നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സംശയം

Image may contain: 1 person, smiling, selfie, closeup and outdoor
ഇന്നലെ മീങ്കാരി സരസ്സമ്മ കോളെജിനടുത്ത്‌ ഒരു പെണ്ണിനെയും കൊണ്ട്‌ ഷാജിയെട്ടൻ ബൈക്കിൽ കറങ്ങുന്നത്‌ കണ്ടെന്നു പറഞ്ഞിരുന്നു ഇന്നിത അയലത്തെ റോസാണു ഷാജിയെട്ടനെ ടൗണിൽ വെച്ച്‌ ഒരു സ്ത്രീയൊടൊത്ത്‌ റസ്റ്റോറന്റിൽ കണ്ട കാര്യം പറഞ്ഞത്‌..അത്‌ കേട്ടത്‌ മുതൽ എന്റെ രക്തം തിളച്ചു വന്നത മനസ്സിൽ നൂറായിരം സംശങ്ങളും ..
എന്തയാലും ഷാജിയെട്ടൻ എനോട്‌ ഇങ്ങനെ ചെയ്തല്ലൊ എതൊ ഒരു പെണ്ണിനെയും കൂട്ടി കറങ്ങാൻ പോയിരിക്കുന്നു ഇങ്ങ്‌ വരട്ടെ ഇന്നത്തോടെ തീരണം എല്ലാം...
മൂത്ത മോൾ സ്ക്കൂൾ വിട്ട്‌ വന്നു ഭക്ഷണം ഒരു മൂന്നു തവണ ചോദിച്ചു കാണും എന്റെ ചെവിക്കകത്തേക്ക്‌ ഒന്നും കയറുന്നില്ല ഞാൻ ദേഷ്യം കൊണ്ട്‌ മുഖം.. ചുവപ്പിച്ച്‌ പറഞ്ഞു അവിടെങ്ങാനും ഉണ്ടാകും വേണെ എടുത്ത്‌ കഴിച്ചൊ..
അമ്മക്കിത്‌ എന്ത്‌ പറ്റി നല്ല ചൂടിലാണല്ലൊ..കാര്യം പറ..
ഒന്നുമില്ല നിന്റച്ഛൻ ഇങ്ങൊട്ട്‌ വരട്ടെ എന്നിട്ട്‌ പറയാം...
അച്ഛ്ൻ വന്നിട്ട്‌ എന്താ അമ്മേ..
മിണ്ടാതിരുന്നു കഴിച്ചൊ എനിക്ക്‌ ഭ്രാന്ത്‌ പിടിച്ചിരിക്കുന്ന സമയമാണു...
ഞാൻ ഉമ്മറത്ത്‌ നിന്ന് അങ്ങൊട്ടും ഇങ്ങൊട്ടും ഉലാത്തി വരുന്ന സമയമായിട്ടും ഷാജിയെട്ടനെ കാണുന്നില്ലല്ലോ..
അവളെ കൂടെ പോയൊ ദൈവമേ എനിക്ക്‌ നെഞ്ചിടിപ്പ്‌ കൂടി മനസ്സ്‌ വെറാരൊ നിയന്ത്രിക്കുന്നണ്ടായിരുന്നു പ്രതീക്ഷ നൽകുന്ന ഒരു ചിന്തയും മനസ്സിലേക്ക്‌ വരുന്നില്ല .....
മോളെ നീ ബാഗെടുക്ക്‌ നമ്മുക്ക്‌ വീട്ടിലേക്ക്‌ പോകാം ഞാൻ എന്റെ അച്ഛനെ വിളിക്കട്ടെ..
അച്ഛാ എന്റെ ജീവിതം പോയി ഷാജിയെട്ടൻ ഏതൊ ഒരു പെണ്ണിനെയും കൂട്ടി കറങ്ങുന്ന ഇത്‌ വരെ ഇവിടെ എത്തിയിട്ടില്ല...ഞാനിപ്പോൾ ചാവും..
മോളെ നീ ഒന്ന് അടങ്ങ്‌ ഞാനിതാ എത്തി നമ്മുക്ക്‌ നേരിട്ട്‌ സംസാരിക്ക...
നിമിഷങ്ങൾക്കുള്ളിൽ അച്ഛനും ചേട്ടനും സുഹൃത്തുക്കളുമടക്കം വീട്ടിലെത്തിയിരുന്നു ..
കാര്യങ്ങൾ ഞാൻ അവരൊട്‌ വിശദീകരിച്ചു പറഞ്ഞു ചേട്ടൻ അലറി വിളിച്ച്‌ പുറത്തേക്ക്‌ പോകാനൊരുങ്ങി എന്റെ പെങ്ങളെ ചതിച്ചിട്ട്‌ അവൻ സുഖമായി ജീവിക്കുന്നത്‌ എനിക്കൊന്ന് കാണണം..
അച്ഛൻ അവരെയൊക്കെ തടഞ്ഞു നിർത്തി നോക്കാം കുറച്ചു കൂടെ കാത്തിരിക്കാം..
ദെ അമ്മേ അച്ഛൻ വരുന്നു
എല്ലാരും ഒരുമിച്ച്‌ പൂമുഖത്തേക്ക്‌ നീങ്ങി
അച്ഛാ നോക്ക്‌ ഒറ്റക്കല്ല അവളും കൂടെയുണ്ട്‌ ദൂരം കുറഞ്ഞ്‌ വരുന്നുണ്ട്‌
ഷാജിയെട്ടൻ എന്തിനുള്ള പുറപാടാണു അവളെ ഇവിടെ കയറ്റി താമസിപ്പിക്കുമോ ഒരു യുദ്ധം നടക്കുന്നുണ്ടായിരുന്നു മനസ്സിൽ ....
വണ്ടി നിർത്തി അവളിറങ്ങിയതു ഞാൻ നെഞ്ചത്തടിച്ച്‌ കരയാൻ തുടങ്ങിയിരുന്നു ഏടീ ഒരുംബട്ടവളെ നിനക്ക്‌ എന്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളൊ വശീകരിക്കാൻ ...എന്റെ കണ്ണു രോക്ഷത്താൽ ചുവന്ന് തുടിച്ചിരുന്നു .
എടീ നീ എന്തൊക്കയ വിളിച്ചു പറയുന്നത്‌..
നിങ്ങൾ ഒന്നും പറയണ്ട എനിക്കെല്ലാം മനസ്സിലായി
എന്ത്‌ തേങ്ങയാടി നിനക്ക്‌ മനസ്സിലായത്‌..
അച്ഛൻ വട്ടം ചാടി ചോദിച്ചു എതാ മോനെ ഈ കൊച്ച്‌ ....
അത്‌ എന്റെ ഒരു സുഹൃത്തിന്റെ പെങ്ങളാണു അവൻ നാട്ടില.. ഇവിടുത്തെ കോളെജിൽ പുതുതായി സീറ്റ്‌ കിട്ടിയത. നല്ല മിടുക്കിയ നന്നായിട്ട്‌ പഠിക്കും..
ചെറുപ്പം മുതൽ കാണുന്ന കുട്ടിയല്ലെ കൈവിടൻ തോന്നിയില്ല ഇന്നലെ മുതലുള്ള അലച്ചിലാണു ഹോസ്റ്റലിൽ റൂം കിട്ടാൻ രണ്ട്‌ ദിവസമെടുക്കും ഒറ്റക്ക്‌ ഒരു പെൺക്കുട്ടിക്ക്‌ ആരും മുറി കൊടുക്കില്ല ...
ശ്യാമേ നിനക്ക്‌ ബുദ്ധിമുട്ടില്ലെങ്കിൽ നമ്മുക്ക്‌ രണ്ട്‌ ദിവസം ഇവിടെ നിർത്താം..
അതിനെന്താ ഷാജിയെട്ടാ എനിക്ക്‌ സന്തോഷമേയുള്ളു..ചമ്മലു മറക്കാൻ ഞാൻ ശരിക്കും പാടു പെട്ടു...
അച്ഛനും അമ്മയും ചേട്ടനും ഇതും പറഞ്ഞ്‌ എന്നെ എന്നും കളിയാക്കും..
ഒരു നിമിഷത്തേക്കാണെങ്കിലും ഷാജിയെട്ടനെ സംശയിച്ചു പോയല്ലൊ...
"അൻസാർ പെരിങ്ങത്തൂർ"

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot