കുറച്ച് നാളായി ഇപ്പോ അവരുടെ കൂടെയൊക്കെ ഒന്നു കറങ്ങീട്ട്.അങ്ങിനെയാണ് ശനിയാഴ്ചത്തേക്ക് ഒരു ഔട്ടിംഗ് പ്ലാൻ ചെയ്തത്. ഞാൻ, വി.ജി( അനിത വി.ജി.), അൽവിന (ഉത്തർ പ്രദേശ് കാരിയാണ് ) ഒരു സെറ്റ് ആണ്. വി.ജി. എന്നും വൈകിയേ വരൂ.. ഞാൻ നേരത്തേ ഇറങ്ങി. അവൾ വരുന്നത് വരെ സ്റ്റേഷനിൽ ഇരുന്ന് കഥകൾ വായിക്കാം എന്നൊരു ഉദ്ദേശവും ഇല്ലാതില്ലാ.
മെട്രോ സ്റ്റേഷൻ വരെ അഞ്ചു രൂപയേ ബസ് ചാർജ്ജ് ഉള്ളെങ്കിലും ബസ് നിരങ്ങി നിരങ്ങി അവിടെയെത്താൻ ഒരു അര മണിക്കൂറെങ്കിലും എടുക്കും. ശനിയാഴ്ച ആയത് കൊണ്ട് മെട്രോയിൽ നല്ല തിരക്കുണ്ട്. എന്തായാലും നിന്നോണ്ട് തന്നെ ഫെയ്‌സ്ബുക്ക് തുറന്നു. ഒരു വാട്ട്സ് അപ്പ് അഡിക്റ്റ് ആയിരുന്ന എന്നെ ഫെയ്സ്ബുക്ക് അഡിക്റ്റ് ആക്കി മാറ്റിയത് ഈനല്ലെഴുത്ത് തന്നെയാണ്.
പറഞ്ഞ പോലെ വി.ജി. എത്തീട്ടില്ല.ഐ എൻ എ മെട്രോ സ്റ്റേഷനിൽ ഇരിക്കാൻ സ്ഥലം ഇഷ്ടം പോലെയുണ്ട് . വായനയിൽ മുഴുകി ഇരുന്ന കാരണം സമയം പോയതറിഞ്ഞില്ല . പതിനൊന്ന് മണിക്ക് എത്താമെന്നേറ്റ അവൾ എത്തിയത് പന്ത്രണ്ടരയ്ക്ക്. വന്നയുടനേ , "u know, science sayട that if you are aIwayട late, u are more creative" എന്ന് ഒരു കാച്ചൽ. എല്ലാത്തിനും അവളുടെ ഒരോരോ quote ഉണ്ട്. ഇനി അൽവിനയെക്കൂടി പൊക്കണം.അവൾ ഏതു കോലത്തിലാണോ ആവോ? എന്തായാലും പത്ത് മിനുട്ടിൽ അവളുമെത്തി.
സരോജിനി മാർക്കറ്റിൽ എത്തിയപ്പോ എന്താ തിരക്ക്. ദീപാവലി ഷോപ്പിങ്ങിന് ഇറങ്ങിയേക്കുവാ എല്ലാവരും. കടകൾക്കുള്ളിലേതിനേക്കാൾ പൊടിപൊടിക്കുന്ന കച്ചവടമാണ് വഴിവക്കിൽ നടക്കുന്നത്. വിലപേശൽ തകൃതിയായി നടക്കുന്ന സ്ഥലം. ആയിരത്തിയഞ്ഞൂറ് പറഞ്ഞ സാധനമൊക്കെ നൂറിന് പുഷ്പം പോലെ ആൾക്കാര് വാങ്ങിക്കൊണ്ട് പോകുന്ന കണ്ട് കണ്ണുതള്ളി നിന്ന് പോയിട്ടുണ്ട് ആദ്യകാലങ്ങളിൽ .
പണ്ട് ഞാനും ഒന്ന് ശ്രമിച്ചതാ. ഇന്ന് വിലപേശീട്ട് തന്നെ കാര്യം എന്നോർത്ത് ഹിന്ദി ഏക് ദോ തീൻ തുടങ്ങി ഒന്നൂടെ പഠിച്ച് പോയി. ഒരിടത്ത് അയാൾ വിളിച്ചു പറയുന്നുണ്ട് , ടേഡ് സൗ, ടേഡ് സൗ കോയി ഭി ലേലൊ ടേഡ് സൗ(ഏതെടുത്താലും നൂന്റൻപത് ) , ഞാൻ പോയിട്ട് വളരെ ഗമയിൽ ഭായി സാബ്, ടായി സൗ ക്കോ ദേ ദോ പ്ലീസ് ( ഇരുന്നൂന്റമ്പതിന് തരൂ പ്ലീസ്) ഹോ! അയാൾ എന്നെ നോക്കിയ ആ നോട്ടം ഇപ്പഴും ഓർമ്മയുണ്ട്. ഇന്നും ടേഡും ടായിയും ഒരു കൺഫ്യൂഷനാ.
പെട്ടെന്ന് അൽവിനയുണ്ട് അലറുന്നു. ബ്രാന്റഡ് വാലാ ആ ഗയാ ( ആ ബ്രാന്റഡ് കാരൻ വന്നു ). പറഞ്ഞ് തീരുന്നതിനു മുന്നേ അവൾ അവിടെ എത്തി രണ്ട് ടോപ്പും കൈക്കലാക്കിക്കഴിഞ്ഞു. ഇതെന്നാ സംഭവംന്നറിയുവോ? ലേഡീസ് ഡ്രസ്സസ്സിൽ പ്രസിദ്ധരായ ബ്രാന്റ്സ് കട്ടോണ്ട് വന്ന് വിയ്ക്കുന്നതാണ്. പത്ത് രണ്ടായിരം രൂപ വിലയുള്ള Westside , levi's , W, Allen Solly എന്ന് വേണ്ട, ഇല്ലാത്ത ബ്രാന്റ് ഒന്നും തന്നെയില്ല. അത് വിൽക്കുന്നതോ ഇരുന്നൂറും മുന്നൂറും രുപയ്ക്ക്. പിന്നെ പറയണോ? ചെറിയ ഒരു കാർപ്പറ്റ് നിലത്ത് വിരിച്ച് അതിലേക്ക് പാക്കറ്റ് പൊട്ടിച്ചു പൊട്ടിച്ച് ഇടുകയാണ് അയാൾ.
അഞ്ച് മിനിട്ടിനകത്ത് തന്നെ ആ കുഞ്ഞു കാർപ്പറ്റിനു ചുറ്റും പെണ്ണുങ്ങൾ പൊതിഞ്ഞു. അൽവിന ഇടയിൽക്കൂടി അതി വിദഗ്ദമായി ഒരോന്ന് മുങ്ങിപ്പൊങ്ങി എടുക്കുന്നുണ്ട്. ലോട്ടറി ടിക്കറ്റ് എടുക്കുന്ന പോലാ. അടിച്ചാ അടിച്ചു. ഇവർ ഇതിന്റെ എടേൽ ചെലപ്പം സെക്കന്റ് ഹാന്റ് ഡ്രസ്സും തേച്ചുമടക്കി നല്ല കുട്ടപ്പനാക്കി കൊണ്ടോയി ഇടും . അതാണേൽ ചെലപ്പോ വീട്ടിലെത്തി നോക്കുമ്പോഴേ മൂട്ടിലുള്ള ഓട്ട കാണാൻ പറ്റൂ. ഞാൻ രണ്ടും അൽവിന നാലും ടോപ്പ് വാങ്ങിച്ചു . വി.ജി. ഒന്നും വാങ്ങിയില്ല . കണ്ടകശനി എങ്ങാനും ആണോന്ന് ഓർത്ത് കക്ഷി ഇച്ചിരെ മൂഡ് ഔട്ടാ. അടുത്തിടെ കാലൊടിഞ്ഞ് പ്ലാസ്റ്റർ അഴിച്ചതേയുള്ളു.
എന്നാ ഇനി എന്തെങ്കിലും കഴിച്ചിട്ടാവാം ബാക്കി എന്നോർത്ത് നേരെ കേരളാ ഹോട്ടലിലേയ്ക്ക് വിട്ടു. സരോജിനിയിൽ വന്നാൽ ഞങ്ങൾ എന്നും അവിടെ കേറും. കാരണം അൽവിനയ്ക്ക് അവിടെ ഒരു കുഞ്ഞു ലൈനൊക്കെയുണ്ട്. കാല് നീര് വച്ച് കാരണം വി. ജി. അവിടുന്ന് റൂമിലേയ്ക്ക് തിരിച്ച് പോയി. ഞങ്ങൾ മാർക്കറ്റിലേയ്ക്കും. വാങ്ങാൻ വന്ന സാധനം അപ്പോഴും വാങ്ങീട്ടില്ല. അതങ്ങനെയാണല്ലോ. വെഡ്ഡിങ് ആനിവേഴ്സറിക്ക് ഗിഫ്റ്റ്, പ്ലസ് സൈസ് ഷർട്ട് തപ്പി നടക്കുമ്പോഴാണ് ദേ അയാൾടെ അടുത്ത് പുതിയ സെറ്റ് കളക്ഷൻ വന്നിരിക്കുന്നത് കണ്ടത്. വീണ്ടും അങ്ങോട്ട് ഓടി.
ഇത്തവണ കുറച്ച് കൂടി നല്ലതാണ്. അൽവിന ആദ്യം തന്നെ എല്ലാം തിരിച്ച് കൊടുത്ത് പറഞ്ഞു. ബയ്യാ ! യേ സബ് ചെയ്ഞ്ച് കർണാ ഹെ. (ഇത് എല്ലാം മാറ്റിയെടുക്കണം ) ടീക് ഹെ എന്ന് പറഞ്ഞ് അയാൾ അത് വാങ്ങി വച്ചു. നല്ലത് വല്ലോം കിട്ടിയാലല്ലേ മാറ്റുന്ന കാര്യം എന്നോർത്ത് ഞാൻ അനങ്ങിയില്ല. പെട്ടെന്ന് ഒരു മജന്ത കളർ ടോപ്പ് അൽവിനയുടെ കയ്യിൽ. മെലിഞ്ഞ് കോലാപ്പി പോലിരിക്കുന്ന അവൾക്കെന്തിനാ അത് . അവൾ അതെനിക്ക് നീട്ടി. എനിക്കത് നന്നേ ഇഷ്ടപ്പെട്ടു. ഞാൻ മെല്ലെ ബാഗിൽ നിന്ന് പഴയത് ഒന്ന് എടുത്ത് അയാൾക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.
" യെ കബ് കാ ഹെ "(ഇത് എപ്പോഴത്തെയാ). iഅഭി അഭി ലേക്കെ ഗയാ ഭയ്യാ !" (ഇപ്പോ വാങ്ങിച്ചോണ്ട് പോയതേയുള്ളു) . കണ്ടോ ഞാൻ ഇട്ട് ഒന്നും ചീത്തയാക്കീട്ടില്ല എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ പുഞ്ചിരിച്ചു.
"അച്ഛാ ! തോ ആപ് കൽ ആക്കെ ചെയ്ഞ്ച് കർദോ ! യെ ദൂസരാ ലോട്ട് ഹെ !" (ഇത് വേറെ ലോട്ട് ആണ് , നാളെ വന്ന് മാറ്റി എടുത്തോ ) .
ഞാൻ ഞെട്ടിപ്പോയി. അപ്പോ അൽവിന? ഞാൻ അവളെ ഒന്ന് തുറിച്ച് നോക്കി. അത് കണ്ട് അയാൾ അവളോട് ...
"നിന്റേതും ഇനി രാവിലെത്തെ എങ്ങാനും ആണോ? "
അവൾ ഒന്നും അറിയാത്ത പോലെ, "എയ് അല്ല ഭയ്യാ! രണ്ട് ദിവസം മുന്നത്തേ ആണ് ". പകച്ച് പോയി എന്റെ ഷോപ്പിങ്. വളരെ ദയനീയമായി ഞാൻ അപേക്ഷിച്ചപ്പോ കുറെ ഒച്ച വെച്ചതിന് ശേഷം difference കാശ് കൊടുത്ത് ഒരെണ്ണം മാറ്റാൻ അയാൾ സമ്മതിച്ചു. അഞ്ച് പൈസ എക്സ്ട്രാ കൊടുക്കാതെ ഒരു ചീത്തേം കേൾക്കാതെ നാല് ടോപ്പ് മാറ്റി അവൾ കൂളായി നടന്നു. ധനനഷ്ടോം മാനഹാനിക്കും ശേഷം കഷ്ടിച്ച് ഒരു ടോപ്പ് മാറ്റി ഞാനും. വീട്ടിൽ എത്തി ഒരു സമാധാനത്തിന് വി.ജി. യോട് പറയാന്ന് ഓർത്തപ്പോ എല്ലാം കേട്ട് കഴിഞ്ഞ് കക്കക്കാന്ന് ചിരിച്ചോണ്ട് അവൾ പറയുവാ. മോളേ , അതിന്റെ പേരാണ് " Regional discrimination " അഥവാ പ്രാദേശിക വിവേചനം എന്ന്. അതോടെ എല്ലാം പൂർത്തിയായി.
മെട്രോ സ്റ്റേഷൻ വരെ അഞ്ചു രൂപയേ ബസ് ചാർജ്ജ് ഉള്ളെങ്കിലും ബസ് നിരങ്ങി നിരങ്ങി അവിടെയെത്താൻ ഒരു അര മണിക്കൂറെങ്കിലും എടുക്കും. ശനിയാഴ്ച ആയത് കൊണ്ട് മെട്രോയിൽ നല്ല തിരക്കുണ്ട്. എന്തായാലും നിന്നോണ്ട് തന്നെ ഫെയ്‌സ്ബുക്ക് തുറന്നു. ഒരു വാട്ട്സ് അപ്പ് അഡിക്റ്റ് ആയിരുന്ന എന്നെ ഫെയ്സ്ബുക്ക് അഡിക്റ്റ് ആക്കി മാറ്റിയത് ഈനല്ലെഴുത്ത് തന്നെയാണ്.
പറഞ്ഞ പോലെ വി.ജി. എത്തീട്ടില്ല.ഐ എൻ എ മെട്രോ സ്റ്റേഷനിൽ ഇരിക്കാൻ സ്ഥലം ഇഷ്ടം പോലെയുണ്ട് . വായനയിൽ മുഴുകി ഇരുന്ന കാരണം സമയം പോയതറിഞ്ഞില്ല . പതിനൊന്ന് മണിക്ക് എത്താമെന്നേറ്റ അവൾ എത്തിയത് പന്ത്രണ്ടരയ്ക്ക്. വന്നയുടനേ , "u know, science sayട that if you are aIwayട late, u are more creative" എന്ന് ഒരു കാച്ചൽ. എല്ലാത്തിനും അവളുടെ ഒരോരോ quote ഉണ്ട്. ഇനി അൽവിനയെക്കൂടി പൊക്കണം.അവൾ ഏതു കോലത്തിലാണോ ആവോ? എന്തായാലും പത്ത് മിനുട്ടിൽ അവളുമെത്തി.
സരോജിനി മാർക്കറ്റിൽ എത്തിയപ്പോ എന്താ തിരക്ക്. ദീപാവലി ഷോപ്പിങ്ങിന് ഇറങ്ങിയേക്കുവാ എല്ലാവരും. കടകൾക്കുള്ളിലേതിനേക്കാൾ പൊടിപൊടിക്കുന്ന കച്ചവടമാണ് വഴിവക്കിൽ നടക്കുന്നത്. വിലപേശൽ തകൃതിയായി നടക്കുന്ന സ്ഥലം. ആയിരത്തിയഞ്ഞൂറ് പറഞ്ഞ സാധനമൊക്കെ നൂറിന് പുഷ്പം പോലെ ആൾക്കാര് വാങ്ങിക്കൊണ്ട് പോകുന്ന കണ്ട് കണ്ണുതള്ളി നിന്ന് പോയിട്ടുണ്ട് ആദ്യകാലങ്ങളിൽ .
പണ്ട് ഞാനും ഒന്ന് ശ്രമിച്ചതാ. ഇന്ന് വിലപേശീട്ട് തന്നെ കാര്യം എന്നോർത്ത് ഹിന്ദി ഏക് ദോ തീൻ തുടങ്ങി ഒന്നൂടെ പഠിച്ച് പോയി. ഒരിടത്ത് അയാൾ വിളിച്ചു പറയുന്നുണ്ട് , ടേഡ് സൗ, ടേഡ് സൗ കോയി ഭി ലേലൊ ടേഡ് സൗ(ഏതെടുത്താലും നൂന്റൻപത് ) , ഞാൻ പോയിട്ട് വളരെ ഗമയിൽ ഭായി സാബ്, ടായി സൗ ക്കോ ദേ ദോ പ്ലീസ് ( ഇരുന്നൂന്റമ്പതിന് തരൂ പ്ലീസ്) ഹോ! അയാൾ എന്നെ നോക്കിയ ആ നോട്ടം ഇപ്പഴും ഓർമ്മയുണ്ട്. ഇന്നും ടേഡും ടായിയും ഒരു കൺഫ്യൂഷനാ.
പെട്ടെന്ന് അൽവിനയുണ്ട് അലറുന്നു. ബ്രാന്റഡ് വാലാ ആ ഗയാ ( ആ ബ്രാന്റഡ് കാരൻ വന്നു ). പറഞ്ഞ് തീരുന്നതിനു മുന്നേ അവൾ അവിടെ എത്തി രണ്ട് ടോപ്പും കൈക്കലാക്കിക്കഴിഞ്ഞു. ഇതെന്നാ സംഭവംന്നറിയുവോ? ലേഡീസ് ഡ്രസ്സസ്സിൽ പ്രസിദ്ധരായ ബ്രാന്റ്സ് കട്ടോണ്ട് വന്ന് വിയ്ക്കുന്നതാണ്. പത്ത് രണ്ടായിരം രൂപ വിലയുള്ള Westside , levi's , W, Allen Solly എന്ന് വേണ്ട, ഇല്ലാത്ത ബ്രാന്റ് ഒന്നും തന്നെയില്ല. അത് വിൽക്കുന്നതോ ഇരുന്നൂറും മുന്നൂറും രുപയ്ക്ക്. പിന്നെ പറയണോ? ചെറിയ ഒരു കാർപ്പറ്റ് നിലത്ത് വിരിച്ച് അതിലേക്ക് പാക്കറ്റ് പൊട്ടിച്ചു പൊട്ടിച്ച് ഇടുകയാണ് അയാൾ.
അഞ്ച് മിനിട്ടിനകത്ത് തന്നെ ആ കുഞ്ഞു കാർപ്പറ്റിനു ചുറ്റും പെണ്ണുങ്ങൾ പൊതിഞ്ഞു. അൽവിന ഇടയിൽക്കൂടി അതി വിദഗ്ദമായി ഒരോന്ന് മുങ്ങിപ്പൊങ്ങി എടുക്കുന്നുണ്ട്. ലോട്ടറി ടിക്കറ്റ് എടുക്കുന്ന പോലാ. അടിച്ചാ അടിച്ചു. ഇവർ ഇതിന്റെ എടേൽ ചെലപ്പം സെക്കന്റ് ഹാന്റ് ഡ്രസ്സും തേച്ചുമടക്കി നല്ല കുട്ടപ്പനാക്കി കൊണ്ടോയി ഇടും . അതാണേൽ ചെലപ്പോ വീട്ടിലെത്തി നോക്കുമ്പോഴേ മൂട്ടിലുള്ള ഓട്ട കാണാൻ പറ്റൂ. ഞാൻ രണ്ടും അൽവിന നാലും ടോപ്പ് വാങ്ങിച്ചു . വി.ജി. ഒന്നും വാങ്ങിയില്ല . കണ്ടകശനി എങ്ങാനും ആണോന്ന് ഓർത്ത് കക്ഷി ഇച്ചിരെ മൂഡ് ഔട്ടാ. അടുത്തിടെ കാലൊടിഞ്ഞ് പ്ലാസ്റ്റർ അഴിച്ചതേയുള്ളു.
എന്നാ ഇനി എന്തെങ്കിലും കഴിച്ചിട്ടാവാം ബാക്കി എന്നോർത്ത് നേരെ കേരളാ ഹോട്ടലിലേയ്ക്ക് വിട്ടു. സരോജിനിയിൽ വന്നാൽ ഞങ്ങൾ എന്നും അവിടെ കേറും. കാരണം അൽവിനയ്ക്ക് അവിടെ ഒരു കുഞ്ഞു ലൈനൊക്കെയുണ്ട്. കാല് നീര് വച്ച് കാരണം വി. ജി. അവിടുന്ന് റൂമിലേയ്ക്ക് തിരിച്ച് പോയി. ഞങ്ങൾ മാർക്കറ്റിലേയ്ക്കും. വാങ്ങാൻ വന്ന സാധനം അപ്പോഴും വാങ്ങീട്ടില്ല. അതങ്ങനെയാണല്ലോ. വെഡ്ഡിങ് ആനിവേഴ്സറിക്ക് ഗിഫ്റ്റ്, പ്ലസ് സൈസ് ഷർട്ട് തപ്പി നടക്കുമ്പോഴാണ് ദേ അയാൾടെ അടുത്ത് പുതിയ സെറ്റ് കളക്ഷൻ വന്നിരിക്കുന്നത് കണ്ടത്. വീണ്ടും അങ്ങോട്ട് ഓടി.
ഇത്തവണ കുറച്ച് കൂടി നല്ലതാണ്. അൽവിന ആദ്യം തന്നെ എല്ലാം തിരിച്ച് കൊടുത്ത് പറഞ്ഞു. ബയ്യാ ! യേ സബ് ചെയ്ഞ്ച് കർണാ ഹെ. (ഇത് എല്ലാം മാറ്റിയെടുക്കണം ) ടീക് ഹെ എന്ന് പറഞ്ഞ് അയാൾ അത് വാങ്ങി വച്ചു. നല്ലത് വല്ലോം കിട്ടിയാലല്ലേ മാറ്റുന്ന കാര്യം എന്നോർത്ത് ഞാൻ അനങ്ങിയില്ല. പെട്ടെന്ന് ഒരു മജന്ത കളർ ടോപ്പ് അൽവിനയുടെ കയ്യിൽ. മെലിഞ്ഞ് കോലാപ്പി പോലിരിക്കുന്ന അവൾക്കെന്തിനാ അത് . അവൾ അതെനിക്ക് നീട്ടി. എനിക്കത് നന്നേ ഇഷ്ടപ്പെട്ടു. ഞാൻ മെല്ലെ ബാഗിൽ നിന്ന് പഴയത് ഒന്ന് എടുത്ത് അയാൾക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.
" യെ കബ് കാ ഹെ "(ഇത് എപ്പോഴത്തെയാ). iഅഭി അഭി ലേക്കെ ഗയാ ഭയ്യാ !" (ഇപ്പോ വാങ്ങിച്ചോണ്ട് പോയതേയുള്ളു) . കണ്ടോ ഞാൻ ഇട്ട് ഒന്നും ചീത്തയാക്കീട്ടില്ല എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ പുഞ്ചിരിച്ചു.
"അച്ഛാ ! തോ ആപ് കൽ ആക്കെ ചെയ്ഞ്ച് കർദോ ! യെ ദൂസരാ ലോട്ട് ഹെ !" (ഇത് വേറെ ലോട്ട് ആണ് , നാളെ വന്ന് മാറ്റി എടുത്തോ ) .
ഞാൻ ഞെട്ടിപ്പോയി. അപ്പോ അൽവിന? ഞാൻ അവളെ ഒന്ന് തുറിച്ച് നോക്കി. അത് കണ്ട് അയാൾ അവളോട് ...
"നിന്റേതും ഇനി രാവിലെത്തെ എങ്ങാനും ആണോ? "
അവൾ ഒന്നും അറിയാത്ത പോലെ, "എയ് അല്ല ഭയ്യാ! രണ്ട് ദിവസം മുന്നത്തേ ആണ് ". പകച്ച് പോയി എന്റെ ഷോപ്പിങ്. വളരെ ദയനീയമായി ഞാൻ അപേക്ഷിച്ചപ്പോ കുറെ ഒച്ച വെച്ചതിന് ശേഷം difference കാശ് കൊടുത്ത് ഒരെണ്ണം മാറ്റാൻ അയാൾ സമ്മതിച്ചു. അഞ്ച് പൈസ എക്സ്ട്രാ കൊടുക്കാതെ ഒരു ചീത്തേം കേൾക്കാതെ നാല് ടോപ്പ് മാറ്റി അവൾ കൂളായി നടന്നു. ധനനഷ്ടോം മാനഹാനിക്കും ശേഷം കഷ്ടിച്ച് ഒരു ടോപ്പ് മാറ്റി ഞാനും. വീട്ടിൽ എത്തി ഒരു സമാധാനത്തിന് വി.ജി. യോട് പറയാന്ന് ഓർത്തപ്പോ എല്ലാം കേട്ട് കഴിഞ്ഞ് കക്കക്കാന്ന് ചിരിച്ചോണ്ട് അവൾ പറയുവാ. മോളേ , അതിന്റെ പേരാണ് " Regional discrimination " അഥവാ പ്രാദേശിക വിവേചനം എന്ന്. അതോടെ എല്ലാം പൂർത്തിയായി.
~~~~~~~~~~~~~
ത്രി ഇഡിയറ്റ്സ് മൂവിയിൽ മാധവൻ പറയുന്ന പോലെ " ദോസ്ത് ഫെയിൽ ഹോ ഗയാ തോ ദുഖ് ഹോത്താ ഹെ , ദോസ്ത് ഫസ്റ്റ് ആ ഗയാ തോ ജ്യാദാ ദുഖ് ഹോത്താ ഹെ " പോലെ എന്തോ ഒരു ഫീലിങ്ങ് ഇപ്പോഴും എന്റെ തൊണ്ടയിൽ കുടുങ്ങി കിടപ്പുണ്ട്.
ത്രി ഇഡിയറ്റ്സ് മൂവിയിൽ മാധവൻ പറയുന്ന പോലെ " ദോസ്ത് ഫെയിൽ ഹോ ഗയാ തോ ദുഖ് ഹോത്താ ഹെ , ദോസ്ത് ഫസ്റ്റ് ആ ഗയാ തോ ജ്യാദാ ദുഖ് ഹോത്താ ഹെ " പോലെ എന്തോ ഒരു ഫീലിങ്ങ് ഇപ്പോഴും എന്റെ തൊണ്ടയിൽ കുടുങ്ങി കിടപ്പുണ്ട്.
By: Pretty Tony

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക