തിരിച്ചറിവുകൾ..
എന്തോ ദുസ്വപ്നം കണ്ടാണ് ഞെട്ടി ഉണർന്നത്. അല്ലെങ്കിലും ഈയിടെയായി വല്ലാത്ത സ്വപ്നങ്ങൾ.. മനസ്സിനെ മഥിക്കുന്നവ. സ്വപ്നത്തിലെങ്കിലും ഒന്ന് സന്തോഷിക്കുവാൻ വിധിയില്ലാത്തവരിൽ പെട്ട് പോയ ജന്മം..
ജനാല തുറന്ന് പതിയെ പ്രകൃതിയിലേക്ക് ചെവി തുറന്നു. അമ്മക്കിളിയുടെ ചൂട് പറ്റി കിടക്കുന്ന ഒരു കുഞ്ഞിക്കിളിയുടെ ചിലക്കൽ.. ഒറ്റ ചിലക്കൽ മാത്രം..
കുറച്ച് കഴിഞ്ഞ് മറ്റൊരു കിളി.. പിറകെ മറ്റൊന്ന്. കിളികളുടെ ചിലക്കൽ കൂടി വന്നു.. നനുത്ത പ്രഭാതം.ഇന്നലെ പെയ്ത മഴയിൽ ചെടികളുടെ ഇലകളിൽ മണ്ണിൽ വീഴാൻ മടിച്ച് നിൽക്കുന്ന വെള്ളത്തുള്ളികൾ..
അങ്ങകലെ പാടവരമ്പിലൂടെ ക്ഷീരസംഘത്തിന്റെ വാഹനത്തിലേക്ക് തൂക്കുപാത്രങ്ങളിൽ പാലുമായി പോകുന്ന സ്ത്രീകളുടെ ഉച്ചത്തിലുള്ള ശബ്ദം അലോസരപ്പെടുത്തിയിട്ടാണെന്ന് തോന്നുന്നു കിളികൾ ചിലക്കൽ നിർത്തിയിരിക്കുന്നു..
.
പതിവ് പോലെയുള്ള പ്രഭാതം..
.
പതിവ് പോലെയുള്ള പ്രഭാതം..
പുതപ്പ് മാറ്റി എണീറ്റു.മുടി വാരിക്കെട്ടി ചുറ്റിയിട്ട് അലമാരയുടെ ഗ്ലാസിലേക്ക് നോക്കി. വല്ലാത്തൊരു ചേല്.
"സാവിത്രിക്കുട്ടി .എന്തൊരു കോലമാണെടീ ഇത്."... കണ്ണാടിയിൽ കണ്ട തന്റെ രൂപം തന്നാട് മന്ത്രിച്ചുവോ?...
എല്ലാവർക്കും ഇന്നത്തെ പ്രഭാതവും പതിവ് പോലെ.. പക്ഷെ എനിക്ക് അങ്ങനെയല്ലല്ലോ.. മിനിഞ്ഞാന്ന് രാത്രിവരെ എന്നോടൊപ്പമുണ്ടായിരുന്നവൾ എന്റെ നന്ദുട്ടി.. ഇന്നലെ കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് പോയവൾ.. സന്ധ്യ ആയിട്ടും കാണാതിരുന്നപ്പോഴാണ് കുഞ്ഞമ്പുവേട്ടനെ വിളിച്ച് അന്വേഷിച്ചത്.. അവളുടെ ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫും.
രാത്രി ഏറെ വൈകി അന്വേഷണം കഴിഞ്ഞ് തളർന്ന് വന്ന എട്ടനാണ് പറഞ്ഞത്. അവളും സുനിലും കൂടി സുരേഷിന്റെ ഓട്ടോയിൽ കയറി പോകുന്നത് കണ്ടവരുണ്ട്.. ഏതായാലും ഞാൻ പോലീസ് സ്‌റ്റേഷനിൽ ഒരു പരാതി കൊടുത്തിട്ടുണ്ട്.
അത് കേട്ട ഞാൻ തളർന്നു. അപ്പോൾ അവൾ എന്നെ ചതിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് അതിന്റെ പേരിൽ അവളുമായി വഴക്കിട്ടത്.
"സുനിലിനെ ഇനി കണ്ടു പോകരുത്.. കള്ള് കുടിച്ച് കൂത്താടി നടക്കുന്നവനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ നിനക്ക്".. എന്ന് പറഞ്ഞ് അന്നാദ്യമായി ഒരു പാട് തല്ലി അവളെ..
പക്ഷെ എന്നിട്ടും അവൾ പിന്മാറിയില്ല. അമ്മ എന്തൊക്കെ പറഞ്ഞാലും എനിക്ക് സുനിലേട്ടനെ പിരിയാനാവില്ല. എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് ഏട്ടനെ.
ഏത് സമയവും നാലു കാലിൽ നടക്കുന്നവൻ. സകല തെമ്മാടിത്തരങ്ങളും കയ്യിലുള്ളവൻ. അവനെയല്ലാതെ ആരെയും കിട്ടിയില്ലല്ലോ ഈശ്വരാ ഇവൾക്ക്.
"നീ വാതിലടച്ച് കിടന്നോ സാവിത്രി. ഞാൻ ഇറങ്ങുവാ.. ഇനി നേരം പുലരട്ടെ എന്നിട്ട് നോക്കാം".... അതും പറഞ്ഞ് കുഞ്ഞമ്പുവേട്ടൻ പോയി.. ആകെയുള്ള ഒരു ബന്ധുക്കളിൽ സഹായിക്കുന്ന ഒരേ ഒരാൾ.
എനിക്ക് സുനിലേട്ടനെ പിരിയാനാകില്ല അമ്മേ... എന്ന നന്ദുട്ടിയുടെ ശബ്ദം വീണ്ടും ചെവികളിൽ മുഴങ്ങുന്നു. എവിടെയോ കേട്ട് മറന്ന ഒരു വാചകം...
അതെ.. ഞാൻ പണ്ട് പറഞ്ഞൊരു വാചകം.ഏകദേശം ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ്. അന്ന് പറഞ്ഞ അതേ വാചകം കൊണ്ട് തന്നെ കാലം ഇന്നൊരു കേൾവിക്കാരിയാക്കി എന്നെ..
സുനിലേട്ടനും ഞാനും തമ്മിലുള്ള ബന്ധം വീട്ടിൽ അറിഞ്ഞ രാത്രി. അതിന്റെ പേരിൽ അച്ഛനും അമ്മയും കൂടി എന്നോട് വഴക്കിട്ട രാത്രി. അന്ന് എനിക്ക് സുനിലേട്ടനെ പിരിയാനാകില്ല എന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും ചെവികളിൽ മുഴങ്ങുന്നു..
രണ്ടോ മൂന്നോ മാസത്തെ പരിചയത്തിന്റെ മേൽ ഉള്ള ബന്ധം നിനക്ക് പിരിയാൻ ആകില്ലല്ലേ.. അപ്പോൾ ഈ ഇരുപത് വർഷക്കാലം ഞങ്ങളോടുള്ള ബന്ധം നിനക്ക് എങ്ങനെ അറുത്ത് മാറ്റാൻ കഴിയും?.. അവൻ നിനക്ക് ചേരില്ല.. പാർട്ടിയും രാഷ്ട്രീയവുമാണ് അവന് വലുത്. അതിന് വേണ്ടി തല്ലാനും കൊല്ലാനും ചാവാനും നടക്കുന്നവൻ.. ഇന്നല്ലെങ്കിൽ നാളെ ഒരു പിച്ചാത്തിപ്പിടിയിൽ തീരേണ്ടവൻ. ഈ അടുത്ത് കഴിഞ്ഞ രണ്ട് കൊലപാതകങ്ങളിലും അവന് പങ്കുണ്ട് എന്നാണ് ജനസംസാരം.അവരുടെ പാർട്ടിക്കാർ വെറുതെ ഇരിക്കുമെന്ന് നീ കരുതുന്നുണ്ടോ?...
പിന്നെയും ഒരു പാട് പറഞ്ഞു അച്ഛനും അമ്മയും .. പക്ഷെ അതൊന്നും .എന്റെ മനസ്സിനെ ഇളക്കാനായില്ല..
അടുത്ത ദിവസമാണ് സുനിലിന്റെ ഏട്ടൻ കുഞ്ഞമ്പുവേട്ടൻ എന്നെ കണ്ടത്.അദ്ധേഹവും ഒരുപാട് ഉപദേശിച്ചു.ഈ കണ്ട കാലമത്രയും .അവന് പാർട്ടിയും പാർട്ടിക്കാരും എന്നും പറഞ്ഞ് നടക്കുവാണ്.ഒരു അര കിലോ പഞ്ചസാര പോലും വിട്ടിലേക്ക് വാങ്ങിക്കൊണ്ട് വന്നിട്ടില്ല ഇത് വരെ. എന്ത് കണ്ടിട്ടാണ് നീ അവന്റെ കൂടെ ജീവിക്കാൻ വരുന്നത്?...
ഞാൻ അധ്വാനിച്ചിട്ടാണെങ്കിലും ഞങ്ങൾ ജീവിക്കും എന്നായിരുന്നു എന്റെ മറുപടി.
അല്ലെങ്കിലും ചില പ്രണയങ്ങൾ ഒരു ഉന്മാദാവസ്ഥയല്ലേ.. അവിടെ ബന്ധുക്കളില്ല. മാതാപിതാക്കളുടെ കണ്ണീരിന് വിലയില്ല. ചുറ്റുമുള്ളത് എല്ലാം മറന്ന് ഭ്രാന്തമായ ഒരു ആവേശത്തോടെ അലിഞ്ഞ് ഒന്നാവാൻ കൊതിക്കുന്നവർ..
ആ കാന്തിക ആകർഷണത്തിൽ ഒരു നാൾ വീട് വിട്ടിറങ്ങി രജിസ്റ്റർ ഓഫിസിൽ വെച്ച് ജീവിതം തുടങ്ങുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു. സ്നേഹം കൊണ്ട് സുനിലേട്ടനെ മാറ്റിയെടുക്കാം.
പക്ഷെ അതൊരു തെറ്റായ വിശ്വാസമായിരുന്നു എന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ മനസ്സിലായി. ഒരു മാറ്റവുമില്ലാതെ പഴയത് പോലെ തന്നെ. അടിയും പിടിയും ബഹളവും. ഒരു ദിവസമെങ്കിലും പേടിയില്ലാതെ സമാധനത്തോടെ ഉറങ്ങാൻ കഴിയാതെ.. ഒരു പാട് നിർബന്ധിച്ചു. നമുക്ക് ഈ നാട് വിട്ട് പോകാം. എവിടെങ്കിലും പോയി സമാധാനത്തോടെ ജീവിക്കാം. എന്ന് ..പക്ഷെ ഫലമുണ്ടായില്ല.
പക്ഷെ അതൊരു തെറ്റായ വിശ്വാസമായിരുന്നു എന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ മനസ്സിലായി. ഒരു മാറ്റവുമില്ലാതെ പഴയത് പോലെ തന്നെ. അടിയും പിടിയും ബഹളവും. ഒരു ദിവസമെങ്കിലും പേടിയില്ലാതെ സമാധനത്തോടെ ഉറങ്ങാൻ കഴിയാതെ.. ഒരു പാട് നിർബന്ധിച്ചു. നമുക്ക് ഈ നാട് വിട്ട് പോകാം. എവിടെങ്കിലും പോയി സമാധാനത്തോടെ ജീവിക്കാം. എന്ന് ..പക്ഷെ ഫലമുണ്ടായില്ല.
ഇതിന്നിടയിൽ മറ്റൊരു വിശേഷമുണ്ടായി. ഒറ്റ മോളായ ഞാൻ ഈ ചെയ്തതിന്റെ പേരിൽ അച്ഛൻ വിടും പറമ്പും വിറ്റ് അമ്മയെയും കൂട്ടി നാടുവിട്ടു.ഇനിയുള്ള കാലം അമ്പലങ്ങളിൽ നിന്നും അമ്പലങ്ങളിലേക്കുള്ള തീർത്ഥയാത്രയാണെന്ന് ആരോ പറഞ്ഞ് അറിഞ്ഞു.. ആകെയുള്ള ഞാൻ ഉപേക്ഷിച്ചാൽ പിന്നെ അവർക്ക് ഈശ്വരൻമാരല്ലാതെ ആരാണ് തുണ..
മാസങ്ങൾ കുറെ വീണ്ടും കഴിഞ്ഞു. സുനിലേട്ടന്റെ സ്വഭാവങ്ങളിൽ മാറ്റമില്ലാതെ. അതിന്നിടയിൽ ഞാൻ നന്ദുട്ടിയെ ഗർഭം ധരിച്ചു.ഇതിന്റെ പേരിലെങ്കിലും ഏട്ടൻ മാറണം എന്ന് ഞാൻ കാലു പിടിച്ചു പറഞ്ഞു. ഫലമുണ്ടായില്ല.
രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തി കയറി കീറിപ്പൊളിച്ച ഏട്ടന്റെ ശരീരം വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ ആദ്യം ഓർമ്മ വന്നത് അച്ഛന്റെ വാക്കുകളായിരുന്നു.അമ്മയുടെ കലങ്ങിയ കണ്ണുകളും.. അന്നായിരുന്നു ആദ്യത്തെ തിരിച്ചറിവ്. മാതാപിതാക്കളുടെ മനസ്സ് വിഷമിപ്പിച്ച് തുടങ്ങുന്നത് ഒന്നും അധികം ആയുസ്സ് ഉണ്ടാകില്ല എന്ന വലിയ സത്യം. അത് ജീവിതമാണെങ്കിലും.
പണ്ട് എനിക്ക് സുനിലേട്ടനെ പിരിയാനാകില്ല എന്ന് പറഞ്ഞ നിമിഷം വീണ്ടും മകളിലൂടെ അതേ വാചകത്തിലൂടെ ആവർത്തിക്കപ്പെട്ടപ്പോൾ, അന്ന് അത് പറഞ്ഞ ഞാൻ മുകളിലൂടെ ഇന്ന് ഒരു കേൾവിക്കാരി ആയി മാറിയപ്പോൾ ,മകൾ എന്നതിൽ നിന്ന് ഒരു അമ്മ എന്ന നിലക്ക് മാറിയപ്പോൾ എനിക്ക് മനസ്സിലാകുന്നു അന്ന് അവർ അനുഭവിച്ച വേദന. മാതാപിതാക്കളെ വേദനപ്പിച്ചാൽ കാലം കണക്ക് ചോദിക്കുമെന്ന മറ്റൊരു തിരിച്ചറിവ്.
.....................................................................................
ചിന്തയിൽ നിന്നുണർന്ന് പുറത്തിറങ്ങി.. പാട വരമ്പത്ത് കൂടി ആരോ നടന്ന് വരുന്നു. അടുത്ത് വന്നപ്പോഴാണ് മനസ്സിലായത് കുഞ്ഞമ്പുവേട്ടനാണ്. അന്ന് അങ്ങനൊയൊക്കെ പറഞ്ഞ് എന്ന നിരുൽസാഹപ്പെടുത്തിയെങ്കിലും പിന്നീടുള്ള ജീവിതത്തിൽ ആകെയുള്ള കൈത്താങ്ങ് ആയിരുന്നു അദ്ധേഹം നന്ദൂട്ടിയെ പ്രസവിക്കുന്ന സമയം മുതൽ ഓരോ ഘട്ടങ്ങളിലും ,ജീവിതത്തിൽ ഇനിയെന്ത് എങ്ങനെ എന്ന് പകച്ച് നിൽക്കുന്ന സന്ദർഭങ്ങളിൽ ഒക്കെയും ശരിക്കും ഒരു ഏട്ടനെ പോലെ...
.....................................................................................
ചിന്തയിൽ നിന്നുണർന്ന് പുറത്തിറങ്ങി.. പാട വരമ്പത്ത് കൂടി ആരോ നടന്ന് വരുന്നു. അടുത്ത് വന്നപ്പോഴാണ് മനസ്സിലായത് കുഞ്ഞമ്പുവേട്ടനാണ്. അന്ന് അങ്ങനൊയൊക്കെ പറഞ്ഞ് എന്ന നിരുൽസാഹപ്പെടുത്തിയെങ്കിലും പിന്നീടുള്ള ജീവിതത്തിൽ ആകെയുള്ള കൈത്താങ്ങ് ആയിരുന്നു അദ്ധേഹം നന്ദൂട്ടിയെ പ്രസവിക്കുന്ന സമയം മുതൽ ഓരോ ഘട്ടങ്ങളിലും ,ജീവിതത്തിൽ ഇനിയെന്ത് എങ്ങനെ എന്ന് പകച്ച് നിൽക്കുന്ന സന്ദർഭങ്ങളിൽ ഒക്കെയും ശരിക്കും ഒരു ഏട്ടനെ പോലെ...
ഓടിക്കിതച്ച് വന്ന് മുറ്റത്തേക്ക് കയറി കിതച്ച് കൊണ്ടാണ് കുഞ്ഞമ്പുവേട്ടൻ പറഞ്ഞത്.
"ഈശ്വരൻ നമ്മളെ കാത്തു സാവിത്രിയേ..
നന്ദുട്ടി വീട്ടിലെത്തി.ഇപ്പോൾ വന്നതേ ഒള്ളൂ. അവളും സുരേഷും കൂടി സുനിലിനെ ഏതോ ഡി - അഡിക്ഷൻ സെന്ററിൽ കൊണ്ട് പോയി ആക്കാൻ പോയതായിരുന്നു. സുനിലിന്റെ സമ്മതപ്രകാരം. അവന് എല്ലാം നിർത്തണം എന്നുണ്ട്.എന്നിട്ടേ നന്ദൂട്ടിയെ കല്യാണം കഴിക്കൂ എന്ന്.. അവന്റെ എല്ലാ തെമ്മാടിത്തരങ്ങളും ഈ നശിച്ച മദ്യപാനം മൂലം ആണല്ലോ.. അത് നിർത്തിയാൽ എല്ലാം നിൽക്കും..
"നീ ഇനി അവളെ വഴക്കൊന്നും പറയണ്ട. പേടിച്ചിട്ടാ അവൾ ഇങ്ങോട്ട് വരാതെ അങ്ങോട്ട് വന്നത്.. എന്നാലും ഇന്നത്തെ കുട്ടികൾടെ ഒരു കാര്യം. എന്താ തന്റേടം..
ഏട്ടന്റെ വാക്കുകൾ കേട്ട് മനസ്സ് ഒന്നു വിതുമ്പി. കണ്ണുകൾ ചെറുതായി ഒന്ന് നനഞ്ഞു. സന്തോഷം കൊണ്ടാണ്.
നേരത്തെ പറന്ന് പോയ കിളികൾ ഭക്ഷണം തേടിപ്പിടിച്ച് തിരികെ മര ചില്ലകളിൽ തിരികെയെത്തി കല പില ചിലക്കൽ വീണ്ടും തുടങ്ങി.
ഞാൻ ഇറങ്ങട്ടെ. എനിക്ക് എത്രയും പെട്ടെന്ന് അവളുടെ അടുത്ത് എത്തണം. ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ച് ,കളിയായി അവളുടെ കവിളിൽ ഒരു നുള്ള് കൊടുത്ത് വെറുതെ ഒന്ന് കരയണം.
ഇന്നത്തെ തലമുറയിൽ കാര്യ ഗൗരവത്തോടെ, മുന്നോട്ടുള്ള ജീവിതത്തെ നോക്കി കണ്ട നല്ല പ്രണയങ്ങളും ഉണ്ട്.ഇത് എന്റെ മൂന്നാമത്തെ തിരിച്ചറിവ്.
തിരിച്ചറിവുകൾ തേടി ജീവിതം ഇനിയും മുന്നോട്ട്..
ശുഭം..
മൻസൂർ....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക