[ഭൂതായനം/18]
**************************"*
**************************"*
ഒക്ടോബർ 2 ഗാന്ധിജയന്തിയാണ്.. എന്നാൽ അതിനേക്കാൾ ആ ദിവസത്തിന് കാത്തിരിക്കുന്നത് സേവനവാരത്തെയോർത്താണ്. സ്കൂളിൽ ആഒരാഴ്ച ക്ലാസുണ്ടാവില്ല.ക്ലാസ് മുറികൾ വൃത്തിയാക്കി വെള്ളപൂശൽ, സ്കൂളിന് ചുറ്റുമുള്ള കാട് വെട്ടൽ, കല്ലുകൾ പെറുക്കി മാറ്റൽ, ഓടകൾ ബാത്ത് റൂമുകൾ ക്ലീൻ ചെയ്യൽ എല്ലാം ഈ ഏഴു ദിവസം നടത്തും. അധ്യാപകർ ,എൻ സി സി, സ്കൗട്ട് & ഗൈഡ് തുടങ്ങിയ സന്നദ്ധ വിഭാഗങ്ങളും ഉണ്ടാവും
ഉച്ചക്ക് കപ്പയും കഞ്ഞിയും എല്ലാം വിതരണമുണ്ടായിരുന്നു.പലപ്പോഴും ക്ലാസ് അടിസ്ഥാനത്തിലായിരുന്നു ഈ വൃത്തിയാക്കൽ. അവസാനം ക്ലാസ് മുറി ഒരു ചൊറുക്കുണ്ടാക്കലുണ്ട്. പറക്കുന്ന പക്ഷിയും മറ്റും കടലാസ് വെട്ടിയുണ്ടാക്കി നിരനിരയായി പത്ത് എ ക്ലാസുകാർ പെയിന്റ് ചെയ്തിരുന്നു..
ക്ലാസിൽ ഒന്നും പോകാതെ കൂട്ടുകാരുടെ തോളിൽ കയ്യിട്ട് കറങ്ങി നടക്കൽ അന്നത്തെ പ്രധാന പരിപാടിയായിരുന്നു
ക്ലാസിൽ ഒന്നും പോകാതെ കൂട്ടുകാരുടെ തോളിൽ കയ്യിട്ട് കറങ്ങി നടക്കൽ അന്നത്തെ പ്രധാന പരിപാടിയായിരുന്നു
രാവിലെ തൊട്ട് വൈകുന്നേരം വരെ പാട്ട്... എല്ലാവരും വീട്ടിൽ നിന്ന് ആയുധമൊക്കെ ആയിവരണം... സ്കൂളിന് ചുറ്റുമുള്ള പുല്ല് പറിക്കണം.. അഴുക്കുകൾ തോണ്ടിക്കളയണം...
അന്നൊക്കെ സത്യത്തിൽ ഒരു വൃത്തികേടുകളും ഇല്ല എന്നു തന്നെ പറയാം.. വൃത്തികേടിന്റെ ഇന്നിൽ നിന്ന് നോക്കുമ്പോൾ ആ എൺപതുകൾ പരിസ്ഥിതിയുടെ പൂക്കാലമായിരുന്നു.. കാട് വെട്ടി തീയിട്ടു ചുടൽ, ഓട ക്ലീനാക്കൽ, കുപ്പിച്ചില്ലു പെറുക്കൽ, എല്ലാം കഴിയുമ്പോഴെക്ക് കപ്പ... കാപ്പി.... റെഡി. ടീച്ചർമാർ വടിയും ചുഴറ്റിമേൽനോട്ടം.. അന്ന് കൈയ്യും വീശി നടന്നു പോരുമ്പോൾ മുത്തശ്ശി ചോദിക്കാറുണ്ടായിരുന്നു.. ഒരാഴ്ച്ചൊക്കെ സേവനം ചെയ്യാൻ മാത്രം എന്താപ്പൊ വണ്ടൂര്സ്കുളള് ള്ളത്... നേരം കളയാൻ ഓരോ പരിപാടികള്.. പ്രാർത്ഥന ദൈവം കേട്ടുന്ന് തോന്നുന്നു. അധികകാലം ഈ വാരപ്പരിപാടി തുടർന്നില്ല..
ഇടക്ക് താഴത്തിറങ്ങി ഐസ് വാങ്ങിക്കും. അദ്ദുറ എന്നൊരാൾ തേങ്ങ ചിരകുന്നതു പോലെ ഐസ് ചിരകി അതിൽ ചുകപ്പ്. മഞ്ഞ സിറപ്പൊഴിച്ച് ഒരു സ്പൂണും കപ്പുമൊക്കെയായി ഒരു ഐസ് പ്രൊഡക്ട് ഉണ്ടായിരുന്നു
ഉച്ച സമയത്തെ ഭക്ഷണം ക്ലാസ് മുറിയിൽ ഇരുന്നായിരുന്നില്ല അധികവും കഴിച്ചിരുന്നത്. കാലിഡോക്ടറുടെ വീടിനു പുറകിലെ തിണ്ണ ബ്ലോക്കിന്റെ മതിൽ, എന്നിവിടങ്ങളിലൊക്കെ കയറി ഇരുന്ന് പാഥേയപ്പൊതി തുറന്നിട്ടുണ്ട്. പൃക്ക എന്നു വിളിക്കുന്ന മോഹൻ ദാസ് ,ബിനു, ശശിഭൂഷൺ എന്നിവരായിരുന്നു അധികവും ഊൺ കമ്പനി'' '
ആൺകുട്ടികൾ എന്തുകൊണ്ടാണ് ഈ ക്ലാസ് മുറിത്തീറ്റ ഒഴിവാക്കുന്നത്..? ഒന്ന് വെള്ളത്തിന്റെ സൗകര്യം.. ആ കാലത്ത് പൈ പ്പൊന്നുമില്ല.. ബക്കറ്റും കയറും കപ്പിയും ഒപ്പം മറ്റ് കൈ കഴുകുവാൻ വരുന്നവരുമായി പിടീം വലീം കൂടണം... എന്നാൽ പുറത്തുള്ള ഏതെങ്കിലും മരച്ചുവടോ, മതിൽപ്പുറമോ കണ്ടെത്തുന്നത് ഒഴിഞ്ഞ കിണറും കപ്പിയും കയറുമുള്ള ഏതെങ്കിലും വീടരികിലായിരിക്കും.. സ്കൂളിന്റെ വിരസതയിൽ നിന്ന് കുറച്ചു നേരം പുറത്തിറങ്ങാൻ കിട്ടുന്നതാണല്ലോ ഈ ഉച്ചയൂണവസരങ്ങൾ.. അത് കഴിഞ്ഞ് കൈയ് കഴുകി വട്ടപ്പാത്രം കഴുകി തുണി സഞ്ചിയിലിട്ടു കെട്ടി നെല്ലിക്ക യോ മിട്ടായിയോ അലിയിച്ച് തിരിച്ചു കയറ്റം...
എട്ടിലും ഒമ്പതിലും ക്ലാസിലിരുന്ന് ചോറുണ്ട് ഗ്രൗണ്ടിനടുത്തുള്ള രഞ്ജിത്തിന്റെ വീട്ടിൽ പോയി കൈകഴുകി വരുമായിരുന്നു. അന്ന് ഡ്രോയിംഗ് മാഷ് വിപിൻ എന്ന പേരിൽ എഴുതുമായിരുന്ന തിരുവാലിക്കാരൻ രാമചന്ദ്രൻ മാഷായിരുന്നു.അംബികയും അനുജൻ സത്യനും അന്ന് കൈ കഴുകാൻ കൂടെ വരുമായിരുന്നു. രാമചന്ദ്രൻ മാഷുടെ വിളിപ്പേരായിരുന്നു വക്കച്ചൻ.ആരുടെയൊക്കെയോ കുസൃതി ഈ പേരുകളെ പച്ചിലയിൽ മതിൽ ക്കുറിയായി രേഖപ്പെടുത്തിയിട്ടുണ്ട്.
പറഞ്ഞു വന്നതതല്ല.അംബികയുടെ അനുജൻ സത്യന് അന്നേ എന്തോ ചില പ്രത്യേകതകൾ തോന്നിയിരുന്നു. അസാധാരണമായൊരൂർജ്ജം അയാളുടെ സാന്നിധ്യം അനുഭവിപ്പിച്ചിരുന്നു. ചക്കപ്പല്ലും കട്ടി ക്കണ്ണടയും സാധാരണയിൽ കവിഞ്ഞ ഇറക്കമുള്ള ട്രൗസറും | അലസമായ രീതിയും അന്നേ ശ്രദ്ധിച്ചിരുന്നു
കാലം അത് ശരിയാണെന്ന് പിന്നീട് തെളിയിച്ചു.
കാലം അത് ശരിയാണെന്ന് പിന്നീട് തെളിയിച്ചു.
ഹിമാലയത്തിൽ പോയി പൂർവ്വാശ്രമം ഉപേക്ഷിച്ച് കൊളത്തൂർ ആശ്രമത്തിന്റെ ജീവനാഡിയാവുകയും ഭാരതമെങ്ങും അറിയപ്പെടുന്ന സന്യാസിവര്യനായിത്തീരുകയും ചെയ്തു ആ മഹദ് ധിഷണ.സ്വാമി ചിദാനന്ദപുരി എന്ന പേരിൽ ഇന്നും സദുപദേശങ്ങളും സത്പ്രവൃത്തികളും ചെയ്ത് ലോകത്തിന് പ്രഭയേകുന്നു ആ ചിദാനന്ദ സത്യം..!
###################
സുരേഷ് നടുവത്ത്
•••••••••••••••••••••••••••••••••••••

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക