Slider

മയിൽ‌പീലിക്കുഞ്ഞുങ്ങൾ

0
Image may contain: 1 person, closeup

നേരം സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കുന്നൂ .കുറിച്ചിക്കര എന്ന പഴയതറവാട് ആ തറവാടിന്റെ വരാന്തയിൽ ദീപവും കൊണ്ട് പൂജാമുറിയിൽനിന്നും വരുന്ന അമ്മയെയും അകത്തേക്ക് ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കിക്കൊണ്ടു കൈകൾ കൂപ്പിക്കൊണ്ട് അമ്മു നിന്നു.
അവൾക്കു ഈ ചിങ്ങത്തിൽ എട്ടു വയസ്സ് തികഞ്ഞേയുള്ളൂ.
അമ്മ അകത്തുനിന്നും"ദീപം ....ദീപം ....ദീപം .....എന്ന് പറഞ്ഞുകൊണ്ട് അങ്ങോട്ടേക്ക് കടന്നു വന്ന് വിളക്ക് തറയിലെ പീഠത്തിൽ വച്ചു.
ഒരു കൈകൊണ്ടു അതിലെ തിരി ശരിയാക്കി കയ്യിലായ എണ്ണ തലയിൽ തുടച്ചു.
കൈയിലുണ്ടായിരുന്ന ഒരു തിരി വിളക്കിലെ ദീപത്തിൽനിന്നും കത്തിച്ചു കൈകൊണ്ടു മറച്ചുകൊണ്ട് മുറ്റത്തേക്കുള്ള പടവുകൾ ഇറങ്ങി ,
അവിടെയുണ്ടായിരുന്ന തുളസിത്തറയിലെ കല്ലിൽ ആ തിരി വച്ചു.
ആ തുളസിത്തറയ്ക്കുചുറ്റും മൂന്നുപ്രാവശ്യം വലംവച്ചു.
വരാന്തയുടെ അറ്റത്തു വച്ചിരുന്ന കിണ്ടിയിൽനിന്നും കാലിൽ വെള്ളമൊഴിച്ചു.അമ്മ വരാന്തയിലേക്ക് കയറി അമ്മുവിൻറെ അടുത്തായി കാലുകൾ മടക്കി നിലവിളക്കിനഭിമുഖമായി ഇരുന്നു.
അകത്തുനിന്നും അപ്പോളേക്കും കൂനിക്കൂടികൊണ്ടു പടികളിൽ സൂക്ഷിച്ചുപിടിച്ചുകൊണ്ടു മുത്തശ്ശിയിറങ്ങിവന്നു.
അവരുടെ അടുത്തായി ഒരു മരത്തിന്റെ കസേരയിലായി മുത്തശ്ശി കൂനിക്കൂടി ഇരുന്നു.
മുത്തശ്ശി നാം ജപിച്ചു തുടങ്ങി" രാമ ....രാമ .....രാമ .............
അമ്മുവും അമ്മയും മുത്തശ്ശിയോടൊപ്പം നാം ജപിച്ചുകൊണ്ട് അങ്ങനെ തന്നെ കുറച്ചു സമയം ഇരുന്നു.
മുത്തശ്ശി അമ്മുവിന് മലയാള മാസങ്ങളുടെ പേരുകളും ജനന നക്ഷത്രങ്ങളുടെ പേരുകളും ചൊല്ലിക്കൊടുത്തു കൊണ്ടിരുന്നൂ " ചിങ്ങം ... കന്നി ...,.....,.... അശ്വതി.... ഭരണി .......
അവൾ അത് കേട്ട് മുത്തശ്ശിയുടെ മുഖത്ത് നോക്കി ചൊല്ലികൊണ്ടുംഅവിടെ തന്നെ ഇരുന്നു.
മുത്തശ്ശി അന്നത്തെ പ്രാർത്ഥന മതിയാക്കി മെല്ലെ കസേരയിൽനിന്നും എഴുനേൽക്കാൻ തുടങ്ങി.
അതുകണ്ടുകൊണ്ട് അമ്മുവും അമ്മയും ഓരോരുത്തരായി തറയിൽനിന്നും എഴുനേറ്റു.
'അമ്മ നിലവിളക്കുമെടുത്തു അകത്തേക്ക് പോയി.
മുത്തശ്ശി കസേര യിൽ നിന്നും സൂക്ഷിച്ചെഴുനേറ്റു ചുമരിൽ പിടിച്ചുകൊണ്ടു അകത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു " മോളെ അമ്മയോട് ചോദിച്ചേ എന്റെ കഞ്ഞിയായോന്ന് "
അമ്മു അവിടെനിന്നുകൊണ്ടു അമ്മയോട് വിളിച്ചു ചോദിച്ചു " അമ്മെ മുത്തശ്ശിയുടെ കഞ്ഞി യായോ , പാവം മുത്തശ്ശിക്ക് വിശക്കുന്നുണ്ടെന്നു തോന്നുന്നു"
മുത്തശ്ശി ചിരിച്ചുകൊണ്ട്അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു " എന്റെ കുട്ടിക്കു പഠി ക്കാനൊന്നുമില്ലേ "
അവൾക്കത് അപ്പോഴാണ് ഓർമ്മവന്നത്.
മുത്തശ്ശി നോക്കി നിൽക്കെ അവൾ തന്റെ പുസ്തക കൂമ്പാരങ്ങൾക്കരികിലേക്കു നടന്നു.
അവിടെക്കിടന്ന ഒരു നോട്ടുപുസ്തകം തുറന്നുനോക്കികൊണ്ടു സ്വയം മന്ത്രിച്ചുകൊണ്ട് പറഞ്ഞു " മാളു പറഞ്ഞപോലെ പ്രസവിച്ചിട്ടില്ല നാളെ നോക്കാം എന്നും പറഞ്ഞു പുസ്തകം അടച്ചു വച്ച് "
മുത്തശ്ശി അവളോട് തന്നെമോണകാട്ടി ചിരിച്ചുകൊണ്ട് ചോദിച്ചു " നീ ആരോടാ കുട്ടീ സംസാരിക്കുന്നേ "
അവളുടെ മുഖം വാടിയിരുന്നൂ .അവൾ മുത്തശ്ശിയെ നോക്കിക്കൊണ്ട് പറഞ്ഞു " മുത്തശ്ശി.... അമ്മാളു പറഞ്ഞു മയില്പീലിയോടൊപ്പം അരിമണിയിട്ടാൽ മയിൽ‌പീലി പ്രസവിക്കുമെന്നു, ഞാൻ ഇന്നലെയും നോക്കി ഇന്നും നോക്കി കണ്ടില്ല"
മുത്തശ്ശി ചിരിച്ചുകൊണ്ട്മെല്ലെ അവളുടെ അടുത്തേക്ക് നടന്നുവന്ന് അവളെ കെട്ടി പിടിച്ചുനിന്നുകൊണ്ട് നിറുകയിൽ മുഖം വച്ച് പറഞ്ഞു "പാവം എന്റെ കുട്ടീ"


By: Sathyadas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo