കണ്ണിൽ നിന്ന് മായുന്നതുവരെ ഞാൻ അദ്ദേഹത്തെ നോക്കിയിരുന്നു. രാത്രിയിലെ ആഹാരം കഴിക്കാനായ് കുറച്ച് സമയത്തേക്ക് ബസ്സ് സ്റ്റാൻറിൽ പിടിച്ചിട്ടിരുന്നു. ബസ്സിലെ 4ൽ1 ഭാഗം ആൾക്കാരും തൃശൂർ ഇറങ്ങാനുള്ളവരായിരുന്നു അതുകൊണ്ട് ബസ്സിൽ തിരക്ക് കുറഞ്ഞിരുന്നു. സീറ്റുകൾ കുറച്ചേറെ ഒഴിഞ്ഞിരുന്നു. അതിനിടയിൽ കഴിക്കാനിറങ്ങിയവരൊക്കെ തിരിച്ചു വന്നു. ബസ്സ് പുറപ്പെടാനായി തയാറായ്. കണ്ടക്ടർ വന്ന് എല്ലാവരും കയറി എന്നുറപ്പാക്കിയിട്ട് ബസ്സിന് ഡബിൾബെല്ല് കൊടുത്തു. ബസ്സ് പതുക്കെ ചലിക്കാൻ തുടങ്ങിയപ്പോഴേക്കും ഒരാൾ ഓടിവന്ന് പുറകിലെ ഡോർ തുറന്ന് ചാടി അകത്ത് കയറി. മുഷിഞ്ഞ ഒരു മുണ്ടും ഷർട്ടും ധരിച്ച ഒരു കറുത്തു മെലിഞ്ഞ മനുഷൃൻ. അൽപം മദൃപിച്ചിട്ടുണ്ട് ചുവന്ന ആ കണ്ണുകൾ ഒരു സീറ്റിനായ് പരതി അവസാനം ആ മനുഷൃൻ എൻറെ അടുത്ത് തന്നെ വന്നിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ ആ മനുഷൃൻ എന്നോട് ചോദിച്ചു എന്താ പേര്, എങ്ങോട്ടാ, എവിടുന്നാ എന്നൊക്കെ. ഞാൻ എന്നെ അയാൾക്ക് പരിചയപ്പെടുത്തി ഞാൻ എല്ലാ കാരൃങ്ങളും അയാളോട് പറഞ്ഞു. പിന്നീട് ആണ് അയാൾ തന്നെ പരിചയപ്പെടുത്തിയത്. പേര് കുഞ്ഞുമോൻ '' മകൻ തൃശൂർ പഠിക്കുകയാണ് എഞ്ചിനീയറിങ്ങിന് അവിടേക്ക് കുറച്ച് പൈസ കൊണ്ടുക്കൊടുക്കുവാൻ വന്നതാ അവന് ഈ അഛനെ കൂട്ടുകാരുടെ മുന്നിൽ പരിചയപ്പെടുത്താൻ നാണക്കേടാന്ന് വലിയ പടുത്തോം പത്രാസുമല്ലേ അതാ നാണക്കേട് എനിക്കതിൽ പരാതിയൊന്നുമില്ല കുഞ്ഞേ '' എന്ന് പറഞ്ഞുകൊണ്ട് ആ മനുഷൃൻ വിങ്ങി വിങ്ങി കരഞ്ഞു. ആ സംസ്കാരമില്ലാത്തവനെ മനസ്സിൽ തെറി പറഞ്ഞുകൊണ്ട് ആ അഛനെ ഞാൻ എന്നാൽ ആവുന്ന വിധം സമാധാനിപ്പിച്ചു. ഞാൻ ചോദിച്ചു '' അഛനെന്താ ജോലി '' ആ അഛൻ ഈറനണിഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു '' എറണാകുളത്ത് ഇറച്ചിവെട്ടാ കുഞ്ഞേ അവൻറെ അഛന് ഈ പണിയായതുകൊണ്ടാരിക്കും എന്നെ നാണക്കേട് '' എന്നു പറഞ്ഞ് വീണ്ടും ആ അഛൻ കരഞ്ഞു ആ കണ്ണുകൾ നിറഞ്ഞൊഴുകി. ദയനീയമായ കണ്ണുകളോടെ ഞാൻ അദ്ദേഹത്തേ നോക്കിയപ്പോൾ അദ്ദേഹം പറഞ്ഞു '' കുഞ്ഞേ ഉറങ്ങിക്കോ മോൻ എൻറെ കാരൃങ്ങൾ കൂടിയോർത്ത് സങ്കടപ്പെടണ്ട ഞാൻ ഈ ജോലി വെറുക്കുകയാണ് മോനെ പാവം മൃഗങ്ങളെ കൊല്ലുന്നതിന് ദൈവം എനിക്ക് തരുന്ന തിരിച്ചടിയാ മോനെ ഈ ഒറ്റപ്പെടുത്തൽ... '' പിന്നീട് ആ അഛൻറെ വാക്കുകൾ മുറിഞ്ഞു.. എനിക്ക് തോട്ടപ്പള്ളിയാ ഇറങ്ങേണ്ടത് വണ്ടാനമാകുമ്പോൾ മോനെ ഞാൻ വിളിക്കാം എന്നും പറഞ്ഞ് അദ്ദേഹം തല പുറകോട്ട് ചാരി കണ്ണുകൾ അടച്ചു. എപ്പൊഴോ ഞാനും ഒന്നു മയങ്ങി..!
തുടരും
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക