"പണിക്കരെ ഗോപിയേട്ടന് ഒരു നെഞ്ചുവേദന പോലെ..... ഒന്ന് നോക്കി പറയണെ"
അപ്പുറത്തെ വീട്ടിലെ മാധവി തങ്കപ്പൻ പണിക്കരെ വിളിച്ചു പറഞ്ഞു
"ഞാൻ നോക്കാം.... വിവരം പറയാം.... ധൈര്യായിരിക്കു"
പെട്ടെന്നാണ് വാതിലിന്നരികിൽ നിന്ന് പല്ലി ചിലച്ചത്
"ശുഭലക്ഷണം --- ഒന്നും സംഭവിക്കില്ല .... ഗൗളി ചിലച്ചു .... ഞാൻ നോക്കാം."
തങ്കപ്പൻ പണിക്കർ വാതിൽ വലിച്ചടച്ച് കവടി നിരത്തി
ഉച്ചയോടെ മാധവി ആശുപത്രിയിൽ നിന്ന് വിളിച്ചു
"പണിക്കരെ ഗോപിയേട്ടന് കുഴപ്പമില്ല. ഗാസിൻ്റെ പ്രശ്നമാണ്.... മരുന്ന് കൊടുത്തിട്ടുണ്ട് "
പണിക്കർ സന്തോഷിച്ചു
" ഞാൻ പറഞ്ഞില്ലെ ഗോപിയുടെ ആയുസ്സിന് ഒരു കുഴപ്പവുമില്ലാന്ന് "
വാതിൽ വലിച്ചടച്ചപ്പോൾ അതിൽ ചതഞ്ഞു പോയ ഗൗളിയുടെ തുറിച്ച കണ്ണുകളോടെയുള്ള തല അപ്പോഴും വാതിലിൻ്റെ വിടവിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടപ്പുണ്ടായിരുന്നു ......
(അവസാനിച്ചു)
Suresh Menon
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക