പരാജിതരുടെ ആത്മഗാഥ
പരാജിതരുടെ പoന മുറികളിൽ
മുറിവേറ്റു വീണയക്ഷരങ്ങൾ
ഗ്രാമാന്തര നോവുകളിൽ
നഗര നിശ്വാസങ്ങളിൽ
വിയർപ്പിന്റെ മർമ്മത്തിൽ
രാശിവച്ച് പാകി മുളപ്പിച്ച
മുളങ്കുടിലുകളിൽ
നാട്ടവൈദ്യം സേവിച്ചു.
.
കൊട്ടിയടക്കപ്പെട്ട കൊട്ടാരസദസ്സുകളി -
ലാടവെ,യsർന്ന
നൃത്ത മണികളിലുരുമ്മി
ലാസ്യത്തിന്റെ മാലിന്യവും ഭാഷയുടെ വിസർജ്യവും അഭിഷേക തീർത്ഥങ്ങളാകുമ്പോൾ
ഗർഭപാത്രങ്ങളിൽ നിന്നുമടർത്തിമാറ്റപ്പെട്ട
വാക്കുകൾ
പരാജയ വിത്തുകളായി,
സ്വയം ഭൂക്കളായി
അടിമകളുടെ
വീര ചരിതമെഴുതി,
ജന്മങ്ങളിൽ
മറവിയുടെ താളിയോലകളിൽ
നറുനിലാവിന്റെ നക്ഷത്രങ്ങളെ
ആത്മാവിൻ നാരായത്തുമ്പിൽ
കുത്തി നിർത്തി
നിണമൊഴുകിയ പട്ടsയുടെ
തീരങ്ങളിൽ
വിഭൂതിയിൽ
കനത്ത
കരിം ചോരയാൽ..
ഞങ്ങൾ, പരാജിതർ
വിജയചരിതമെഴുതി.
വിജയത്തിൻ നെറ്റിപ്പട്ടം പ്രാണനിൽ
കൊരുത്ത് പാടി കഥകൾ,
അന്യോന്യം ജയിക്കാതെ
മനസ്സ് പകുത്തേവരും ജയിച്ച
വീരകഥകൾ.
മുറിവേറ്റു വീണയക്ഷരങ്ങൾ
ഗ്രാമാന്തര നോവുകളിൽ
നഗര നിശ്വാസങ്ങളിൽ
വിയർപ്പിന്റെ മർമ്മത്തിൽ
രാശിവച്ച് പാകി മുളപ്പിച്ച
മുളങ്കുടിലുകളിൽ
നാട്ടവൈദ്യം സേവിച്ചു.
.
കൊട്ടിയടക്കപ്പെട്ട കൊട്ടാരസദസ്സുകളി -
ലാടവെ,യsർന്ന
നൃത്ത മണികളിലുരുമ്മി
ലാസ്യത്തിന്റെ മാലിന്യവും ഭാഷയുടെ വിസർജ്യവും അഭിഷേക തീർത്ഥങ്ങളാകുമ്പോൾ
ഗർഭപാത്രങ്ങളിൽ നിന്നുമടർത്തിമാറ്റപ്പെട്ട
വാക്കുകൾ
പരാജയ വിത്തുകളായി,
സ്വയം ഭൂക്കളായി
അടിമകളുടെ
വീര ചരിതമെഴുതി,
ജന്മങ്ങളിൽ
മറവിയുടെ താളിയോലകളിൽ
നറുനിലാവിന്റെ നക്ഷത്രങ്ങളെ
ആത്മാവിൻ നാരായത്തുമ്പിൽ
കുത്തി നിർത്തി
നിണമൊഴുകിയ പട്ടsയുടെ
തീരങ്ങളിൽ
വിഭൂതിയിൽ
കനത്ത
കരിം ചോരയാൽ..
ഞങ്ങൾ, പരാജിതർ
വിജയചരിതമെഴുതി.
വിജയത്തിൻ നെറ്റിപ്പട്ടം പ്രാണനിൽ
കൊരുത്ത് പാടി കഥകൾ,
അന്യോന്യം ജയിക്കാതെ
മനസ്സ് പകുത്തേവരും ജയിച്ച
വീരകഥകൾ.
യവന തീരങ്ങളിൽ
നൈൽ കുരുപ്പുകളിൽ
വോൾഗതൻ ശൈത്യ ഗർഭങ്ങളിൽ സൈന്ധവസ്പന്ദനങ്ങളിൽ
നഗരവിദൂരതകളിലെ
ഉഷ്ണ നിശ്വാസങ്ങളിൽ,
ഗ്രാമ ഗർഭങ്ങളിലെ
ഹേമഹരിതാഭങ്ങളിൽ
പരാജിതരുടെ പാനപാത്രങ്ങളിൽ
വേദനാദൂരങ്ങൾ സൂര്യനെ മുലയൂട്ടി.
നൈൽ കുരുപ്പുകളിൽ
വോൾഗതൻ ശൈത്യ ഗർഭങ്ങളിൽ സൈന്ധവസ്പന്ദനങ്ങളിൽ
നഗരവിദൂരതകളിലെ
ഉഷ്ണ നിശ്വാസങ്ങളിൽ,
ഗ്രാമ ഗർഭങ്ങളിലെ
ഹേമഹരിതാഭങ്ങളിൽ
പരാജിതരുടെ പാനപാത്രങ്ങളിൽ
വേദനാദൂരങ്ങൾ സൂര്യനെ മുലയൂട്ടി.
ചികുരഭാരങ്ങളിൽ
കുലച്ചു നിന്ന പൂവാടികളിൽ,
ലാസ്യത്തിന്റെ പെരും നോവുകളിൽ
ചിതറി വീണ
സിംഹാസന മേലാപ്പുകൾ
മഹായുദ്ധങ്ങളുടെ
കുരുക്ഷേത്രങ്ങളിൽ
ആശ്ലേഷിക്കപ്പെടാത്ത
പരാജിത കബന്ധങ്ങളിൽ താങ്ങി നിന്നു.
കുലച്ചു നിന്ന പൂവാടികളിൽ,
ലാസ്യത്തിന്റെ പെരും നോവുകളിൽ
ചിതറി വീണ
സിംഹാസന മേലാപ്പുകൾ
മഹായുദ്ധങ്ങളുടെ
കുരുക്ഷേത്രങ്ങളിൽ
ആശ്ലേഷിക്കപ്പെടാത്ത
പരാജിത കബന്ധങ്ങളിൽ താങ്ങി നിന്നു.
മുറിഞ്ഞ വാൾത്തലകളിൽ
വിളങ്ങി നിന്ന രാജസിംഹാസനങ്ങളേ,
പരാജിതരെങ്കിലും പങ്കിടുന്നു
ഹൃദയങ്ങൾ ഞങ്ങൾ
അരുതൊരു രാജശാസനവുമെങ്ങൾ -
ക്കന്യോന്യം വെട്ടി ജയിക്കുവാൻ.
തോൽപ്പിക്കാതെ ജയിച്ചീടും ഞങ്ങളീ
ജീവിതായോധന വീഥിയിൽ.
നാവറുത്തു, വാക്കറുത്തൊഴുകുന്നു
മുകസാക്ഷ്യങ്ങൾ
ജയിച്ചവർക്കു തീറെഴുതിയ
ഭൂമി വിൺതലമല്ലിത്
വേർപ്പുകല്ലിൽ നീരൊഴുക്കിയ
തോറ്റവർക്കും, പൊറുക്കണം..
വിളങ്ങി നിന്ന രാജസിംഹാസനങ്ങളേ,
പരാജിതരെങ്കിലും പങ്കിടുന്നു
ഹൃദയങ്ങൾ ഞങ്ങൾ
അരുതൊരു രാജശാസനവുമെങ്ങൾ -
ക്കന്യോന്യം വെട്ടി ജയിക്കുവാൻ.
തോൽപ്പിക്കാതെ ജയിച്ചീടും ഞങ്ങളീ
ജീവിതായോധന വീഥിയിൽ.
നാവറുത്തു, വാക്കറുത്തൊഴുകുന്നു
മുകസാക്ഷ്യങ്ങൾ
ജയിച്ചവർക്കു തീറെഴുതിയ
ഭൂമി വിൺതലമല്ലിത്
വേർപ്പുകല്ലിൽ നീരൊഴുക്കിയ
തോറ്റവർക്കും, പൊറുക്കണം..
By
Deva Manohar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക