Slider

കുഞ്ഞാറ്റ

0

അപ്പുവിനെ രാവിലെ 4 മണിക്ക് വിളിച്ചുണർത്തുമ്പോഴേക്കും 'അമ്മ എല്ലാം ഒതുക്കിക്കഴിഞ്ഞിരിക്കും. ഹോ.. അപ്പുവിന് ഒട്ടും ഇഷ്ടമല്ലാത്ത സംഗതിയും രാവിലെ ഉള്ള ആ വിളിച്ചുണർത്തൽ ആണ്. ഒരു കിലോമീറ്റർ അപ്പുറമുള്ള പാക്കളതാണ് രാവിലെ കയർ പിരിക്കാൻ പോകേണ്ടത്. അപ്പുവിന്റെ അനിയനും അമ്മയും മാത്രമടങ്ങുതാണ് ആ കുടുംബം. അനി യാനാണേൽ മൂന്നുവയസേ ആയിട്ടുള്ളൂ. അതുകൊണ്ടു അവനെക്കാൾ മൂന്നു വയസിനു മൂത്തതായ അപ്പുവിനെ മുതിർന്ന കുട്ടിയാണ് നീയ് എന്ന് 'അമ്മ ഇടയ്കിടക് പറയുമ്പോൾ എന്തോ ഒരു വികാരം അന്നേ അവനിൽ ഉണ്ടയിരുന്നു. അവന്റെ അമ്മ രാവിലെ മൂന്നു മണിക്കെങ്കിലും എഴുന്നേറ്റിട്ടുണ്ടാവണം. ഇനി കയർ പിരി കഴിഞ്ഞു തിരിച്ചെത്തുന്നത് വൈകുന്നേരം ആണ്.വൈകുന്നേരങ്ങളിൽ ആണ് ശെരിക്കും ആ കുടിലിൽ അടുപ്പു പുകഞ്ഞു തുടങ്ങുന്നതും. വൈകുന്നേരം പണി കഴിഞ്ഞു തിരികെ വരുന്ന നേരം ദാസേട്ടന്റെ പലചരക്കുകടയിൽ നിന്നും വാങ്ങുന്ന അരി തിളയ്ക്കുന്നതിനു സമീപം അപ്പുവും അനിയനും രാത്രി വൈകിയും പ്ലേറ്റും കരണ്ടിയുമായി കാവലിരിക്കും.ആ കരണ്ടിയും പ്ലേറ്റും തമ്മിൽ മുട്ടിച്ചു ശബ്ദമുണ്ടാക്കുക എന്നത് അവരുടെ വിനോദവും. പറഞ്ഞിട്ടും നിർത്താതെയുള്ള ആ കുസൃതി ഓർക്കാപ്പുറത്തുള്ള അമ്മയുടെ അടിയോടും തുടർന്നുള്ള കരച്ചിലിലുമായിരിക്കും അവസാനിക്കുക. രാത്രികളിൽ മാത്രമാണ് അവർ ചൂടോടെ ആഹാരം കഴിക്കുക. ആ സമയം പാകം ചെയ്യുന്ന ചോറും കറികളും പിറ്റേന്നു രാവിലത്തേയും ഉച്ചകത്തേയും ആഹാരമായി ആണ് ഉപയോഗിക്കുക. അതിനായി അമ്മയ്ക്കു മൂന്നു തൂക്കുപാത്രവുമുണ്ട് താനും. രാവിലെ എഴുന്നേറ്റു തലേദിവസം വെള്ളമൊഴിച്ചിട്ടിരുന്ന ചോറ് ഈ തൂക്കു പാത്രങ്ങളിൽ ഭദ്രമാക്കി നിറയ്ക്കുക എന്നതാണ് പ്രധാന ജോലി.. അതിൽ ഒരു പാത്രത്തിലെ ആഹാരം അപ്പുവിനും അനി യനുമുള്ളതാണ്‌. ഇങ്ങനെയാണ് ദിനചര്യയെങ്കിലും ചില ദിവസങ്ങളിൽ അപ്പുവിനും അണിയനുമായി മാത്രം പലഹാരവും ഉണ്ടാക്കാറുണ്ട്.. ഇന്നെന്തായാലും 'അമ്മ രാവിലെ പുട്ടുണ്ടാക്കി എന്നു പറഞ്ഞു. അപ്പുവിന്റെ ഉറക്കക്ഷീണമെല്ലാം അതോടെ പമ്പ കടന്നു. പെട്ടന്നു എഴുന്നേറ്റു മുഖം കഴുകി തന്റെ പുസ്തക സഞ്ചി എടുത്തു. അടുത്തിരുന്ന അവനേറ്റവും ഇഷ്ടപ്പെട്ട പുള്ളിക്കുടയും എടുത്തു. സ്കൂൾ തുറന്നപ്പോൾ അവൻ ആകെ അമ്മയോട് ആവശ്യപ്പെട്ടു വാങ്ങിയത് അതു മാത്രമാണ്. കുടയുടെ തുണിയിൽ നിറയെ മൃഗങ്ങളുടെ ചിത്രങ്ങളാണ്. പിടിയിൽ ഒരു വിസിലും കുറെ നാളത്തെ ആഗ്രഹത്തിന് ശേഷമാണ് അവൻ അത് സ്വന്തമാക്കിയത്. 
സഞ്ചിയിൽ പിന്നെ ഒരു സ്ലേറ്റും ഉച്ചയ്ക്കു കഞ്ഞികുടിക്കാനുള്ള ചോറ്റുപാത്രവും മാത്രമേ ഉള്ളൂ.. പിന്നെ അവൻ ഭദ്രമായി സൂക്ഷിച്ചിരുന്ന കന്യാകുമാരി പെന്സിൽ രണ്ടെണ്ണം എടുത്തു സഞ്ചിയിലിട്ടു. അപ്പുറത്തെ രാധ ചേച്ചി കന്യാകുമാരിയിൽ പോയി വന്നപ്പോൾ കൊണ്ടുവന്നതാണ് ഒരു തരം പെൻസിൽ. ക്ലാസിൽ ആ സമയത്തു അവനു മാത്രേ അത് ഉണ്ടായിരുന്നുള്ളൂ. 
അങ്ങനെ പതിവുപോലെ അതിരാവിലെ ആ കുടുംബം അതിജീവനത്തിനായി നടന്നു നീങ്ങി. അമ്മയുടെ ഒക്കത് അപ്പോഴും അനിയൻ ഉറങ്ങുന്നുണ്ടായിരുന്നു. മറുകയ്യിൽ ചോറ്റുപാത്രങ്ങൾ നിറഞ്ഞ കവറും.. അമ്മയുടെ കൂടെ നടന്നെത്താൻ അപ്പു എന്നും ഇടതു തോളിൽ ആ സഞ്ചിയും വലതുകയിൽ ആ വിസിലുള്ള കുടയും കറക്കി മത്സരിക്കുമായിരുന്നു. 
പത്തിരുപത് മിനുട് കൊണ്ട് അവർ പാക്കലത്തെത്തി. 'അമ്മ പണി തുടങ്ങുന്നതിനു മുന്നേ ചോറ്റുപാത്രവുംഎന്റെ തുണിസഞ്ചിയും ഭദ്രമായി അടുത്തുള്ള ഒരു ചെറിയ മരത്തിന്റെ കൊപ്പിൽ കൊരുത്തിട്ടു. അനിയൻ ആ സമയവും ഉറക്കം തന്നെ. ഒരു പഴയ തോർത്തു എടുത്തു കൂട്ടിയിട്ടിരുന്ന ചകിരി ഒന്നു തട്ടി നിരത്തി അതിൽ കിടത്തി. അതിന്റ അറ്റത്തായി അപ്പുവും കിടന്നുറങ്ങാറാണ് പതിവു. പക്ഷേ എന്തോ തൊട്ടടുത്ത മരക്കൊമ്പിൽ തൂങ്ങിയാടുന്ന ആ പലഹാര പാത്രത്തിൽ ആയിരുന്നു അവന്റെ ശ്രദ്ധ മുഴുവൻ അന്നേരം. പതിവിനു വിരുദ്ധമായി ഇന്നു പലഹാരമാണല്ലോ. സാധാരണ തൊട്ടടുത്തുള്ള സ്കൂളിൽ എത്താൻ സമയത്തിനും അൽപ നേരം മുന്നേ മാത്രമാണ് അടുത്ത തോട്ടിൽ പോയി കുളിച്ചു വന്നു രാവിലത്തെ കഞ്ഞി കുടിക്കുക. പക്ഷേ ഇന്നു നേരം പുലർന്നു തുടങ്ങിയാൽപ്പോൾ തന്ന അപ്പു ഒറ്റ ഓട്ടം തോട്ടിലേക്ക്. നിമിഷങ്ങൾക്കകം കുളിച്ചു റെഡി ആയി തിരിച്ചെത്തി എന്നും ആഹാരം കഴിക്കാൻ ഇരിക്കുന്ന സ്ഥലത്തു പോയി നേരെ ഇരിപ്പുറപ്പിച്ചു. അമ്മയ്ക്കു കാര്യം മനസിലായി. പക്ഷേ പണി നടക്കുന്നതിനിടയിൽ പെട്ടന്നു പറ്റില്ലല്ലൊ. അപ്പുവിന് കയ്യെത്തുന്നിടത്തല്ല താനും. കൂടെ കയര്പിരിയക്ക്‌ണ ശകുന്തളച്ചേച്ചി അപ്പിവിന്റെ മുഖത്തു നോക്കിയിട്ടാവും പറഞ്ഞു. നീ അവനു കാപ്പി കൊടുക്ക് പെണ്ണേ.... പെട്ടന്നു ആ ജോലിക്കിടയിൽ 'അമ്മ ഓടിവന്നു ആ കവറിൽ നിന്നും ചോറ്റുപാത്രം എടുത്തു തുറന്നു.. അതിൽ ചെറിയ രണ്ട് കഷ്ണം പുട്ടു അതിന്റെ തന്നെ അടപ്പിൽ വച്ചു. ആ കവറിൽ തന്ന കരുതിയിരുന്ന ഒരു പൊതിയിൽ പുട്ടിലിടാനുള്ള പഞ്ചസാര ആയിരുന്നു. അതു നിറയെ ചോനൻ ഉറുമ്പ് കേറിയിരുന്നു 'അമ്മ ആ പൊതി തുറന്നു നല്ലതു പോലെ ഒന്നു ഊതി. പക്ഷേ എന്നിട്ടും ഉറുമ്പുകൾ തീർന്നിരുന്നില്ല. അപ്പുവിന് മുന്നിൽ വച്ച പുട്ടിന്റെ കൂടെ ഈ പൊതിയും സ്വൽപം വെയിൽ തട്ടുന്നിടത്തു വച്ചിട്ട് 'അമ്മ വീണ്ടും കയര്പിരിക്കൽ തുടങ്ങി...... പഞ്ചസാരയിൽ നിന്നുള്ള ഉറുമ്പു പെറുക്കികളഞ്ഞു ആ ആഹാരം കഴിക്കുമ്പോഴും ആ കുഞ്ഞു മുഖത്തെ പുഞ്ചിരി എന്നെ ഒരുപാട് ചിന്തിപ്പിക്കുന്നു...

By: chanduraj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo