
കുറച്ച് മാസങ്ങൾക്ക് മുൻപ് എഴുതിയ ഒരു ചെറിയ കഥ ഇവിടെ പോസ്റ്റ് ചെയ്യുന്നു. വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ---
ഒരു ഡയാലിസിസ് ടെക്നീഷ്യനായ ഞാൻ കണ്ട രോഗികളുടെ വെള്ളത്തോടുള്ള ആഗ്രഹവും ചില ആനുകാലിക സംഭവങ്ങളും
ഒരു ഡയാലിസിസ് ടെക്നീഷ്യനായ ഞാൻ കണ്ട രോഗികളുടെ വെള്ളത്തോടുള്ള ആഗ്രഹവും ചില ആനുകാലിക സംഭവങ്ങളും
വെള്ളം
അയാൾ പത്രത്തിന്റെ താളുകൾ ദിവസവും ആവേശത്തോടെ നോക്കുമായിരുന്നു, വടംവലി എന്താണന്നറിയുവാൻ. ഒരറ്റത്ത് ഒരു സ്ത്രീ മറുവശത്ത് ഒരു പുരുഷൻ. നടുക്ക് തലയുയർത്തി മുല്ലപെരിയാർ ,ഒരു നാടിനെ മുഴുവൻ ഇല്ലാതാക്കുവാൻ കഴിയുന്ന വെള്ളവുമായി .
ആ വാർത്ത വായിച്ചു കഴിഞ്ഞപ്പോൾ അയാൾക്ക് നല്ല ദാഹം തോന്നി. എന്തായാലും ഒരു ഗ്ലാസ് വെള്ളം കുടിക്കുക തന്നെ .അയാൾ തെല്ലൊരു ഭയത്തോടെ ഒരു ഗ്ലാസ് വെള്ളം ചുണ്ടോടടുപ്പിച്ചു. അപ്പോഴേക്കും ഭാര്യ ആ ആഗ്രഹത്തിന് മങ്ങലേൽപിച്ചു." ഏട്ടന് വെള്ളം കുടിക്കാൻ പാടില്ല എന്നറിയില്ലേ? രാവിലെ ചായ കുടിച്ചതാണ്, അതു മതി." അവൾ അയാളിൽ നിന്ന് ഗ്ലാസ് പിടിച്ചു വാങ്ങി അകത്തേക്ക് നടന്നകന്നു.
വാർത്തകൾ പിന്നെയും മാറി മാറി വന്നു.ചെന്നൈ നഗരം മുഴുവൻ വെള്ളത്തിൽ മുങ്ങിയതും, മഹാരാഷ്ട്ര മുഴുവനും ഒരിറ്റുവെള്ളത്തിനായി കൊതിച്ചതും, പരവൂർ വെടികെട്ടപകടവുമൊക്കെ അയാളുടെ ദിനങ്ങളെ അമ്പരപ്പിച്ചു.
ഇതിലെ ഇരകൾക്കൊക്കെ അവസാന നിമിഷത്തിൽ ആഗ്രഹം ഒന്നായിരിക്കണം, എന്നെപ്പോലെ, " കുടിക്കാനൊരല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ " - അയാൾ മനസിലോർത്തു.
ഇതിലെ ഇരകൾക്കൊക്കെ അവസാന നിമിഷത്തിൽ ആഗ്രഹം ഒന്നായിരിക്കണം, എന്നെപ്പോലെ, " കുടിക്കാനൊരല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ " - അയാൾ മനസിലോർത്തു.
ഒരു പുസ്തക പുഴുവായ അയാൾക്ക് ആട് ജീവിതത്തിലെ നായകനെ ഓർമ്മ വന്നു. മാസങ്ങളോളം കുടിക്കാൻ ഒരു തുള്ളി വെള്ളമില്ലാതെ കഴിയേണ്ടിവന്ന അവസ്ഥ.
കൺമുന്നിൽ വെള്ളം ഉണ്ടായിരുന്നിട്ടും ഒന്നാസ്വദിച്ചു കുടിക്കാൻ കഴിയാതെ ഇനിയുള്ള ജീവിതം.
കൺമുന്നിൽ വെള്ളം ഉണ്ടായിരുന്നിട്ടും ഒന്നാസ്വദിച്ചു കുടിക്കാൻ കഴിയാതെ ഇനിയുള്ള ജീവിതം.
മറ്റുള്ളവർ എത്ര മാത്രം വെള്ളമാണ് അന്നനാളം എന്ന കുഴലിലൂടെ ആമാശയം എന്ന തടാകത്തിലേക്ക് ഒഴുക്കുന്നത് ! "ഒരിക്കലെങ്കിലും കുറച്ച് വെള്ളമെടുത്ത് ആസ്വദിച്ചു കുടിക്കണം, മതിയാകുവോളം, മരിച്ചാലും സാരമില്ല" അയാളുടെ ചിന്തകളെ ഭംഗിച്ചുകൊണ്ട് ഭാര്യയുടെ ശബ്ദം " ഏട്ടാ, വേഗം റെഡിയാക് .ഡയാലിസിസിന് പോകാൻ നേരമായി". തന്റെആഗ്രഹങ്ങളെ മനസിലൊളിപ്പിച്ച് അയാൾ ഭാര്യയോടൊത്ത് ആശുപത്രിയിലേക്ക് .......
അപ്പോഴും കേരളത്തിന്റേയും തമിഴ്നാടിന്റേയും ആത്മാഭിമാനത്തിന് മുന്നിൽ മുല്ലപ്പെരിയാർ തലയുയർത്തി നിന്നു, നിറവെള്ളവുമായി
............... ബിന്നീദാസ് .എം എം
............... ബിന്നീദാസ് .എം എം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക