
ആ വേഴാമ്പലിന്റെ യാത്രയ്ക്ക് അന്ന് എന്നെത്തതിലും സന്തോഷമായിരുന്നു..
കാരണം
കൂട്ടിൽ നിന്നും തന്റെ ഇണയും കണ്മണിയും പുറത്തേക്ക് വരേണ്ടത് ഇന്നാണ്.. ഞാൻ അവിടെ എത്തിയാലെ ആ കൂടു പൊട്ടിക്കാൻ അവൾക്കാകു....തന്റെ വരവും കാത്തു അവൾ പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടാവും..
കാരണം
കൂട്ടിൽ നിന്നും തന്റെ ഇണയും കണ്മണിയും പുറത്തേക്ക് വരേണ്ടത് ഇന്നാണ്.. ഞാൻ അവിടെ എത്തിയാലെ ആ കൂടു പൊട്ടിക്കാൻ അവൾക്കാകു....തന്റെ വരവും കാത്തു അവൾ പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടാവും..
അടയിരിക്കാൻ തുടങ്ങിയപ്പോൾ കൂടു അടച്ചതല്ലേ...പിന്നെ ഭക്ഷണം കൂട്ടിൽ ഉള്ള ദ്വാരത്തിലൂടെ കൊക്കിൽ വെച്ച് കൊടുക്കും.. അഞ്ചു മാസക്കാലത്തോളം.. ഒരു അമ്മക്ക് മാത്രം നൽകുവാൻ കഴിയുന്ന സ്നേഹം അത് അവൾ തന്റെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകാനായി സ്വയം ക്ഷീണിതയായിട്ടുണ്ടാകും..
പാവം...ആ ഇരുട്ടിൽ ഇളം പൈതലിനെ ചിറകിലൊതുക്കി...ഓർക്കുമ്പോൾ പിടപ്പേറുന്നു ഉള്ളിൽ..
ചിറകുകൾ ആഞ്ഞു വീശി കൂടു ലക്ഷ്യമാക്കി പറന്നു നീങ്ങി... എത്രയും പെട്ടെന്ന് കൂടണയണം..
പെട്ടെന്നായിരുന്നു ആ വേഴാമ്പലിന്റെ ചിറകുരുമ്മി ഒരു അമ്പു കടന്നു പോയത്, പിന്നാലെ വെടി ശബ്ദവും..വേട്ടക്കാരുടെ വരവെന്നു മനസിലായതും ചിലച്ചു കൊണ്ട് അത് വേഗം പറക്കാൻ തുടങ്ങി..
എങ്ങനെയെങ്കിലും കൂടെത്തണം.. ആ കൂടു ഒന്ന് പൊട്ടിച്ചു കൊടുക്കണം..ഇല്ലെങ്കിൽ തന്റെ ഇണയും കുഞ്ഞും എന്നെന്നേക്കുമായി അതിൽ വിശന്നു വലഞ്ഞു മരിക്കും... പാടില്ല..
ചിറകുകൾ വല്ലാതെ തളരുന്നു...തന്നെ വേട്ടയാടാൻ വന്നവർ നാലുപാടും വെടി വെക്കുകയാണ്, കിട്ടുന്ന മൃഗങ്ങൾ ഒക്കെ പോരട്ടെ എന്ന അത്യാഗ്രഹം.. മനുഷ്യന്റെ ദുരാഗ്രഹങ്ങളിൽ പെട്ട് ഞങ്ങൾ അവസാനിക്കുകയാണോ.. അവൻ ചിന്തിച്ചു.
ഇനി തന്റെ കൂടിലേക്ക് കുറച്ചു ദൂരം മാത്രം.
അവന്റെ മുഖത്ത് സന്തോഷം വിരിഞ്ഞു.. പക്ഷേ ആ സന്തോഷത്തിന് അൽപ്പായുസ് ആയിരുന്നു.കൂടിന്റെ അടുത്തെതാറായപ്പോഴേക്കും ചിറകിൽ അമ്പേറ്റിരുന്നു...
ഇനി തന്റെ കൂടിലേക്ക് കുറച്ചു ദൂരം മാത്രം.
അവന്റെ മുഖത്ത് സന്തോഷം വിരിഞ്ഞു.. പക്ഷേ ആ സന്തോഷത്തിന് അൽപ്പായുസ് ആയിരുന്നു.കൂടിന്റെ അടുത്തെതാറായപ്പോഴേക്കും ചിറകിൽ അമ്പേറ്റിരുന്നു...
പക്ഷേ താഴേക്ക് വീഴും മുമ്പേ ഒരു ചില്ലയിൽ അവന്റെ ശരീരം തടഞ്ഞു നിന്നു. ജീവൻ പോവും മുമ്പേ കൂടിനടുത്തേക്ക് എത്തണം
മുറിവേറ്റ ചിറകുമായി മരകൊമ്പിലേക്ക് പതിയെ ചാടി നീങ്ങി..പതിയെ കുറച്ചു പറന്നും ഒരു വിധം കൂടിനടുത്തെത്തി..
കൊക്ക് കൊണ്ട് ആഞ്ഞു കൊത്തി കൂടിന്റെ മുഖം തുറന്നു കൊടുത്തു. ഒരു മാത്ര നേരം പൊന്നുമക്കളുടെ മുഖം ഒന്ന് കണ്ടു....അപ്പോഴേക്കും അടുത്തൊരമ്പ് ചിറകടർത്തി താഴേക്ക് പോയി...
കൂട്ടിൽ നിന്നും പുറത്തേക്ക് വന്നവൾ കണ്ടത് ചുണ്ടിൽ ഭക്ഷണവുമായി ചോരയൊഴുക്കി ചിറകടർന്നു ആ വന്മരത്തിൽ നിന്നും താഴേക്ക് വീഴുന്ന പ്രിയ്യ ഇണക്കിളിയെയായിരുന്നു... ഇനി ഒരു ഇണയും തുണയും ഈ ജന്മത്തിൽ തനിക്ക് ഉണ്ടാകില്ല എന്ന സത്യം അവൾ ഞെട്ടലോടെ ഓർത്തു..
അമ്പേറ്റു പിടഞ്ഞു വീഴുമ്പോഴും ആ കണ്ണിൽ ഒരു നൂറു ചോദ്യങ്ങൾ ബാക്കിയുള്ളത് പോലെ.. മനുഷ്യ ഞാൻ നിന്നോട് എന്ത് തെറ്റു ചെയ്തു. അവന്റെ കണ്ണുകൾ നോക്കിയത് മനുഷ്യരുടെ നേരെ ആയിരുന്നു...
മാനിഷാദാ.....
by: SiniSreejith
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക