Slider

മഴക്കാടുകൾ (കവിത)

0
Image may contain: 1 person, standing and outdoor

ഇന്നും അശാന്തിതൻ തീരമണയും മർത്യനുമൃതമായ ചിന്തയും സ്വാർത്ഥമാം ഏകപക്ഷക്കറ പുരണ്ട ദുരാഗ്രഹങ്ങളും
അമ്മയെ പോലും തെരുവിലെറിഞ്ഞിട്ടു-
-പോയവർ വീണ്ടും പുലന്പുന്നു. 
എൻ ജന്മം സമൃദ്ധിതൻ വിളനില-
-മായിടുമെന്നും.
പ്രകൃതിയെ പോലും മഴുവെച്ച നിന്നുടെ വിറപൂണ്ട വിരലുകൾ ഛേദ്യാമായാൽ ജീർണ്ണതയേറ്റു വാങ്ങും മണ്ണിൽ കുരുത്ത പുഴുക്കൾപോലും അറയ്കും അവയെ ഭുജിക്കാൻ.....
നീചമാം നിന്നുടെ ചെയ്തികൾതൻ
രൂക്ഷമാം അരാജകത്വത്തിൻ ദ്വേഷം ഏറ്റുവാങ്ങും ഭാവിതൻ മക്കൾ
ക്രോധ രോക്ഷം പൂണ്ടവർ അലറിയടുക്കും
എനിയ്കു തണലേകാൻ പ്രകൃതിയവൾ ഭാവനയിൽ മെനഞ്ഞയെൻ -വൃക്ഷക്കുടകളെവിടെ
വറുതി അപഹരിച്ചൊരെൻ ഘണ് ഡ -നാളങ്ങൾക്കു ദാഹമകറ്റാൻ നീർച്ചോലയും
കാർമേഘമത്രയും ഏറ്റുവാങ്ങി മഴയായ് പെയ്തൊഴിയ്കുന്ന എൻ മലനിരകളും ഇന്നെ-
-വിടെ.
അന്നു നീയറിയും പുഴുക്കൾപോലും നിന്നിൽ അലിയാൻ. അറയ്കും
വെറും പാഴ് ജന്മമാം നീയെന്ന്
പ്രകൃതിയാം അമ്മയ്കു സംരക്ഷണമാകേണ്ടവൻ
അവൾ തൻ മൃത്യുവിനു കാരണ ഭൂതനും
(പ്രകൃതിയെ സംരക്ഷിക്കുക മരം ഒരു വരമെന്ന് വിളിച്ചു പറയുക. നിർഭാഗ്യവശാൽ ഒരു മരം നശിക്കുന്നതു കണ്ടാൽ പകരം പത്തു മരങ്ങൾ നടുക. നാളെ സ്നേഹിക്കുന്ന ഇന്നിന്റെ മക്കൾ ഓർമയിൽ സൂക്ഷിക്കുക ഈ ആപ്തവാക്യം............. ).
Wri....aneesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo