പടച്ചവന്റെ കൈ. നേരം ഇരുട്ടിവരുന്നു. മഴയക്ക് മുൻപ് വീശീയടിക്കുന്ന ചൂടുകാററിനൊപ്പം ബഷീറിക്കായുടെ മനസ്സും ചുട്ടുപൊള്ളുന്നു. വരുന്ന മാസം ആയിഷയുടെ നിക്കാഹ് കൈയ്യിൽ ഒരാണപൈസയില്ലാ... ബഷീറിക്കാ ആത്മഗദം പറഞ്ഞു...കൊണ്ട് തോളിൽ കിടന്ന തോർത്തെടുത്ത് വീശീ.. എന്താ ഇപ്പം ബഷീറിക്കാ ഇങ്ങള് തന്നെ വർത്താനം പറയണെ. ഹാ ഇതാരാ നജീബോ നീ പീടിക അടച്ചു വരുന്ന വഴിയാ. ഒന്നും പറയെണ്ട ഇക്കാ കടയടക്കാറായപ്പോ നല്ല തിരക്ക്. അല്ലനിങ്ങളെന്താ ബേജാറായി നടക്കണ് വല്ലൊ കുഴപ്പവും ഉണ്ടൊ.? നിനക്കറിയമല്ലോ നജീബെ ആയിഷ നിക്കാഹ് ഇങ്ങ് അടുത്തു ഇനി മഹറിനുള്ള പണം ഉണ്ടാക്കണം കയ്യിൽ ഒരു ചില്ലി കാശില്ല ഗൾഫിൽ കിടന്ന് നയിച്ചതൊക്കെ ആസിയാടെയും നബീസയുടെയും നിക്കാഹ് കഴിഞ്ഞപ്പംതീർന്നും പിന്നെ കടം വാങ്ങാൻ ഇനി ആരാ? നിനക്കുൾപ്പെടെ ഒരുപാടു തരാനുമുണ്ട്... എന്റെ ബഷീറിക്കാ എല്ലാം നടക്ക്കും .... ഞാൻ പോട്ടെ. ആമീനാ ഇപ്പം വിഷമിക്കുനുണ്ടാവും ... ആയീഷാ മോളെ ആയിഷാ. എന്താ ഉപ്പാ....എന്താ വിളിച്ചെ? മോളെ ഉമ്മയെന്തിയെ . ഉമ്മ നിസ്ക്കരിക്കുന്നു.. മിം മോളു പൊയ്ക്കോ. ദിവസങ്ങൾ കടന്നുപോയി ......ആയീഷയുടെ നിക്കാഹിന്റെ തലേ നാൾ ......ആയിഷയുടെ ഉമ്മ. ഇക്കാ പണം ശരിയായോ. ? കുറച്ച് ബാക്കി വീടന്റെ ആധാരം എഴുതുംപോൾ തരാമെന്ന് പറഞ്ഞു. വീട് വിറ്റാൽ നമ്മൾ എവിടെ പോകും? അറിയില്ലാ... എല്ലാം വരുന്നപോലെ വരട്ടെ ആയിഷയുടെ നിക്കാഹ് ദിവസം........ എല്ലാവരും തിരക്കിലാണ്. ബഷീറിക്കാ തീ പിടിച്ചപോലെ ഓടി നടക്കുന്നു. നജീബെ നീ പോയി ആ കലവറയിൽ ഒന്ന് നോക്ക് എനിക്ക് നേരം കിട്ടാഞ്ഞിട്ടാ. മോനെ ഷമീറെ നീ പോയി ചെക്കന്റെ കാറ് വരുന്ന അങ്ങാടി പോയി നിക്ക്. അവരെ കൂട്ടിക്കൊണ്ടുവരണം. ശരിയിക്കാ ഷമീർ ആ വഴിക്കും പോയി പെട്ടെന്നാണ്. ബ്രോക്കർ കോയാ വന്ന് ബഷീറിക്കായുടെ ചെവിയിൽ പറഞ്ഞു ഈ നിക്കാഹ് നടക്കില്ല്ല ഇക്കാ ....എന്താഎന്താപറഞ്ഞെ നടക്ക്കില്ലന്നൊ ? അതെ ഇക്കാ. എന്താകാരൃം ? സ്വന്തമായി വീടീല്ലാത്തവളെ കൂടെ പൊറുപ്പിക്കാൻ കഴിയില്ലന്ന്. അള്ളാഹ് ബഷീറിക്കയുടെ രോധനം ആ പന്തലിൽ മുഴങ്ങി. കൺമഷിയെഴുതിയ ആയിഷയുടെ കണ്ണുകൾ കലങ്ങി അത്തറിന്റെ മണമുള്ള ആ പകൽ ഒരു ദുരന്തത്തിന് സാക്ഷിയാവുമെന്ന് എല്ലാവരും ഭയന്നും. ?? പെട്ടെന്ന് ആ അള്ളാഹുവിന്റെ. കൈകൾ എന്നുപറയാനെ കഴിയൂ ഒരു സുമുകനായ ഒരുചെറുപ്പക്കാരൻ ആയിഷയുടെ ഉപ്പയോടു പറഞ്ഞു. ഉപ്പ എന്റെ വീട് പോസ്റ്റാഫീസിനു പിന്നിലാണ് എന്റെ ഉപ്പ മരിച്ചുപോയി പിന്നെ ആകെയുള്ളത് ഉമ്മയും ഒരു അനിയത്തിയും എനിക്ക് കല്ലൃണപ്രായമായെന്ന് ഉമ്മ എപ്പോഴും പറയും ഞാൻ ഇതുവരെ അതു കാരൃമാക്കിയില്ലാ പക്ഷെ ഇപ്പോൾ ഉപ്പ കരയുന്ന കണ്ടപ്പോൾ എനിക്ക് എന്റെ ഉപ്പയെ ഓർമ്മവന്നു അതുകൊണ്ടു ചോദിക്കുവാ. എനിക്ക്ക് എനിക്ക് തരു വോ? ആയിഷയെ എനിക്ക് പൊന്നും പണവും ഒന്നും വേണ്ട. ഞാൻ....ഞാൻ നോക്കികൊളാം പൊന്നുപോലെ ബഷീറിക്കയുടെ മനസ്സിൽ അള്ളാഹ് എന്ന നാമം വാതോരാതെ വിളിച്ചു പറഞ്ഞു. കണ്ടു നിന്നവർ നിറകണ്ണുകളോടെ പറഞ്ഞു. അള്ളാഹുവിന്റെ കൈകൾ.....
അനീഷ് കോട്ടയം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക