മറക്കില്ലൊരിക്കലും !!
=======
പുതപ്പിനടിയിൽ കിടന്ന ചൂടുളള ശരീരത്തിൽ നിന്ന് ,പുതപ്പ് മാറ്റി തല
വെളിയിലേക്കിട്ട് പുല്ല് മേഞ്ഞ വീടിന്റെ മേൽക്കൂരയിലേക്ക് നോക്കി,
=======
പുതപ്പിനടിയിൽ കിടന്ന ചൂടുളള ശരീരത്തിൽ നിന്ന് ,പുതപ്പ് മാറ്റി തല
വെളിയിലേക്കിട്ട് പുല്ല് മേഞ്ഞ വീടിന്റെ മേൽക്കൂരയിലേക്ക് നോക്കി,
മേൽക്കൂരയിലെ പുല്ലുകൾക്കിടയിലൂടെ ഞാൻ കണ്ടു,
പ്രഭാത വെളിച്ചം,
പ്രഭാത വെളിച്ചം,
കട്ടിലിനടുത്ത് സ്റ്റൂളിൽ വച്ചിരിക്കുന്ന എച്ച് എം ടി വാച്ചിലേക്ക് നോക്കി, സമയം ക്ളിയറാകുന്നില്ല, തീപ്പെട്ടി ഉരച്ച് വിളക്ക് കത്തിച്ചു,
സമയം ആറ്,
സമയം ആറ്,
അടുത്ത് കിടക്കുന്ന ജേഷ്ഠന് ശല്യമാകണ്ട എന്നു കരുതി വിളക്കണച്ച് മെല്ലെ എഴുന്നേറ്റ് വാതിൽ തുറന്നു ,
അകത്തെ മുറിയിൽ ബാപ്പയും , ഉമ്മയും പ്രഭാത പ്രാർത്ഥനയിലാണ്,
ഞാൻ,
പുറത്തേക്കിറങ്ങി, വേഗം പ്രഭാതക്യത്യങ്ങൾ നിർവഹിച്ച് ഉടുത്തിരുന്ന ലുങ്കിക്ക് മീതെ ഒരു ഷർട്ടെടുത്തിട്ട്
തലമുടി ചീകി ഒതുക്കി വീട്ടിൽ നിന്നിറങ്ങി റോഡിലെത്തി വേഗത്തിൽ നടന്നു,,
തലമുടി ചീകി ഒതുക്കി വീട്ടിൽ നിന്നിറങ്ങി റോഡിലെത്തി വേഗത്തിൽ നടന്നു,,
ഇന്നെങ്കിലും ഒന്ന് വന്നെങ്കിൽ
അതെ,
എത്ര നാളുകളായി ഈ നടപ്പ് ഒന്ന്
കാണുവാനുളള ആകാംക്ഷ അതെത്രമാത്രം ആവേശമാണ് , ആഗ്രഹമാണ് ,
ശരിക്കും പറഞ്ഞാൽ വർഷം ഒന്നെങ്കിലും ആയിക്കാണും ഈ ആഗ്രഹവും വച്ച് നടക്കുന്നു,
അതെ,
എത്ര നാളുകളായി ഈ നടപ്പ് ഒന്ന്
കാണുവാനുളള ആകാംക്ഷ അതെത്രമാത്രം ആവേശമാണ് , ആഗ്രഹമാണ് ,
ശരിക്കും പറഞ്ഞാൽ വർഷം ഒന്നെങ്കിലും ആയിക്കാണും ഈ ആഗ്രഹവും വച്ച് നടക്കുന്നു,
രചന,
അതാണവളുടെ പേര്,
അതാണവളുടെ പേര്,
വീട്ടിൽ നിന്ന് ,
നാല് കിലോമീറ്റർ ദൂരമുണ്ട്,
ടൗണിലേക്കുളള ടാറിടാത്ത റോഡാണ്, കുന്നും, ഇറക്കവും ഏലക്കാടുകളും നിറഞ്ഞ റോഡ്, ഞാൻ അതി വേഗം നടക്കുകയാണ്,
ടൗണിലേക്കുളള ടാറിടാത്ത റോഡാണ്, കുന്നും, ഇറക്കവും ഏലക്കാടുകളും നിറഞ്ഞ റോഡ്, ഞാൻ അതി വേഗം നടക്കുകയാണ്,
എത്രയും പെട്ടന്ന് വീട്ടിൽ തിരിച്ചെത്തണം, കാരണം
രാവിലെ എട്ടുമണിക്ക് പറമ്പിൽ മരച്ചീനി നടാനും, ,കുരുമുളക് കൃഷിക്കും ,പാടത്ത് കൊയ്യാനും പണിക്കാരെത്തും,
എന്നെ കണ്ടില്ലെങ്കിൽ ആകെ പ്രശ്നമാകും,
എന്നെ കണ്ടില്ലെങ്കിൽ ആകെ പ്രശ്നമാകും,
വഴിയിൽ പരിചയക്കാരായ ആളുകൾ,
പാൽ സൊസെെറ്റിയിലേക്ക് പാൽ കൊണ്ട് പോകുന്നവർ ,അവരെല്ലാം ചോദിച്ചു,
പാൽ സൊസെെറ്റിയിലേക്ക് പാൽ കൊണ്ട് പോകുന്നവർ ,അവരെല്ലാം ചോദിച്ചു,
''രാവിലെ എങ്ങോട്ടാടാ ? ''
ഹേയ് ഒന്നുമില്ല , കുറച്ച് സാധനങ്ങൾ വാങ്ങാൻ ഇന്ന് വീട്ടിൽ പണിക്കാരുണ്ട് , !
ഒരു ചെറിയ നുണ പറഞ്ഞ് ഞാൻ വേഗത്തിൽ നടന്നു,
ഒരു ചെറിയ നുണ പറഞ്ഞ് ഞാൻ വേഗത്തിൽ നടന്നു,
അങ്ങനെ കുന്നും, ഇറക്കവും ഏലക്കാടുകളും പുഴകളും, കടന്ന് ഞാൻ ടൗണിലെത്തി,
എന്റെ ഹ്യദയം പട പടാന്ന് മിടിക്കുകയാണ്,
ടൗണിലെ സിനിമാ തിയറ്ററിനടുത്ത് ചന്ദ്രൻ ചേട്ടന്റെ ബാർബർ ഷോപ്പ് ,
അതിനടുത്തൊരു പെട്ടിക്കട
അവിടെയാണ് കക്ഷിയുടെ സ്ഥിരം
വരവ്,,
എന്റെ ഹ്യദയം പട പടാന്ന് മിടിക്കുകയാണ്,
ടൗണിലെ സിനിമാ തിയറ്ററിനടുത്ത് ചന്ദ്രൻ ചേട്ടന്റെ ബാർബർ ഷോപ്പ് ,
അതിനടുത്തൊരു പെട്ടിക്കട
അവിടെയാണ് കക്ഷിയുടെ സ്ഥിരം
വരവ്,,
ഞാൻ അകലേന്ന് കണ്ടു,
കക്ഷി എത്തിയിട്ടുണ്ട്,
എന്റെ ഹ്യദയത്തിന്റെ മിടിപ്പ് വർദ്ധിച്ചു,
ഞാനടുത്തെത്തി,
അവിടെ,
കക്ഷി എത്തിയിട്ടുണ്ട്,
എന്റെ ഹ്യദയത്തിന്റെ മിടിപ്പ് വർദ്ധിച്ചു,
ഞാനടുത്തെത്തി,
അവിടെ,
മിഠായി ഭരണീടെ മുകളിൽ അടുക്കി വച്ചിരിക്കുന്ന ആഴ്ചപ്പതിപ്പുകളിൽ നിന്ന് ഒരെണ്ണമെടുത്തു ആകാംക്ഷ യോടെ താളുകൾ മറിച്ച് നോക്കി,
കരഞ്ഞു പോയി ,
അയച്ച കഥ,
ഇന്നും വന്നില്ല,
അയച്ച കഥ,
ഇന്നും വന്നില്ല,
സങ്കടത്തോടെ,
ആഴ്ചപ്പതിപ്പ് പോലും വാങ്ങാതെ ഞാൻ തിരിഞ്ഞോടി,
അങ്ങനെ ഏതാണ്ട് ഒരു വർഷക്കാലം
കുന്നും മലകളും പുഴകളും താണ്ടി ഞാൻ ഓടി,
എന്റെ രചനയെ കാണാൻ,
പക്ഷേ ,
എന്നും,
പരാജയത്തോടെ മടങ്ങി,
ആഴ്ചപ്പതിപ്പ് പോലും വാങ്ങാതെ ഞാൻ തിരിഞ്ഞോടി,
അങ്ങനെ ഏതാണ്ട് ഒരു വർഷക്കാലം
കുന്നും മലകളും പുഴകളും താണ്ടി ഞാൻ ഓടി,
എന്റെ രചനയെ കാണാൻ,
പക്ഷേ ,
എന്നും,
പരാജയത്തോടെ മടങ്ങി,
തോറ്റ് പിന്മാറാൻ ഞാനൊരുക്കമല്ലായിരുന്നു,
വാശിയോടെ ഞാനെഴുതി,
അതിലും വാശിയോടെ ചിലത് തിരികെ വന്നു,
വാശിയോടെ ഞാനെഴുതി,
അതിലും വാശിയോടെ ചിലത് തിരികെ വന്നു,
രാത്രി,
മണ്ണെണ്ണ വിളക്കിന്റെ മുന്നിലിരുന്ന് തിരികെ വന്ന കഥകളെ മാറോട് ചേർത്ത് ഞാനൊരു ശപഥം ചെയ്തു,
മണ്ണെണ്ണ വിളക്കിന്റെ മുന്നിലിരുന്ന് തിരികെ വന്ന കഥകളെ മാറോട് ചേർത്ത് ഞാനൊരു ശപഥം ചെയ്തു,
''എന്റെ രചനയെ അച്ചടിയുടെ പുത്തനുടുപ്പ് ഞാനണീക്കും,
ഇത് സത്യം, ഇത് സത്യം, ഇത് സത്യം, !!
ഇത് സത്യം, ഇത് സത്യം, ഇത് സത്യം, !!
അന്ന് ആ ഇരുപത്തി നാലാമത്തെ വയസ്സിൽ
ആ പുൽക്കുടിലിലെ
മണ്ണെണ്ണ വിളക്കിന്റെ മുന്നിൽ വച്ച് ചെയ്ത
ആ പ്രകാശ ശപഥം, താമസിയാതെ നിറവേറി,
മാസങ്ങൾക്ക് ശേഷം മലയാള മനോരമ
ആഴ്ചപ്പതിപ്പിൽ സമ്മാനർഹമായ എന്റെ ആദ്യ (രചന) ഫലിതം വന്നു, !
ആ പുൽക്കുടിലിലെ
മണ്ണെണ്ണ വിളക്കിന്റെ മുന്നിൽ വച്ച് ചെയ്ത
ആ പ്രകാശ ശപഥം, താമസിയാതെ നിറവേറി,
മാസങ്ങൾക്ക് ശേഷം മലയാള മനോരമ
ആഴ്ചപ്പതിപ്പിൽ സമ്മാനർഹമായ എന്റെ ആദ്യ (രചന) ഫലിതം വന്നു, !
''ഭാര്യ = '' ചേട്ടാ, അയലത്തെ ആ മിനിയുടെ ചുരിദാറൊന്ന് കാണണം , എന്തൊരു ഭംഗിയാ !!?
''ഭർത്താവ്, = '' എന്നിട്ടും നീ പറയും എനിക്ക് സെലക്ട് ചെയ്യാൻ തീരെ അറിയില്ലെന്ന്,!!
ആ ഫലിതം ഞാൻ ഇന്നും ഓർക്കുന്നു,
പക്ഷേ, ദുഃഖകരമായത്
അടുത്ത വീട്ടിലെ മിനി ചേച്ചിയെ ചേർത്ത് പിന്നീട് എന്റെ കൂട്ടുകാരിൽ ചിലർ വച്ച് പുലർത്തിയ തെറ്റിദ്ധാരണ കളാണ്, !!
പക്ഷേ, ദുഃഖകരമായത്
അടുത്ത വീട്ടിലെ മിനി ചേച്ചിയെ ചേർത്ത് പിന്നീട് എന്റെ കൂട്ടുകാരിൽ ചിലർ വച്ച് പുലർത്തിയ തെറ്റിദ്ധാരണ കളാണ്, !!
(1996 മെയ് )
=====
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
=====
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക