അയാൾ എഴുതുകയാണ്.
നിശബ്ദനായി, ഏകനായി....
കുന്നോളം സദാചാര ബോധങ്ങൾ...
താളുകൾ മറിഞ്ഞുകൊണ്ടിരുന്നു.
താളുകൾ മറിഞ്ഞുകൊണ്ടിരുന്നു.
പേനയിലേ ഓരോ തുള്ളിയും തൂവെള്ള പേപ്പറിൽ നിരന്നു നിൽക്കാൻ വെമ്പൽ കൊണ്ടു.
ക്ലോക്കിലേ സൂചി കറങ്ങികൊണ്ടിരുന്നു.
നല്ലപെരുമാറ്റവും പെരുമാറ്റച്ചട്ടങ്ങളും പേപ്പറിൽ ഗമയോടെ വിടർന്നു.
വരും ദിനത്തിൽ നടക്കാനിരിക്കുന്ന പ്രാദേശിക പരിപാടിയിൽ എഴുതിയതത്രയും ഘോരഘോരം മുഴങ്ങുന്നതയാൾ സ്വപ്നം കണ്ടു.ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു.അടുത്ത വരികൾക്കായി ഹൃദയം കാതോർത്തു.
നല്ലപെരുമാറ്റവും പെരുമാറ്റച്ചട്ടങ്ങളും പേപ്പറിൽ ഗമയോടെ വിടർന്നു.
വരും ദിനത്തിൽ നടക്കാനിരിക്കുന്ന പ്രാദേശിക പരിപാടിയിൽ എഴുതിയതത്രയും ഘോരഘോരം മുഴങ്ങുന്നതയാൾ സ്വപ്നം കണ്ടു.ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു.അടുത്ത വരികൾക്കായി ഹൃദയം കാതോർത്തു.
"ദേ മോൻ കളിക്കിടയിൽ വീണ് മുറിവ് പറ്റിയിരിക്കുന്നു.കെെക്ക് നല്ല വേദനയുണ്ടെന്നും പറയുന്നു.ഞങ്ങളേ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് വിടുമോ?"
ആർത്തിപൂണ്ട ചിന്തകൾക്കിടയിൽ നിന്നും കേട്ട അപശബ്ദത്തിനു നേരേ അയാൾ ക്രോധത്തോടെ നോക്കി.
"എനിക്ക് സമയമില്ല" ദേഷ്യം കലർന്ന മറുപടി.
"ഇന്നെന്തായാലും ലീവെടുത്തതാണെന്നല്ലേ പറഞ്ഞത്.മോൻ കരയുന്നു"
"ഓഫീസിൽ മാത്രമാണ് ജോലിയെന്നാണോ നീ കരുതിയത്? ഇതും ഒരു ജോലിയാണ്.അതൊന്നും നിനക്ക് മനസ്സിലാവില്ലല്ലോ! നാളേ എന്റെ ലേഖനം വായിച്ച് ഓരുത്തൻ നന്നായാൽ എനിക്കതുമതി"
"അപ്പോ മോൻ?" അവൾ പകുതിയിൽ നിർത്തി.
"നീ വേണമെങ്കിൽ കൊണ്ടുപോ.ശല്യം ചെയ്യാതേ പോവുന്നുണ്ടോ?" സ്വരം കടുപ്പത്തിലാണ്.
അവൾ മെല്ലേ ഉൾവലിഞ്ഞു.നേരിയ ശബ്ദത്തിൽ അവളുടേ പരിഭവം....
അവൻ വീണ്ടും പേപ്പറിലേക്ക് കണ്ണുകൾ പൂഴ്ത്തി.ഒരു ഖണ്ഡിക കൂടി എഴുതി തീർത്തു. അവസാനമായി ഒരുവശത്ത് ശുഭം- എന്നെഴുതി.
അവൻ വീണ്ടും പേപ്പറിലേക്ക് കണ്ണുകൾ പൂഴ്ത്തി.ഒരു ഖണ്ഡിക കൂടി എഴുതി തീർത്തു. അവസാനമായി ഒരുവശത്ത് ശുഭം- എന്നെഴുതി.
അവനൊന്നു മന്ദഹസിച്ചു.വലിയ ഒരു കാര്യം ചെയ്തു തീർത്ത ആശ്വാസത്തോടെ അവൻ പേന താഴേ വെച്ച് പുസ്തകം അടച്ചു.ഒപ്പം കണ്ണുകളും...
(മുബശ്ശിറ കെ.വി)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക