
---------------------
രാവേറേ ചെന്നിട്ടും അവൾക്ക് ഒരു പോള കണ്ണടക്കാനായില്ല. തിരച്ചലും മറിച്ചലുമായി നേരം കൂട്ടി.
അവന്റെ സാമീപ്യത്തിനായി അവളുടെ മനം ഒത്തിരി കൊതിച്ചിരുന്നു. ഒറ്റപെട്ടു പോയവരുടെ നോവ് അവളും അനുഭവിച്ചറിയുകയായിരുന്നു.അത് അവളെ കുറച്ചൊന്നുമല്ല തളർത്തിയത്.
പുറത്ത് ഇടവപാതി ആർത്തു തിമർക്കുകയാണ്. ചുറ്റുമുള്ള വീടുകളിലെ വെളിച്ചം ഒന്നൊന്നായി അണഞ്ഞു കൊണ്ടേയിരുന്നു ഇരുൾ മൂടിയ ആ നീണ്ട വഴിയോരത്തേക്ക് കണ്ണുംനട്ട് അവൾ ഉമ്മറ കോലയിൽ വന്നിരുന്നു. മനസ്സിൽ തളം കെട്ടിയ നൊമ്പരം നീർച്ചാലുകളായി മിഴികളിലൂടെ ഒലിച്ചിറങ്ങി.
ഒരു പിടി അന്നം കഴിച്ചിട്ട് ദിവസങ്ങളായെങ്കിലും വിശപ്പോ ദാഹമോ ഒന്നും അവളറിഞ്ഞതേയില്ല കുറച്ച് ദിവസങ്ങൾക്ക് മുന്നേവരെ എത്ര സന്തോഷത്തിൽ കഴിഞ്ഞിരുന്നതായിരുന്നു. താൻ വന്നു കയറിയ അന്നു മുതൽ കാണുന്നതാ സ്നേഹമുള്ള അമ്മയെയും അവരുടെ വാത്സല്യനിധികളായ മക്കളെയും. ആ സ്നേഹത്തിന്റെ പങ്ക് അനുഭവിക്കാൻ കഴിഞ്ഞതിൽ അവളും സന്തോഷവതിയായിരുന്നു.
തന്റെ കൂട്ടുകാർക്ക് അവരുടെ വീടുകളിൽ നിന്ന് കിട്ടാത്തത്രേയും സ്നേഹവും, ലാളനയും, സ്വാതന്ത്യവും കിട്ടിയപ്പോൾ തെല്ലൊരു അഹാങ്കാരവും ഗമയും അവളിലുണ്ടായി.
അന്തിചുവപ്പാർന്ന തെരുവോരങ്ങളിൽ മുഴങ്ങി കേൾക്കുന്ന ആർത്തനാദത്തിന് ശേഷം മൗനത്തിലേക്ക് വഴുതി വിഴുന്ന രാവുകളിൽ അമ്മയൊടൊത്ത് ഉമ്മറ കോലായിൽ കിച്ചുവിനെ കാത്തിരിക്കുന്നത് ഒരു പതിവായിരുന്നു. ഏറേ വൈകുമ്പോൾ അമ്മയുടെ ആധിയും കൂടി കൊണ്ടിരുന്നു.
'എന്റെ ജൂലി ഈ കിച്ചു ഇതെവിടെയാ പോയി കിടക്കുന്നേ ഈ പാതിരാത്രി വരെ.'
ആപത്തൊന്നും വരുത്താതെ എന്റെ മോനേ ഇങ്ങേത്തിച്ചേക്കണേ.
ആപത്തൊന്നും വരുത്താതെ എന്റെ മോനേ ഇങ്ങേത്തിച്ചേക്കണേ.
അമ്മയുടെ പരിഭവങ്ങൾ ജൂലിയെയും നോവിച്ചിരുന്നു. ഏത് പാതിരാത്രിയായലും കിച്ചു വന്നാൽ വയറു നിറയെ ആഹാരം കഴിച്ചതിന് ശേഷം അവൾക്കായി ബാക്കിയാക്കുന്ന ആഹാരം കഴിക്കുന്നതിൽ അവൾക്കേറേ സന്തോഷമായിരുന്നു.
വൈകി വന്ന നാളുകളിൽ അമ്മയുടെ പരാതികൾക്കും പരിഭവങ്ങൾക്കുമൊപ്പം അവളുടെ മുഖഭാവങ്ങളിലും മൂകത പടർന്നിരുന്നു.
കിച്ചുവേ നീയെന്താ വിചാരിക്കുന്നേ നിനക്ക് കുറച്ച് നേരത്തേ പുരയിൽ അടങ്ങിയാലെന്താ
ഈ തണുപ്പിനും കോരിച്ചൊരിയുന്ന മഴയത്തും ഇങ്ങനെ കാവലിരിക്കാനൊന്നും ഇനിക്കിനി ആവില്ല. ഈ വയ്യാത്ത ഞാനിങ്ങനെ നിക്കുന്നത് നിനക്ക് വല്ലോർമ്മയുണ്ടോ
ഈ തണുപ്പിനും കോരിച്ചൊരിയുന്ന മഴയത്തും ഇങ്ങനെ കാവലിരിക്കാനൊന്നും ഇനിക്കിനി ആവില്ല. ഈ വയ്യാത്ത ഞാനിങ്ങനെ നിക്കുന്നത് നിനക്ക് വല്ലോർമ്മയുണ്ടോ
അമ്മയുടെ പരാതികൾ കേൾക്കാനും ഒരു സുഖമുണ്ടായിരുന്നു
അമ്മയുടെ പ്രാർത്ഥനയും സ്നേഹവും കൂടെ ഉള്ളപോൾ കിച്ചുന് എന്താപത്ത് സംഭവിക്കാനാ എത്ര വൈകിയാലും അമ്മയുടെ മോൻ ഇങ്ങേത്തൂലേ എന്ന് പറഞ്ഞ് ചേർത്ത് പിടിച്ചാൽ തീർന്നു അമ്മയുടെ പരിഭവം.
പക്ഷെ അവളിൽ നിറഞ്ഞിരുന്ന ആ മൂകതയ്ക്ക് വലിയ മാററമൊന്നും ഉണ്ടായില്ല. പുഞ്ചിരിയോടെ അവളെ സമീപിച്ചപ്പോൾ മുഖം തരാതെ മാറി നിന്നു. അരികിലേക്ക് ചേർന്ന് നിന്നപോൾ അവൾ നീങ്ങി നിന്നു.അവളുടെ മൃദുല മേനിയിൽ തൊട്ട് തലോടിയപ്പോൾ ഇക്കിളി കൊണ്ട് പുളഞ്ഞു. എല്ലാ പരിഭവും മറന്ന് വലാട്ടി കൊണ്ടവൾ എന്നോട് ചേർന്ന് നിന്നു.
അമ്മ വിളമ്പി തന്ന് സ്നേഹത്തോടെ ഊട്ടുമ്പോൾ ഏറേ കൊതിയോടെ ഊണു മേശയ്ക്കരികിൽ ജൂലിയും അവൾക്കായി ബാക്കിയാക്കുന്ന അത്തായത്തിനായ് കാത്തിരുന്നു. അതിന്ശേഷം അവളെ കിടപ്പറയിലേക്ക് ആനയിച്ച ശേഷം അവനും നിദ്രയുടെ ലോകത്തേക്ക്.. അതായിരുന്നു പതിവുകൾ.
ഒട്ടും പ്രതീക്ഷിരിക്കാത്ത ആ നാളിലായിരുന്നു അമ്മയുടെ വേർപാട്. അന്നു മുതൽ ജൂലിയുമായുള്ള അടുപ്പത്തിന്റെ ദൂരം ഒത്തിരി കുറഞ്ഞു വന്നു. അവന് അവളും അവൾക്ക് അവനും മാത്രമായിരുന്നു കൂട്ട്.
പതിയെ പതിയെ വേർപാടിന്റെ നോവ് മാഞ്ഞു തുടങ്ങി.
പതിയെ പതിയെ വേർപാടിന്റെ നോവ് മാഞ്ഞു തുടങ്ങി.
കിച്ചു പോകുന്ന വഴികളിലെല്ലാം രക്ഷകനായി അവളും അവനു മുന്നേ നടന്നു നീങ്ങി. ആ യാത്രകളിൽ അവൾ ഏറേ സന്തോഷിച്ചിരുന്നു.
പക്ഷെ അന്നെന്ത് കൊണ്ടോ ജൂലിയെ കൂട്ടി പോകാൻ അവൻ മടിച്ചിരുന്നു.പുറത്ത് പോകാനായി ഒരുങ്ങി നിന്ന കിച്ചുവിനെ നോക്കി അവൾ മോങ്ങി മോങ്ങി കൊണ്ടിരുന്നു. അവളെ തനിച്ചാക്കി പോകുന്നതിന്റെ പിണക്കത്തിലായിരിക്കും എന്നവൻ വിചാരിച്ചു. പല വിധേനയും ആ യാത്രയിൽ തടസം ഉണ്ടാക്കാൻ അവൾ ശ്രമിച്ചു കൊണ്ടേയിരുന്നു.
അവളെ ആശ്വാസിപ്പിക്കാനും പിണക്കം മാറ്റാനും യാത്ര പറഞ്ഞിങ്ങിയ കിച്ചുവിന് മടങ്ങി വരേണ്ടി വന്നു. അവൻ മടങ്ങി വന്നപ്പോൾ മിണ്ടാതിരുന്ന ജൂലി അവൻ പോകാൻ തുടങ്ങുന്നത് കണ്ടപ്പോൾ വീണ്ടും വീണ്ടും മോങ്ങി കൊണ്ടേയിരുന്നു.
അന്നത്തെ യാത്ര മാറ്റി വെക്കാൻ അവനായില്ല. ജൂലിയുടെ വികാരങ്ങൾ എന്ത് കൊണ്ടോ അവൻ തിരിച്ചറിഞ്ഞില്ല. താൻ ഒത്തിരി സ്നേഹിച്ചിരുന്ന കിച്ചുവിന്റെ യാത്രയിൽ പതിയിരിക്കുന്ന ആപത്തിനെ മണത്തറിഞ്ഞത് കൊണ്ടാവണം ഏറേ വേദനയോടെയാണ് അന്നവനെ യാത്ര യാക്കിയത്.
യാത്ര പോയി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരു ദേശത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ ആ ദുരന്തവാർത്തയ്ക്ക് അവളും സാക്ഷിയായി. അവൻ എന്നേന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞു.
അവസാന യാത്ര അതിന് തടസം നിക്കാൻ ജൂലിക്കെന്നല്ല ഒരു ശക്തിക്കും ആവില്ല.
അവസാന യാത്ര അതിന് തടസം നിക്കാൻ ജൂലിക്കെന്നല്ല ഒരു ശക്തിക്കും ആവില്ല.
ബേബിസബിന
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക