രാത്രി ഭക്ഷണം കഴിച്ച് ടി.വി കണ്ടിരിക്കുമ്പോഴാ കെട്ടിയോന്റെ ചോദ്യം വന്നത് നമുക്ക് ചുമ്മ ഒരു ഡ്രെവ് നു പോയാലോ എന്ന് . മോനെ റെഡിയാക്കലും വണ്ടിയിൽ കേറലും കഴിഞ്ഞു .
ഈ രാത്രി യാത്രയ്ക്ക് അല്ലേലും ഒരു പ്രത്യേക രസമാ . പാർക്ക് കണ്ടപ്പോൾ നടക്കാൻ ഒരു മോഹം . അങ്ങനെ അവിടെ ഇറങ്ങി . മോനെ നിലത്ത് വെച്ചതും അമ്മ അച്ഛാ എന്നും വിളിച്ച് അവൻ ഓട്ടം തുടങ്ങി .
തണുപ്പ്കാലം തുടങ്ങി , തണുത്ത കാറ്റു കൊണ്ട് നടക്കുമ്പോഴാ എന്റെ സുഹൃത്തിനെ കണ്ടത് . ഒരുകാലത്ത് പരാതിയും സങ്കടവും സന്തോഷവും എല്ലാം പറഞ്ഞിരുന്ന എന്റെ സുഹൃത്ത്. പിന്നീട് എപ്പോഴാ ആ ബന്ധത്തിന്റെ തീവ്രത കുറഞ്ഞത് . കുറേ നേരം അങ്ങനെ നോക്കി നിന്നു ഒരു മാറ്റവും സംഭവിച്ചിട്ടില്ല . മാറ്റം വന്നത് എനിക്കായിരുന്നു . അവൾ അതുപോലെ തന്നെ .
ഇന്നെന്റെ പൊട്ടത്തരങ്ങൾക്കും സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും കൂട്ടായി നക്ഷത്ര തിളക്കമുള്ള കണ്ണുകൾ ഉള്ളവനാണ് എന്റെ കുസൃതികളുടെ കൂട്ടുകാരൻ . ഞാൻ അത് പറഞ്ഞപ്പോഴും പണ്ടത്തെ പോലെ തന്നെ അവൾ പുഞ്ചിരിച്ചു അങ്ങനെ നിൽക്കുന്നു അനന്ത കോടി നക്ഷത്രങ്ങൾക്കു നടുവിലെ ഏറ്റവും തിളക്കമാർന്ന താരകമായ് .
ഓടി വന്ന മോനു ഞാൻ അവളെ കാണിച്ചു കൊടുത്തു ഒരു കാലത്തെ എന്റെ ഏറ്റവും നല്ല സുഹൃത്തിനെ മോനെ ദേ നോക്കിയേ നക്ഷത്രം അവൻ കൊച്ചരിപ്പല്ലു കാണിച്ച് ചിരിച്ചു കൊണ്ട് ആകാശത്തേക്ക് നോക്കി . പിന്നെ വീണ്ടും ഓടി ..
ചെറിയ ഒരു പുഞ്ചിരിയോടെ അവളിൽ നിന്നു എന്റെ കണ്ണുകൾ പിന്മാറി അവനിലേക്കായി എന്റെ നല്ലപാതിയിലേക്ക് എന്റെ കുസൃതികളുടെ കൂട്ടുകാരനിലേക്ക് .
ആ തണുത്ത കാറ്റേറ്റ് വീണ്ടും നടന്നു വിരൽത്തുമ്പിൽ വിരൽ കോർത്തുകൊണ്ട് ഞാനും എന്റെ നല്ല പാതിയും .
ആ തണുത്ത കാറ്റേറ്റ് വീണ്ടും നടന്നു വിരൽത്തുമ്പിൽ വിരൽ കോർത്തുകൊണ്ട് ഞാനും എന്റെ നല്ല പാതിയും .
ധനുഷ പ്രശോഭ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക