
നട്ടുച്ച വെയിലിന്റെ കാഠിന്യം എനിക്ക് ഒട്ടും തളർച്ചയുണ്ടാക്കിയില്ല റൊഡിലൂടെ വേഗത്തിൽ നടന്നു നീങ്ങി ഇന്നാണു മകളുടെ ഡിസ്ച്ചാർജ്ജ് ഡോക്റ്റർ അവസാന സന്ദർശനവും കഴിഞ്ഞു പേപ്പേർസ്സൊക്കെ റെഡിയാക്കി ഇനി കാശ് കൊടുത്താൽ വീട്ടിലേക്ക് പോകാം...
നാട്ടിലെ ഒരു സനദ്ധ സംഘടനയുടെ അകമഴിഞ്ഞ സഹായം കൊണ്ട് മാത്രമാണു മോളുടെ ചികിത്സ നടന്നു പോകുന്നത് ഇന്നത്തെ ബില്ല് ഇത്തിരി വലുതാണു ഒന്നേക്കാൽ ലക്ഷത്തോളം വരും ഒരു ഇഞ്ചക്ഷൻ തന്നെ പതിനായിരത്തിനു മുകളിലാണു ചിലവ്...അത്ഭുതപ്പെടണ്ട മോൾ വേദന കൊണ്ട് തല ചുവരിലിടിക്കുമ്പോൾ നെഞ്ചിനുള്ളിലൊരു തീയാണു എത്ര കാശ് കൊടുത്താലും വേദനയൊന്ന് കുറഞ്ഞാൽ അത് തന്നെ ആശ്വാസം..
എന്റെ കണ്ണുകളിലേക്ക് ഇരുട്ട് കേറിയിരുന്നു എന്റെ കാലുകൾക്ക് തളർച്ചയുണ്ടായിരുന്നു എനിക്ക് ഇത്രയും രൂപ്പ എവിടുന്ന് കിട്ടാൻ എല്ലാം വിറ്റില്ലെ മോൾക്ക് വേണ്ടി കൈനീട്ടാൻ ആരുമില്ല സംഘടനയുടെ സെക്രട്ടറി ഹരിയേട്ടനെ കാണാൻ വേണ്ടിയ ഈ അവസാനയൊട്ടം ...
എന്റെ കണ്ടമിടറുന്നുണ്ട് വാക്കുകൾ വെക്തമല്ല ...
ഹരിയെട്ട എന്റെ കുട്ടിയെ ഇന്ന് ഡിസ്ച്ചാർജ്ജ് ചെയ്യണം എന്തു ചെയ്യനാണു ഞാൻ എനിക്ക് ആരുമില്ല ചോദിക്കാൻ ..
നീ കരയാതെ ഞാൻ പലരുമായും ബന്ധപ്പെട്ടിട്ടുണ്ട് എന്തെങ്കിലും ചെയ്യാം നീ ഹോസ്പിറ്റലിലേക്ക് നടക്ക് ...
ഹരിയെട്ട എന്റെ കുട്ടിയെ ഇന്ന് ഡിസ്ച്ചാർജ്ജ് ചെയ്യണം എന്തു ചെയ്യനാണു ഞാൻ എനിക്ക് ആരുമില്ല ചോദിക്കാൻ ..
നീ കരയാതെ ഞാൻ പലരുമായും ബന്ധപ്പെട്ടിട്ടുണ്ട് എന്തെങ്കിലും ചെയ്യാം നീ ഹോസ്പിറ്റലിലേക്ക് നടക്ക് ...
അന്ന് എന്റെ പോക്കറ്റിലുള്ളത് ആയിരത്തി മൂന്നുറു രൂപ്പയാണു നിർവ്വികാരനായി ഞാൻ ഹോസ്പിറ്റലിലേക്ക് എന്നെയും പ്രതീക്ഷിച്ചൊരു കുടുംബമുണ്ട് മോളുടെ മുഖം എന്നിക്ക് കാണാനെ കഴിയില്ല അത്രക്ക് സങ്കടമാണു അതിന്റെ കാര്യമോർക്കുംബോൾ.. തലച്ചോറിൽ നീരുകെട്ടിയുണ്ടാകുന്ന ഒരു അസുഖം ലക്ഷത്തിൽ കുറച്ചു പേർക്ക് മാത്രം വരുന്നത് എന്റെ മോളയാകും ദൈവം തീരുമാനിച്ചത്...
ചലന ശേഷി പൂർണ്ണമായി ഇല്ലാതായി എല്ലുകൾ നുറുങ്ങുന്ന വേദനയാണു.. ആവുന്നത് പോലെ തലകൾ അവൾ നിലത്തിട്ട് വലിക്കും വേദനകൊണ്ട് ഒന്നുച്ചത്തിൽ കരയാൻ പോലും പാവത്തിനു കഴിയില്ല....
ഹോസ്പിറ്റലിനു പുറത്തു തന്നെ ഭാര്യ എന്നെയും കാത്ത് നിൽപ്പുണ്ട് ഇക്കാ റൂം ഒഴിഞ്ഞു കൊടുക്കാൻ പറയുന്നുണ്ട് സിസ്റ്റർ എന്താ ചെയ്യ വലതും റെഡിയായൊ..
ഞാൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി മുറിക്കകത്തേക്ക് നീങ്ങി മോളുടെ അരികത്ത് കുറച്ച് നേരം ഇരുന്നു....എല്ലാ ദുഖങ്ങളും കടിച്ചമർത്തി ഹരിയെട്ടൻ വിളിക്കുമെന്ന പ്രതീക്ഷയിൽ.
അൽപ്പനേരം കഴിഞ്ഞു സിസ്റ്റർ വന്ന് മുറി ഒഴിയാൻ പറഞ്ഞു..
ബില്ലിന്റെ കാര്യം ചോദിച്ചപ്പോൾ അത് ഒരാൾ അടച്ചെന്ന പറഞ്ഞത്...
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു ആരാണെന്ന് അറിയാൻ ഹരിയെട്ടനെ വിളിച്ചു ചോദിച്ചു...
"എനിക്കറിയില്ല ഈ കാര്യം പറഞ്ഞ് പലരെയും വിളിച്ചിരുന്നു ആരണെന്ന് അറിയില്ല "....
സിസ്റ്റർ ഒരു കുറിപ്പ് ഭാര്യയുടെ അടുത്ത് കൊടുത്തിരുന്നു...ബില്ലടച്ചയാൾ തന്നിട്ട് പോയതാണെന്നും പറഞ്ഞു..
ബില്ലിന്റെ കാര്യം ചോദിച്ചപ്പോൾ അത് ഒരാൾ അടച്ചെന്ന പറഞ്ഞത്...
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു ആരാണെന്ന് അറിയാൻ ഹരിയെട്ടനെ വിളിച്ചു ചോദിച്ചു...
"എനിക്കറിയില്ല ഈ കാര്യം പറഞ്ഞ് പലരെയും വിളിച്ചിരുന്നു ആരണെന്ന് അറിയില്ല "....
സിസ്റ്റർ ഒരു കുറിപ്പ് ഭാര്യയുടെ അടുത്ത് കൊടുത്തിരുന്നു...ബില്ലടച്ചയാൾ തന്നിട്ട് പോയതാണെന്നും പറഞ്ഞു..
എനിക്ക് നിങ്ങളെ അറിയില്ല നിങ്ങൾക്ക് എന്നെയും ഇത് ഞാൻ ചെയ്യുന്നത് എന്റെ മനസാക്ഷിക്കു വേണ്ടിയാണു നിങ്ങൾ ഒരു നല്ല പിതാവാണു സ്വന്തം മകളെ ജീവനെ പോലെ സ്നേഹിക്കുന്ന പിതാവ് എല്ലാം അന്വേഷിച്ച് അറിഞ്ഞു തന്നെയാണു സഹായിച്ചത് ഞാൻ ഇന്ന് നൽകിയ കാരുണ്യം നിങ്ങളും ആർക്കെങ്കിലും നൽകണം...
എനിക്കിന്നും ആ മനുഷ്യനെ കാണാൻ കഴിഞ്ഞിട്ടില്ല ഞാനിന്ന് ഒരു കനിവ് എന്ന ഒരു സoഘടന നടത്തുന്നുണ്ട്.. ഒരുപാട് പേരെ സഹായിക്കുന്നുണ്ട് എവിടെയും ഒറ്റ കാര്യം മാത്രമെ പറയാറുളു. നിങ്ങൾക്ക് ഇന്ന് ചെയ്ത കാരുണ്യം നാളെ നിങ്ങൾ മറ്റുള്ളവർക്കും നൽകുക പേരു വെളിപ്പെടുത്താതെ ...
അൻസാർ പെരിങ്ങത്തൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക