
കിഴക്കുവശത്തെ ചില്ലിതെങ്ങിനു മുകളിൽ ചോര വാർന്നു വിളറിയ ചന്ദ്രൻ എന്തോ എത്തി നോക്കുന്നതു കണ്ടപ്പോഴാണ് പരമേശ്വരനു ശക്തിയായ നെഞ്ചുവേദന തോന്നിയത്.
വേദന വയറ്റിലൂടെ വന്നു നെഞ്ചിലേക്ക് പടർന്നു..
പാർവ്വതീ....
പാത്രം കഴുകി കൊണ്ടിരുന്ന പാർവ്വതി വേദന നിറഞ്ഞ ആ വിളി കേട്ടു. ഈറൻ കൈ സാരിത്തുമ്പിൽ തുടച്ച് പാർവ്വതി ഉമ്മറത്തേയ്ക്കു ചെന്നു.
ഇടതു നെഞ്ചു പൊത്തി വേദനയോടെ അയാൾ പറഞ്ഞു.
" എന്റെ ഹൃദയം "
മുന്നിൽ വായിച്ചു കൊണ്ടിരുന്ന പത്രത്തിൽ മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ വാർത്തയുടെ വിശദീകരണം . ഇനി അതാണോ വേദനയ്ക്കു കാരണം.?
വിഷമിക്കണ്ട.. വരൂ... നടന്നിട്ടു വരാം.
ആശുപത്രിയിലേക്കു പോകാം എന്ന് പാർവ്വതി പറഞ്ഞില്ല. കാരണം പല തവണ പരമേശ്വരനു നെഞ്ചുവേദന വന്നതാണ്.വയറിൽ നിന്നുയർന്ന് നെഞ്ചിലൂടെ പടരുന്ന വേദന. ആദ്യത്തെ ആറു തവണ ആശുപത്രിയിൽ പോയി. പിന്നെ നെഞ്ചുവേദന വരുമ്പോൾ അവർ ഒരുമിച്ചു അമ്പലത്തെരുവിലേക്കു നടക്കും. ഇടതു നെഞ്ചു പൊത്തി പരമേശ്വരൻ അപ്പോൾ ഓരോരോ കാര്യങ്ങൾ പറയും.
ഇതാ ഈ ഷർട്ടിടൂ.. നമുക്ക് നടക്കാൻ പോകാം..
പരമേശ്വരൻ ഇടതു നെഞ്ചിൽ കൈയമർത്തി ദേഷ്യത്തിൽ ചോദിച്ചു.
"നാടു കത്തുവാ " അപ്പോളാണോ ഷർട്ട്.
വാതിൽ പൂട്ടി ഇറങ്ങുമ്പോൾ മുകളിൽ ചന്ദ്രൻ വിളറിയ ചിരിയോടെ അവരെ നോക്കി.ദാഹിച്ച ഏതോ പക്ഷിയുടെ വരണ്ട ചിലയ്ക്കൽ കേട്ടു.
ഭൂമി തീഗോളമാണ് പാർവ്വതി..
പാർവ്വതി മൂളി...
ഒരു കൈ ഇടതു നെഞ്ചിൽ അമർത്തി തീ ഗോളമായ ഭൂമിക്കു മുകളിലൂടെ, പരമേശ്വരൻ നടന്നു. അയാൾക്കു പിറകിൽ ഒരു നിഴലുപോലെ പാർവ്വതിയും നടന്നു..
പ്രിയപ്പെട്ട വായനക്കാരാ..
ആഗോളതപനത്തെ പറ്റിയും , മഴു വീണ വൃക്ഷങ്ങളെക്കുറിച്ചും പരമേശ്വരൻ വാചാലനാവുമെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്കു തെറ്റി.
ഇനി അതല്ല അകന്നു പോകുന്ന ബന്ധങ്ങളെക്കുറിച്ചോർത്തു മനം നൊന്തു പരമേശ്വരൻ പൊട്ടിക്കരയുമെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്കു പിന്നേയും തെറ്റി..
നടന്നു പോകവേ പാതയുടെ വലിയൊരു വളവിൽ വച്ചു പരമേശ്വരനും പാർവ്വതിയ്ക്കും ഒപ്പം ഈ കഥയും പെട്ടെന്ന് ഇന്നലെകളിലേക്കു തിരിയുകയാണ്.
അവിടെ തെരുവുവിളക്കിനു താഴെ ഓർമ്മകളുടെ ഒരു ദിവസത്തെ ആയുസ്സുമായി പാറിക്കളിക്കുന്ന ഈയാംപാറ്റകൾ.
പറന്നകന്നു പോയ ഇന്നലെകൾ ഒരു ചിത്രം പോലെ പരമേശ്വരന്റെ കണ്ണിൽ തെളിഞ്ഞു വന്നു.
നിറഞ്ഞൊഴുകുന്ന പുഴ .കുണുങ്ങി വരുന്ന കടത്തുവള്ളങ്ങൾ. ചുറ്റും മരങ്ങളുടെ പച്ചപ്പുകൾ. കണ്ണെത്താ ദൂരത്ത് നീണ്ടു കിടക്കുന്ന പാടങ്ങൾ.
പാടങ്ങൾക്കു നടുവിലൂടെ കൈ ചാലുകൾ നീന്തി, പയ്യെ നടന്നു വരുന്ന യുവാവും ,യുവതിയും.
പരമേശ്വരനും അയാളുടെ കൈകൾ മുറുകെ പിടിച്ചു പാർവ്വതിയും..
ഉച്ചമയക്കത്തിനായി പടിഞ്ഞാറെ മുത്തശ്ശി പ്ലാവിന്റെ താഴെ പുൽപായ വിരിച്ചു കിടക്കവേ അവൾ അയാളുടെ നെഞ്ചിൽ ചെവി വച്ചു...
പട പടാന്ന് ഇടിക്കുവാ ... എന്താ ഈ ഹൃദയം പറയുന്നേ..!!
ആ ഹൃദയഭാഷ അവൾക്കന്ന് പുതിയതായിരുന്നു. പിന്നീട് അതു കേട്ട്
കാലചക്രങ്ങൾ ആദ്യം പയ്യെ ഉരുണ്ടു. പിന്നെ ചിറകുവച്ചു പറന്നു.
മകൻ ജോലിക്കായി പുറം നാട്ടിലേക്കു പോകവേ പാർവ്വതി പരമേശ്വരന്റെ ഹൃദയതുടിപ്പുകൾ പിന്നേയും കേട്ടു..
ആശ്വാസമായി,സ്നേഹമായി,തണലായി, വാത്സല്യമായി, വേദനയായി ആ തുടിപ്പുകൾ അവളോടു ചേർന്നു നിന്നു.
അവർ പിന്നേയും നടന്നു..
മുടിയും മിഴികളും പാറി ചങ്ങല പൊട്ടിച്ചു നടന്ന ഒരു ഭ്രാന്തൻ കാറ്റിന്റെ ബലിഷ്ഠകരങ്ങളേറ്റു വാടിയ ഇലകളുമായി വൃക്ഷങ്ങൾ നിസഹയതയോടെ തലയാട്ടി നിന്നു..
വരണ്ടുണങ്ങിയ പുഴകളും പാടങ്ങളുടെ അസ്ഥികൂടങ്ങളും മാഞ്ഞു പോയ നന്മയുടെ മുഖങ്ങളും എല്ലാം ഓർത്തു അവർ അമ്പലതെരുവിലെ അത്തിമരത്തിനു ചുവട്ടിൽ നിന്നു.
ഇലകൾ കൊഴിഞ്ഞ ശിഖരങ്ങൾക്കിടയിലൂടെ അയാൾ നരച്ച ആകാശത്തെ നോക്കി..
പാർവതി അയാളുടെ കൈകളിൽ മുറുകെ പിടിച്ചു.. പിന്നെ മുകളിലേക്കു വിരൽ ചൂണ്ടി ... ദാ നോക്കൂ...
നിലാവിന്റെ മങ്ങിയ വെളിച്ചത്തിൽ അയാളതു കണ്ടു
ശിഖരങ്ങളിൽ തിളങ്ങുന്ന പച്ചപൊടിപ്പുകൾ. .
പ്രതീക്ഷയുടെ പുതു നാമ്പുകൾ.. അതിലൊരു മരക്കൊമ്പിൽ പരമേശ്വരന്റെ ഹൃദയം ചുവന്ന പഴങ്ങളായി കായ്ച്ചു നിന്നു.
വേദന വയറ്റിലൂടെ വന്നു നെഞ്ചിലേക്ക് പടർന്നു..
പാർവ്വതീ....
പാത്രം കഴുകി കൊണ്ടിരുന്ന പാർവ്വതി വേദന നിറഞ്ഞ ആ വിളി കേട്ടു. ഈറൻ കൈ സാരിത്തുമ്പിൽ തുടച്ച് പാർവ്വതി ഉമ്മറത്തേയ്ക്കു ചെന്നു.
ഇടതു നെഞ്ചു പൊത്തി വേദനയോടെ അയാൾ പറഞ്ഞു.
" എന്റെ ഹൃദയം "
മുന്നിൽ വായിച്ചു കൊണ്ടിരുന്ന പത്രത്തിൽ മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ വാർത്തയുടെ വിശദീകരണം . ഇനി അതാണോ വേദനയ്ക്കു കാരണം.?
വിഷമിക്കണ്ട.. വരൂ... നടന്നിട്ടു വരാം.
ആശുപത്രിയിലേക്കു പോകാം എന്ന് പാർവ്വതി പറഞ്ഞില്ല. കാരണം പല തവണ പരമേശ്വരനു നെഞ്ചുവേദന വന്നതാണ്.വയറിൽ നിന്നുയർന്ന് നെഞ്ചിലൂടെ പടരുന്ന വേദന. ആദ്യത്തെ ആറു തവണ ആശുപത്രിയിൽ പോയി. പിന്നെ നെഞ്ചുവേദന വരുമ്പോൾ അവർ ഒരുമിച്ചു അമ്പലത്തെരുവിലേക്കു നടക്കും. ഇടതു നെഞ്ചു പൊത്തി പരമേശ്വരൻ അപ്പോൾ ഓരോരോ കാര്യങ്ങൾ പറയും.
ഇതാ ഈ ഷർട്ടിടൂ.. നമുക്ക് നടക്കാൻ പോകാം..
പരമേശ്വരൻ ഇടതു നെഞ്ചിൽ കൈയമർത്തി ദേഷ്യത്തിൽ ചോദിച്ചു.
"നാടു കത്തുവാ " അപ്പോളാണോ ഷർട്ട്.
വാതിൽ പൂട്ടി ഇറങ്ങുമ്പോൾ മുകളിൽ ചന്ദ്രൻ വിളറിയ ചിരിയോടെ അവരെ നോക്കി.ദാഹിച്ച ഏതോ പക്ഷിയുടെ വരണ്ട ചിലയ്ക്കൽ കേട്ടു.
ഭൂമി തീഗോളമാണ് പാർവ്വതി..
പാർവ്വതി മൂളി...
ഒരു കൈ ഇടതു നെഞ്ചിൽ അമർത്തി തീ ഗോളമായ ഭൂമിക്കു മുകളിലൂടെ, പരമേശ്വരൻ നടന്നു. അയാൾക്കു പിറകിൽ ഒരു നിഴലുപോലെ പാർവ്വതിയും നടന്നു..
പ്രിയപ്പെട്ട വായനക്കാരാ..
ആഗോളതപനത്തെ പറ്റിയും , മഴു വീണ വൃക്ഷങ്ങളെക്കുറിച്ചും പരമേശ്വരൻ വാചാലനാവുമെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്കു തെറ്റി.
ഇനി അതല്ല അകന്നു പോകുന്ന ബന്ധങ്ങളെക്കുറിച്ചോർത്തു മനം നൊന്തു പരമേശ്വരൻ പൊട്ടിക്കരയുമെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്കു പിന്നേയും തെറ്റി..
നടന്നു പോകവേ പാതയുടെ വലിയൊരു വളവിൽ വച്ചു പരമേശ്വരനും പാർവ്വതിയ്ക്കും ഒപ്പം ഈ കഥയും പെട്ടെന്ന് ഇന്നലെകളിലേക്കു തിരിയുകയാണ്.
അവിടെ തെരുവുവിളക്കിനു താഴെ ഓർമ്മകളുടെ ഒരു ദിവസത്തെ ആയുസ്സുമായി പാറിക്കളിക്കുന്ന ഈയാംപാറ്റകൾ.
പറന്നകന്നു പോയ ഇന്നലെകൾ ഒരു ചിത്രം പോലെ പരമേശ്വരന്റെ കണ്ണിൽ തെളിഞ്ഞു വന്നു.
നിറഞ്ഞൊഴുകുന്ന പുഴ .കുണുങ്ങി വരുന്ന കടത്തുവള്ളങ്ങൾ. ചുറ്റും മരങ്ങളുടെ പച്ചപ്പുകൾ. കണ്ണെത്താ ദൂരത്ത് നീണ്ടു കിടക്കുന്ന പാടങ്ങൾ.
പാടങ്ങൾക്കു നടുവിലൂടെ കൈ ചാലുകൾ നീന്തി, പയ്യെ നടന്നു വരുന്ന യുവാവും ,യുവതിയും.
പരമേശ്വരനും അയാളുടെ കൈകൾ മുറുകെ പിടിച്ചു പാർവ്വതിയും..
ഉച്ചമയക്കത്തിനായി പടിഞ്ഞാറെ മുത്തശ്ശി പ്ലാവിന്റെ താഴെ പുൽപായ വിരിച്ചു കിടക്കവേ അവൾ അയാളുടെ നെഞ്ചിൽ ചെവി വച്ചു...
പട പടാന്ന് ഇടിക്കുവാ ... എന്താ ഈ ഹൃദയം പറയുന്നേ..!!
ആ ഹൃദയഭാഷ അവൾക്കന്ന് പുതിയതായിരുന്നു. പിന്നീട് അതു കേട്ട്
കാലചക്രങ്ങൾ ആദ്യം പയ്യെ ഉരുണ്ടു. പിന്നെ ചിറകുവച്ചു പറന്നു.
മകൻ ജോലിക്കായി പുറം നാട്ടിലേക്കു പോകവേ പാർവ്വതി പരമേശ്വരന്റെ ഹൃദയതുടിപ്പുകൾ പിന്നേയും കേട്ടു..
ആശ്വാസമായി,സ്നേഹമായി,തണലായി, വാത്സല്യമായി, വേദനയായി ആ തുടിപ്പുകൾ അവളോടു ചേർന്നു നിന്നു.
അവർ പിന്നേയും നടന്നു..
മുടിയും മിഴികളും പാറി ചങ്ങല പൊട്ടിച്ചു നടന്ന ഒരു ഭ്രാന്തൻ കാറ്റിന്റെ ബലിഷ്ഠകരങ്ങളേറ്റു വാടിയ ഇലകളുമായി വൃക്ഷങ്ങൾ നിസഹയതയോടെ തലയാട്ടി നിന്നു..
വരണ്ടുണങ്ങിയ പുഴകളും പാടങ്ങളുടെ അസ്ഥികൂടങ്ങളും മാഞ്ഞു പോയ നന്മയുടെ മുഖങ്ങളും എല്ലാം ഓർത്തു അവർ അമ്പലതെരുവിലെ അത്തിമരത്തിനു ചുവട്ടിൽ നിന്നു.
ഇലകൾ കൊഴിഞ്ഞ ശിഖരങ്ങൾക്കിടയിലൂടെ അയാൾ നരച്ച ആകാശത്തെ നോക്കി..
പാർവതി അയാളുടെ കൈകളിൽ മുറുകെ പിടിച്ചു.. പിന്നെ മുകളിലേക്കു വിരൽ ചൂണ്ടി ... ദാ നോക്കൂ...
നിലാവിന്റെ മങ്ങിയ വെളിച്ചത്തിൽ അയാളതു കണ്ടു
ശിഖരങ്ങളിൽ തിളങ്ങുന്ന പച്ചപൊടിപ്പുകൾ. .
പ്രതീക്ഷയുടെ പുതു നാമ്പുകൾ.. അതിലൊരു മരക്കൊമ്പിൽ പരമേശ്വരന്റെ ഹൃദയം ചുവന്ന പഴങ്ങളായി കായ്ച്ചു നിന്നു.
.... പ്രേം......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക