Slider

നിയമം

0

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുവാൻ തുടങ്ങുവായിരുന്നു നന്ദന. ഒരു ആക്സിഡന്റ് കേസ് വന്നതിനാൽ പതിവിലും കൂടുതൽ നേരം നിൽക്കേണ്ടി വന്നു. ഒരു നഴ്സ് ആയി പോയില്ലേ അൾ സ്വയം പിറുപിറുത്തു
സമയം രാത്രി 11 ആയി. പല ഓട്ടോക്കും കൈ കാണിച്ചു. ആരും നിർത്തിയില്ല. 'ആശുപത്രിയിൽ നിന്ന് കുറച്ച് ദൂരമൊള്ളൂ അവൾ നടക്കാൻ തീരുമാനിച്ചു.
കുറച്ച് ദൂരം ചെന്നപ്പോൾ ആരൊക്കെയോ അവളെ പിന്തുടരുന്നുണ്ടായി .. ബാഗിൽ നിന് ഫോണെടുത്ത് വിളിക്കാൻ നോക്കിയപ്പോൾ ചാർജും തീർന്നു.
ഉള്ളിലെ ഭയവുo നടത്തത്തിന്റെ വേഗതയും കാരണം അവൾ കിതക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവർ അവളുടെ മേൽ പിടിയിട്ടു. സർവ്വ ശക്തിയും എടുത്ത് അവൾ അവരെ തള്ളിമാറ്റി ആ ഓട്ടം ചെന്നു നിന്നത് ഒരു പോലീസ് ജീപ്പിന്റെ മുൻപിലാണ്.. എസ് ഐ രാമകൃഷ്ണൻ ആയിരുന്നു അത്.
"സാർ രക്ഷിക്കണം അവരെന്നെ " പറഞ്ഞു തീരുന്നതിന് മുന്നേ പോലീസുകാർ അവരെ പിടിച്ചു ."ബാക്കി സ്റ്റേഷനിൽ ചെന്നിട്ട് സംസാരിക്കാം.
പോലീസ് സ്റ്റേഷനിൽ എത്തുന്നതിന് മുന്നേ എസ്ഐയുടെ ഫോൺ ശബ്ദിച്ചു.ഹലോ' എസ് ഐ രാമകൃഷ്ണൻ
"ഹലോ ഇത് ഞാനാടാ ക്ലീറ്റസ് മുതലാളി .എനിക്ക് നിന്റെ സഹായം വേണം"
"അയ്യോ എന്നാ സാറേ
" ഇപ്പോൾ നീ അറസ്റ്റ് ചെയ്തവൻമാരു എന്റെ പിള്ളേരാ. കോൺസ്റ്റബിൾ രാഖവൻ പറഞ്ഞു .നീയാ കൊച്ചിന് എന്തേലും കൊടുത്ത് ഒതുക്ക്. കൂട്ടത്തിൽ നമുക്കും ഒന്ന് കാണാം എന്നാ "
:"അയ്യോ എനിക്ക് അറിയാൻ പാടില്ലായിരുന്നു സാറേ .അവരെ ഇപ്പോ വിട്ടേക്കാം."
"നിങ്ങൾ പൊയ്ക്കോ മുതലാളി വിളിച്ചിരുന്നു"
പെട്ടെന്ന് നന്ദന ചൂടായി "സാർ എനിക്ക് പരാതിയുണ്ട്
" എന്ത് പരാതി "
"ഇവൻമരെന്നെ നശിപ്പിക്കാൻ ശ്രമിച്ചു എനിക്ക് നീതി കിട്ടണം' "
"നീയെന്തിനാ അസമയത്ത് ഒറ്റയ്ക്ക് പോയത് രാത്രിസഞ്ചാരത്തിന് പോകുന്ന പെൺകുട്ടികളെ വിളിക്കാനും കാണാനും ഒരു പാട് പേരു കാണും. പക്ഷേ അതിന് വേറെ പേരാണ് പറയുക "
"സാർ സൂക്ഷിച്ച് സംസാരിക്കണം . ഞാനൊരു നഴ്സ് ആണ് .ഡ്യൂട്ടി കഴിഞ്ഞപ്പോൾ ഇത്തിരി വൈകി. ഓട്ടോ ഒന്നും കിട്ടിയില്ല അതാണ് നടക്കാൻ ഇറങ്ങിത് അല്ലാതെ ഞാൻ സാർ ഉദേശിച്ച പെണ്ണല്ല "
" നിന്റെ എവിടെയൊ അവർ കേറി പിടിച്ചത് കഥ കേൾക്കട്ടെ "പരിഹാസചിരിയോടെ അയാൾ പറഞ്ഞു.'
ആ ചോദ്യത്തിന് ഉത്തരം പറയാൻ അവൾക്ക് സാധിച്ചില്ല"എനിക്ക് പരാതിയില്ല സാർ ഈ നിയമവും നാടും ഒരിക്കലും നന്നാകാൻ പോകുന്നില്ല." പുറത്തേക്കിറങ്ങും നേരം" നിൽക്കൂ ജീപ്പിൽ കൊണ്ടു വിടാം"
"സാറിന്റെ മുതലാളിമാരുടെ പണച്ചാക്ക് വാരാൻ ഉപയോഗിക്കു' എനിക്ക് ദൈവം കൂട്ടിനുണ്ട് 'യുദ്ധത്തിൽ തോറ്റവളെ പോലെ അവൾണ്ടന്നു
ഞാനൊരു പെണ്ണായി പോയി ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരവസ്ഥ വരില്ലായിരുന്നല്ലോ.. പെണ്ണായി ജനിക്കണ്ടാർന്നു
ദിവസങ്ങൾ കഴിഞ്ഞു
ഇന്നും വൈകി എന്തായാലും ഏട്ടനോട് പറഞ്ഞ് കണാരേട്ടന്റെ ഓട്ടോ പറഞ്ഞിട്ടുണ്ട്. ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കാണുമ്പോൾ വിറക്കുലോ.
"മോൾ ഒരു പാട് നേരായോ കാത്ത് നിൽക്കുന്നു" " ഇല്ല കണാരേട്ടാ ഇപ്പൊ ഇറങ്ങിയൊള്ളൂ"
പുറത്തേക്ക് നോക്കി 'സ്ട്രീറ്റ് വെളിച്ചത്തിൽ അവൾ കണ്ടു ഒരു പെൺകുട്ടിയും അവളുടെ മേൽ കുറച്ച് ആൺക്കുട്ടികളും " കണാരേട്ടാ ഓട്ടോ ഒന്ന് നിർത്ത്"
"എന്നാ മോളേ " പറഞ്ഞും തീരും മുൻപ് അവൾ ഓടി അവളെ കണ്ടതും അവൻ മാർ ദൂരേക്ക് ഓടി. ദേഹാസകലം ആഴത്തിലുള്ള മുറിവുമായ് ബോധമില്ലാതെ കിടക്കുന്നു .ചോര വാർന്നൊഴുകുന്നു .ദേഹത്ത് ഒരു വസ്ത്രം പോലും ഇല്ലായിരുന്നു. അവൾ തന്റെ മാറിൽ നിന്ന് ഷോളെടുത്ത് ഉടുപ്പിച്ചു. നഴ്സിങ്ങ് യൂണിഫോം ധരിപ്പിച്ചു "കണാരേട്ടാ വേഗം തിരിച്ച് പോ ആശുപത്രിയിലേക്ക് " .തെരുവു വെളിച്ചത്തിൽ അവൾ കണ്ടിരുന്നു ക്ലീറ്റസ് മുതലാളി ടെ ഗുണ്ടകളെ.
' അപ്പോഴാണ് റോഡിൽ കിടന്ന മൊബെൽ റിങ്ങ് ചെയ്യുന്നത് നന്ദന കണ്ടത് " അപ്പാ കോളിങ്ങ് എന്ന് ഡിസ്പ്ലേയിൽ മിന്നി കൊണ്ടിരുന്നു"
ഹോസ്പിറ്റലിൽ എത്തിച്ച് അവൾ ആ നമ്പറിൽ കോൾ ചെയ്തു.
'"നീയെവിടെയാ മോളേ എത്ര നേരായി വിളിക്കുന്നു"
"എന്റെ പേര് നന്ദന .ഒരു ആക്സിഡന്റ് പറ്റി മോൾ സിറ്റി ഹോസ്പിറ്റലിലാണ് .നിങ്ങൾ വേഗം വരണം "
ICU വിൽ നിന്നും ഞെട്ടലോടെയാണ് അയാൾ പുറത്ത് വന്നത് .അവസാനമായി മകൾ പറഞ്ഞ വാക്കുകൾ "ക്ലീ ക്ലീറ്റസിന്റെ ഗുഗു ഗുണ്ടകൾ കൊല്ലണം അവരെ " ആ വാക്കുകൾ അയാളുടെ കാതിൽ മുഴങ്ങികേട്ടു .ഞാനാണ് ആ ഗുണ്ടകളെ വീട്ടിൽ കയറ്റിയത്.തന്റെ എല്ലാ എല്ലാമായ മകൾ ഇനിയില്ല .ആർക്കു വേണ്ടി ജീവിക്കണം"
"തന്റെ മകളെ അഡ്മിറ്റ് ചെയ്തവർ പുറത്ത് നിൽക്കാ പോയ്ക്കോട്ടെ എന്ന് " നഴ്സ് പറഞ്ഞു.
അവരെ കണ്ടതും അയാൾക്ക് അവളെ മനസിലായി "അവൾ ഇനി ഇല്ല. മോൾ എന്നോട് ക്ഷമിക്കണം അന്ന് മോൾക്ക്‌ വന്നതിന്റെ ദുഖം ഇന്ന്‌ എനിക്ക് വന്നപ്പോഴാണ് അറിഞ്ഞത്.
"സാറിന്റെ മോളായിരുന്നോ. അന്ന് അവനെയൊക്കെ കൊന്നിരുന്നെങ്കിൽ ഇത് സംഭവിക്കില്ലാർന്നു..
" അയാൾ പോക്കറ്റിൽ നിന്നു ഏതാനും നോട്ടുകെട്ടുകൾ അവളുടെ നേരെ നീട്ടി "ദാ എന്റെ മോളെ ഇവിടെ എത്തിച്ചതിന്.ഞാൻ വരുന്നതിന് മുന്നെയുള്ള ബില്ലുകൾ അടച്ചതല്ലേ "
"സാർ ഇതെനിക്ക് വേണ്ട. ഞാൻ എന്റെ കടമയാണ് ചെയ്തത്. എനിക്ക് വേണ്ടത് കുറ്റവാളികൾ ശിക്ഷിക്കപെടണം. അതിന് പറ്റോ സാറിന് സഹായിക്കോ എന്നെ? ആ ചോദ്യം അയാളിൽ തറച്ചു എല്ലാം പറഞ്ഞ് അവൾ യാത്രയായി. അവൾ കണ്ണിൽ നിന്നും മറയുന്നതു വരെ അയാൾ അവളെ നോക്കി നിന്നു. " സ്വന്തം മകൾ പറയും പോലെ തോന്നി അയാൾക്ക് "
പിറ്റേ ദിവസം പത്രത്തിൽ എസ് ഐ രാമകൃഷ്ണപിള്ളയുടെ മകൾക്ക് ദാരുണമായ അന്ത്യം
ആ പേജിൽ തന്നെ അടുത്ത വാർത്ത കണ്ട് അവൾ അറിയാതെ പൊട്ടിച്ചിരിച്ചു
" പ്രമുഖ വ്യവസായി ക്ലീറ്റസും ജോലിക്കാരും സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറഞ്ഞു. തെളിവുകൾ അവശേഷിക്കാത്ത മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ... പത്രം മടക്കി വച്ച് ഉള്ളിൽ ചിരിച്ച് കൊണ്ട് പറഞ്ഞു " ഇനിയും പെണ്ണുങ്ങൾ ജനിക്കട്ടെ '..
* * *സൂര്യ അമ്മു * *
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo