ഒരിടത്തൊരു നമ്പൂതിരി താമസിച്ചിരുന്നു.
അദ്ദേഹമൊരിയ്ക്കൽ അടുത്ത വീട്ടിൽ താമസിയ്ക്കുന്നയാളുമായി ശണ്ഠ കൂടി.
ശണ്ഠ മൂത്തപ്പോൾ അയാൾ നമ്പൂതിരിയെ ‘പട്ടീ’, ‘തെണ്ടീ’ എന്നൊക്കെ വിളിച്ചു.
അതിനു മറുപടിയായി നമ്പൂതിരി ‘ഏഭ്യൻ’, ‘ശുംഭൻ’, ‘വഷളൻ’ എന്നിങ്ങനെയും വിളിച്ചു.
അതു കേട്ടപ്പോൾ അയൽക്കാരൻ ‘മൂത്രം കുടിയൻ’, ‘@@@’, ‘###’, ‘***’ എന്നിങ്ങനെ പലതും ഉച്ചത്തിൽ വിളിച്ചു കൂവി.
അയാളുടെ ഭാഷ കേട്ടു നമ്പൂതിരി ചൊടിച്ചു: ‘പായസം കുടിയാ’, ‘പപ്പടം തീനീ’, ‘പഴം തീനീ’…
ഇവരുടെ വഴക്കുകൾ കേട്ടുകൊണ്ടുനിന്നവരിലൊരാൾ നമ്പൂതിരിയോടു ചോദിച്ചു:
“അല്ല തിരുമേനീ, അയാളിത്രയും മോശമായ വാക്കുകളുപയോഗിച്ചിട്ടും, ഇങ്ങനെയാണോ അയാളെ വിളിയ്ക്കേണ്ടത്?
അതുപോലെ തിരിച്ചു വിളിയ്ക്കാനും പറയാനുമൊന്നുമില്ലേ?”
ചോദിച്ചയാളോടു നമ്പൂതിരി സാവകാശം പറഞ്ഞു:
“മ്ലേച്ഛൻ! അയാൾ ഭക്ഷിയ്ക്കുന്നത് അയാൾ വിളിച്ചു പറയുന്നു.
ഞാൻ ഭക്ഷിയ്ക്കുന്നതു ഞാനും പറഞ്ഞു.
അതിലെന്താ തെറ്റുള്ളത്?”
(വരികൾ: കഥ സംസ്‌കൃതം,സജി വട്ടംപറമ്പിൽ)
sajivattamparambil@yahoo.com
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക