" മൻസാ..ഞാനൊരു കാര്യം അറിഞ്ഞു"
ഉള്ളൊന്നു കാളി.ലവളുമായുളള തൻറെ ഫേസ്ബുക്ക് അടുപ്പമെങ്ങാനും ഇനി അവൾ അറിഞ്ഞോ..ഹേയ്..അതിനു വഴിയില്ല.ആന്തൽ പുറത്ത് കാണിക്കാതെ ചോദിച്ചു."എന്താണാവോ കാര്യം"
"അതേയ് നമ്മളൊക്കെ മക്കളെ രാവിലെ സ്കൂളീ പറഞ്ഞയക്കുമ്പോ ഇഡലീം പുട്ടും ദോശേം ഒക്കെ അല്ലെ തിന്നാൻ കൊടുക്ക്വാ..ന്നാ നമ്മടെ അപ്പ്രത്ത് ഫ്ലാറ്റീ താമസിക്ക്ണ ഗ്രേസി പറയ്വാ..അവൾ കിഡ്സിനു രാവിലെ കൊടുക്കുന്നത് ബ്രെയ്ക്ക്ഫാസ്റ്റാണത്രേ.ഞാനാകെ ചമ്മിപ്പോയി.ഇന്നുതന്നെ നിങ്ങൾ മാർക്കെറ്റീ പോയി വരുമ്പോ 2 പാക്കറ്റ് ബ്രേക്ക്‌ഫാസ്റ്റ് വാങ്ങിച്ചുകൊണ്ടു വരണം"
"എടീ അന്തം കമ്മീ..രാവിലെ കഴിക്ക്ണ ഭക്ഷണത്തിനു പറയണ പേരാ ബ്രേക്ക്ഫാസ്റ്റ് ന്ന്..അല്ലാതെ അങ്ങിനെ ഒരു സാധനം വാങ്ങാൻ കിട്ടൂല..നിനക്കൊക്കെ ഇനി എപ്പോഴാ ബുദ്ധീം വിവരോം ഒക്കെ വര്വാ" ..
"അയിനു കല്യാണം കഴിച്ചിട്ട് 10 കൊല്ലായിട്ടും എൻറെ ഈ ബുദ്ധിയില്ലായ്മ കൊണ്ട് ങ്ങക്ക് കൊയപ്പം ഒന്നും ഉണ്ടായിട്ടില്ലല്ലോ.സൗന്ദര്യം കണ്ടെന്നല്ലേ ങ്ങൾ ന്നെ കെട്ടിയത്..ഇങ്ങക്കറിയ്വോ..കഴിഞ്ഞ ആഴ്ച തുണിക്കടെന്ന് ഞാൻ ഷുക്കൂറിനെ കണ്ടപ്പം ൻറെ ചങ്ക് പൊടിഞ്ഞു.മൂപ്പര് എന്നെ തന്നെ അങ്ങനെ നോക്കി നിൽക്ക്വാ..കണ്ണീരോടെ..അന്ന് ആറാം ക്ലാസ്സീന്ന് എനിക്ക് ഒരു പ്രേമലേഖനം തന്നതിൻറെ പേരിൽ ഞാൻ മാഷെക്കൊണ്ട് ഒരുപാട് തല്ലിച്ചു.പൊന്നുപോലെ നോക്കാം ന്ന് രണ്ട് മൂന്ന് സ്ഥലത്ത് ആ കത്തിലെഴുതീർന്നു."
"എടീ മരക്കഴുതേ..സന്തോഷക്കണ്ണീരാ..നിന്നെയെങ്ങാനും കെട്ടി പണ്ടാരടങ്ങി ജീവിതം നഷ്ട്ടപ്പെട്ടില്ലല്ലോ എന്ന സന്തോഷം..പൊന്നുപോലെ നോക്ക്വാന്നു വെച്ചാ അവൻ നിന്നെ എവിടെയെങ്കിലും പണയം വെച്ചേനെ"
"എനിക്കിത് തന്നെ വേണം..എന്തോരം കല്യാണാലോചനകൾ എനിക്ക് വന്നതാ..അപ്പോളൊക്കെ സൽസ്വഭാവിയും വിദ്യാസമ്പന്നനുമായ നിങ്ങളെപ്പറ്റി പറയാനായിരുന്നു ഉപ്പാക്ക് താൽപര്യം..സൽസ്വഭാവം..മണ്ണാങ്കട്ട.."
ചവിട്ടിത്തുളളി അവൾ അകത്തേക്ക് പോകുന്നത് ഉളളിലൂറിയ ചിരിയോടെ ഞാൻ നോക്കിനിന്നു.ഇന്നെങ്കിലും ഇനി ബാക്കി സമയം സ്വസ്ഥതയോടെ ഇരിക്കാലോ എന്ന 'വ്യാമോഹ'ത്തോടെ.
ഉള്ളൊന്നു കാളി.ലവളുമായുളള തൻറെ ഫേസ്ബുക്ക് അടുപ്പമെങ്ങാനും ഇനി അവൾ അറിഞ്ഞോ..ഹേയ്..അതിനു വഴിയില്ല.ആന്തൽ പുറത്ത് കാണിക്കാതെ ചോദിച്ചു."എന്താണാവോ കാര്യം"
"അതേയ് നമ്മളൊക്കെ മക്കളെ രാവിലെ സ്കൂളീ പറഞ്ഞയക്കുമ്പോ ഇഡലീം പുട്ടും ദോശേം ഒക്കെ അല്ലെ തിന്നാൻ കൊടുക്ക്വാ..ന്നാ നമ്മടെ അപ്പ്രത്ത് ഫ്ലാറ്റീ താമസിക്ക്ണ ഗ്രേസി പറയ്വാ..അവൾ കിഡ്സിനു രാവിലെ കൊടുക്കുന്നത് ബ്രെയ്ക്ക്ഫാസ്റ്റാണത്രേ.ഞാനാകെ ചമ്മിപ്പോയി.ഇന്നുതന്നെ നിങ്ങൾ മാർക്കെറ്റീ പോയി വരുമ്പോ 2 പാക്കറ്റ് ബ്രേക്ക്‌ഫാസ്റ്റ് വാങ്ങിച്ചുകൊണ്ടു വരണം"
"എടീ അന്തം കമ്മീ..രാവിലെ കഴിക്ക്ണ ഭക്ഷണത്തിനു പറയണ പേരാ ബ്രേക്ക്ഫാസ്റ്റ് ന്ന്..അല്ലാതെ അങ്ങിനെ ഒരു സാധനം വാങ്ങാൻ കിട്ടൂല..നിനക്കൊക്കെ ഇനി എപ്പോഴാ ബുദ്ധീം വിവരോം ഒക്കെ വര്വാ" ..
"അയിനു കല്യാണം കഴിച്ചിട്ട് 10 കൊല്ലായിട്ടും എൻറെ ഈ ബുദ്ധിയില്ലായ്മ കൊണ്ട് ങ്ങക്ക് കൊയപ്പം ഒന്നും ഉണ്ടായിട്ടില്ലല്ലോ.സൗന്ദര്യം കണ്ടെന്നല്ലേ ങ്ങൾ ന്നെ കെട്ടിയത്..ഇങ്ങക്കറിയ്വോ..കഴിഞ്ഞ ആഴ്ച തുണിക്കടെന്ന് ഞാൻ ഷുക്കൂറിനെ കണ്ടപ്പം ൻറെ ചങ്ക് പൊടിഞ്ഞു.മൂപ്പര് എന്നെ തന്നെ അങ്ങനെ നോക്കി നിൽക്ക്വാ..കണ്ണീരോടെ..അന്ന് ആറാം ക്ലാസ്സീന്ന് എനിക്ക് ഒരു പ്രേമലേഖനം തന്നതിൻറെ പേരിൽ ഞാൻ മാഷെക്കൊണ്ട് ഒരുപാട് തല്ലിച്ചു.പൊന്നുപോലെ നോക്കാം ന്ന് രണ്ട് മൂന്ന് സ്ഥലത്ത് ആ കത്തിലെഴുതീർന്നു."
"എടീ മരക്കഴുതേ..സന്തോഷക്കണ്ണീരാ..നിന്നെയെങ്ങാനും കെട്ടി പണ്ടാരടങ്ങി ജീവിതം നഷ്ട്ടപ്പെട്ടില്ലല്ലോ എന്ന സന്തോഷം..പൊന്നുപോലെ നോക്ക്വാന്നു വെച്ചാ അവൻ നിന്നെ എവിടെയെങ്കിലും പണയം വെച്ചേനെ"
"എനിക്കിത് തന്നെ വേണം..എന്തോരം കല്യാണാലോചനകൾ എനിക്ക് വന്നതാ..അപ്പോളൊക്കെ സൽസ്വഭാവിയും വിദ്യാസമ്പന്നനുമായ നിങ്ങളെപ്പറ്റി പറയാനായിരുന്നു ഉപ്പാക്ക് താൽപര്യം..സൽസ്വഭാവം..മണ്ണാങ്കട്ട.."
ചവിട്ടിത്തുളളി അവൾ അകത്തേക്ക് പോകുന്നത് ഉളളിലൂറിയ ചിരിയോടെ ഞാൻ നോക്കിനിന്നു.ഇന്നെങ്കിലും ഇനി ബാക്കി സമയം സ്വസ്ഥതയോടെ ഇരിക്കാലോ എന്ന 'വ്യാമോഹ'ത്തോടെ.
KVA നാസർ അമ്മിനിക്കാട്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക