Slider

ഓരോരോ പാരമ്പര്യങ്ങളെ ...... (വീണ്ടും ഒരു പെണ്ണുകാണൽ കഥ ...)

0
Image may contain: 1 person, beard and closeup

ഈ കഥയിലെ നായകൻ ഞാനല്ല ... അടുത്താഴ്ച അങ്ങേരുടെ കല്യാണം ആണ് നുമ്മടെ നായകന്റെ . നായകന്റെ പേര് പറയണൊ വേണ്ടല്ലേ .... അപ്പൊ നമ്മടെ പേരില്ലാത്ത നായകന് പെണ്ണുകാണാൻ പോയ കഥയാണിത് ...
ഗൾഫിലെ ജോലിയിൽ നിന്നും രണ്ടു മാസം പരോളെടുത്തു ഞാനും അങ്ങേരും നാട്ടിൽ ലാൻഡ് ചെയ്തു , ഈ വാക്കേഷനിൽ അകെ ഉദ്ദേശം ഒന്നേയുള്ളു എങ്ങനേലും അങ്ങേരെ പെണ്ണുകെട്ടിക്കണം ... വയസു മുപ്പതു കഴിഞ്ഞാൽ പിന്നെ പെണ്ണ് കെട്ടാത്ത ചെക്കൻമ്മാർക്ക് ഡിമാൻഡ് കൊറയും എന്നൊരു അലിഖിത നിയമമുണ്ട് ഇപ്പൊ നാട്ടിൽ ഉണ്ട് ... പോരാത്തേന് നുമ്മടെ നായകന് കൊറച്ചു കഷണ്ടി കേറീട്ടുണ്ടോ എന്നൊരു സംശയവും ഉണ്ട് .. അങ്ങേരതിനെ കോറച്ചഭിമാനത്തിൽ "പാരമ്പര്യം" എന്നൊക്കെ പറഞ്ഞു ഒഴിയുമെങ്കിലും ...'"ഉള്ളില് സങ്കടണ്ട്ട്ടോ' അത് ഞങ്ങള് സുഹൃത്തുക്കൾക്കറിയാം ...
കമ്പനിയിൽ ലീവ് ചോദിക്കുന്നതിനു മുമ്പേ ഞാൻ അങ്ങേരുടെ അച്ഛനെ വിളിച്ചു പറഞ്ഞു "ഒരു അഞ്ചാറ് പുള്ളോറ നിങ്ങോ നോക്കി വെച്ചറ് ഞങ്ങള് വന്നിട്ട് സെലക്ട് ആക്കലോ ..." "നീ അതൊന്നും പേടിക്കണ്ട ഈട എല്ലാം റെഡി.... റെഡി ... ആന്ന് ...നിങ്ങോ വന്ന ആദ്യത്തെ ഞായറാഴ്ച പെണ്ണ് നോക്കല് രണ്ടാമത്തെ ഞായറാഴ്ച കല്യാണം ...." അത്രയ്ക്ക് കോൺഫിഡന്റ് ....
അങ്ങനെ ഞങ്ങൾ നാട്ടിലെത്തി ആദ്യത്തെ ഞായറാഴ്ച്ച പറഞ്ഞ പോലെ പെണ്ണുകാണാൻ പോയി ...എനിക്ക് ഈ പെണ്ണുകാണാൻ കൂടെപ്പോവാൻ ഭയങ്കര ഇന്ട്രെസ്റ്റ് ആണ് നമ്മക്കൊരു പരിചയം ആവുമല്ലോ ... ഏതു ..
ഞാനും നായകനും പിന്നെ അങ്ങേരുടെ രണ്ടു അളിയൻമ്മാരുംക്കൂടി രാവിലെ തന്നെ പുറപ്പെട്ടു ... ബ്രോക്കറെ വഴിന്നു പിക്ക് ചെയ്തു ... പെണ്ണിൻ്റെ വീട്ടിലെത്തി ... സാധാരണ രീതിയിൽ ചായയുമായി പെണ്ണ് വന്നു ... പെണ്ണിന്റെ വല്യച്ഛന്റെ വീടാണത് .. അവരോടൊക്കെ സംസാരിച്ചു ... കുവൈറ്റിലെ തൻ്റെ അമേരിക്കൻ കമ്പനിയിലെ ജോലി "എൻവിറോണ്മെന്റൽ ഓഫീസർ... " എന്ന് നമ്മുടെ നായകൻ പറഞ്ഞപ്പോ ... ഇതൊക്കെ പെൺവീട്ടുകാർക്ക് മനസ്സിലാവോപ്പാ .... എന്ന് ഞാൻ വെറുതെ മനസ്സിലോർത്തു ... സാധാരണ ഗൾഫിലുള്ള ചെക്കനാണെങ്കിൽ അവർക്കാദ്യം അറിയേണ്ടത് കല്യാണം കഴിഞ്ഞാൽ പെണ്ണിനെ അവിടേക്കു കൊണ്ടുപോവുമോ എന്നായിരിക്കും .... , കല്യാണം കഴിഞ്ഞത്തിന്റെ പിറ്റേന്ന് തന്നെ കൊണ്ടുപോകണം എന്ന് പറഞ്ഞ ഒരമ്മയുടെ വീട്ടിൽ ഒരിക്കൽ പെണ്ണുകാണാൻ പോയത് ഞാൻ ഓർക്കുന്നു ... ഗൾഫിൽ ജീവിക്കുന്നവർക്കറിയാം ഇവിടുത്തെ വിസയുടെ നൂലാമാലകൾ .. പിന്നെ റൂം , സാധനങ്ങൾ ... ഇതൊക്കെ അറേഞ്ച്ചെയ്യാൻ സമയം എടുക്കുമെന്ന് പറഞ്ഞാ അപ്പൊ അവര് പറയും ഞങ്ങോ ഇപ്പൊ അയക്കുന്നില്ലപ്പാ ... എന്ന് ..
എന്തോ ഭാഗ്യം കൊണ്ട് നമ്മുടെ നായകൻ കാണാൻ പോയ പെൺവീട്ടുകാർ അത് പറഞ്ഞില്ല ... ഡിഗ്രി അവസാന വര്ഷം പഠിക്കുന്ന പെൺകുട്ടിയോട് തുടർന്ന് പഠിക്കാൻ താല്പര്യമുണ്ടോന്നു ചോദിച്ചപ്പോ .. ഞാൻ പടിക്കുന്നൊന്നുല്ലപ്പാ . ... എന്നാണ് മറുപടി അപ്പൊ അതും ഓക്കേ ... അമ്മ വീട്ടിൽ ഒറ്റക്കാവും എന്ന ഭയം ഇല്ലാതായിരിക്കുന്നു ഇനീപ്പോ അടുത്താഴ്ച കല്യാണം ഞാൻ മനസ്സിൽ ഉറപ്പിച്ചു ..
എല്ലാം പറഞ്ഞുറപ്പിക്കാൻ തുടങ്ങിയപ്പോൾ പെണ്ണിന്റെ വല്യച്ഛൻ പറഞ്ഞു ... "ഓളെ... പെണ്ണിൻ്റെ .. അച്ഛൻ വരുന്നുണ്ട് ഇപ്പൊ എത്തും.... അവരും കൂടെ വന്നിട്ട് നമ്മക്ക് തീരുമാനിക്കാം ..." ഞങ്ങൾ വെയിറ്റ് ചെയ്യാൻ തീരുമാനിച്ചു അങ്ങനെ കാത്തിരിപ്പിനൊടുവിൽ ... ഒരു ബുള്ളറ്റ് ശബ്ദം ഞങ്ങളുടെ കാതുകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് കടന്നു വന്നു ... അതിൽ നിന്നും ആജാനുബാഹുവായ ഒരു മനിഷ്യൻ ഇറങ്ങി ... പിരിച്ചു വെച്ച കട്ടി മീശ , കൈയ്യിൽ ഒരു സ്വർണ്ണ ബ്രായ്‌സ്‌ലെറ്റ് ... കഴുത്തിലെ മാല നാട്ടുകാരെ കാണിക്കാൻ പുറത്തിട്ടിരിക്കുന്നു .... പെണ്ണിൻ്റെ അച്ഛനാണ് .. ബ്രോക്കര് പരിചയപ്പെടുത്തി ... അത് കേട്ടതും ... അടുത്തിരുന്ന നായകന്റെ അളിയനോട് ചെവിയിൽ ഞാൻ ചോദിച്ചു ... " ഓര് പോലിസാ ..." "നീ മിണ്ടല്ലടാ ... ഞാൻ പറയാം ..." അളിയൻ എന്നെ വിലക്കി പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല ... ഞാൻ ഉറപ്പിച്ചിരുന്നു പോലീസ് തന്നെ .... ഒരു ചായ കുടിച്ചു കഴിഞ്ഞു നമ്മുടെ പോലീസ് കാരൻ അച്ഛൻ നമ്മുടെ നായകനെ മാത്രം മാറ്റി നിർത്തി എന്തൊക്കെയോ ചോദിച്ചു ... 'എല്ലാം ഒകെ ആണ് അപ്പൊ അങ്ങേർക്കും ഇഷ്ടപ്പെട്ടു ...' അകെ ശുഭം എന്ന അവസ്ഥ ... ഞാൻ മനസ്സിലോർത്തു .... "വൈന്നേരം ഞങ്ങള് വിളിക്കാം ... " എന്ന അവരുടെ ഉറപ്പിൽ ഞങ്ങളിറങ്ങി ... കാര് സ്റ്റാർട്ട് ചെയ്തു, ഞാൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു ... വണ്ടി മെയിൻ റോഡിൽ എത്തിയപ്പോ അളിയൻ എന്നോട് പറഞ്ഞു രൂപേഷെ ... അയാള് പോലീസൊന്നും അല്ലപ്പാ ... കപ്പണെലു (ചെങ്കല്ല് മുറിച്ചെടുക്കുന്ന സ്ഥലം ) കല്ല് ലോഡാക്കല് പണി ... ഞാൻ മൂക്കത്തു വിരൽ വെച്ചു .. കണ്ടാ ശരിക്കും പോലിസെന്നെ അല്ലെ ...
അന്ന് വൈന്നേരം തെങ്ങു ചെത്തുന്ന അജിയേട്ടനെ വിളിച്ചു ... മധുരക്കള്ളും കപ്പേം നമ്മുടെ നായകന്റെ വീട്ടിലിരുന്നു കുടിക്കുമ്പോ പെണ്ണ് വീട്ടുകാരുടെ ഫോൺ വന്നു " അത് ഞങ്ങക്ക് ശരിയാവൂലപ്പ ... ചെക്കന കാണുമ്പോ ഒരു പണക്കാരന്റെ ലുക്ക് ഇല്ലപ്പാ ... ഈ ഗൾഫുകാരെന്നെല്ലാം വിചാരിച്ചപ്പോ ഞങ്ങോ കൊറച്ചു പ്രതീക്ഷിച്ചിനി .. ഒരു സ്വർണത്തിന്റെ മലെങ്കിലും ഇതൊന്നുല്ലാതെ ..." അത് ഇപ്പോളത്തെ പുള്ളോരുക്കു സ്വർണ്ണോല്ലാം ഇഷ്ടോല്ലല്ലോപ്പ.... എന്ന് നായകന്റെ അച്ഛൻ പറഞ്ഞു മുഴുവിക്കും മുമ്പേ ഫോൺ കട്ടായി .... ഫോണിലെ സംസാരം ഞങ്ങളോട് പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് ... നിങ്ങളോട് ആ മാല ഇട്ടിട്ടുപോവാൻ ഞാൻ പറത്തല്ലേ ... മാല മാത്രം ഇട്ടിട്ടെന്തു കാര്യം പണക്കാരന്റെ ലുക്ക് വേണ്ടെടാ ... പാരമ്പര്യം അങ്ങേരു സ്വയം ട്രോളി ... ആ ട്രോൾ താമസക്കപ്പുറം എൻ്റെ മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു ...ഈ കഥ എഴുതുന്നത് ഇനി കല്യാണം നടക്കാൻ പെൺകുട്ടികൾക്കുള്ള അച്ഛനമ്മമാരോട് ഒരു കാര്യം പറയാനാണ് ... നിങ്ങൾ പണത്തിനും സൗന്തര്യത്തിനും പിന്നാലെ പോവുമ്പോൾ നിങ്ങൾ മറന്നു പോവുന്ന ഒരു കാര്യമുണ്ട് ഇനിയുള്ള ജീവിതം നിങ്ങളുടെ മകൾ ജീവിക്കേണ്ടത് അവൻ്റെ കൂടെയാണെന്ന് ... പണത്തിനു പുറകെ പോവുമ്പോൾ ചിലപ്പോഴെങ്കിലും നഷ്ടപ്പെടുന്നത് ... നിങ്ങളുടെ മകളുടെ സന്തോഷമായിരിക്കും ....
അടുത്താഴ്ച കല്യാണം കഴിക്കുന്ന എൻ്റെ ഫ്രണ്ട്നും ബീവിക്കും ..... എനിക്കറിയാം നിങ്ങോ ഉഷാറാകും എന്നാലും എൻ്റെ വക ഒരു ഹാപ്പി മാരീഡ് ലൈഫ് ...
രൂപേഷ് ബാബു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo