അമ്മേ, അമ്മേ...ഈ "ബലാത്സംഗം" എന്ന് വച്ചാൽ എന്താമ്മേ?
8 വയസ്സുള്ള ശ്രുതിമോളുടെ ചോദ്യത്തിൽ അമ്മ ഒന്നു പതറി.
8 വയസ്സുള്ള ശ്രുതിമോളുടെ ചോദ്യത്തിൽ അമ്മ ഒന്നു പതറി.
എന്താ മോളെ നീ ചോദിച്ചെ?
എന്റെ ക്ലാസ്സിലെ കൂട്ടുകാരി ശാലുമോൾ മരിച്ചത് ഒരാൾ പിടിച്ചോണ്ട് പോയി ബലാത്സംഗം ചെയ്തിട്ടാന്ന് ടീച്ചർമാർ പറയുന്നത് കേട്ടമ്മേ.
എങ്ങനാമ്മേ ഈ ബലാത്സംഗം ചെയ്‌താൽ മരിച്ചു പോകുന്നേ? എന്നേം അങ്ങനെ ആരേലും ചെയ്യുവോ അമ്മേ.
മോളുടെ ചോദ്യത്തിന് എങ്ങനെ മറുപടി പറയണമെന്നറിയാതെ അമ്മ അജിത ആകെ വെട്ടിലായി.
എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഈ കുട്ടിയെ. ഏതൊരു കുട്ടിയും ചോദിക്കാൻ സാധ്യതയുള്ള ചോദ്യം.
മോളിപ്പോ സ്‌കൂളിലേക്കു ചെല്ല് ...വൈകുന്നേരം വരുമ്പോൾ പറഞ്ഞു തരാട്ടോ
മോളിപ്പോ സ്‌കൂളിലേക്കു ചെല്ല് ...വൈകുന്നേരം വരുമ്പോൾ പറഞ്ഞു തരാട്ടോ
ശരി അമ്മേ..
ശ്രുതിമോൾ സ്‌കൂളിൽ പോയതിനു ശേഷം അജിതക്ക് മോളുടെ ചോദ്യത്തെക്കുറിച്ചായി ചിന്ത . എങ്ങനെ കുട്ടിയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കും. കാര്യങ്ങളൊക്കെ കുട്ടികൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു.
സ്‌കൂള് വിട്ടപ്പോൾ ചെറിയ ചാറ്റൽ മഴയെ ഉണ്ടാരുന്നുള്ളു. ശ്രുതിമോൾക്ക് മഴ നനയാൻ ഇഷ്ടായോണ്ട് തുള്ളിച്ചാടി വീട്ടിലേക്കു നടന്നു. കുറച്ച് ദൂരം നടന്നപ്പോഴേക്കും ആകെ നനഞ്ഞ് കുതിർന്നിരുന്നു.
കൂട്ടുകാരെല്ലാം പല വഴിക്കായി തിരിഞ്ഞു പോയി. വീട്ടിലേക്കിനി കുറച്ച് ദൂരം കൂടിയുണ്ട്.
4 മണി കഴിഞ്ഞു ദൈവമേ , ശ്രുതിമോള് കുടയെടുക്കാതെയാ സ്‌കൂളി പോയിരിക്കുന്നത്. ആകാശം കറുത്തിരുണ്ടിരിക്കുന്നു , ഇപ്പോൾ ശക്തമായ മഴ പെയ്യും.
എന്റെ കുട്ടി എവിടെയാണാവോ. രാവിലെ സ്‌കൂളിൽ പോവുമ്പോൾ തെളിഞ്ഞ മാനമായിരുന്നു. അത് കൊണ്ട് കുടയെടുത്തില്ല. രണ്ടു കിലോമീറ്റർ നടന്നു വേണം വീട്ടിൽ എത്താൻ. ദൈവമേ ശ്രീമോളെ കാത്തോളണേ . ശ്രുതിമോളുടെ അമ്മ അജിത വേവലാതിപ്പെടാൻ തുടങ്ങി.
നല്ല കാറ്റ് ശക്തിയായി വീശുന്നല്ലോ ദൈവമേ. അവളിപ്പോ പകുതി ദൂരമേ ആയിട്ടുണ്ടാവുകയുള്ളു , വീട്ടിലെത്താൻ ഇനിയും 1 കിലോ മീറ്റർ ഉണ്ട് . നെഞ്ചിടിപ്പ് കൂടിയ അമ്മ കുടയുമെടുത്തോണ്ട് ഓടി. അപ്പോഴേക്കും ശക്തമായ മഴ പെയ്യാൻ തുടങ്ങിയിരുന്നു. വഴിയിൽ വച്ച് അടുത്തുള്ള രണ്ട് ആൺകുട്ടികൾ വരുന്നു.
"മക്കളെ ശ്രുതിമോളെ കണ്ടോ..?
"ഇല്ലല്ലോ ചേച്ചി".
അജിത വേഗം വഴിയിലൂടെ നടക്കാൻ തുടങ്ങി.
എട്ട് വയസ്സേ ഉണ്ടായിരുന്നുവെങ്കിലും 12 വയസ്സുള്ള ഒരു കുട്ടിയുടെ വളർച്ച ശ്രുതിമോൾക്കുണ്ടായിരുന്നു.
എട്ട് വയസ്സേ ഉണ്ടായിരുന്നുവെങ്കിലും 12 വയസ്സുള്ള ഒരു കുട്ടിയുടെ വളർച്ച ശ്രുതിമോൾക്കുണ്ടായിരുന്നു.
അതേ സമയം, ചാറ്റൽ മഴയിൽ നനഞ്ഞൊട്ടിയ ശരീരവുമായി ഇടവഴിയിലൂടെ നടന്നു നീങ്ങിയ അവളുടെ ആ ശരീരം ഒരു കഴുകൻ കണ്ണുകൾ അവിചാരിതമായി കണ്ടത് അവളറിഞ്ഞില്ല.
ആ കണ്ണുകളിൽ അൽപ നേരത്തേക്കൊരു കാമ ഭാവം വിടർന്നുവോ?
അപ്പോഴേക്കും മഴ ആർത്തലച്ച് പെയ്യാൻ തുടങ്ങിയിരുന്നു.
അതൊന്നുമറിയാതെ ആർത്തലച്ച മഴയിൽ അല്പം വിരണ്ടു പോയ ശ്രുതി മോൾ വഗം നടക്കാൻ തുടങ്ങി.
ആ ഒരു നിമിഷ നേരത്തേക്ക് കാമത്താൽ അന്ധനായ അയ്യാൾ വേഗത്തിൽ അവൾക്കടുത്തേക്ക് നടന്നു നീങ്ങി.
ആ ഒരു നിമിഷ നേരത്തേക്ക് കാമത്താൽ അന്ധനായ അയ്യാൾ വേഗത്തിൽ അവൾക്കടുത്തേക്ക് നടന്നു നീങ്ങി.
അപ്പോഴേക്കും ഇടിയും മിന്നലും ശക്തമായി തുടങ്ങി. ആകെ വിരണ്ടു പോയ ശ്രുതിമോൾ കരയാൻ തുടങ്ങി
അമ്മേ ....അച്ഛാ ....അവൾ നിലവിളിച്ചു കൊണ്ട് വേഗം നടന്നു.
അമ്മേ ....അച്ഛാ ....അവൾ നിലവിളിച്ചു കൊണ്ട് വേഗം നടന്നു.
പെട്ടെന്ന് തന്റെ പുറകിൽ ആരോ വരുന്നതറിഞ്ഞ ശ്രുതിമോൾ തിരിഞ്ഞു നോക്കി. പരിചയമുള്ള മുഖം. ശ്രുതിമോളുടെ പേടി പകുതിയായി കുറഞ്ഞു. അവൾ അയ്യാളെ നോക്കി ഒന്ന് ചിരിച്ചു.
അയാളിൽ ചിരി വന്നില്ല. എങ്ങനെ വരും, പൊരിഞ്ഞ മഴയിലും അയ്യാളിലപ്പോൾ ആളി കത്തുന്നത് കാമത്തിന്റെ അഗ്‌നിയായിരുന്നു.
അവളെ പിടിച്ച് വലിച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോകാനായി കൈ നീട്ടിയതും,
ഇതൊന്നുമറിയാതെ അവൾ ഒന്നുടെ ആ മുഖത്തേക്ക് നോക്കി ചിരിച്ചു, എന്നിട്ട് ചാടിക്കേറി ആ കൈകളിൽ പിടിച്ചിട്ട് പറഞ്ഞു.
"അങ്കിളേ , എനിക്ക് പേടിയാവുന്നു, വാ പോകാം , എന്നെ വീട്ടിൽ കൊണ്ടാകുമോ"
ശ്രുതിമോൾ തന്റെ കൈകളിൽ പിടിച്ചത് കാമത്തിനല്ല സംരക്ഷണത്തിനാണെന്നു പെട്ടെന്ന് തന്നെ അയാൾക്ക് ഒരു ബോധോദയമുണ്ടായി.
പെട്ടെന്ന് അയ്യാളുടെ സുബോധം നേരെ വീണു. ആ ഭയാനകമായ ഇടിയും മിന്നലുമുള്ള മഴയിൽ , പേടിച്ചരണ്ട ശ്രുതിമോൾ തന്നെ കണ്ടപ്പോൾആശ്വാസം കൊണ്ട് കരച്ചിൽ നിർത്തിയത്,
തന്റെ അച്ഛനെ പോലൊരാൾ സംരക്ഷിക്കുമെന്നുള്ള ചിന്ത കൊണ്ടല്ലേ?
തന്റെ അച്ഛനെ പോലൊരാൾ സംരക്ഷിക്കുമെന്നുള്ള ചിന്ത കൊണ്ടല്ലേ?
ഈ ഒരവസ്ഥയിൽ സംരക്ഷകനാകേണ്ട താൻ .. ആ പിഞ്ചു മേനിയിലും കാമം കണ്ടിരിക്കുന്നു. ഈശ്വരാ ഞാനത് ചെയ്തിരുന്നെങ്കിൽ.
ചിരിച്ചു നിൽക്കുന്ന ശ്രുതിമോളെ കണ്ടു അയ്യാൾ ചിരിക്കാൻ ശ്രമിച്ചു ...
മോളെ ...വാ അങ്കിൾ കൂടെ വരാം ... തന്റെ കൈകളിൽ മുറുകെ പിടിച്ച് മഴയത്ത് നടക്കുന്ന ആ ശ്രുതിമോൾ തന്റെ അച്ഛനെ അയാളിൽ കാണുകയായിരുന്നു.
ഇനിയൊന്നും പേടിക്കാനില്ല എന്ന സുരക്ഷിതത്വ ബോധത്തോടെ.
അപ്പോഴേക്കും തന്റെ മകളെ അയ്യാൾ അവളിൽ കണ്ടിരുന്നു.
കുറച്ച് ദൂരം കഴിഞ്ഞപ്പോഴേക്കും ശ്രുതിമോളുടെ അമ്മയതാ ഓടിവരുന്നു. ശ്രുതിമോൾ അടുത്ത വീട്ടിലെ ആൾക്കൊപ്പം കൈ പിടിച്ച് വരുന്നത് കണ്ട അമ്മയുടെ ശ്വാസം നേരെ വീണു.
"ശ്രുതിമോൾ ഒത്തിരി പേടിച്ചിരുന്നു. ഞാൻ കടയിൽ പോയി വരുന്ന വഴിക്കു കണ്ടു കൂടെ കൂട്ടി"
അയ്യാൾ പറഞ്ഞൊപ്പിച്ചു ..അത് പറയുമ്പോൾ അയ്യാളുടെ ശബ്ദം ഇടറിയിരുന്നോ?
ശ്രുതിമോൾ സന്തോഷത്തോടെ അമ്മക്കൊപ്പം വീട്ടിലേക്കു തിരിച്ചു.
വീട്ടിൽ വന്ന അയ്യാൾ മുറിയിൽ പോയി ഒത്തിരി കരഞ്ഞു .. ചിന്തയിലെങ്കിലും വലിയൊരപരാതം ചെയ്ത താൻ തന്റെ മക്കളുടെ അച്ഛൻ എന്ന സ്ഥാനത്തിനും യോഗ്യതയില്ല.
കരഞ്ഞു പശ്ചാത്താപ വിവശനായ അയ്യാൾ ഉറങ്ങുകയായിരുന്ന സ്വന്തം മക്കളുടെ കാലു പിടിച്ച് മാപ്പു പറഞ്ഞു. നെറ്റിയിൽ ചുംബിച്ചു.
അതെ അയ്യാൾ മാറി. ആ മാറ്റം വികല ചിന്തയുള്ള എല്ലാവരിലും ഉണ്ടാവട്ടെ.
സംരക്ഷകനാകേണ്ടടത്ത് സംരക്ഷിക്കുക, അതാണ് മനുഷ്യത്വം , അതാണ് സ്നേഹം.
പുരുഷനാവുക, നന്മയുള്ളവനാവുക.
പിന്നീടുള്ള ദിവസങ്ങളിൽ ശ്രുതിമോൾക്ക് അമ്മ ബലാത്സംഗം എന്താനെന്നും, ലൈംഗീക ചൂഷണം എങ്ങനെ തടയാമെന്നും അവൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുത്തു.
പിന്നീടുള്ള ദിവസങ്ങളിൽ ശ്രുതിമോൾക്ക് അമ്മ ബലാത്സംഗം എന്താനെന്നും, ലൈംഗീക ചൂഷണം എങ്ങനെ തടയാമെന്നും അവൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുത്തു.
എന്ത് സംഭവിച്ചാലും വീട്ടിൽ വന്നു പറയണമെന്നും. ഒന്നും മറച്ച് വെയ്ക്കരുതെന്നും അവൾക്കുപദേശിച്ചു കൊടുത്തു
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക