Slider

എതിർ ഊർജം

0

നിലീന , എറണാകുളം നഗരത്തിലെ പ്രമുഖ സ്കൂളിൽ പഠിക്കുന്നു . അവളുടെ അച്ഛൻ , രാകേഷ് ഒരു വർഷം മുൻപ് കാർ ആക്‌സിഡന്റിൽ മരിച്ചു പോയതാണ് .'അമ്മ , സൗമ്യ സ്കൂളിലെ ജോലി ഉപേക്ഷിച്ചു, മകളുടെ കാര്യം ശ്രദ്ധിക്കുന്നതിനായ് മകൾക്കു സ്കൂളിൽ ഷിഫ്റ്റ് ആണ് .ഉച്ചക്ക് വീട്ടിൽ വരും . അമ്മയും മകളും കൂട്ടുകാരെ പോലെയാണ്, പരസ്പരം സാന്ത്വനമേകി അവർ കഴിഞ്ഞു പോന്നു .സൗമ്യയുടെ വീട്ടുകാരുടെ സാമ്പത്തിക സഹായവുമുണ്ട്.മകൾ സ്കൂളിൽ പോയി കഴിഞ്ഞാൽ , സൗമ്യക്ക് എന്തോ മാതിരിയാണ് . ജീവിതത്തിൽ എല്ലാവരും ഏറ്റവും വില വയ്ക്കുന്ന ഒന്നായ സമയം , അവരെ സംബന്ധിച്ചിടത്തോളം ഇഴഞ്ഞു നീങ്ങുന്ന , ഊർജമില്ലാത്ത ഒരു വസ്തുവിനെ പോലെയാണ് .അവർ ജനാലയ്ക്കൽ നിന്നും പുറത്തേക്കു നോക്കി നിൽക്കും, എന്തിനെന്നല്ലാതെ പായുന്ന നഗര ജീവിതത്തെയല്ല , മറ്റേതോ ലോകത്തേക്ക് ഉറ്റു നോക്കുന്നത് പോലെ.ആ ലോകവും തന്നെ തുറിച്ചു നോക്കുന്നത് പോലെ .നിലീന വരുമ്പോളേക്കും, സൗമ്യ ഉഷാറായിരിക്കും, സ്വന്തം ചിന്തകളുടെ പ്രഹരം മകളെ ഏൽപ്പിക്കരുതല്ലോ .
വേനലവധി കാലമായി. നിലീനക്ക് ഒരേ നിർബന്ധം. അമ്മയോടൊത്ത് കുടകിലേക്കു ടൂർ പോണമത്രേ . സൗമ്യ ഒടുവിൽ സമ്മതിച്ചു.മൈസൂർ വരെ വോൾവോ ബസിൽ പോയിട്ട് , അവിടെ നിന്ന് കുടകിലേക്ക് പോകാൻ തീരുമാനിച്ചു .അങ്ങനെ അവർ കുടകിലെത്തി, ഒരു കോട്ടേജിൽ റൂമെടുത്തു .പ്രകൃതി ദേവി സ്വയം അഭിരമിക്കുന്ന ഹരിത വർണ തോപ്പ് പോലെ കുടക്. അവിടുത്തെ ഓരോ പ്രത്യേകതയും മനസ്സിൽ ചാലിച്ചെടുത്തു, കാഴ്ചകൾ കൺ നിറയെ കണ്ടു, കോട മഞ്ഞിന്റെ കുളിരു ദേഹത്തു പടർത്തി ,അമ്മയും ,മകളും ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമാക്കി മാറ്റി കുടക് യാത്ര .
മൂന്നു ദിവസം അവിടെ തങ്ങി, തിരിച്ചു എറണാകുളത്തേക്ക് . അവധിയായത്‌ കൊണ്ട്, നിലീന ഇടക്കിടെ പുറത്തു കറങ്ങാൻ പോവാൻ അമ്മയോട് ആവശ്യപ്പെടും .അങ്ങനെ അവർ കൊച്ചിയിലെ കാഴ്ചകൾ കാണാനും, മാളുകളിൽ കറങ്ങി നടക്കാനും മറ്റും പോകുമായിരുന്നു .
രണ്ടു മാസം അവധി കഴിഞ്ഞു വീണ്ടും സ്കൂൾ ജീവിതത്തിലേക്ക്.ദിവസങ്ങൾ ത്വരിത ഗതിയിൽ നീങ്ങി കൊണ്ടിരുന്നു , നിലീനയുടെ പഠന തിരക്കും മറ്റുമായി .പക്ഷെ മകൾ ഇല്ലാത്ത സമയം, സൗമ്യക്ക് അനിർവചനീയമായ ഒരു പ്രതിഭാസം തന്നെ ഗ്രഹണം ചെയ്യുന്നതായി തോന്നിയിരുന്നു.ഒരു ദിവസം രാത്രി പതിവില്ലാതെ അമ്മ , മൂകയായി കാണപ്പെട്ടത് , നിലീന ശ്രദ്ധിച്ചു .'അമ്മ ഇങ്ങനെ തന്നെയാണോ ,താൻ, ഇല്ലാത്ത നേരത്ത് , അവൾ ചിന്തിച്ചു .പക്ഷെ വേണ്ട, അമ്മയെ ശല്യം ചെയ്യണ്ട ഇപ്പോൾ, കുറച്ചു ദിവസം അമ്മയെ നിരീക്ഷിക്കാം എന്നവൾ തീരുമാനിച്ചു .
ഒരു ദിവസം നിലീന പതിവിലും നേരത്തെ വീട്ടിലെത്തി, മനഃപൂർവമായി തന്നെ . അപ്പോൾ കണ്ടത്, ജനാലയ്ക്കൽ പുറത്തേക്കു കണ്ണും നട്ടു നിൽക്കുന്ന അമ്മയെയാണ് .മകളെ കണ്ടതും, അവർ പെട്ടെന്ന്, മുഖ ഭാവം ഒക്കെ മാറ്റി ,നിനക്കെന്തു പറ്റി സുഖമില്ലേ മോളെ? .ഇല്ലമ്മേ , ഒരു തല വേദന .നിലീനക്ക് ബോധ്യപ്പെട്ടു, അമ്മയെ എന്തോ കാര്യമായി അലട്ടുന്നുണ്ട് ,താൻ എന്നും സ്കൂളിൽ പോകുമ്പോൾ ഇങ്ങനെയാകും അമ്മ.അച്ഛന്റെ വേർപാട് ആകുമോ കാരണം ,പക്ഷെ അതുമായി 'അമ്മ പൊരുത്തപ്പെട്ടിട്ടുള്ളതായാണ് മനസ്സിലാക്കിയിട്ടുള്ളത് . ഇങ്ങനെ വിട്ടാൽ പറ്റില്ല.അമ്മയെ ഒരു സൈക്കിയാട്രിസ്റ്റിനെ കാണിക്കണം , നിർബന്ധിച്ചു തന്നെ , ഒരാഴ്ച കൂടെ നോക്കാം അമ്മയിലെ മാറ്റങ്ങൾ .
തുടർന്നുള്ള ദിവസങ്ങളിൽ , പ്രസരിപ്പുള്ള അമ്മയെയല്ല നിലീന കണ്ടത് .കാരണം ചോദിച്ചപ്പോൾ, തലവേദന എന്ന് ഒഴിവു കഴിവ് പറയുകയാണുണ്ടായത് .നിലീന പിന്നെ അധികം ശല്യം ചെയ്തില്ല , കാരണം അവൾ ബുദ്ധിയുള്ള കുട്ടിയായിരുന്നു , കാര്യങ്ങൾ എന്നെ നേരിടണം എന്ന് ധാരണയുള്ള കുട്ടി .
അന്ന് അമ്മയെ ഡോക്ടറെ കാണുന്ന കാര്യം അവതരിപ്പിക്കുന്നതിനായി റിഹേർസൽ ചെയ്ത്, നിലീന വീട്ടിലെത്തി . അമ്മയെ ജനാലയ്ക്കൽ കാണുന്നില്ല . വാതിൽ സാധാരണ ഉള്ളിൽ നിന്നും പൂട്ടുന്നതാണ് .ഇന്ന് തുറന്നു കിടക്കുന്നു. അമ്മെ, എവിടെയാ . ഉള്ളിൽ കടന്നു നോക്കിയപ്പോൾ സൗമ്യയെ എങ്ങും കാണാനില്ല .നിലീന നടുങ്ങി, തന്റെ 'അമ്മയെ കാണാനില്ല. അവൾ സംയമനം പാലിച്ചു അടുത്ത വീടുകളിലും, കടകളിലുമൊക്കെ അന്വേഷിച്ചു , ഇല്ല 'അമ്മ അവിടൊന്നും എത്തിയിട്ടില്ല .താൻ വരുന്ന നേരം അമ്മക്ക് അറിയാവുന്നതാണല്ലോ . അവൾ ഉടൻ അപ്പൂപ്പനെ ഫോണിൽ വിളിച്ചു, കാര്യങ്ങൾ പറഞ്ഞു . അപ്പൂപ്പൻ അവിടെയെത്തി അവളെ കൂട്ടികൊണ്ടു പോവുകയും ചെയ്തു.
നിലീന വിഷമം സഹിക്കാനാവാതെ, അപ്പൂപ്പന്റെ തോളിൽ ചാഞ്ഞു , എന്റെ അമ്മ തിരിച്ചു വരുമോ അപ്പൂപ്പാ.ഞാൻ നേരത്തെ അമ്മയെ ഡോക്ടറെ കാണിക്കേണ്ടതായിരുന്നു .അപ്പൂപ്പൻ അവളെ, ആശ്വസിപ്പിച്ചു, നമുക്ക് തേടാം സൗമ്യയെ .
പോലീസ് അന്വേഷിച്ചു , ദിവസങ്ങൾ, മാസങ്ങൾ കടന്നു പോയി.ഒരു വിവരവും ഇല്ല .പിന്നെയും മാസങ്ങൾ കൂടി, വർഷമായി , വർഷങ്ങൾ കൂടി..നിലീന ഇപ്പോൾ 18 വയസ്സുള്ള കുട്ടിയാണ് .അവളുടെ പഠനവും, എല്ലാം നല്ല രീതിയിൽ പോകുന്നു .പക്ഷെ ആ ഇളം മനസ്സിൽ , ഒരു നെരിപ്പോടുണ്ടായിരുന്നു , തന്റെ അമ്മയെ കുറിച്ചുള്ള ചിന്തകൾ, എവിടെയോ അപ്രത്യക്ഷമായ തന്റെ 'അമ്മ .ഇല്ല ഞാൻ, ഇനിയും അന്വേഷിക്കും, ഒരു നാൾ സത്യം എന്റെ മുന്നിൽ അനാവൃതമാകും .
നിലീന തന്റെ ഒരു സുഹൃത്തിന്റെ നിർദേശ പ്രകാരം ഒരു സൈക്കിയാട്രിസ്റ്റിനെ കാണാൻ തീരുമാനിച്ചു . അദ്ദേഹം ഈ രംഗത്തെ പ്രമുഖനാണ് .നിംഹാൻസിൽ റിസർച്ച് വിങ്ങിന്റെ വിദഗ്ധ ഉപദേഷ്ടാവാണ് .നിലീന ഡോക്ടറോട് സ്വന്തം കാര്യങ്ങൾ എല്ലാം വിവരിച്ചു .അദ്ദേഹം ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടിരുന്നു .എന്ത് മാനസിക അവസ്‌ഥയായിരിക്കും ഡോക്ടർ അമ്മയെ അപ്രത്യക്ഷയാകാൻ പ്രേരിപ്പിച്ചത് .ഡോക്ടർ പറഞ്ഞു, അതിനു വ്യക്തമായ ഉത്തരം നൽകണമെങ്കിൽ നിലീനയുടെ മനസ്സും എനിക്ക് മാപ് ചെയ്യേണ്ടി വരും. സമ്മതമെങ്കിൽ അടുത്ത ദിവസം ഹിപ്നോട്ടിക് അനാലിസിസിനു തയ്യാറായി കൊള്ളൂ .പല സെഷൻസ് വേണ്ടി വരും.എല്ലാം കഴിയുമ്പോൾ, എന്തെങ്കിലും പഴുത് കിട്ടാതിരിക്കില്ല .
അങ്ങനെ എല്ലാ സെഷൻസും പൂർത്തിയായി. ഡോക്ടറും, നീലീനയായുമുള്ള കൂടിക്കാഴ്ച . അദ്ദേഹം,നിലീനയുടെ അമ്മയുടെ വിഷയം അപൂർവ്വത്തിൽ അപൂർവമാണ് .ഒരു പക്ഷെ നിലീനയുടെ മനസ്സിൽ നിന്നും കിട്ടിയ ഒരറിവ് , നമുക്ക് സഹായകമായേക്കാം .നിലീനയുടെ മനസ്സിൽ, രണ്ടു വയസ്സ് പ്രായത്തിൽ മിന്നി മാഞ്ഞു പോയ , ഒരു മുറിവേൽപ്പിച്ച സംഗതിയുണ്ട് . അതെന്താണെന്നു വച്ചാൽ ,ഒരു സ്ത്രീ രൂപം, കൈ കൂപ്പി അലമുറയിട്ടു കരയുന്നതാണ് .ഒരു പക്ഷെ അത് നിലീനയുടെ അമ്മയാവാം , ഇല്ലെങ്കിൽ മറ്റാരെങ്കിലുമാവാം.എന്തായാലും അത് നിലീന അടുത്ത് കണ്ട കാഴ്ചയാണ് .അവൾക്കു ആകാംഷ കൂടി.
ഡോക്ടർ പറഞ്ഞു , ഒരു ഡോക്ടർ , രോഗി ഇടപെടൽ എന്നതിനപ്പുറം, ഇതിനെ ഒരു പേർസണൽ മാറ്റർ ആയി ഞാൻ കാണുന്നു , ഈ വിഷയത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് .നിലീന , അമ്മ ജോലി നോക്കിയിരുന്ന സ്കൂളിലെ മറ്റു കാര്യങ്ങളും, അമ്മയുടെ ഡയറി കുറിപ്പോ അങ്ങനെ വല്ലതും ഉളളതായിട്ടോ എന്നുമൊക്കെ പരിശോധിച്ചു വിവരം അറിയിക്കൂ .അങ്ങനെ സ്കൂളിൽ അന്വേഷിച്ചപ്പോൾ, അവിടത്തെ പ്യൂൺ ആയ രാമേട്ടന്റെ അടുത്തു നിന്ന് ഒരു വിവരം ലഭിച്ചു.കുറച്ചു ദിവസം മുൻപ്, ഒരാൾ സൗമ്യ ടീച്ചറിന്റെ മകളുടെ വിവരം, താമസ സ്‌ഥലം ഒക്കെ അന്വേഷിച്ചു വന്നിട്ടുണ്ടായിരുന്നു. നിലീന അന്വേഷിച്ചു , രാമേട്ടൻ ഓർത്തു നോക്ക്, ഇതേയാൾ , വർഷങ്ങൾക്കു മുൻപും ഇതേ പോലെ അന്വേഷിച്ചു വന്നിട്ടുണ്ടോ.അതോർമ്മയില്ല എന്നായിരുന്നു മറുപടി.
എന്തായാലും അന്വേഷിച്ചു വന്നത് യഥാർഥ ആളായിരിക്കില്ല , ദൂതനായിരിക്കും ,അവൾ ആലോചിച്ചു .ഉടൻ തന്നെ ഡോക്ടറെ അവൾ വിവരം അറിയിച്ചു .ഡോക്ടർ പറഞ്ഞു, ഞാൻ എന്റെയൊരു ഊഹം മാത്രമാണ് പറയുന്നത്.നിലീനയുടെ 'അമ്മ ഒരു റേപ്പ് വിക്‌ടിം ആയിരിക്കാം .അമ്മയുടെ രോദനമാവാം നിലീനയുടെ ചെറു മനസ്സിൽ അലയടിച്ചത് .ഒരു പക്ഷെ ആ സ്ത്രീ അതിനു ശേഷം ആ ഷോക്കിൽ നിന്നും മുക്തയായിട്ടുണ്ടാവില്ല .മനസ്സിൽ വിഷമം കുത്തി നിറച്ചു ജീവിതം മുന്നോട്ടു നീക്കി പോയിരിക്കാം അവർ .പിന്നെ ഇപ്പോൾ നിലീന പറയുന്ന കാര്യം കൂടി ചേർത്ത് വായിക്കുമ്പോൾ ഒരു സംശയം ബലപ്പെടുന്നു .ഒരു പക്ഷെ നിലീനയുടെ അമ്മയെ ഉപദ്രവിച്ച ആൾ തന്നെ ആയിരിക്കാം അവരുടെ തിരോധാനത്തിന് പിന്നിലും .അയാളാവും നിലീനയെ കുറിച്ച് അന്വേഷിച്ചത് . ഇതെല്ലാം കേട്ടവൾ തരിച്ചിരുന്നു .ഇനി നമുക്ക് പ്രതീക്ഷിക്കാനെ സാധിക്കു, എല്ലാം നല്ലതിന് വേണ്ടി, ഡോക്ടർ പറഞ്ഞു .
ബെംഗളൂരു സന്ദർശിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടതനുസരിച്ചു നിലീന ,എത്തി, നിംഹാൻസ് സന്ദർശനം ഉദ്ദേശിച്ചായിരുന്നു അത് .അവിടെയുള്ള ഫാക്കൽറ്റിസ്‌നെയെല്ലാം നിലീനയെ ഡോക്ടർ പരിചയപ്പെടുത്തി .തുടർന്ന് അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് അവളെ ക്ഷണിച്ചു .ഡോക്ടർ പറഞ്ഞു, നിലീനയെ പ്രത്യേകിച്ച് ബാംഗ്ലൂർ സന്ദർശിക്കണമെന്നു പറഞ്ഞതിന് ഒരു കാരണമുണ്ട് .അന്ന് സ്കൂളിലെ രാമേട്ടൻ ഒരു കാര്യം പറഞ്ഞില്ലേ. അതിനു തുടർച്ചയായി ഞാൻ ഒരു അന്വേഷണം നടത്തി. അപ്പോൾ ഒരു വിവരം കിട്ടി.അന്ന് കാര്യം അന്വേഷിച്ചു വന്നയാളുടെ കാർ ബാംഗ്ലൂർ രെജിസ്ട്രേഷൻ ഉള്ളതാണ്, അതിന്റെ കാർ നമ്പർ അവിടുത്തെ വർക്ഷോപ്പിലെ പയ്യന് ഓർമയുണ്ട് .അങ്ങനെ ഒരാൾ വർക്ഷോപ്പിൽ വണ്ടി പരിശോധിക്കാൻ എത്തിയിരുന്നുവത്രേ .
ഞാൻ ആ കാറിന്റെ ഉടമയെ കുറിച്ച് അന്വേഷിച്ചു, ബെംഗളൂരുവിലെ മല്ലേശ്വരത്താണ് അയാളുടെ സ്‌ഥലം.നേരിട്ട് പോയാൽ നമുക്ക് വിവരം കിട്ടില്ല .അവരെ പിൻതുടരാൻ മാത്രമേ സാധിക്കു. അതിനു പോലീസിന്റെ സഹായം തേടേണ്ടി വരും.ഇവിടുത്തെ ഉന്നത പോലീസ് മേധാവികൾ എന്റെ പരിചയത്തിലുണ്ട് .
നിലീനയോടു എന്തെങ്കിലും വിവരം കിട്ടുന്നത് വരെ അവിടെ തന്നെ തങ്ങാൻ ഡോക്ടർ ആവശ്യപ്പെട്ടു .അങ്ങനെ ഒരു നാൾ, ഡോക്ടറുടെ കാൾ വന്നു. നിലീന ആഗ്രഹിച്ചത് പോലെ , പ്രാർഥന പോലെ നിലീനയുടെ അമ്മയെ കണ്ടു കിട്ടിയിട്ടുണ്ട്, മല്ലേശ്വരത്തു നിന്ന് തന്നെ.പക്ഷെ സന്തോഷിക്കാറായിട്ടില്ല .അവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .നാളെ നിംഹാൻസിൽ എത്തിക്കും.എനിക്കവരെ ഒന്ന് പരിശോധിക്കേണ്ടതുണ്ട് . അതിനു ശേഷം എല്ലാ വിവരങ്ങളും ഞാൻ അറിയിക്കാം.അത് വരെ മനസ്സു ശാന്തമാക്കി ഇരിക്കൂ .
അവൾ നെഞ്ചിടിപ്പോടെ ഡോക്ടറുടെ ഫോൺ വിളിക്കു വേണ്ടി കാത്തിരുന്നു .വൈകുന്നേരമായപ്പോൾ , ഹോസ്പിറ്റലിൽ എത്താൻ ഡോക്ടർ ആവശ്യപ്പെട്ടു .നിലീന വന്നപ്പോൾ ഡോക്ടറുടെ മുഖത്ത് പഴയ പുഞ്ചിരിയില്ല.അദ്ദേഹം സീരിയസ് ആയിരുന്നു .ബുദ്ധിയുള്ള കുട്ടിയാണ് നിലീന,അത് കൊണ്ട് ഞാൻ പറയുന്ന കാര്യങ്ങൾ അതിന്റെ അർഥത്തിൽ ഉൾക്കൊള്ളണം .
"നമ്മൾ വിചാരിച്ച പോലെ അല്ല നിലീന യാഥാർഥ്യം.നിലീനയുടെ 'അമ്മ ഞാൻ പറഞ്ഞത് പോലെ റേപ്പ് വിക്‌ടിം ആണ്.ബെംഗളൂരുവിലുള്ള ശ്രീധർ എന്നയാളാണ് കാരണക്കാരൻ .അയാൾ നിലീനയുടെ അച്ഛൻ രാകേഷിന്റെ പരിചയക്കാരനായിരുന്നു.കാർ ബിസിനസ് ആണ് അയാൾക്ക്‌ .നിലീന കുഞ്ഞായിരുന്ന സമയത്ത് ഒരു ദിവസം, വീട്ടിലെത്തിയ ഇയാൾ സൗമ്യയെ ഉപദ്രവിക്കുകയായിരുന്നു .തുടർന്ന് അയാൾ നാട് വിട്ടു. സൗമ്യ രാകേഷിനോട് ഒന്നും പറയാതെ , വർഷങ്ങൾ തള്ളി നീക്കി. റേപ്പിനു ശേഷം സൗമ്യ മറ്റൊരു മാനസിക അവസ്‌ഥയിലേക്ക് പോയിരുന്നു, നിങ്ങളാരുമറിയാതെ .വർഷങ്ങൾ പഴകുമ്പോൾ വീഞ്ഞിനു വീര്യം കൂടും എന്ന് പറയും പോലെ, ഒടുവിൽ അത് സംഭവിച്ചു .സൗമ്യ എന്നും ഭയപ്പെട്ട പോലെ , ജനാലയിലൂടെ പുറത്തേക്കു നോക്കി നിന്ന അവളെ , ശ്രീധർ ആയ എതിർ ഊർജം ഗ്രസിക്കുകയായിരുന്നു . അവളറിയാതെ അവളുടെ മനസ്സ് ആ എതിർ ഊർജ്ജത്തിന് വേണ്ടി കാത്തു .ഒടുവിൽ അവൾ ശ്രീധറിനെ അന്വേഷിച്ചു ബെംഗളുരുവിലേക്ക് പുറപ്പെട്ടു .അയാളുടെ സ്വദേശം അവൾക്കു അറിയാമായിരുന്നു .അയാൾ വിവാഹിതനായിരുന്നു . നിലീനയുടെ അമ്മയെ വേറെ വീടെടുത്ത് അയാൾ പാർപ്പിച്ചിരിക്കുന്നു
സൗമ്യ വർഷങ്ങളായി ."മാനസികമായി അടിമപ്പെടൽ " (Psychological Slavery ) എന്ന അവസ്‌ഥ ഉള്ളയാളാണ്. ഇത്തരത്തിൽ ഉള്ള അവസ്‌ഥ അപൂർവ്വത്തിൽ അപൂർവമാണ്. തന്നെ ആക്രമിച്ചയാളെ തന്നെ ഇര അഭയം പ്രാപിക്കുന്ന അവസ്‌ഥ. നിലീനയുടെ 'അമ്മ ഇനി അയാളെ വിട്ടു വരാൻ ആഗ്രഹിക്കുന്നില്ല . ഇനി കുട്ടി പറയു ഞാൻ എന്താണ് ചെയ്യേണ്ടത് .
ഒന്നും മിണ്ടാതെ, അമ്മയെ കാണണം എന്ന് പോലും അഭിപ്രായം പ്രകടിപ്പിക്കാതെ നിലീന തിരിഞ്ഞു നടന്നു . അവളുടെ മനസ്സിൽ , കുടകിലെ ഓർമ്മകൾ രണ്ടു കഷണമായി പിരിഞ്ഞിരുന്നു ......
**************************
സംഗീത .എസ് .ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo