Slider

പ്രഭാതമകലെ [ കഥ]

0

പ്രഭാതമകലെ [ കഥ]
----------
കുഞ്ഞോളങ്ങൾതമ്മിൽ പരിഭവത്തോടെതല്ലിപതഞ്ഞു അലിഞ്ഞില്ലാതാവുന്നു. ദൂരെ മീൻവലയെറിയുന്ന ചെറുതോണികൾ ഓളത്തിനൊത്ത് ചാഞ്ചാടുന്നു. തിങ്ങിനിറഞ്ഞ കപ്പപ്പായയലിൻമേൽ നീലക്കുറിഞ്ഞി പൂത്തപോൽ നീല പൂക്കൾ.
മഹി വീണ്ടുമൊരു സിഗററ്റിന് കൂടീ തീ കൊളുത്തി.
പതിവില്ലാത്തതാണ് പുകവലി.
പുലരിപൂർണ്ണമായിക്കഴിഞ്ഞു. സൂര്യൻ ഉറക്കമുണർന്നിരിക്കുന്നു.
ഈ കായൽക്കരയിൽതനിയെനിൽക്കുമ്പോൾ പുതിയ ഉന്മേഷംനിറയും.
ക്ലാവ് പിടിച്ചഓർമ്മകൾക്ക്ആരോചായം പൂശുന്നു.
തെളിഞ്ഞ് വരുന്നുപോയകാലം.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോളായിരുന്നു സഹപാഠിയായ മീനാക്ഷിയോട് കലശലായപ്രേമം ഉടലെടുത്തത്.
കൂട്ടുകാരായിരുന്നു അതിനുകാരണക്കാർ.
തൊട്ടടുത്തിരിക്കുന്ന രാജീവാണ് പറഞ്ഞത്
"മോനെ... ഈ പ്രേമം ഉണ്ടല്ലോ.. അതൊരു സംഭവമാ..."
"എന്ത് സംഭവം...??"
രാജീവ് മുന്നിലേയ്ക്ക് വീണമുടി നേരെയാക്കാൻ ശിരസ്സ് ഒരു വശത്തേയ്ക്ക് വെട്ടിച്ചു കൊണ്ട് പറഞ്ഞു.
"അത് പറഞ്ഞറിയിക്കാൻ പറ്റില്ല. അത് അനുഭവിച്ച്അറിയുക തന്നെ വേണം... "
"ഓ.... അതിന് എന്നെ ആര് പ്രേമിക്കാൻ....?"
നിരാശയോടെ ചോദിച്ചു.
"ഈ ക്ലാസിലെ ആരെ നിനക്ക് വേണം...???"
രാജീവ് പെൺകുട്ടികൾ ഇരിക്കുന്ന വശത്തേയ്ക്ക് വിരൽ ചൂണ്ടി കൊണ്ട്. രാജാവിനെപോലെ ചോദിച്ചു.
ഒട്ടുംആലോചിക്കാതെ പറയാമായിരുന്നു. -മീനാക്ഷിയെന്ന്. പക്ഷെ ആലോചിക്കും പോലെ ഭാവിച്ചതിന് ശേഷം.
മടിച്ച് മടിച്ച് പറഞ്ഞു..
" മീനാക്ഷി... "
അവൾ പണ്ടെ മനസ്സിൽ ചേക്കേറിയതാണ്
വലിയ വട്ട പൊട്ട് തൊടുന്ന അവളുടെ വലിയ കണ്ണുകൾ നല്ല ഭംഗി ആയിരുന്നു. ചിരിക്കുമ്പോൾ തെളിയുന്ന ആ നുണക്കുഴികൾ നോക്കി മതിമറന്ന് ഇരുന്നിട്ടുണ്ട്.
"എടാ ഭയങ്കരാ... നീ ആള് കൊള്ളാല്ലോ. പുളിങ്കൊമ്പിലാണല്ലോ പിടിച്ചിരിക്കുന്നത്..... "
കാശുള്ള വീട്ടിലെയായിരുന്നു മീനാക്ഷി.
പിന്നീടുള്ള ദിവസങ്ങളിൽ മീനാക്ഷിയെ വളയ്ക്കാൻ ഞാനറിയാതെ കരുക്കൾനീക്കി രാജീവ്.
ഒരു ദിവസം രാവിലെ ക്ലാസിൽ എത്തിയ ഞാൻ ഞെട്ടി .ബോർഡിൽ എന്റെയും മീനാക്ഷിയുടെയും പേരുകൾ.
എല്ലാവരും അതുകണ്ടു. മീനാക്ഷിയും.
വിയർപ്പ് പൊടിഞ്ഞകൈയ്യാൽ അത് മായിച്ചു.പക്ഷെ അ എഴുത്ത് മായാൻ കൂട്ടാക്കാതെ വീണ്ടുംതെളിഞ്ഞ് വരുന്നത് കണ്ട്.
എല്ലാവരും അത് കണ്ട് ചിരിച്ചു.
മീനാക്ഷിയുടെ കോപം കലർന്ന നോട്ടത്തിന് മുന്നിൽ തരിച്ച് നിന്നു.
അടുത്തനാൾ ഡ്രിൽ പീരിയഡിൽ ഗ്രൗണ്ടിൽ വച്ച് മീനാക്ഷി എന്റെ അടുത്തെത്തി.
" ചെക്കാ നീ ആണോ ബോർഡിൽ അങ്ങിനെ എഴുതിയത്...??"
എന്റെ ഹൃദയമിടിപ്പ് പുറത്ത് കേൾക്കാം എന്ന നിലയിലായ്..
" ഞാൻ... ഞാനല്ല..." വിക്കി വിക്കി പറഞ്ഞു.
"രാജീവ് പറഞ്ഞല്ലോ നിനക്ക് എന്നോട് പ്രേമമാണെന്ന്...?? ആണോ..???"
എന്റെ ഹൃദയമിടിപ്പ് നിന്നത് പോലെ ആയ്.
" അവൻ അങ്ങിനെ പറഞ്ഞോ....??'
ഭയത്തോടെ ഞാൻ ചോദിച്ചു.
"അതെ... "
"ഹേയ്.... അങ്ങിനെയൊന്നും ഇല്ല..." ഞാൻ പതറി.
" ഇല്ലെ.....??"
അവൾ സാകൂതം എന്നെ നോക്കി. അ കണ്ണുകളെ നേരിടുവാനാവാതെ എന്റെകണ്ണുകൾ പിൻവലിച്ചു.
അവൾ കൈയ്യിൽ ചുരുട്ടി പിടിച്ചിരുന്ന പേപ്പർ തുണ്ട് എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു.
"ദാ ഇതും അവൻ തന്നതാ.. "
ഞാൻ അത് വാങ്ങി ഈ സമയം അവൾ തിരിഞ്ഞ് നടന്നിരുന്നു.
വെളുത്ത കാലിൽ പതിഞ്ഞ് കിടക്കുന്ന സ്വർണ്ണക്കൊലുസ്സ് മാത്രമെ കാണാനായുള്ളു.
രാജീവ് എന്താണ്എഴുതിയിരിക്കുന്നത് എന്ന് അറിയാൻ പേപ്പർ തുണ്ട് തുറന്നു.
' -വായിച്ച ഉടൻ കീറിക്കളയുക.-
എനിക്കുംമഹിയെ ഒരു പാട്ഇഷ്ട്ടമാണ്..
എന്ന് സ്വന്തം - മീനാക്ഷി ' -
എന്റെ ആഹ്ളാദത്തിന് അതിരില്ലായിരുന്നു
സ്വർഗ്ഗം കീഴടക്കിയവനായി തീർന്നിരിക്കുന്നു.
അന്ന് മുതൽ മീനാക്ഷിക്ക് വേണ്ടിയുള്ളതായിരുന്നു പ്രഭാതങ്ങൾ പിറന്നത്.
അവധി ദിവസങ്ങളെ വെറുത്തു.
എത്ര എത്ര പച്ച കവറുള്ള പാരീസ് മിഠായികൾ കൈമാറി.
എഴുതിയാൽ കാണാവുന്നിടത്തക്കെ അവളുടെ പേരുകൾ ചിത്രങ്ങളായ്.
ഞങ്ങളുടെ പ്രേമം അങ്ങിനെ നിശബ്ദ്ധമായ് മുന്നേറി സ്ക്കൂൾ ജീവിതത്തിന് വിരാമമിട്ടു.
കോളേജിലെത്തി അവിടെയും ഞങ്ങൾ ഒന്നായിരുന്നു.
വർഷങ്ങൾ കടന്ന് പോയിരുന്നു.
ഒരു നാൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് അവൾ മുന്നിലെത്തി.
കയ്യിലിരുന്ന പ്ലാസ്റ്റിക്ക് സഞ്ചി എന്റെ മുന്നിലേയ്ക്കിട്ടു.
"മഹി ,നി എനിക്ക് തന്ന എല്ലാമുണ്ട് ഇതിൽ. കഴിഞ്ഞ തെക്കെ നമുക്ക് മറക്കാം.ഇനി എന്നെ ശല്ല്യം ചെയ്യരുത്.."
മുഖത്തടിച്ച പോലെ ഇത്രയുംപറഞ്ഞിട്ട് അവൾ നടന്ന് നീങ്ങി.
പൊട്ടിത്തകർന്ന ഹൃദയവുമായ്ഞാൻ നിന്നു.
എന്താണ് ഞാൻ ചെയ്ത തെറ്റ്..??
വീണ്ടും അവളെ കാണുവാൻ ഒരു പാട് ശ്രമിച്ചു. നിരാശ ആയിരുന്നു ഫലം. അവളുടെമൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു
ആ വഴിയുംഅടച്ചിരുന്നു.
മീനാക്ഷിയെ തേടിഅവളുടെ വീട്ടിലെത്തി. പക്ഷെ
അത് അടഞ്ഞുകിടക്കുന്നു.
അയൽ വീട്ടിൽ അന്വക്ഷിച്ചു ചെന്നു.
"മുതലാളിയുടെ ബിസ്സിനസ്സ് തകർന്നു. കടം കയറി എല്ലാം പോയ് ,കാറും ,വീടും എല്ലാം.
അവർ എങ്ങോട്ടോപോയ്..!
എവിടെയ്ക്കാണ് പോയത് എന്നറിയില്ല.."
പാവം മീനാക്ഷി. അപ്പോൾ ഇതായിരിക്കും കാര്യം.
പല വഴിക്കും അന്വക്ഷിച്ചു. മീനാക്ഷിയുടെ ബന്ധുക്കളുടെവീട്ടിലും ചെന്നു.
ആർക്കും അറിയില്ല.അവർ എവിടെ പോയെന്ന്..
പിന്നെയും വർഷങ്ങൾ കൊഴിഞ്ഞു.
ഞാനിന്ന് സർക്കാർ ജീവനക്കാരൻ ആണ് .
വിവാഹക്കാര്യം പറഞ്ഞു അമ്മ ശല്ല്യപ്പെടുത്താൻ തുടങ്ങിയിട്ട് കുറെ നാളായ്.
എന്തായാലും ഒരു തീരുമാനത്തിലെത്തിയെ പറ്റു. അച്ഛന്റെ അന്ത്യശാസന.
മീനാക്ഷി നൊമ്പരമായ് ഉള്ളിൽ ഇന്നുമുണ്ട്.
എവിടെ അവൾ....??
എന്നെങ്കിലും അവൾ തിരികെവരും. എന്ന വിശ്വാസം ഉണ്ട്.
അതിനിടയിലായിരുന്നു സ്ഥലമാറ്റമായത്.
പുതിയ സ്ഥലവുമായ് പെട്ടെന്ന് ഇണങ്ങി. ശാന്തസുന്ദരമായ സ്ഥലം.
ദിവസങ്ങൾ കടന്നു.
സിറ്റിയിൽ ഒരു തെരുവ് കച്ചവടക്കാർ കയ്യേറി.
ആൾക്കാർക്ക് പ്രത്യേകിച്ച്കാൽനടക്കാരുടെ പരാതി പരിഗണിച്ച് കച്ചവടക്കാർക്ക് പല പ്രാവിശ്യംനോട്ടീസ് കൊടുത്തുഒഴിയാൻ.
അവസാന നടപടിയായ ഒഴിപ്പിക്കലിനായ് പോലീസ്നൊപ്പം തെരുവിൽ എത്തി.
ഒഴിപ്പിക്കൽ ആരംഭിച്ചു.
ഭിക്ഷക്കാരെ ബലം പ്രയോഗിച്ച് മാറ്റുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.
പെട്ടെന്നാണ് ഒരു പെൺകുട്ടിയുടെകയ്യുംപിടിച്ച് പതിയെ നടന്ന് വരുന്ന യുവതിയിൽ കണ്ണുടക്കിയത്.
അതെവലിയ പൊട്ടുകൾ ..
രൂപത്തിൽ മാത്രം അല്പംവിത്യസം.
എന്റെമീനാക്ഷി...
വിശ്വാസിക്കാനാവാതെ ഞാൻ നിന്നു.
അവർ അടുത്തെത്തി.. ഹൃദയം ഉറക്കെ ഇടിച്ചു കൊണ്ടിരുന്നു.
" മീനാക്ഷി..... ...."
പതിയെ വിളിച്ചു..
അവൾ ഞെട്ടലോടെ മുഖമുയർത്തി.
എന്നെ കണ്ട് അവളുടെ മുഖത്ത് അമ്പരപ്പായിരുന്നു.
പതിയെ ശോകത്തിലേയ്ക്കും ,പിന്നെ കുറ്റബോധത്തിലേയ്ക്കും മാറുന്നത് കണ്ടു.
സാരിത്തലപ്പാൽ പൊട്ടിവീണ കരച്ചിൽ അമർത്തി.
"മഹി... "
അവളുടെ വാക്കുകൾ മുറിഞ്ഞു.
ഈ സമയം പിന്നിൽ നിന്ന് പെൺകുട്ടി
അവളുടെ കൈ പിടിച്ച് വലിച്ച് കൊണ്ട്
" നടക്ക് അമ്മെ...."
ഞെട്ടിപ്പോയ്..
അമ്മ..!! .അപ്പോൾ മീനാക്ഷി..?
ഭൂമി പിളർന്ന് പോയെങ്കിലെന്ന് ഞാൻ ആശിച്ചു.
അപെൺകുട്ടി അവളെയും പിടിച്ച് വലിച്ച് കൊണ്ട് നടന്നു.
മീനാക്ഷി നിറകണ്ണുകളോടെ പിൻതിരിഞ്ഞ് നോക്കി കൊണ്ട് നടന്നകന്നു.. തകർന്ന്പോയ നെഞ്ചകം
പൊട്ടിക്കരയുക ആയിരുന്നു .
- - - - - - - - - - - - - - - - - - - - - -
[കമന്റ് ചെയ്യാൻ വരട്ടെ . കുറച്ച് കൂടീ ബാക്കിയുണ്ട്.]
" അത് ശരി ഇവിടെ വന്നു നിൽക്കുവാണോ..? എവിടെയൊക്കെ തിരഞ്ഞെന്നറിയോ..?"
ഭാര്യയുടെ ശബ്ദം ഓർമ്മകളിൽ നിന്നുണർത്തി.
"എന്താണ് ഇപ്പോഴും... ഒരാലോചന." അവളുടെ കുസൃതി കലർന്ന ചോദ്യം.
"ഹേയ്......" അവളെ ചേർത്ത് നിർത്തി നെറ്റിയിലെ അ വലിയ പൊട്ടിൽ ഒരു ചുംബനം നൽകി കൊണ്ട് തുടർന്നു.
" അന്ന് നീ തിരികെ വന്നില്ലായിരുന്നെങ്കിൽ. അ കുട്ടി നിന്റെ സ്വന്തം മകളാണ് എന്ന് കരുതി വെറെ വിവാഹത്തിന് സമ്മതം മൂളിയനെ..
അയൽവീട്ടിലെ കുട്ടിയാണെന്ന് പിന്നെയല്ലെ അറിഞ്ഞത്.. "
"എങ്കിൽ ഈ മഹിയെ ഞാൻ കൊന്നെനെ... "
അവൾ ചിരിച്ചു.
അ നുണക്കുഴികൾ തെളിഞ്ഞു വന്നു..
ശുഭം.
✍Nizar vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo