കടം
പിടയുന്ന പ്രാണന്റെ നടുങ്ങലായി
ഒടുവിൽ ഞാനെത്തുമ്പോൾ,
മരണത്തെത്തോൽപ്പിച്ച്,
ചടുല സ്വപ്നങ്ങളാൽ
തോരണം ചാർത്തി നീ
ചാരം പുതച്ചു കിടക്കുന്നൊരോർമ്മതൻ
കനലൂതീയാളിച്ചിട്ടഗ്നിച്ചുവപ്പിനാൽ
അവസാന ശ്വാസം വരേക്കുമാത്മാവിന്റെ
മുറിവേറ്റിടങ്ങളി,ലന്ധകാരത്തിന്റെ
വ്രണിത ഗർഭങ്ങളിൽ
ഒരു കുഞ്ഞു സൂര്യനെ,സാന്ത്വന സൂര്യനെ അണയാതെ,യഴിയാതെ കാക്കുകയിന്നു, നീ.
നാമൊന്നായി പൊലിപ്പിച്ചോരുത്സവ
സന്ധ്യതൻ നിറച്ചാർത്തിലേക്കതിന്നു -
യിർ വിളക്കീടുക,
കുങ്കുമം ചാർത്തുക.
ഒടുവിൽ ഞാനെത്തുമ്പോൾ,
മരണത്തെത്തോൽപ്പിച്ച്,
ചടുല സ്വപ്നങ്ങളാൽ
തോരണം ചാർത്തി നീ
ചാരം പുതച്ചു കിടക്കുന്നൊരോർമ്മതൻ
കനലൂതീയാളിച്ചിട്ടഗ്നിച്ചുവപ്പിനാൽ
അവസാന ശ്വാസം വരേക്കുമാത്മാവിന്റെ
മുറിവേറ്റിടങ്ങളി,ലന്ധകാരത്തിന്റെ
വ്രണിത ഗർഭങ്ങളിൽ
ഒരു കുഞ്ഞു സൂര്യനെ,സാന്ത്വന സൂര്യനെ അണയാതെ,യഴിയാതെ കാക്കുകയിന്നു, നീ.
നാമൊന്നായി പൊലിപ്പിച്ചോരുത്സവ
സന്ധ്യതൻ നിറച്ചാർത്തിലേക്കതിന്നു -
യിർ വിളക്കീടുക,
കുങ്കുമം ചാർത്തുക.
നിഴലുകളായി പിരിയുന്നതിൻ മുൻപേ
നിണമോലുമോർമ്മകളൊഴിയുന്നതിൻ മുൻപേ
തിരികെയെത്താമെന്ന വാക്കിന്റെ ജ്വലനത്തിൽ,
അതിന്നന്തി വെട്ടം പൊലിയുന്നതിൻ മുൻപേ
പിടയുന്ന പ്രാണന്റെ വഴിതിരഞ്ഞെത്തി ഞാന-
ഴകോലും നിത്യതയൊന്നായി പുൽകുവാൻ.
നിണമോലുമോർമ്മകളൊഴിയുന്നതിൻ മുൻപേ
തിരികെയെത്താമെന്ന വാക്കിന്റെ ജ്വലനത്തിൽ,
അതിന്നന്തി വെട്ടം പൊലിയുന്നതിൻ മുൻപേ
പിടയുന്ന പ്രാണന്റെ വഴിതിരഞ്ഞെത്തി ഞാന-
ഴകോലും നിത്യതയൊന്നായി പുൽകുവാൻ.
മുറിവേറ്റെരോർമ്മ തന്നങ്കണത്തിൽ
പിടയുന്ന പ്രാണനായി, ഭ്രൂണമായി
തിരികെയെത്തുന്നെന്നെയേറ്റുകൊൾക
എന്റെയവസാന ശ്വാസവുമെടുത്തുകൊൾക
പിടയുന്ന പ്രാണനായി, ഭ്രൂണമായി
തിരികെയെത്തുന്നെന്നെയേറ്റുകൊൾക
എന്റെയവസാന ശ്വാസവുമെടുത്തുകൊൾക
Devamanohar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക