർന്ന മരക്കൊമ്പിലെത്തി.
.പാട്ടുകേട്ട മരക്കൊമ്പുകൾ ഒരിളം കാറ്റിൽ ആടിയുലഞ്ഞു.
ഞാനൊരു കഥ പറയട്ടെ " ?
മരക്കൊമ്പിലിരുന്ന ഇണകിളികൾ ചോദ്യം കേട്ടു മുകളിലേക്കു നോക്കി ചിറകുകൾ കുടഞ്ഞു.
ഇടറിയ ശബ്ദത്തിൽ മരം കഥ പറഞ്ഞു തുടങ്ങി..
പണ്ടു ഒരു വീട്ടിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. . അവളുടെ വീടിനു മുന്നിൽ അയൽപക്കത്തുള്ള നാട്ടു ജന്മിയുടെ വിശാലമായ ഒരു തെങ്ങിൻ തോപ്പുണ്ടായിരുന്നു. മൺകുടത്തിൽ വെള്ളം കോരി നിത്യേന അവളായിരുന്നു ആ തെങ്ങുകൾ നനച്ചിരുന്നത്. അവൾക്കതിനു തുച്ഛമായ പ്രതിഫലം ലഭിക്കാറുമുണ്ടായിരുന്നു.
ഒരിക്കൽ അവൾ കടുത്ത വേനലിൽ വാടിയ ഇലകളോടെ തളർന്നു നിൽക്കുന്ന ഒരു മാവിന്റെ തൈ കണ്ടു. സ്നേഹപൂർവ്വം അവൾ ആ തൈ ചുവട്ടിലേക്കു വെള്ളം പകർന്നു. പിന്നീട് നിത്യേനയുള്ള നനയ്ക്കലിൽ അവൾ അതു പതിവാക്കുകയും ചെയ്തു..
അങ്ങനെ ആ മാവിൻ തൈ വളർന്നു. ദിവസവും അവളുടെ വരവിനായി മാവ് കാത്തുനിന്നു. അവൾക്കു വേണ്ടി കാറ്റിൽ തലകളാട്ടിച്ചിരിച്ചു.
പക്ഷെ ആ മാവിൽ പൂക്കൾ വിടരും മുൻപേ ആ പെൺകുട്ടി വിവാഹം കഴിച്ചു ദൂരെ ഒരു സ്ഥലത്തേയ്ക്കു പോയി..
എന്നിട്ട് ..?
പെൺകിളി കഥ കേൾക്കാനായി ആൺകിളിയുടെ അടുത്തേയ്ക്കു ചേർന്നിരുന്നു.
ജീവിത തിരക്കിൽ അവൾ നാടു മറന്നു. നാട് അവളേയും മറന്നു.
പക്ഷെ ആ മരം എന്നും അവളെ ഓർത്തു. അവളെ ഒരു നോക്കു കാണുവാൻ കൊതിച്ചു.
കാലം വീണ്ടും ചിറകുകൾ കുടഞ്ഞു.
ഒരു സന്ധ്യയിൽ ഭർത്താവും മകനും മരണപ്പെട്ട അവൾ നാട്ടിലേക്കു തിരിച്ചു വന്നു.
മൺകുടങ്ങളില്ലാതെ, മുടന്തി നടന്ന ആ കറുത്തു മെലിഞ്ഞ രൂപം കണ്ടു മരം കരഞ്ഞു ശിഖരങ്ങൾ താഴ്ത്തി..
അതു നോക്കാതെ അവൾ കാലുകൾ വലിച്ചു നടന്നു..
അടക്കിപ്പിടിച്ച തേങ്ങലുകൾ കേട്ടു പെൺകിളി മരത്തിനു മുകളിലേക്കു നോക്കി.. ഇലകൾ പടർന്ന ശിഖരങ്ങൾക്കു മുകളിൽ ആകാശത്തു കണ്ണീർക്കുടങ്ങൾ പേറി മഴമേഘങ്ങൾ പടർന്നു കിടന്നിരുന്നു .
പാട്ടു കച്ചേരി തീർന്നിരുന്നില്ല.. ഇരുട്ടിലൂടെ ഈരടികൾ ഒഴുകി വന്നു..
"എന്നെ അറിയില്ലയെന്നോ....
നിൻ കരൾ തൂവെണ്ണ
എന്നിലലിയില്ലയെന്നോ... കണ്ണാ..... "
.മാല ചാർത്തിയ കൃഷ്ണ വിഗ്രഹം ഓടക്കുഴലൂതി പുഞ്ചിരിച്ചു നിൽക്കുകയാണ്..
പന്തലിനു ചുറ്റും ആളുകൾ പാട്ടിൽ ലയിച്ചിരിക്കുകയാണ്.. ചിലർ താളം പിടിക്കുന്നു. മറ്റുചിലർ തലയാട്ടുന്നു..
പാട്ടൊഴുകുന്ന വഴിയിലൂടെ , ആളുകൾക്കിടയിലൂടെ സീത മുടന്തി വന്നു. അവളുടെ കൈയ്യിൽ തേച്ചുമിനുക്കുവാനായി കരിപിടിച്ച വലിയൊരു വിളക്കുമുണ്ടായിരുന്നു. ആ വിളക്കിന്റെ ഭാരം താങ്ങാനാവാതെ എല്ലുന്തിയ മുതുകുകൾ കൂനി വളഞ്ഞിരുന്നു ..
തെല്ലകലെ ബലിഷ്ഠമായ ശിഖരങ്ങൾ കാറ്റിലിളക്കി മരം നിസഹായതയോടെ അവളെ നോക്കി..
അപ്പോൾ...
കറുത്ത ആകാശത്തിലെ മൺകുടങ്ങളിൽ നിന്നും
അവൾക്കു വേണ്ടി മഴയുടെ ആദ്യ തുള്ളികൾ കണ്ണുനീരായി താഴേയ്ക്കു വീണു.
നിഴൽ വീണു കിടന്ന നാട്ടുവഴിയെ നോക്കി നിന്നവൾ ആ പാട്ടു ശ്രദ്ധിച്ചു..
"കണ്ണടച്ചിരിപ്പതെന്തെൻ
കണ്ണുനീർ കണ്ടിടാതേ
കണ്ണിലുണ്ണിയായ കണ്ണന്നുണ്ണി..... "
സുന്ദരമായ ആ ശബ്ദം നാട്ടുവഴിയിലൂടെ അകലേയ്ക്കു ഒഴുകി ഇരുട്ടു പടർന്ന മരക്കൊമ്പിലെത്തി.
.പാട്ടുകേട്ട മരക്കൊമ്പുകൾ ഒരിളം കാറ്റിൽ ആടിയുലഞ്ഞു.
ഞാനൊരു കഥ പറയട്ടെ " ?
മരക്കൊമ്പിലിരുന്ന ഇണകിളികൾ ചോദ്യം കേട്ടു മുകളിലേക്കു നോക്കി ചിറകുകൾ കുടഞ്ഞു.
ഇടറിയ ശബ്ദത്തിൽ മരം കഥ പറഞ്ഞു തുടങ്ങി..
പണ്ടു ഒരു വീട്ടിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. . അവളുടെ വീടിനു മുന്നിൽ അയൽപക്കത്തുള്ള നാട്ടു ജന്മിയുടെ വിശാലമായ ഒരു തെങ്ങിൻ തോപ്പുണ്ടായിരുന്നു. മൺകുടത്തിൽ വെള്ളം കോരി നിത്യേന അവളായിരുന്നു ആ തെങ്ങുകൾ നനച്ചിരുന്നത്. അവൾക്കതിനു തുച്ഛമായ പ്രതിഫലം ലഭിക്കാറുമുണ്ടായിരുന്നു.
ഒരിക്കൽ അവൾ കടുത്ത വേനലിൽ വാടിയ ഇലകളോടെ തളർന്നു നിൽക്കുന്ന ഒരു മാവിന്റെ തൈ കണ്ടു. സ്നേഹപൂർവ്വം അവൾ ആ തൈ ചുവട്ടിലേക്കു വെള്ളം പകർന്നു. പിന്നീട് നിത്യേനയുള്ള നനയ്ക്കലിൽ അവൾ അതു പതിവാക്കുകയും ചെയ്തു..
അങ്ങനെ ആ മാവിൻ തൈ വളർന്നു. ദിവസവും അവളുടെ വരവിനായി മാവ് കാത്തുനിന്നു. അവൾക്കു വേണ്ടി കാറ്റിൽ തലകളാട്ടിച്ചിരിച്ചു.
പക്ഷെ ആ മാവിൽ പൂക്കൾ വിടരും മുൻപേ ആ പെൺകുട്ടി വിവാഹം കഴിച്ചു ദൂരെ ഒരു സ്ഥലത്തേയ്ക്കു പോയി..
എന്നിട്ട് ..?
പെൺകിളി കഥ കേൾക്കാനായി ആൺകിളിയുടെ അടുത്തേയ്ക്കു ചേർന്നിരുന്നു.
ജീവിത തിരക്കിൽ അവൾ നാടു മറന്നു. നാട് അവളേയും മറന്നു.
പക്ഷെ ആ മരം എന്നും അവളെ ഓർത്തു. അവളെ ഒരു നോക്കു കാണുവാൻ കൊതിച്ചു.
കാലം വീണ്ടും ചിറകുകൾ കുടഞ്ഞു.
ഒരു സന്ധ്യയിൽ ഭർത്താവും മകനും മരണപ്പെട്ട അവൾ നാട്ടിലേക്കു തിരിച്ചു വന്നു.
മൺകുടങ്ങളില്ലാതെ, മുടന്തി നടന്ന ആ കറുത്തു മെലിഞ്ഞ രൂപം കണ്ടു മരം കരഞ്ഞു ശിഖരങ്ങൾ താഴ്ത്തി..
അതു നോക്കാതെ അവൾ കാലുകൾ വലിച്ചു നടന്നു..
അടക്കിപ്പിടിച്ച തേങ്ങലുകൾ കേട്ടു പെൺകിളി മരത്തിനു മുകളിലേക്കു നോക്കി.. ഇലകൾ പടർന്ന ശിഖരങ്ങൾക്കു മുകളിൽ ആകാശത്തു കണ്ണീർക്കുടങ്ങൾ പേറി മഴമേഘങ്ങൾ പടർന്നു കിടന്നിരുന്നു .
പാട്ടു കച്ചേരി തീർന്നിരുന്നില്ല.. ഇരുട്ടിലൂടെ ഈരടികൾ ഒഴുകി വന്നു..
"എന്നെ അറിയില്ലയെന്നോ....
നിൻ കരൾ തൂവെണ്ണ
എന്നിലലിയില്ലയെന്നോ... കണ്ണാ..... "
.മാല ചാർത്തിയ കൃഷ്ണ വിഗ്രഹം ഓടക്കുഴലൂതി പുഞ്ചിരിച്ചു നിൽക്കുകയാണ്..
പന്തലിനു ചുറ്റും ആളുകൾ പാട്ടിൽ ലയിച്ചിരിക്കുകയാണ്.. ചിലർ താളം പിടിക്കുന്നു. മറ്റുചിലർ തലയാട്ടുന്നു..
പാട്ടൊഴുകുന്ന വഴിയിലൂടെ , ആളുകൾക്കിടയിലൂടെ സീത മുടന്തി വന്നു. അവളുടെ കൈയ്യിൽ തേച്ചുമിനുക്കുവാനായി കരിപിടിച്ച വലിയൊരു വിളക്കുമുണ്ടായിരുന്നു. ആ വിളക്കിന്റെ ഭാരം താങ്ങാനാവാതെ എല്ലുന്തിയ മുതുകുകൾ കൂനി വളഞ്ഞിരുന്നു ..
തെല്ലകലെ ബലിഷ്ഠമായ ശിഖരങ്ങൾ കാറ്റിലിളക്കി മരം നിസഹായതയോടെ അവളെ നോക്കി..
അപ്പോൾ...
കറുത്ത ആകാശത്തിലെ മൺകുടങ്ങളിൽ നിന്നും
അവൾക്കു വേണ്ടി മഴയുടെ ആദ്യ തുള്ളികൾ കണ്ണുനീരായി താഴേയ്ക്കു വീണു.
...പ്രേം മധുസൂദനൻ....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക