
കൊച്ചിയിൽ നിന്നും ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുമ്പോൾ
രാവിലെ എട്ട് മണി കഴിഞ്ഞിരുന്നു .തെളിഞ്ഞ ആകാശം .ഓർമ്മകളുടെ ഗന്ധമുള്ള, ഉപ്പുരസമുള്ള കാറ്റ് എന്റെ മുഖത്തെ തഴുകിത്തലോടി.
രാവിലെ എട്ട് മണി കഴിഞ്ഞിരുന്നു .തെളിഞ്ഞ ആകാശം .ഓർമ്മകളുടെ ഗന്ധമുള്ള, ഉപ്പുരസമുള്ള കാറ്റ് എന്റെ മുഖത്തെ തഴുകിത്തലോടി.
വിനീത് വെളിയിൽ കാറുമായി കാത്തുനിൽപ്പുണ്ടായിരുന്നു .കാലം അവനിൽ യാതൊരു മാറ്റം വരുത്തിയിട്ടില്ലെന്ന് തോന്നി.നല്ലവണ്ണം വെളുത്ത് മെലിഞ്ഞ രൂപം .പണ്ട് കാര്യവട്ടം ക്യാമ്പസിൽ പഠിച്ചിരുന്ന സമയത്തുള്ള അവന്റെ രൂപത്തിന് വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല,തലനാരിഴകളിൽ ചിലതിൽ വെള്ളിവീണതൊഴിച്ചാൽ.
"യാത്രയൊക്കെ സുഖമായിരുന്നോ " എന്ന അവന്റെ ചോദ്യത്തിന് മറുപടി ഒരു പുഞ്ചിരിയിലൊതുക്കി.ചെറിയ ട്രോളിബാഗെടുത്ത് അവൻ ഡിക്കിയിൽ വച്ചു.
"ഓർമ്മയുണ്ടോ ഈ സ്ഥലങ്ങളൊക്കെ .." കാർ പോത്തൻകോടെത്തിയപ്പോൾ അവൻ ചോദിച്ചു.
"പിന്നെ ..ഇതൊക്കെ ഞാനെന്നെങ്കിലും മറക്കുമോടാ ...ഇതെല്ലാം ഒന്നുകൂടി കാണണമെന്ന് തോന്നിയതിന്റെ ഫലമാണല്ലോ ഈ വരവ് തന്നെ ..." ഞാൻ മറുപടി പറഞ്ഞു.
വെളിയിൽ നേർത്ത കടൽക്കാറ്റിൽ തലപ്പുകളിളക്കുന്ന തെങ്ങുകൾ .നിറയെ തേങ്ങയുള്ള തെങ്ങുകൾ തിരുവനന്തപുരത്തിന്റെ ഒരു പ്രത്യേകതയാണല്ലോ .
നല്ല കാലാവസ്ഥയും ,ഭൂപ്രകൃതിയും തിരുവനന്തപുരത്തോടുള്ള എന്റെ പ്രണയത്തിന്റെ കാരണങ്ങളിലൊന്നാണ് .
നല്ല കാലാവസ്ഥയും ,ഭൂപ്രകൃതിയും തിരുവനന്തപുരത്തോടുള്ള എന്റെ പ്രണയത്തിന്റെ കാരണങ്ങളിലൊന്നാണ് .
പൗഡിക്കോണം കഴിഞ്ഞ് കാർ വലിയൊരു രണ്ടുനിലവീടിന്റെ മുറ്റത്തേക്ക് കയറി .
എട്ട് വയസ് തോന്നിക്കുന്ന കണ്ണടവെച്ച ഒരുപെൺകുട്ടി ഇറങ്ങി വന്നു ,അവനോട് ചേർന്നുനിന്നു .
എട്ട് വയസ് തോന്നിക്കുന്ന കണ്ണടവെച്ച ഒരുപെൺകുട്ടി ഇറങ്ങി വന്നു ,അവനോട് ചേർന്നുനിന്നു .
"മകളാണ് .രാജി .ഞാൻ ഫോട്ടോ അയച്ചിരുന്നല്ലോ .."വിനീത് പറഞ്ഞു.
"പിന്നേ ..എനിക്കറിയില്ലേ ..ഇവളെ .നേരിട്ട് കണ്ടിട്ടില്ലന്നല്ലേയുള്ളു .അല്ലേ മോളെ .." ഞാനവളുടെ തലയിൽ തലോടി .
"ഇവളുടെ അമ്മ ഡപ്യൂട്ടേഷനിൽ പോയിരിക്കുവാ ,ചെന്നൈയിൽ ..രണ്ട് മാസം കഴിഞ്ഞു ഇപ്പോൾ ." വിനീത് പറഞ്ഞുകൊണ്ട് എന്നെയും കൊണ്ട് അകത്തേക്ക് കയറി .
"വിനീത് ..എനിക്കിവിടമെല്ലാം ഒന്ന് നടന്നു കാണണം .നമ്മൾ അന്ന് നടന്നിരുന്ന വഴികൾ .താമസിച്ച വീട് ...പിന്നെ ആ ചെമ്പകപ്പൂക്കൾ ഉള്ള വീട് ..." ഐസിട്ട വിസ്കിഗ്ലാസ്സ് ചുണ്ടോട് അടുപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു .
"യൂ മീൻ കേരളാദിത്യപുരം .?"വിനീത് നെറ്റിചുളിച്ചു ."ഉം .." എന്തോ ഓർത്തുകൊണ്ട് ഞാൻ മൂളി .
ഗ്ലാസിൽ രണ്ടാമതും വിസ്കി നിറച്ചുകൊണ്ട് ഞാൻ എഴുന്നേറ്റു .രണ്ടാംനിലയിലെ ബാൽക്കണിയുടെ ഗ്രില്ലിൽ പിടിച്ചുകൊണ്ട് താഴേക്ക് നോക്കി .എത്രഭംഗിയായിട്ടാണ് വിനീത് ഈ വീടിന്റെ പരിസരം ക്രമീകരിച്ചിരിക്കുന്നത് .
മതിലിന് മുകളിലൂടെ പുറത്തേക്ക് വളർന്നുനിൽക്കുന്ന ബോഗൺവില്ല.ഒരരികിലായി "ശവംനാറിപ്പൂക്കളുടെ "വലിയ നിര .വെള്ളയും വയലറ്റുമുണ്ട് .മുറ്റത്തിന്റെ ഒരു കോണിൽ വലിയപൊക്കമില്ലാത്ത ചെമ്പകമരങ്ങൾ ,അതിൽ നിറയെ പൂവുകൾ .ചിലത് താഴെവീണുകിടക്കുന്നു .മതിലിന്റെ കിഴക്കുഭാഗത്തായി വലിയ വാളൻപുളിമരം.
"നിനക്ക് ചെമ്പകപ്പൂക്കളോടും ശവംനാറിപ്പൂക്കളോടുമുള്ള പ്രണയം ഇതുവരെ പോയിട്ടില്ല ,അല്ലേ .."തൊട്ടരികിൽ വന്നുനിന്ന വിനീതിനോട് ഞാൻ ചോദിച്ചു .
"പ്രണയം ...അതിപ്പോൾ ഇവയോടൊക്കെയേ ഉള്ളൂ ..ബാക്കിയുള്ളതൊക്കെ എന്റെയുള്ളിൽ പോറലുകളേൽപ്പിച്ചു കൊണ്ട് എന്നേ പോയിമറഞ്ഞില്ലേ ...പിന്നെ ഈ നാടിനോടുള്ള പ്രണയം .അതെന്നുമുണ്ടാകും .അതുകൊണ്ടാണല്ലോ ജോലി കിട്ടിക്കഴിഞ്ഞ് ഈ നാട്ടിൽത്തന്നെ താമസമാക്കിയത് ..." തന്റെ ഗ്ലാസ് സിപ്പ് ചെയ്തുകൊണ്ട് വിനീത് പറഞ്ഞു .
ലാൻഡിങ്ങിന് സിഗ്നൽ കിട്ടാത്ത ഏതോ ഒരു വിമാനം വീടിന് മുകളിലൂടെ ശബ്ദമുണ്ടാക്കികൊണ്ട് അകന്നുപോയി .
വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം ,രണ്ടുപേരും പുറത്തേക്കിറങ്ങി .
അവൻ കാറിറക്കാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു, "വേണ്ട ..നടന്നു തന്നെ പോകാം ..പോകണം .പണ്ടത്തെ കാര്യവട്ടം കാമ്പസിലെ ആ വിദ്യാർത്ഥികളായി ..വട്ടവിളയിലെ വീട്ടിലെ പേയിങ് ഗെസ്റ്റുകളായി .."
ഞാനവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടം നിർവ്വികാരമായിരുന്നു .
പണ്ടത്തെ നെൽപ്പാടങ്ങളൊക്കെ നികത്തി വാഴയും തെങ്ങും നട്ടിരിയ്ക്കുന്നു .കവുങ്ങുമുണ്ട് .നല്ല പച്ചനിറമുള്ള തെങ്ങുകളും കവുങ്ങുകളും.കവുങ്ങുകളിൽ ചിലതിൽ നല്ല ഓറഞ്ചുനിറത്തിൽ അടയ്ക്കാക്കുലകൾ.
വീണ്ടും മുന്നോട്ട് നടന്നു .
വാഴക്കൂട്ടങ്ങൾക്കിടയിൽ ഷീറ്റുമേഞ്ഞ വീടുകൾ .പലതും വെട്ടുകല്ല് കൊണ്ട് ഉണ്ടാക്കിയതാണ് .വീടുകൾക്ക് ചുറ്റും തിരുവനന്തപുരം ശൈലിയിൽ സംസാരിച്ചുകൊണ്ട് ഓടിക്കളിക്കുന്ന കുട്ടികൾ .
വാഴക്കൂട്ടങ്ങൾക്കിടയിൽ ഷീറ്റുമേഞ്ഞ വീടുകൾ .പലതും വെട്ടുകല്ല് കൊണ്ട് ഉണ്ടാക്കിയതാണ് .വീടുകൾക്ക് ചുറ്റും തിരുവനന്തപുരം ശൈലിയിൽ സംസാരിച്ചുകൊണ്ട് ഓടിക്കളിക്കുന്ന കുട്ടികൾ .
"നമ്മൾ ,ഈ കലുങ്കിൽ വന്നിരുന്ന് ദാസേട്ടന്റെ ഹരിമുരളീരവം പാടാൻ ശ്രമിച്ചതും ,നീ എപ്പോഴും ശ്വാസം കിട്ടാതെ ,പാട്ട് മുഴുമിപ്പിക്കാൻ കഴിയാതെ തോറ്റു തുന്നം പാടിയതും ഓർക്കുന്നോ .."
കമുകിൻ തോപ്പുകൾക്കിടയിലൂടെ ഒഴുകുന്ന തോട്ടിന്റെ കരയിലെ കലങ്കു ചൂണ്ടിക്കൊണ്ട് ഞാൻ ചോദിച്ചു .അവനൊന്നു ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല .അവനും എന്തൊക്കെയോ ഓർത്തെടുക്കുവാൻ ശ്രമിക്കുകയാണെന്ന് തോന്നി .അതോ മറക്കുവാനോ .
നടന്നു നടന്ന് ആ വീട്ടിന് മുന്നിലെത്തിയതറിഞ്ഞില്ല .ചെമ്പകപ്പൂക്കളുടെ വീട് .ആ പഴയ ചെമ്പകമരങ്ങൾ അവിടെത്തന്നെയുണ്ട് .വളർച്ച മുരടിച്ച് ,ചില്ലകൾ കുറഞ്ഞിരിക്കുന്നു .പൂക്കൾ കുറവാണെങ്കിലും ,ഉണ്ട് ഇപ്പോഴും .
മതിലുകൾ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നു .കാട് കയറിക്കിടക്കുകയാണ് മുറ്റം മുഴുവൻ .വീടിന്റെ മുകളിലേക്ക് വരെ പാഴ്ചെടികൾ വളർന്നുകയറിയിരിക്കുന്നു .വാതിലുകളും ജനലുകളുമെല്ലാം അടർന്നു വീഴാറായിരിക്കുന്നു.
അതിനുള്ളിൽ നിന്ന്,കാവിമുണ്ട് വയറൊപ്പം കയറ്റിയുടുത്ത രണ്ട് രൂപങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ടോ ..''അണ്ണാ ..അണ്ണാ ..വിശപ്പ് ..നിങ്ങള് മണ്ണന്തലേ പോയിട്ട് എപ്പഴാ അണ്ണാ വരണത് .." ഒട്ടിയ വയറിൽ കൈവച്ചുകൊണ്ട് ആ മനുഷ്യരൂപങ്ങൾ ചോദിക്കുന്നുണ്ടോ ..
" ഞാൻ നിന്നോട് പറഞ്ഞിരുന്നല്ലോ ..അവര് രണ്ടും പോയി .മൂത്തയാളിനെ പാമ്പോ മറ്റോ കടിച്ചതാണെന്ന് തോന്നുന്നു .രാവിലെ കരിനീലിച്ചു മുറ്റത്ത് കിടപ്പുണ്ടായിയുന്നു .ശവം എടുത്ത് ദഹിപ്പിക്കാൻ പോലും നാട്ടുകാരെ സമ്മതിക്കാതെ ,ആ ശരീരത്തിൽ കെട്ടിപ്പിടിച്ച് കൊണ്ട് രണ്ടാമത്തെയാൾ .ഏറെ പണിപ്പെട്ടു ശരീരം സംസ്കരിക്കാൻ .പക്ഷെ പിറ്റേന്ന് തന്നെ മറ്റെയാളും ...
രാജകുടുംബമായിരുന്നുവെന്ന് പറഞ്ഞിട്ടെന്ത് കാര്യം .അനാഥരായിരുന്നു..കൂടെ മനസികാസ്വാസ്ഥ്യവും.എന്നാലും അവർ നമുക്കെന്തൊക്കെയോ ആയിരുന്നല്ലോ ,തിരിച്ചും ."വിനീത് പറഞ്ഞു നിർത്തി.
രാജകുടുംബമായിരുന്നുവെന്ന് പറഞ്ഞിട്ടെന്ത് കാര്യം .അനാഥരായിരുന്നു..കൂടെ മനസികാസ്വാസ്ഥ്യവും.എന്നാലും അവർ നമുക്കെന്തൊക്കെയോ ആയിരുന്നല്ലോ ,തിരിച്ചും ."വിനീത് പറഞ്ഞു നിർത്തി.
തെങ്ങോലകളെ ഇളക്കിമറിച്ചുകൊണ്ട് ഒരു കാറ്റുവന്ന് ,ഞങ്ങളെ മുട്ടിയുരുമ്മി കടന്നുപോയി.
മുറ്റത്തെ ചെമ്പകമരങ്ങളിൽ നിന്നും അവശേഷിച്ച ചില പൂക്കൾ ,കാറ്റിന്റെ ശക്തിയിൽ ഞങ്ങളുടെ മുന്നിലേക്ക് പറന്നുവീണു .
സൂര്യൻ കടലിനടിയിലേക്ക് നീങ്ങാൻ തുടങ്ങിയിരുന്നു ,അപ്പോൾ .
ബിനു കല്ലറക്കൽ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക