
എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണിപ്പോൾ. ഒരു പക്ഷെ എന്റെ മരണവും ഈ പള്ളിക്കാട്ടിൽ തന്നെയായിരിക്കുമോ? ജീവിതം തുടങ്ങുന്നേയുള്ളു. അതിന്റെ മുമ്പ് മരണവും സംഭവിക്കുമോ.. ഓടിപ്പോയ നായകുറച്ചകലെ നിന്ന് കുരക്കുന്നു. പിന്നെയാരോ കല്ലെടുത്തെറിഞ്ഞ പോലെ കരഞ്ഞുകൊണ്ട് ഓടിപ്പോയി.
പെട്ടെന്ന് പിന്നിലുളള ശബ്ദം തൊട്ടടുത്ത് എത്തിയ പോലെ. എന്തും സംഭവിക്കാം.
എങ്കിലും നീ ധൈര്യമായിരിക്ക് എന്ന് ഉള്ളിൽ നിന്ന് ആരോ പറയുന്നത് പോലെ.
പെട്ടെന്ന് പിന്നിലുളള ശബ്ദം തൊട്ടടുത്ത് എത്തിയ പോലെ. എന്തും സംഭവിക്കാം.
എങ്കിലും നീ ധൈര്യമായിരിക്ക് എന്ന് ഉള്ളിൽ നിന്ന് ആരോ പറയുന്നത് പോലെ.
പെട്ടെന്നാണ് എന്റെ കൈയിലെ മോതിരത്തിന്റെ കാര്യം ഓർത്തത്. മോതിരത്തിന്റെ മുകളിൽ ഒന്ന് തലോടികൈമുകളിലേക്കുയർത്തി.പെട്ടെന്ന് അവിടെമാകെ ഒരു പ്രകാശം പരന്നു.പ്രകാശം പരന്നതും ചുറ്റുപാടു നിന്നും ഒച്ചപ്പാടും ബഹളവും നിലവിളിയും.
മോതിരം ഒരു മഹാസംഭവമാണെണ് ബോദ്ധ്യമായ നിമിഷം.
പിന്നെ ശങ്കിച്ചില്ല. മോതിരത്തിന്റെ വെളിച്ചത്തിൽ ഞാൻ മുന്നോട്ട് നടന്നു.
വളഞ്ഞും തിരിഞ്ഞും കുണ്ടും കുഴിയും കടന്ന് നായയുടെ പിന്നാലെ ഉൾക്കാട്ടിലെത്തി.അവിടെ പണ്ട് പള്ളിയിലേക്ക് മൂട് കല്ല് വെട്ടിയിരുന്ന കല്ല് വെട്ട് കുഴിയുണ്ട്..
ആ കുഴിക്കരുകിൽ ഒരു പൊന്ത.. ആ പൊന്തക്കപ്പുറത്ത് നായ കിടന്ന് തിരിയുന്നു.ഞാൻ അങ്ങോട്ട് നടന്നു.. അതിന്റെ നേരെ മോതിരം നീട്ടിപ്പിടിച്ചു.
കണ്ടു......സെയ്തു കാക്ക കമിഴ്ന്നു കിടക്കുന്നു,, സെയ്തു കാക്ക മരിക്കാൻ പാടില്ല. വേഗം സെയ്തു കാക്കാന്റെ അടുത്തെത്തി.
ഇല്ല മരിച്ചിട്ടില്ല.. കുറെ വിളിച്ചു നോക്കി.. അദ്ദേഹം ഉണരുന്നില്ല..
ഞാൻ നായയെ നോക്കി.നായ, വന്ന വഴിയിലേക്കും നോക്കിക്കിടക്കുകയാണ്. അൽപ നേരം അവിടിരുന്നു.. എന്നിട്ട് ആലോചിച്ചു.. അൻപത് വയസുകാരനായ സെയ്തു കാക്കാനെ പതിമൂന്നു വയസ്സുകാരനായ താൻ എങ്ങിനെ ചുമലിലേറ്റി കൊണ്ടു പോവും?
മോതിരം ഒരു മഹാസംഭവമാണെണ് ബോദ്ധ്യമായ നിമിഷം.
പിന്നെ ശങ്കിച്ചില്ല. മോതിരത്തിന്റെ വെളിച്ചത്തിൽ ഞാൻ മുന്നോട്ട് നടന്നു.
വളഞ്ഞും തിരിഞ്ഞും കുണ്ടും കുഴിയും കടന്ന് നായയുടെ പിന്നാലെ ഉൾക്കാട്ടിലെത്തി.അവിടെ പണ്ട് പള്ളിയിലേക്ക് മൂട് കല്ല് വെട്ടിയിരുന്ന കല്ല് വെട്ട് കുഴിയുണ്ട്..
ആ കുഴിക്കരുകിൽ ഒരു പൊന്ത.. ആ പൊന്തക്കപ്പുറത്ത് നായ കിടന്ന് തിരിയുന്നു.ഞാൻ അങ്ങോട്ട് നടന്നു.. അതിന്റെ നേരെ മോതിരം നീട്ടിപ്പിടിച്ചു.
കണ്ടു......സെയ്തു കാക്ക കമിഴ്ന്നു കിടക്കുന്നു,, സെയ്തു കാക്ക മരിക്കാൻ പാടില്ല. വേഗം സെയ്തു കാക്കാന്റെ അടുത്തെത്തി.
ഇല്ല മരിച്ചിട്ടില്ല.. കുറെ വിളിച്ചു നോക്കി.. അദ്ദേഹം ഉണരുന്നില്ല..
ഞാൻ നായയെ നോക്കി.നായ, വന്ന വഴിയിലേക്കും നോക്കിക്കിടക്കുകയാണ്. അൽപ നേരം അവിടിരുന്നു.. എന്നിട്ട് ആലോചിച്ചു.. അൻപത് വയസുകാരനായ സെയ്തു കാക്കാനെ പതിമൂന്നു വയസ്സുകാരനായ താൻ എങ്ങിനെ ചുമലിലേറ്റി കൊണ്ടു പോവും?
മോതിരംപ്രകാശം കൊണ്ടാണ് സൃഷ്ടിച്ചിട്ടുള്ളത്.' ദിവ്യമായ പ്രകാശം. ഈ പ്രകാശം അണ്ഢകഠാഹങ്ങൾ മുഴുവൻ എത്തേണ്ടതാണ്.
സാധാരണ പ്രകാശത്തിന് സെക്കന്റിൽ മൂന്ന് ലക്ഷം കിലോമീറ്ററാണ് വേഗതയെങ്കിൽ ഈ ദിവ്യപ്രകാശത്തിന് അതിലധികം വേഗതയുണ്ടാകുമല്ലൊ.
അപ്പോൾ ഈ പ്രകാശം ഈ സിൽസിലയുമായി ബന്ധപ്പെട്ട ജിന്നുകൾ അർവാഹുകൾ എല്ലാവരിലും എത്തേണ്ടതാണ്.അങ്ങിനെയെങ്കിൽ ആ നിമിഷം തന്നെ അവർ ഇവിടെ പ്രത്യക്ഷപ്പെടേണ്ടതാണ്..
പിന്നെ എന്തേ പ്രത്യക്ഷപ്പെടാത്തത്.. അവർ ആരെങ്കിലും പ്രത്യക്ഷപ്പെടുമായിരുന്നെങ്കിൽ തനിക്ക് കാര്യങ്ങൾ എളുപ്പമാകുമായിരുന്നു.
സാധാരണ പ്രകാശത്തിന് സെക്കന്റിൽ മൂന്ന് ലക്ഷം കിലോമീറ്ററാണ് വേഗതയെങ്കിൽ ഈ ദിവ്യപ്രകാശത്തിന് അതിലധികം വേഗതയുണ്ടാകുമല്ലൊ.
അപ്പോൾ ഈ പ്രകാശം ഈ സിൽസിലയുമായി ബന്ധപ്പെട്ട ജിന്നുകൾ അർവാഹുകൾ എല്ലാവരിലും എത്തേണ്ടതാണ്.അങ്ങിനെയെങ്കിൽ ആ നിമിഷം തന്നെ അവർ ഇവിടെ പ്രത്യക്ഷപ്പെടേണ്ടതാണ്..
പിന്നെ എന്തേ പ്രത്യക്ഷപ്പെടാത്തത്.. അവർ ആരെങ്കിലും പ്രത്യക്ഷപ്പെടുമായിരുന്നെങ്കിൽ തനിക്ക് കാര്യങ്ങൾ എളുപ്പമാകുമായിരുന്നു.
അപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്. വലിയ അശുദ്ധിയിൽ നിന്നും ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയായിരിക്കൽ ഈ സിൽസിലയുടെ കണ്ണികളെ പരസ്പരം ബന്ധിപ്പിക്കുന്നതിന്റെ മാനദണ്ടങ്ങളിൽ ഒന്നാണ്.
പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ വലിയ അശുദ്ധിയുടെ പ്രശ്നമില്ല. ചെറിയ അശുദ്ധിയാണെങ്കിൽ അംഗസ്നാനം ചെയ്താൽ തീരും.പക്ഷെ ഒരു തുള്ളി വെള്ളം കിട്ടണമെങ്കിൽ കുളിമുറിയിലേക്ക് പോണം പക്ഷെ അത് നടക്കുന്ന കാര്യമല്ല. സന്നിഗ്ദ' ഘട്ടത്തിൽ ചെയ്യാനുള്ള തയമ്മും ചെയ്തു നോക്കാം. ഒരു കൊള്ളിക്കഷ്ണം എടുത്ത് മോതിരത്തിന്റെ വെളിച്ചത്തിൽ മണ്ണൂള്ള സ്ഥലത്ത് ഒരു കുഴിയുണ്ടാക്കി അതിൽ നിന്ന് തയമ്മും ചെയ്തു.'
എന്നിട്ട് മോതിരത്തിൽ ഒന്ന് തടവി ഉയർത്തിപ്പിടിച്ചു'. അത്ഭുതം! കുറെ നക്ഷത്രങ്ങൾ വളരെ വേഗത്തിൽ വന്ന് നിലം തൊട്ടു. എന്നിട്ടതെല്ലാം ആൾരൂപം പ്രാപിച്ചു.
എല്ലാവരും പരിചയമുള്ളവർ.
ഉസ്താദ് മരിച്ചന്ന് രാത്രി കണ്ട അതേ ആളുകൾ. സലാം പറഞ്ഞതിന് ശേഷം അവർ സെയ്തു കാക്കാനെ പൊക്കിയെടുത്തു.. അപ്പോഴാണ് ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്.
സെയ്തു കാക്ക കിടന്നിടത്ത് രണ്ട് മീസാൻ കല്ലുകൾ കുത്തിവച്ചിരിക്കുന്നു.
അതെ ഈ പള്ളിക്കാട്ടിൽ എങ്ങിനെ? ഇവിടെ ഒരു ഖബർ?.
എന്നിട്ട് മോതിരത്തിൽ ഒന്ന് തടവി ഉയർത്തിപ്പിടിച്ചു'. അത്ഭുതം! കുറെ നക്ഷത്രങ്ങൾ വളരെ വേഗത്തിൽ വന്ന് നിലം തൊട്ടു. എന്നിട്ടതെല്ലാം ആൾരൂപം പ്രാപിച്ചു.
എല്ലാവരും പരിചയമുള്ളവർ.
ഉസ്താദ് മരിച്ചന്ന് രാത്രി കണ്ട അതേ ആളുകൾ. സലാം പറഞ്ഞതിന് ശേഷം അവർ സെയ്തു കാക്കാനെ പൊക്കിയെടുത്തു.. അപ്പോഴാണ് ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്.
സെയ്തു കാക്ക കിടന്നിടത്ത് രണ്ട് മീസാൻ കല്ലുകൾ കുത്തിവച്ചിരിക്കുന്നു.
അതെ ഈ പള്ളിക്കാട്ടിൽ എങ്ങിനെ? ഇവിടെ ഒരു ഖബർ?.
ഈ കാട്ടിൽ ഇങ്ങിനെ പല അൽഭുതങ്ങളും ഉണ്ടാകാം.ഒരുപാട് കേട്ടതാണല്ലൊ ഈ കാടിനെ പറ്റി..
എന്നാലും ആ ഖബർ?.
എന്നാലും ആ ഖബർ?.
സെയ്തു കാക്കാനെ കട്ടിലിൽ കിടത്തി റൂം ചാരി ഞാൻ പുറത്തേക്കിറങ്ങി. സമയം മൂന്ന് മണി. പുലരാൻ ഇനി രണ്ടു മണിക്കൂർ. തന്റെ പഠന സമയമായിരിക്കുന്നു.
വേഗം കുളിമുറിയിൽ കയറി പല്ല് തേച്ചു കുളിച്ചു പുറത്തിറങ്ങി. സഹായികളുടെ സഹായത്തോടെ അകത്തേ പള്ളിയിൽ പ്രവേശിച്ചു. അനുഷ്ഠാനങ്ങൾ പെട്ടെന്ന് തീർത്തപ്പോഴേക്കും ശൈഖ് ഹാജരായിക്കഴിഞ്ഞിരുന്നു.
വേഗം കുളിമുറിയിൽ കയറി പല്ല് തേച്ചു കുളിച്ചു പുറത്തിറങ്ങി. സഹായികളുടെ സഹായത്തോടെ അകത്തേ പള്ളിയിൽ പ്രവേശിച്ചു. അനുഷ്ഠാനങ്ങൾ പെട്ടെന്ന് തീർത്തപ്പോഴേക്കും ശൈഖ് ഹാജരായിക്കഴിഞ്ഞിരുന്നു.
"മോതിരം ആയിരക്കണക്കിന് വർഷമായി സിൽസിലയിലൂടെ കൈമാറി വരുന്നതാണ്. മോതിരം സ്ഥാനവും പദവിയും അരക്കിട്ടുറപ്പിക്കുന്നതിന്റെ അടയാളവും താങ്കൾക്ക് ഒരു സഹായവും വിജ്ഞാന സമ്പാദന മാർഗവും പോരാത്തതിന് ഒരലങ്കാരവും കൂടിയാണ്.
മോതിരം കൊണ്ട് സ്വർഗ്ഗപ്രവേശം സാദ്ധ്യമാവുകയില്ല. സ്വർഗം പരമകാരുണികനായ ദൈവം തരുന്ന അനുഗ്രഹമാണ്. അതു കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താൻ നിർബന്ധമുള്ള അനുഷ്ഠാനങ്ങൾക്ക് പുറമെ ഐഛികമായതും വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു".
മോതിരം കൊണ്ട് സ്വർഗ്ഗപ്രവേശം സാദ്ധ്യമാവുകയില്ല. സ്വർഗം പരമകാരുണികനായ ദൈവം തരുന്ന അനുഗ്രഹമാണ്. അതു കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താൻ നിർബന്ധമുള്ള അനുഷ്ഠാനങ്ങൾക്ക് പുറമെ ഐഛികമായതും വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു".
പുലരുന്നതിന് മുമ്പുള്ള ആരാധനാകർമ്മങ്ങൾക്ക് വേണ്ടിയാണ് പള്ളിയിലെ പുതിയ ഉസ്താദായ അബ്ബാസ് മുസ്‌ലിയാർ പള്ളിക്കകത്തേക്ക് കയറിയത്.രണ്ടാം നിലയായതിനാൽ ആരും ഉണ്ടാകില്ല. ശിഷ്യന്മാരെല്ലാം എണീൽക്കുന്നെയുള്ളൂ. പുറത്ത് നിന്നുള്ള സി എഫ് എല്ലിന്റെ വെളിച്ചം അകത്തേക്ക് നേരിയ തോതിൽ അറിയുന്നുണ്ട്.ഒരു അരുക് പറ്റിപ്പിടിച്ചു നിന്നതും അകത്തെ പള്ളിയിൽ ഒരാളനക്കം ഉണ്ടായത് പോലെ തോന്നി. മെല്ലെ അകത്തെ പളളിയിലേക്ക് സൂക്ഷിച്ചു നോക്കി രണ്ടടി മുന്നോട്ടുവച്ചതും പിന്നിൽ നിന്ന് ശക്തമായൊരു പ്രഹരമേറ്റതും ഒരുമിച്ചായിരുന്നു. എന്തെങ്കിലും ഒന്ന് ശബ്ദിക്കാൻ കഴിയുന്നതിന് മുന്നെ അബ്ബാസ് മുസ്ലിയാർ കമഴ്ന്നടിച്ചു വീണു..
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
സിൽസില = പരമ്പര
അർവാഹുകൾ = മരണപ്പെട്ടു പോയ മഹാന്മാരുടെ ആത്മാവുകൾ.
തയമ്മും = അംഗ സ്നാനം ചെയ്യാൻ വെളളം കിട്ടാത്തിടത്ത് പകരം ശുദ്ധമായ മണ്ണു കൊണ്ട് ചെയ്യുന്ന കർമ്മം'.
സിൽസില = പരമ്പര
അർവാഹുകൾ = മരണപ്പെട്ടു പോയ മഹാന്മാരുടെ ആത്മാവുകൾ.
തയമ്മും = അംഗ സ്നാനം ചെയ്യാൻ വെളളം കിട്ടാത്തിടത്ത് പകരം ശുദ്ധമായ മണ്ണു കൊണ്ട് ചെയ്യുന്ന കർമ്മം'.
തുടരും ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക