
രഘുവേട്ടാ, ഇറങ്ങായോ?"
ഞാനൊന്നും മിണ്ടിയില്ല. അല്ലെങ്കിലും അവൾക്കു അറിയില്ലേ ഞാൻ ഈ സമയത്തു ഇറങ്ങും എന്ന്.
"ദേ, ഇതും കൂടെ എടുക്കൂ"
"എന്താ ഇത്?" ഞാൻ ചോദിച്ചു.
"ഉച്ചക്ക് കഴിക്കാൻ ചോറും കറിയും ആണ്, കാലത്തേക്കുള്ള ഇഡലി വേറെ ആക്കിയിട്ടുണ്ട് ട്ടോ"
"ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഇങ്ങനെ എല്ലാം കൂടെ കെട്ടി പൊതിഞ്ഞു തരേണ്ട എന്ന്. ഞാൻ പുറത്തുന്നു എന്തേലും കഴിക്കാം."
"അത് വേണ്ട ഏട്ടാ, ആഴ്ചയിൽ നാലഞ്ചു ദിവസം പുറത്തെ ഭക്ഷണം അല്ലെ കഴിക്കണേ "
ഞാൻ പിന്നെ കൂടുതലൊന്നും പറഞ്ഞില്ല. അവൾ തന്ന പൊതിയും ബാഗിൽ വെച്ച്, ഉറങ്ങിക്കിടക്കുന്ന മോൾക്കു ഒരു ഉമ്മ കൊടുത്തു വീട്ടിൽ നിന്ന് ഇറങ്ങി.
ഞാനൊന്നും മിണ്ടിയില്ല. അല്ലെങ്കിലും അവൾക്കു അറിയില്ലേ ഞാൻ ഈ സമയത്തു ഇറങ്ങും എന്ന്.
"ദേ, ഇതും കൂടെ എടുക്കൂ"
"എന്താ ഇത്?" ഞാൻ ചോദിച്ചു.
"ഉച്ചക്ക് കഴിക്കാൻ ചോറും കറിയും ആണ്, കാലത്തേക്കുള്ള ഇഡലി വേറെ ആക്കിയിട്ടുണ്ട് ട്ടോ"
"ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഇങ്ങനെ എല്ലാം കൂടെ കെട്ടി പൊതിഞ്ഞു തരേണ്ട എന്ന്. ഞാൻ പുറത്തുന്നു എന്തേലും കഴിക്കാം."
"അത് വേണ്ട ഏട്ടാ, ആഴ്ചയിൽ നാലഞ്ചു ദിവസം പുറത്തെ ഭക്ഷണം അല്ലെ കഴിക്കണേ "
ഞാൻ പിന്നെ കൂടുതലൊന്നും പറഞ്ഞില്ല. അവൾ തന്ന പൊതിയും ബാഗിൽ വെച്ച്, ഉറങ്ങിക്കിടക്കുന്ന മോൾക്കു ഒരു ഉമ്മ കൊടുത്തു വീട്ടിൽ നിന്ന് ഇറങ്ങി.
വേഗം ഇറങ്ങിയില്ലെങ്കിൽ ട്രെയിൻ അതിന്റെ പാട്ടിനു പോകും. വീട്ടീന്ന് പത്തു മിനുട്ടെ ഉള്ളു റെയിൽവേ സ്റ്റേഷനിലേക്ക് . ഞാൻ പെട്ടന്ന് തന്നെ ബൈക്ക് പാർക്ക് ചെയ്തു പ്ലാറ്റുഫോമിലെത്തി. ട്രെയിൻ പോയിട്ടില്ല, സമയം 4.45 ആവാൻ രണ്ടു മിനിറ്റ് ഉണ്ട്. ഞാൻ ട്രെയിനിൽ ചാടിക്കേറി, എന്റെ സ്ഥിരം സ്ഥലത്തിരുന്നു. ട്രെയിൻ കൃത്യ സമയത്തു എടുത്തു. വര്ഷങ്ങളായി ഇതാണ് എന്റെ ഷെഡ്യൂൾ. തിങ്കളാഴ്ച് കാലത്തു 4.45 -നു ഇവിടെ എന്റെ നാട് കോഴിക്കോടിൽ നിന്ന് മംഗലാപുരത്തേക്ക്. അവിടെ IT കമ്പനിയിൽ ജോലി. 4 ദിവസം അവിടെ താമസം, വീണ്ടും വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അവിടന്ന് തിരിച്ചു നാട്ടിലേക്ക്. വീട്ടിൽ അച്ഛനും അമ്മയും ഭാര്യയും മൂന്നു വയസുള്ള ഒരു മോളും. ഭാര്യ ശ്രീരഞ്ജിനി അടുത്തുള്ള സ്കൂളിൽ അധ്യാപിക. അവളോട് ആ ജോലി രാജി വെച്ച്, ഇവിടെ മംഗലാപുരത്തു എന്റെ കൂടെ വന്നു താമസിക്കാൻ പറഞ്ഞതാണ്. പക്ഷെ അവൾക്കു ആ ജോലി കളയാൻ പറ്റില്ല എന്ന വാശി. പോരാത്തതിന് അവൾ ഇപ്പോൾ പ്രൈവറ്റ് ആയി PG ചെയ്യുന്നുമുണ്ട്. അതും പോരാഞ്ഞ്, അച്ഛനും അമ്മയും തനിച്ചാവില്ലേ എന്നാണു അവളുടെ ചോദ്യം. എന്റെ അച്ഛനേം അമ്മയേം കുറിച്ച് എനിക്കില്ലാത്ത വേവലാതി ആണ് അവൾക്കു.
ഈ കാര്യത്തിൽ ഒക്കെ എതിർപ്പുള്ളതുകൊണ്ടു ഞാനും അവളും ഇപ്പോൾ അത്ര രസത്തിലല്ല, അവളോട് മിണ്ടുന്നതേ വിരളമാണ്. എനിക്കും ഉണ്ട് കുറച്ചു വാശി എന്ന് അവളെ അറിയിക്കാൻ ഉള്ള ഒരു ശ്രമം. പക്ഷെ അവൾ അതൊന്നും കാര്യമാക്കുന്ന ലക്ഷണം ഇല്ല. വേറെ എന്തെങ്കിലും വഴി കണ്ടു പിടിക്കണം എന്നാലോചിച്ചു ഞാൻ ലാപ്ടോപ്പ് തുറന്നു. ഇന്ന് തൊട്ടു തുടങ്ങുന്ന പുതിയ പ്രോജക്ടിന്റെ ഡീറ്റെയിൽസ് എടുത്തു വായിക്കാൻ തുടങ്ങി . ട്രെയിൻ അപ്പോഴേക്കും അടുത്ത സ്റ്റേഷൻ എത്തിയിരുന്നു. പതിവ് പോലെ എന്റെ ട്രെയിൻ ഫ്രണ്ട് കേറി. കുറച്ചു നാളുകളായി അവളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. മിക്കവാറും എന്നെ പോലെ തന്നെ തിങ്കളാഴ്ച പുലർച്ചെ ഈ ട്രെയിനിൽ മംഗാലാപുരത്തേക്കും, വെള്ളിയാഴ്ച ഉച്ചക്ക് ശേഷം തിരിച്ചും കാണാറുണ്ട്. ഇത് വരെ പരിചയപ്പെട്ടിട്ടില്ല. പഠിക്കുന്ന കുട്ടി ആയിരിക്കും. മിക്കവാറും കയ്യിൽ ഏതെങ്കിലും ഒരു പുസ്തകം ഉണ്ടാവും. തമ്മിൽ കാണുമ്പോൾ ഒരു ചിരി. ആ ഒരു പരിചയം മാത്രം.
അവൾ പതിവ് പോലെ എനിക്ക് എതിർവശത്തായി ഇരുന്നു , എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, ഒരു പുസ്തകം എടുത്തു വായിക്കാൻ തുടങ്ങി. ഞാൻ പുസ്തകത്തിന്റെ പേര് നോക്കി - എന്റെ സത്യാനേഷ്ണ പരീക്ഷണങ്ങൾ ആണ്. ഇത്തവണ എന്തായാലും അവളോട് സംസാരിക്കാൻ തീരുമാനിച്ചു.
ഈ കാര്യത്തിൽ ഒക്കെ എതിർപ്പുള്ളതുകൊണ്ടു ഞാനും അവളും ഇപ്പോൾ അത്ര രസത്തിലല്ല, അവളോട് മിണ്ടുന്നതേ വിരളമാണ്. എനിക്കും ഉണ്ട് കുറച്ചു വാശി എന്ന് അവളെ അറിയിക്കാൻ ഉള്ള ഒരു ശ്രമം. പക്ഷെ അവൾ അതൊന്നും കാര്യമാക്കുന്ന ലക്ഷണം ഇല്ല. വേറെ എന്തെങ്കിലും വഴി കണ്ടു പിടിക്കണം എന്നാലോചിച്ചു ഞാൻ ലാപ്ടോപ്പ് തുറന്നു. ഇന്ന് തൊട്ടു തുടങ്ങുന്ന പുതിയ പ്രോജക്ടിന്റെ ഡീറ്റെയിൽസ് എടുത്തു വായിക്കാൻ തുടങ്ങി . ട്രെയിൻ അപ്പോഴേക്കും അടുത്ത സ്റ്റേഷൻ എത്തിയിരുന്നു. പതിവ് പോലെ എന്റെ ട്രെയിൻ ഫ്രണ്ട് കേറി. കുറച്ചു നാളുകളായി അവളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. മിക്കവാറും എന്നെ പോലെ തന്നെ തിങ്കളാഴ്ച പുലർച്ചെ ഈ ട്രെയിനിൽ മംഗാലാപുരത്തേക്കും, വെള്ളിയാഴ്ച ഉച്ചക്ക് ശേഷം തിരിച്ചും കാണാറുണ്ട്. ഇത് വരെ പരിചയപ്പെട്ടിട്ടില്ല. പഠിക്കുന്ന കുട്ടി ആയിരിക്കും. മിക്കവാറും കയ്യിൽ ഏതെങ്കിലും ഒരു പുസ്തകം ഉണ്ടാവും. തമ്മിൽ കാണുമ്പോൾ ഒരു ചിരി. ആ ഒരു പരിചയം മാത്രം.
അവൾ പതിവ് പോലെ എനിക്ക് എതിർവശത്തായി ഇരുന്നു , എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, ഒരു പുസ്തകം എടുത്തു വായിക്കാൻ തുടങ്ങി. ഞാൻ പുസ്തകത്തിന്റെ പേര് നോക്കി - എന്റെ സത്യാനേഷ്ണ പരീക്ഷണങ്ങൾ ആണ്. ഇത്തവണ എന്തായാലും അവളോട് സംസാരിക്കാൻ തീരുമാനിച്ചു.
"കുട്ടി മംഗലാപുരത്തു പഠിക്കുകയാണോ?" ഞാൻ ചോദിച്ചു.
അവൾ മുഖമുയർത്തി പറഞ്ഞു. "അല്ല ജോലി ചെയ്യുന്നു, സർ ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെയാണ്, വേറെ ഓഫീസിൽ ആണെന്ന് മാത്രം."
എനിക്ക് ആശ്ചര്യം തോന്നി കൂടെ ഒരു ചമ്മലും. എന്നെ അറിയുന്ന ഈ കുട്ടിയെ എനിക്ക് അറിയില്ലാലോ , ഛെ ...
"പക്ഷെ എന്നെ പറ്റി എങ്ങനെ അറിയാം?"
"സർ, ഞങ്ങളുടെ ഓഫീസിൽ വന്നിരുന്നില്ലേ കഴിഞ്ഞ ആഴ്ച്ച ഒരു പ്രെസെന്റഷന്, അന്നാണ് മനസ്സിലായത് സാറിനെ പറ്റി. സാറിന്റെ പേര് രഘു എന്നല്ലേ ? " അവൾ പറഞ്ഞു നിർത്തി.
"അതെ, രഘുരാമൻ. എന്താ പേര്?" ഞാൻ ചോദിച്ചു
"ആര്യ നന്ദൻ"
അങ്ങനെ ഞങ്ങൾ പരിചയപെട്ടു.
പിന്നെ അവൾ വായനയിലേക്കും ഞാൻ എന്റെ ലാപ്ടോപ്പിലേക്കും തിരിഞ്ഞു.
അവൾ മുഖമുയർത്തി പറഞ്ഞു. "അല്ല ജോലി ചെയ്യുന്നു, സർ ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെയാണ്, വേറെ ഓഫീസിൽ ആണെന്ന് മാത്രം."
എനിക്ക് ആശ്ചര്യം തോന്നി കൂടെ ഒരു ചമ്മലും. എന്നെ അറിയുന്ന ഈ കുട്ടിയെ എനിക്ക് അറിയില്ലാലോ , ഛെ ...
"പക്ഷെ എന്നെ പറ്റി എങ്ങനെ അറിയാം?"
"സർ, ഞങ്ങളുടെ ഓഫീസിൽ വന്നിരുന്നില്ലേ കഴിഞ്ഞ ആഴ്ച്ച ഒരു പ്രെസെന്റഷന്, അന്നാണ് മനസ്സിലായത് സാറിനെ പറ്റി. സാറിന്റെ പേര് രഘു എന്നല്ലേ ? " അവൾ പറഞ്ഞു നിർത്തി.
"അതെ, രഘുരാമൻ. എന്താ പേര്?" ഞാൻ ചോദിച്ചു
"ആര്യ നന്ദൻ"
അങ്ങനെ ഞങ്ങൾ പരിചയപെട്ടു.
പിന്നെ അവൾ വായനയിലേക്കും ഞാൻ എന്റെ ലാപ്ടോപ്പിലേക്കും തിരിഞ്ഞു.
പിന്നീട് പലപ്പോഴായി ഞങ്ങൾ തീവണ്ടി യാത്രകളിൽ സംസാരിച്ചു. ഓരോ തവണയും അവളുടെ കെയിൽ ഓരോ പുസ്തകങ്ങൾ കാണാം. ഒരിക്കൽ ഞാൻ ചോദിച്ചു
"ഒരുപാടു വായിക്കുമോ?"
"മുൻപൊക്കെ, ഇപ്പോൾ ഒട്ടും സമയം കിട്ടാറില്ല. ആകെ കിട്ടുന്ന സമയം ഈ യാത്രകളിലാണ്." അവൾ പറഞ്ഞു.
"ശരിയാ, ഞാനും മുൻപൊക്കെ വായിച്ചിരുന്നു. പക്ഷെ ഈ ജോലിയൊക്കെ കിട്ടിയേ പിന്നെ എന്റെ വായന വളരെ കുറഞ്ഞു . പിന്നീട് ഉള്ള വായന ലാപ്ടോപ്പിലും മൊബൈലിലുമായി ചുരുങ്ങി. പക്ഷെ പുസ്തകം നോക്കി വായിക്കുന്ന ആ ഒരു സുഖമൊന്നും ഇതിലൊന്നും കിട്ടുന്നില്ല. അതോടെ വായന ഒക്കെ നിന്നുപോയി." ഞാൻ പറഞ്ഞു
"ഒരുപാടു വായിക്കുമോ?"
"മുൻപൊക്കെ, ഇപ്പോൾ ഒട്ടും സമയം കിട്ടാറില്ല. ആകെ കിട്ടുന്ന സമയം ഈ യാത്രകളിലാണ്." അവൾ പറഞ്ഞു.
"ശരിയാ, ഞാനും മുൻപൊക്കെ വായിച്ചിരുന്നു. പക്ഷെ ഈ ജോലിയൊക്കെ കിട്ടിയേ പിന്നെ എന്റെ വായന വളരെ കുറഞ്ഞു . പിന്നീട് ഉള്ള വായന ലാപ്ടോപ്പിലും മൊബൈലിലുമായി ചുരുങ്ങി. പക്ഷെ പുസ്തകം നോക്കി വായിക്കുന്ന ആ ഒരു സുഖമൊന്നും ഇതിലൊന്നും കിട്ടുന്നില്ല. അതോടെ വായന ഒക്കെ നിന്നുപോയി." ഞാൻ പറഞ്ഞു
"ആരാ ഇഷ്ടപെട്ട എഴുത്തുകാരൻ?" ഞാൻ ചോദിച്ചു.
"വില്യം ഷേക്‌സ്പിയർ, പിന്നെ വൈക്കം മുഹമ്മദ് ബഷീർ."
"ആഹാ അത് കൊള്ളാലോ, ഒരു ഇംഗ്ലീഷുകാരനും ഒരു മലയാളിയും. അവരുടെ എല്ലാ കൃതികളും വായിച്ചിട്ടുണ്ടോ ?"
"ഏയ് ഇല്ല, അവരുടെ അവതരണ രീതി കൊണ്ടാണ് അവരെ കൂടുതൽ ഇഷ്ടപ്പെടുന്നത്. ഷേക്സ്പിയർ രചനകളിൽ അദ്ദേഹത്തിന്റേതായ ചില വാക്കുകൾ ഉൾക്കൊള്ളിച്ചിട്ടില്ലേ. Shakespearean English - Thou, Thee,Thy തുടങ്ങിയവ അതിനെ പറ്റിയൊക്കെ വായിച്ചപ്പോഴാണ് ആരാധന തോന്നിയത്. അതുപോലെ ബഷീർ കൃതികൾ എത്ര ലളിതമാണ്, അക്ഷരങ്ങൾ എല്ലാം അറിയാഞ്ഞിട്ടും അദ്ദേഹം എത്ര നല്ല കൃതികൾ രചിച്ചിരിക്കുന്നു. ബാല്യകാലസഖിയോക്കെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രചനകളിൽ ഒന്നാണ്. " അവൾ ആവേശത്തോടെ പറഞ്ഞു .
"വില്യം ഷേക്‌സ്പിയർ, പിന്നെ വൈക്കം മുഹമ്മദ് ബഷീർ."
"ആഹാ അത് കൊള്ളാലോ, ഒരു ഇംഗ്ലീഷുകാരനും ഒരു മലയാളിയും. അവരുടെ എല്ലാ കൃതികളും വായിച്ചിട്ടുണ്ടോ ?"
"ഏയ് ഇല്ല, അവരുടെ അവതരണ രീതി കൊണ്ടാണ് അവരെ കൂടുതൽ ഇഷ്ടപ്പെടുന്നത്. ഷേക്സ്പിയർ രചനകളിൽ അദ്ദേഹത്തിന്റേതായ ചില വാക്കുകൾ ഉൾക്കൊള്ളിച്ചിട്ടില്ലേ. Shakespearean English - Thou, Thee,Thy തുടങ്ങിയവ അതിനെ പറ്റിയൊക്കെ വായിച്ചപ്പോഴാണ് ആരാധന തോന്നിയത്. അതുപോലെ ബഷീർ കൃതികൾ എത്ര ലളിതമാണ്, അക്ഷരങ്ങൾ എല്ലാം അറിയാഞ്ഞിട്ടും അദ്ദേഹം എത്ര നല്ല കൃതികൾ രചിച്ചിരിക്കുന്നു. ബാല്യകാലസഖിയോക്കെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രചനകളിൽ ഒന്നാണ്. " അവൾ ആവേശത്തോടെ പറഞ്ഞു .
അവളുടെ ആ മറുപടി എനിക്ക് ഇഷ്ടപ്പെട്ടു. എഴുത്തകരോടുള്ള ആരാധനയുടെ അടിസ്ഥാനം കേട്ടപ്പോൾ കുറച്ചു അത്ഭുതവും തോന്നി
"ബഷീർ കൃതികൾ എനിക്കും ഇഷ്ട്ടമാണ്". ഞാൻ പറഞ്ഞു .
അടുത്ത തവണ അവളെ കണ്ടപ്പോൾ ഞാൻ ചോദിച്ചു. "നന്ദൻ എന്ത് ചെയുന്നു"?
"അച്ഛൻ കൃഷിക്കാരനാണ്" അവൾ മറുപടി പറഞ്ഞു.
പെട്ടന്നുള്ള ആ മറുപടി എന്നെ ഒന്ന് ഞെട്ടിച്ചു. അവളുടെ നെറ്റിയിൽ കണ്ട സിന്ദൂരവും കഴുത്തിലെ താലിയും പിന്നെ അവളുടെ പേരിലെ വാലായ നന്ദൻ എന്നതും ആണ് എന്നെ ആ ചോദ്യം ചോദിയ്ക്കാൻ പ്രേരിപ്പിച്ചത്. "സോറി.നന്ദൻ ആര്യയുടെ ഭർത്താവാണെന്നു കരുതി." ഞാൻ ആ ഞെട്ടൽ മറച്ചു കൊണ്ട് പറഞ്ഞു.
"ബഷീർ കൃതികൾ എനിക്കും ഇഷ്ട്ടമാണ്". ഞാൻ പറഞ്ഞു .
അടുത്ത തവണ അവളെ കണ്ടപ്പോൾ ഞാൻ ചോദിച്ചു. "നന്ദൻ എന്ത് ചെയുന്നു"?
"അച്ഛൻ കൃഷിക്കാരനാണ്" അവൾ മറുപടി പറഞ്ഞു.
പെട്ടന്നുള്ള ആ മറുപടി എന്നെ ഒന്ന് ഞെട്ടിച്ചു. അവളുടെ നെറ്റിയിൽ കണ്ട സിന്ദൂരവും കഴുത്തിലെ താലിയും പിന്നെ അവളുടെ പേരിലെ വാലായ നന്ദൻ എന്നതും ആണ് എന്നെ ആ ചോദ്യം ചോദിയ്ക്കാൻ പ്രേരിപ്പിച്ചത്. "സോറി.നന്ദൻ ആര്യയുടെ ഭർത്താവാണെന്നു കരുതി." ഞാൻ ആ ഞെട്ടൽ മറച്ചു കൊണ്ട് പറഞ്ഞു.
"ഹെയ്യ് സാരമില്ല. ഹസ്ബന്റിന്റെ പേര് ശരത്. നമ്മുടെ സെയിം ജോബ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ , ബാംഗ്ലൂരിൽ ആണ്." അവൾ സ്വതവേ ഉള്ള പുഞ്ചിരിയോടെ പറഞ്ഞു.
"പിന്നെ എന്താ ആര്യ ബാംഗ്ലൂരിൽ പോകാത്തത്?"
"അങ്ങോട്ട് ട്രാൻസ്ഫർ അപേക്ഷിച്ചിട്ടു കുറെ നാളായി, ഇനി ഇപ്പോൾ ശരത്തേട്ടൻ നമ്മുടെ കമ്പനിയിൽ ജോലിക്കു ശ്രമിക്കാം എന്നാണ് പറയുന്നത്. നാട്ടിൽ നിന്ന് പോയി വരാൻ കൂടുതൽ സൗകര്യം ഇവിടെ മംഗലാപുരത്തു നിന്നാണ്. "
"നാട്ടിൽ ആരൊക്കെയുണ്ട് ?" ഞാൻ ചോദിച്ചു
"ഞങ്ങൾ രണ്ടു പേരുടെയും അച്ഛനമ്മമാർ. ഞങ്ങൾ ഓരോ മക്കളാണ്. അത് കൊണ്ട് രണ്ടു വീട്ടുകാരെയും വിഷമിപ്പിക്കാൻ പറ്റില്ല, ഓരോ ദിവസം ഓരോ വീട്ടിൽ നിൽക്കും. ശരത്തേട്ടൻ രണ്ടാഴ്‌ച കൂടുമ്പോഴേ വരൂ നാട്ടിലേക്ക് , ഞാൻ എല്ലാ ആഴ്ചയും പോകും." അവൾ പറഞ്ഞു
"അങ്ങോട്ട് ട്രാൻസ്ഫർ അപേക്ഷിച്ചിട്ടു കുറെ നാളായി, ഇനി ഇപ്പോൾ ശരത്തേട്ടൻ നമ്മുടെ കമ്പനിയിൽ ജോലിക്കു ശ്രമിക്കാം എന്നാണ് പറയുന്നത്. നാട്ടിൽ നിന്ന് പോയി വരാൻ കൂടുതൽ സൗകര്യം ഇവിടെ മംഗലാപുരത്തു നിന്നാണ്. "
"നാട്ടിൽ ആരൊക്കെയുണ്ട് ?" ഞാൻ ചോദിച്ചു
"ഞങ്ങൾ രണ്ടു പേരുടെയും അച്ഛനമ്മമാർ. ഞങ്ങൾ ഓരോ മക്കളാണ്. അത് കൊണ്ട് രണ്ടു വീട്ടുകാരെയും വിഷമിപ്പിക്കാൻ പറ്റില്ല, ഓരോ ദിവസം ഓരോ വീട്ടിൽ നിൽക്കും. ശരത്തേട്ടൻ രണ്ടാഴ്‌ച കൂടുമ്പോഴേ വരൂ നാട്ടിലേക്ക് , ഞാൻ എല്ലാ ആഴ്ചയും പോകും." അവൾ പറഞ്ഞു
"അന്ന് പേര് പറഞ്ഞപ്പോൾ ആര്യ നന്ദൻ എന്നല്ലേ പറഞ്ഞത്, അത് കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്. ഞാൻ ഒന്ന് ചോദിച്ചോട്ടെ , ആര്യ നന്ദൻ എന്തെ ആര്യ ശരത് ആവാത്തത് ?"
"അങ്ങനെ വേണമെന്ന് നിർബന്ധം ഉണ്ടോ?" അവൾ പുഞ്ചിരിയോടെ തന്നെ ചോദിച്ചു.
"നിർബന്ധം അല്ല, പക്ഷെ അതല്ലേ കസ്റ്റം."
"അങ്ങനെ വേണമെന്ന് നിർബന്ധം ഉണ്ടോ?" അവൾ പുഞ്ചിരിയോടെ തന്നെ ചോദിച്ചു.
"നിർബന്ധം അല്ല, പക്ഷെ അതല്ലേ കസ്റ്റം."
"ആയിരിക്കാം, പക്ഷെ ഇരുപത്തിനാലു വർഷം വളർത്തി വലുതാക്കിയ അച്ഛന്റെ പേര് എന്റെ പേരിൽ നിന്ന് മുറിച്ചു മാറ്റാൻ തോന്നിയില്ല. പിന്നെ ഞാൻ എന്ന വ്യക്തിയുടെ ഐഡന്റിറ്റി അല്ലെ ഈ പേര്. ആര്യ നന്ദൻ എന്നത് ആര്യ ശരത് ആയാൽ അത് വേറെ ഒരാളാവില്ലേ ? ഇത് എന്റെ മാത്രം കാഴ്ചപ്പാടാണ് ട്ടോ , ഇതാണ് ശരി എന്ന് തർക്കിക്കുന്നില്ല." എന്റെ മുഖഭാവം മാറുന്നത് കണ്ടു അവൾ പറഞ്ഞു നിർത്തി.
ശരിയാണ്, ഒന്ന് തർക്കിക്കാം എന്ന് ചിന്തിച്ചതാണ് , പക്ഷെ അവൾ പറഞ്ഞത് പോലെ അത് കാഴ്ചപ്പാടുകളുടെ വ്യത്യാസം ആവാം. ഞാൻ പിന്നീട് ഒന്നും പറഞ്ഞില്ല.
ഞാൻ എന്റെ ഭാര്യയേ പറ്റി ഓർത്തു. ഞങ്ങളുടെ കല്യാണത്തലേന്നു അവളോട് സംസാരിക്കാൻ ഫോണിൽ വിളിച്ചു. ഫോൺ അറ്റൻഡ് ചെയ്തത് അവൾ ആണെന്ന് അറിഞ്ഞിട്ടും ഞാൻ ചോദിച്ചു Ms. ശ്രീരഞ്ജിനി മാധവനെ ഒന്ന് കിട്ടുമോ ? അവൾ അതിനു ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞത് ശ്രീരഞ്ജിനി മാധവൻ ഇന്നും കൂടെയെ ഉള്ളു , നാളെ മുതൽ ശ്രീരഞ്ജിനി രഘുരാമൻ ആണ് എന്നാണ്. ആര്യ പറഞ്ഞത് പോലെ കാഴ്ചപ്പാടുകളുടെ വ്യത്യാസം.
ഞാൻ എന്റെ ഭാര്യയേ പറ്റി ഓർത്തു. ഞങ്ങളുടെ കല്യാണത്തലേന്നു അവളോട് സംസാരിക്കാൻ ഫോണിൽ വിളിച്ചു. ഫോൺ അറ്റൻഡ് ചെയ്തത് അവൾ ആണെന്ന് അറിഞ്ഞിട്ടും ഞാൻ ചോദിച്ചു Ms. ശ്രീരഞ്ജിനി മാധവനെ ഒന്ന് കിട്ടുമോ ? അവൾ അതിനു ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞത് ശ്രീരഞ്ജിനി മാധവൻ ഇന്നും കൂടെയെ ഉള്ളു , നാളെ മുതൽ ശ്രീരഞ്ജിനി രഘുരാമൻ ആണ് എന്നാണ്. ആര്യ പറഞ്ഞത് പോലെ കാഴ്ചപ്പാടുകളുടെ വ്യത്യാസം.
ആര്യയുടെ കാര്യം എന്തോ കൊണ്ടോ ഞാൻ ഭാര്യയോട് പറഞ്ഞിരുന്നില്ല. സാധാരണ എന്റെ പരിചയക്കാരെക്കുറിച്ചുള്ള ഒരു വിവരണം ഞാൻ അവൾക്കു പറഞ്ഞു കൊടുക്കാറുള്ളതാണ്. അന്ന് വീട്ടിൽ എത്തിയപ്പോൾ ഞാൻ ആര്യയെപ്പറ്റി അവളോട് പറഞ്ഞു. അവളുടെ പുസ്‌തകപ്രേമവും , പേരിനെ കുറിച്ചുള്ള കാഴ്ചപാടുകളും ഒക്കെ പറഞ്ഞു. ശ്രീമതിക്കു അതത്ര രസിക്കാത്തതുകൊണ്ടോ എന്തോ മറുപടി ഒന്നും കിട്ടിയില്ല.
അന്ന് രാത്രി ഞാൻ ആര്യയെപ്പറ്റി ചിന്തിച്ചു. അവളുടെ സംസാരം, ഓരോ വിഷയങ്ങളിൽ ഉള്ള കാഴ്ചപാടുകൾ അഭിപ്രായങ്ങൾ എല്ലാം ആയിരുന്നു എന്റെ മനസ്സിൽ. അവളെ ഓരോ തവണ കാണുമ്പോഴും എന്തോ ഒരു അടുപ്പം തോന്നിപോയിരുന്നോ ? പറയാൻ അറിയാത്ത എന്തോ ഒന്ന്, എന്തെങ്കിലും മുൻജന്മബന്ധമാണോ ? അവൾ എന്റെ ആരോ ആണെന്ന് ഒരു തോന്നൽ.
അന്ന് രാത്രി ഞാൻ ആര്യയെപ്പറ്റി ചിന്തിച്ചു. അവളുടെ സംസാരം, ഓരോ വിഷയങ്ങളിൽ ഉള്ള കാഴ്ചപാടുകൾ അഭിപ്രായങ്ങൾ എല്ലാം ആയിരുന്നു എന്റെ മനസ്സിൽ. അവളെ ഓരോ തവണ കാണുമ്പോഴും എന്തോ ഒരു അടുപ്പം തോന്നിപോയിരുന്നോ ? പറയാൻ അറിയാത്ത എന്തോ ഒന്ന്, എന്തെങ്കിലും മുൻജന്മബന്ധമാണോ ? അവൾ എന്റെ ആരോ ആണെന്ന് ഒരു തോന്നൽ.
പിന്നീടുള്ള ഓരോ കണ്ടുമുട്ടലിലും ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു. ഞങ്ങളുടെ ഇഷ്ട വിനോദങ്ങൾ, കലാലയ ജീവിതം, കൂട്ടുകാർ ,വീട്ടിലെ ഓരോ അംഗങ്ങൾ അങ്ങനെ അങ്ങനെ ഓരോ തവണ ഓരോ വിഷയങ്ങൾ ഞങ്ങൾക്ക് സംസാരിക്കാനുണ്ടായിരുന്നു. ആ സംസാരത്തിനിടയിൽ എനിക്കും ആര്യക്കും ഏതെക്കെയോ കാര്യങ്ങളിൽ എന്തൊക്കെയോ സമാനതകൾ ഉണ്ടെന്നു തോന്നിപോയി . സ്വന്തം അച്ഛനമ്മമാരെ കുറിച്ച് പറയുമ്പോൾ എന്നും അവൾ അതീവ സന്തോഷവതിയായിരുന്നു . അച്ഛനും അമ്മക്കും വിവാഹം കഴിഞ്ഞു ഒരുപാടു വൈകി കിട്ടിയ കുഞ്ഞാണ് താനെന്നും അതുകൊണ്ടു അവർക്കു തന്നെ ജീവനാണെന്നും ഒക്കെ അവൾ പറഞ്ഞു.
ഒരിക്കൽ അവൾ ഒരു ചെറിയ ആൽബം എന്നെ കാണിച്ചു , അതിൽ അച്ഛനും അമ്മയുടെയും ഒപ്പം അവളുടെ കുഞ്ഞു നാളിലെ ഫോട്ടോസ് ആയിരുന്നു . ഞാൻ അതിൽ ഒരു ഫോട്ടോ എന്റെ മൊബൈൽ ക്യാമെറയിൽ പകർത്തി. വീട്ടിൽ എത്തി രഞ്ജിനിക്കു കാണിച്ചു കൊടുത്തു. ആര്യയുടെ അമ്മയെ ചൂണ്ടി കാണിച്ചു അവൾ പറഞ്ഞു - ഇവരെ എവിടെയോ കണ്ട പോലെ ഉണ്ടല്ലേ ? അത് ശരിയാണെന്നു എനിക്കും തോന്നി , എന്തോ ഒരു മുഖപരിചയം .
ഒരിക്കൽ ഒരു വെള്ളിയാഴ്ച , ആര്യയെ ട്രെയിനിൽ വെച്ച് കണ്ടപ്പോൾ അവൾ അതീവ സന്തോഷവതിയായിരുന്നു. സാധാരണ ഉള്ള കുശലപ്രശ്നങ്ങളുടെ ഇടയിൽ ഞാൻ ആ സന്തോഷത്തിന്റെ കാരണം ചോദിച്ചു . അവൾ പറഞ്ഞു.
"നാളെ എന്റെ പിറന്നാൾ ആണ്."
"ഓ , അപ്പോൾ January 21 ആണോ ബർത്ഡേയ് "? ഞാൻ ചോദിച്ചു
" അല്ല , January 27 . നാളെ നക്ഷത്രം ആണ് - മകരത്തിലെ ചോതി. ഓര്മ വെച്ച നാൾ മുതൽ എന്റെ വീട്ടിൽ വലിയ ആഘോഷമാണ് ഈ ദിവസം. ഞാൻ പറഞ്ഞിട്ടില്ലേ അച്ഛനും അമ്മക്കും വിവാഹം കഴിഞ്ഞു ഒരുപാടു വൈകി കിട്ടിയ കുഞ്ഞാണ് ഞാൻ എന്ന് . അവരുടെ കല്യാണം കഴിഞ്ഞു 7 വര്ഷങ്ങള്ക്കു ശേഷം 1992 ലാണ് ഞാൻ ജനിച്ചത് .അതുകൊണ്ടു എന്റെ ഓരോ പിറന്നാളും അവർ ഗംഭീരമായാണ് ആഘോഷിക്കാറുള്ളത്. വീട്ടിൽ സദ്യയും അന്നദാനവും ഒക്കെ നടത്തും. ചെറുപ്പത്തിൽ അവർക്കു എന്നെ പറ്റി വലിയ വിഷമം ആയിരുന്നു . എന്റെ അച്ഛന്റെ ജാതക പ്രകാരം കുഞ്ഞുണ്ടായാലും അഞ്ചാം വയസ്സിൽ അകാലമൃത്യു സംഭവിക്കും എന്ന് ഒരു ജ്യോൽസ്യൻ പറഞ്ഞിരുന്നുവത്രെ. . അത് പേടിച്ചു എന്റെ അഞ്ചു വയസ്സ് വരെ അവർ എന്നെ കൂട്ടിലടച്ചപോലെയാണ് വളർത്തിയത്. അഞ്ചു വയസ്സ് കഴിഞ്ഞപ്പോൾ പിന്നെയാണ് ഞാൻ സ്കൂളിൽ ഒക്കെ ചേർന്നത് . എനിക്ക് ഇതിലൊന്നും വലിയ വിശ്വാസമില്ലാട്ടോ , അല്ലെങ്കിൽ പിന്നെ അഞ്ചു എന്ന് പറഞ്ഞത് ഇപ്പൊ ഇരുപത്തഞ്ചായില്ലേ , ഞാൻ ഇപ്പോഴും പയര് പോലെ ഇരിക്കുണ്ടല്ലോ " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .
"നാളെ എന്റെ പിറന്നാൾ ആണ്."
"ഓ , അപ്പോൾ January 21 ആണോ ബർത്ഡേയ് "? ഞാൻ ചോദിച്ചു
" അല്ല , January 27 . നാളെ നക്ഷത്രം ആണ് - മകരത്തിലെ ചോതി. ഓര്മ വെച്ച നാൾ മുതൽ എന്റെ വീട്ടിൽ വലിയ ആഘോഷമാണ് ഈ ദിവസം. ഞാൻ പറഞ്ഞിട്ടില്ലേ അച്ഛനും അമ്മക്കും വിവാഹം കഴിഞ്ഞു ഒരുപാടു വൈകി കിട്ടിയ കുഞ്ഞാണ് ഞാൻ എന്ന് . അവരുടെ കല്യാണം കഴിഞ്ഞു 7 വര്ഷങ്ങള്ക്കു ശേഷം 1992 ലാണ് ഞാൻ ജനിച്ചത് .അതുകൊണ്ടു എന്റെ ഓരോ പിറന്നാളും അവർ ഗംഭീരമായാണ് ആഘോഷിക്കാറുള്ളത്. വീട്ടിൽ സദ്യയും അന്നദാനവും ഒക്കെ നടത്തും. ചെറുപ്പത്തിൽ അവർക്കു എന്നെ പറ്റി വലിയ വിഷമം ആയിരുന്നു . എന്റെ അച്ഛന്റെ ജാതക പ്രകാരം കുഞ്ഞുണ്ടായാലും അഞ്ചാം വയസ്സിൽ അകാലമൃത്യു സംഭവിക്കും എന്ന് ഒരു ജ്യോൽസ്യൻ പറഞ്ഞിരുന്നുവത്രെ. . അത് പേടിച്ചു എന്റെ അഞ്ചു വയസ്സ് വരെ അവർ എന്നെ കൂട്ടിലടച്ചപോലെയാണ് വളർത്തിയത്. അഞ്ചു വയസ്സ് കഴിഞ്ഞപ്പോൾ പിന്നെയാണ് ഞാൻ സ്കൂളിൽ ഒക്കെ ചേർന്നത് . എനിക്ക് ഇതിലൊന്നും വലിയ വിശ്വാസമില്ലാട്ടോ , അല്ലെങ്കിൽ പിന്നെ അഞ്ചു എന്ന് പറഞ്ഞത് ഇപ്പൊ ഇരുപത്തഞ്ചായില്ലേ , ഞാൻ ഇപ്പോഴും പയര് പോലെ ഇരിക്കുണ്ടല്ലോ " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .
അവൾ പറഞ്ഞ ആ വര്ഷം തിയ്യതി എല്ലാം എന്നിൽ എന്തെക്കൊയോ ഓർമ്മകൾ ഉണർത്തി. ഒരു ഞെട്ടൽ എന്നിൽ ഉടലെടുത്തുവെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ അവൾക്കു പിറന്നാൾ ആശംസകൾ നേർന്നു - "അഡ്വാൻസ് ബര്ത്ഡേ വിഷസ് "
"താങ്ക് യു " അവൾ പറഞ്ഞു
…………………………………………………………………………
"താങ്ക് യു " അവൾ പറഞ്ഞു
…………………………………………………………………………
വീട്ടിലെ എത്തിയിട്ടും മനസ്സിൽ എന്തോ കിടന്നു മറിയുന്ന ഒരു തോന്നൽ.
ഞാൻ മൊബൈലിൽ ആര്യയുടെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി . എന്റെ ചിന്തകൾ കാട് കയറി. എന്താണ് സത്യം ?എന്റെ കണക്കുകൂട്ടലുകൾ ആണോ , അത് എല്ലാവരുടെയും വിശ്വാസങ്ങളോ , അതോ ജ്യോതിഷമോ ? എനിക്ക് ആകെ ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി .
ഞാൻ മൊബൈലിൽ ആര്യയുടെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി . എന്റെ ചിന്തകൾ കാട് കയറി. എന്താണ് സത്യം ?എന്റെ കണക്കുകൂട്ടലുകൾ ആണോ , അത് എല്ലാവരുടെയും വിശ്വാസങ്ങളോ , അതോ ജ്യോതിഷമോ ? എനിക്ക് ആകെ ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി .
ഭാര്യ ചായ കൊണ്ട് തന്നപ്പോൾ അവൾ ചോദിച്ചു ." എന്താ രഘുവേട്ടാ , വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു , എന്താ ഒരു വയ്യായ്ക പോലെ ?"
"ഏയ് ഒന്നൂല്യ, അച്ഛനും അമ്മയും എവിടെ ?"
"അത് കൊള്ളാം, അവർ ഗുരുവായൂർ പോവും എന്ന് പറഞ്ഞിരുന്നില്ലേ കഴിഞ്ഞയാഴ്ച തന്നെ? നാളെ ഇവിടത്തെ രാഖി മോളുടെ ജന്മദിനം അല്ലെ. എല്ലാ വർഷവും മുടങ്ങാതെ അവർ പോകുന്നതല്ലേ? ഇവിടന്നു ഉച്ചക്ക് തന്നെ ഇറങ്ങി. നാളെ വൈകുന്നേരം ആവുമ്പോഴേക്കും തിരിച്ചെത്താം എന്നാണു പറഞ്ഞത്."
"ഏയ് ഒന്നൂല്യ, അച്ഛനും അമ്മയും എവിടെ ?"
"അത് കൊള്ളാം, അവർ ഗുരുവായൂർ പോവും എന്ന് പറഞ്ഞിരുന്നില്ലേ കഴിഞ്ഞയാഴ്ച തന്നെ? നാളെ ഇവിടത്തെ രാഖി മോളുടെ ജന്മദിനം അല്ലെ. എല്ലാ വർഷവും മുടങ്ങാതെ അവർ പോകുന്നതല്ലേ? ഇവിടന്നു ഉച്ചക്ക് തന്നെ ഇറങ്ങി. നാളെ വൈകുന്നേരം ആവുമ്പോഴേക്കും തിരിച്ചെത്താം എന്നാണു പറഞ്ഞത്."
ആര്യ ട്രെയ്നിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ ഞാൻ അവളോട് പറഞ്ഞു. അവൾ ചോദിച്ചു.
"രഘുവേട്ടൻ എന്താ ഈ പറഞ്ഞു വരണേ?"
"രഘുവേട്ടൻ എന്താ ഈ പറഞ്ഞു വരണേ?"
"എനിക്കറിയില്ല രഞ്ജിനി, പക്ഷെ പണ്ട് രാഖി മോളുടെ ജനന സമയത്തു അമ്മയെ ലേബർ റൂമിൽ കയറ്റുമ്പോൾ കൂടെ ഉണ്ടായിരുന്നു ഗർഭിണിയായ മറ്റൊരു സ്ത്രീയും. ഞാനും അച്ഛനും, അവരുടെ ഭർത്താവും മാത്രമായിരുന്നു പുറത്തെ ആ വരാന്തയിൽ. അന്നത്തെ പത്തു വയസ്സുകാരന്, ഇന്ന് ആ മുഖങ്ങൾ ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. പക്ഷെ അന്ന് നേഴ്സ് വന്നു പറഞ്ഞത് രണ്ടു പേർക്കും പെൺകുഞ്ഞുങ്ങൾ ആണെന്നാണ്."
"അതിന്, അതിനിപ്പോ എന്താ ഉണ്ടായേ?" അവൾ പറഞ്ഞു
"അന്ന് നീ പറഞ്ഞില്ലേ ആര്യയുടെ അമ്മയുടെ ഫോട്ടോ കണ്ടപ്പോൾ എന്തോ ഒരു മുഖപരിചയം എന്ന് . ഞാനും അത് ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ഇരുപത്തഞ്ചു വര്ഷങ്ങള്ക്കു മുൻപ് ജനിച്ചു, അഞ്ചാം പിറന്നാളിന്റെ അന്ന് വിഷം തീണ്ടി മരിച്ച എന്റെ ഈ അനിയത്തികുട്ടിയുടെ ഛായ ആണോ ആ അമ്മക്ക് എന്ന് ?" ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന രാഖിയുടെ ഫോട്ടോ ചൂണ്ടി നിറകണ്ണുകളോടെ ഞാൻ പറഞ്ഞു.
"അതിന്, അതിനിപ്പോ എന്താ ഉണ്ടായേ?" അവൾ പറഞ്ഞു
"അന്ന് നീ പറഞ്ഞില്ലേ ആര്യയുടെ അമ്മയുടെ ഫോട്ടോ കണ്ടപ്പോൾ എന്തോ ഒരു മുഖപരിചയം എന്ന് . ഞാനും അത് ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ഇരുപത്തഞ്ചു വര്ഷങ്ങള്ക്കു മുൻപ് ജനിച്ചു, അഞ്ചാം പിറന്നാളിന്റെ അന്ന് വിഷം തീണ്ടി മരിച്ച എന്റെ ഈ അനിയത്തികുട്ടിയുടെ ഛായ ആണോ ആ അമ്മക്ക് എന്ന് ?" ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന രാഖിയുടെ ഫോട്ടോ ചൂണ്ടി നിറകണ്ണുകളോടെ ഞാൻ പറഞ്ഞു.
"രഘുവേട്ടാ കരയരുത്" അവൾ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
"ഒരുപക്ഷെ രഘുവേട്ടന്റെ ചിന്തകൾ എല്ലാം സത്യം ആയിരിക്കാം. പക്ഷെ ഒരിക്കലും അതിന്റെ നിജസ്ഥിതി തേടി പോകരുത് . ഇത് ഇവിടെ വെച്ച് മറക്കു രഘുവേട്ട. ഇത് സത്യമാണെന്നു വന്നാൽ, അത് എല്ലാവരും അറിഞ്ഞാൽ, തകർന്നു പോകുന്നത് ഒരുപാട് ഹൃദയങ്ങളാണ്. ഇന്ന് ഇവിടെ എല്ലാവരും വിധിയുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നു. അതങ്ങനെ തന്നെ ഇരിക്കട്ടെ. ആര്യ എന്നും രഘുവേട്ടന്റെ കയ്യെത്തും ദൂരത്തു തന്നെയുണ്ട്. കുറച്ചകലെ ഇരുന്നു അവളുടെ ചേട്ടനായി അവളെ സ്നേഹിക്കാം, അവളുടെ സന്തോഷം നിറഞ്ഞ ജീവിതം നോക്കി കാണാം , അവൾക്കു വേണ്ടി പ്രാർത്ഥിക്കാം. അത് മതി രഘുവേട്ടാ. ഇതാണ് ദൈവം തീരുമാനിച്ച വിധി , അങ്ങനെ കരുതിയാൽ മതി ഏട്ടാ"
"ഒരുപക്ഷെ രഘുവേട്ടന്റെ ചിന്തകൾ എല്ലാം സത്യം ആയിരിക്കാം. പക്ഷെ ഒരിക്കലും അതിന്റെ നിജസ്ഥിതി തേടി പോകരുത് . ഇത് ഇവിടെ വെച്ച് മറക്കു രഘുവേട്ട. ഇത് സത്യമാണെന്നു വന്നാൽ, അത് എല്ലാവരും അറിഞ്ഞാൽ, തകർന്നു പോകുന്നത് ഒരുപാട് ഹൃദയങ്ങളാണ്. ഇന്ന് ഇവിടെ എല്ലാവരും വിധിയുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നു. അതങ്ങനെ തന്നെ ഇരിക്കട്ടെ. ആര്യ എന്നും രഘുവേട്ടന്റെ കയ്യെത്തും ദൂരത്തു തന്നെയുണ്ട്. കുറച്ചകലെ ഇരുന്നു അവളുടെ ചേട്ടനായി അവളെ സ്നേഹിക്കാം, അവളുടെ സന്തോഷം നിറഞ്ഞ ജീവിതം നോക്കി കാണാം , അവൾക്കു വേണ്ടി പ്രാർത്ഥിക്കാം. അത് മതി രഘുവേട്ടാ. ഇതാണ് ദൈവം തീരുമാനിച്ച വിധി , അങ്ങനെ കരുതിയാൽ മതി ഏട്ടാ"
ഒന്നും പറയാൻ ആവാതെ കണ്ണുകൾ അടച്ചു ഞാൻ ഇരുന്നു, എന്റെ കുഞ്ഞനുജത്തി ദീർഘായുസ്സോടെ സന്തോഷമായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ............
Thanks
Dana
Dana
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക